യശയ്യ 21:1-17

  • കടലിന്റെ വിജനഭൂമിക്കെതിരെയുള്ള പ്രഖ്യാപനം (1-10)

    • കാവൽഗോപുരത്തിൽ കാവൽ നിൽക്കുന്നു (8)

    • “ബാബിലോൺ വീണിരിക്കുന്നു!” (9)

  • ദൂമയ്‌ക്കും മരുപ്രദേശത്തിനും എതിരെയുള്ള പ്രഖ്യാപനം (11-17)

    • “കാവൽക്കാരാ, രാത്രി കഴിയാറായോ?” (11)

21  കടലിന്റെ വിജനഭൂമിക്കെതിരെയുള്ള* പ്രഖ്യാപനം:+ തെക്കുനിന്ന്‌ വീശിയടിക്കുന്ന കൊടുങ്കാറ്റുകൾപോലെ അതു വരുന്നു,വിജനഭൂമിയിൽനിന്ന്‌, പേടിപ്പെടുത്തുന്ന ഒരു ദേശത്തുനിന്നുതന്നെ, അതു വരുന്നു!+   ഭീകരമായ ഒരു ദിവ്യദർശനം എന്നെ അറിയിച്ചിരിക്കുന്നു: വഞ്ചകൻ വഞ്ചന കാണിക്കുന്നു,വിനാശകൻ നാശം വിതയ്‌ക്കുന്നു, ഏലാമേ, ചെല്ലുക! മേദ്യയേ, ഉപരോധിക്കുക!+ അവൾ നിമിത്തം ഉണ്ടായ നെടുവീർപ്പിനെല്ലാം ഞാൻ അറുതി വരുത്തും.+   ഈ ദർശനം നിമിത്തം ഞാൻ അതിവേദനയിലായിരിക്കുന്നു.*+ പ്രസവവേദന തിന്നുന്ന ഒരു സ്‌ത്രീയെപ്പോലെഎന്റെ പേശികൾ വലിഞ്ഞുമുറുകുന്നു. കേൾക്കാനാകാത്ത വിധം ഞാൻ ദുഃഖിതനാണ്‌,കാണാനാകാത്ത വിധം ഞാൻ അസ്വസ്ഥനാണ്‌.   എന്റെ ഹൃദയം പിടയുന്നു, ഞാൻ പേടിച്ചുവിറയ്‌ക്കുന്നു. ഞാൻ കാത്തിരുന്ന സന്ധ്യ എന്നെ വിറകൊള്ളിക്കുന്നു!   മേശയൊരുക്കി ഇരിപ്പിടങ്ങൾ നിരത്തിയിടൂ! ഭക്ഷിച്ച്‌ പാനം ചെയ്യൂ!+ പ്രഭുക്കന്മാരേ, എഴുന്നേൽക്കൂ! പരിചയെ അഭിഷേകം ചെയ്യൂ!*   യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: “കാണുന്നതെല്ലാം അറിയിക്കാനായി ഒരു കാവൽക്കാരനെ നിയമിക്കുക.”   അയാൾ കുതിരകളെ പൂട്ടിയ ഒരു തേരുംകഴുതകളെ പൂട്ടിയ ഒരു തേരുംഒട്ടകങ്ങളെ പൂട്ടിയ ഒരു തേരും കണ്ടു! അയാൾ അതീവജാഗ്രതയോടെ, ശ്രദ്ധാപൂർവം നോക്കിക്കൊണ്ടിരുന്നു.   എന്നിട്ട്‌ ഒരു സിംഹത്തെപ്പോലെ വിളിച്ചുപറഞ്ഞു: “യഹോവേ, പകൽ മുഴുവൻ ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു,എല്ലാ രാത്രിയിലും ഞാൻ എന്റെ നിയമിതസ്ഥാനത്ത്‌ നിലയുറപ്പിക്കുന്നു.+   അതാ നോക്കൂ: കുതിരകളെ പൂട്ടിയ തേരിൽ യോദ്ധാക്കൾ വരുന്നു!”