യശയ്യ 22:1-25

  • ദിവ്യദർശനത്തിന്റെ താഴ്‌വരയെക്കുറിച്ചുള്ള പ്രഖ്യാപനം (1-14)

  • കാര്യസ്ഥനായ ശെബ്‌നയെ മാറ്റി എല്യാക്കീമിനെ നിയമിക്കുന്നു (15-25)

    • മരയാണി എന്ന പ്രതീകം (23-25)

22  ദിവ്യദർശനത്തിന്റെ താഴ്‌വരയെക്കുറിച്ചുള്ള* പ്രഖ്യാപനം:+ എന