+ അയാൾ പിന്നെയും പറഞ്ഞു: “അവൾ വീണിരിക്കുന്നു! ബാബിലോൺ വീണിരിക്കുന്നു!+ അവളുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ നിലത്ത്‌ ഉടഞ്ഞുകിടക്കുന്നു!”+ 10  ധാന്യംപോലെ ചവിട്ടിമെതിക്കപ്പെട്ട എന്റെ ജനമേ,ഞാൻ മെതിച്ചെടുത്ത എന്റെ ധാന്യമേ,*+ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, എന്നോടു പറഞ്ഞതു ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു. 11  ദൂമയ്‌ക്കെതിരെയുള്ള* പ്രഖ്യാപനം: സേയീരിൽനിന്ന്‌ ഒരാൾ എന്നോടു വിളിച്ചുചോദിക്കുന്നു:+ “കാവൽക്കാരാ, രാത്രി കഴിയാറായോ? കാവൽക്കാരാ, രാത്രി കഴിയാറായോ?” 12  കാവൽക്കാരൻ പറഞ്ഞു: “നേരം വെളുക്കാറായി, രാത്രിയും വരുന്നു. നിങ്ങൾക്ക്‌ അറിയണമെങ്കിൽ അന്വേഷിക്കുക, മടങ്ങിവരുക!” 13  മരുപ്രദേശത്തിന്‌ എതിരെയുള്ള പ്രഖ്യാപനം: ദേദാനിലെ സഞ്ചാരിസംഘങ്ങളേ,+മരുപ്രദേശത്തെ കാട്ടിൽ നിങ്ങൾ രാത്രിതങ്ങും! 14  തേമയിൽ താമസിക്കുന്നവരേ,+ദാഹിച്ചിരിക്കുന്നവനു വെള്ളവുമായി വരുക.രക്ഷപ്പെട്ട്‌ ഓടുന്നവന്‌ ആഹാരം കൊണ്ടുവരുക. 15  വാളിൽനിന്ന്‌, ഊരിപ്പിടിച്ച വാളിൽനിന്ന്‌, അവർ രക്ഷപ്പെട്ടിരിക്കുന്നല്ലോ;കുലച്ചിരിക്കുന്ന വില്ലിൽനിന്നും ഘോരമായ യുദ്ധത്തിൽനിന്നും അവർ ഓടിപ്പോയിരിക്കുന്നല്ലോ. 16  യഹോവ എന്നോട്‌ ഇങ്ങനെ പറഞ്ഞു: “ഒരു കൂലിക്കാരന്റെ വർഷംപോലുള്ള ഒരു വർഷത്തിനകം* കേദാരിന്റെ മഹത്ത്വമെല്ലാം+ ഇല്ലാതാകും. 17  കേദാരിന്റെ യോദ്ധാക്കളിൽപ്പെട്ട വില്ലാളികളുടെ എണ്ണം ചുരുക്കമാകും. ഇസ്രായേലിന്റെ ദൈവമായ യഹോവയാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌.”

അടിക്കുറിപ്പുകള്‍

പുരാതനകാലത്തെ ബാബിലോണിയയുടെ പ്രദേശമായിരിക്കാനാണു സാധ്യത.
അക്ഷ. “എന്റെ അരക്കെട്ടു മുഴുവൻ വേദനിക്കുന്നു.”
അഥവാ “പരിചയിൽ എണ്ണ തേക്കൂ!”
അക്ഷ. “മകനേ.”
“ദൂമ” അർഥം: “നിശ്ശബ്ദത.”
അഥവാ “കൂലിക്കാരൻ ശ്രദ്ധയോടെ കണക്കാക്കുന്നതുപോലുള്ള ഒരു വർഷത്തിനകം.” അതായത്‌, കൃത്യം ഒരു വർഷത്തിനുള്ളിൽ.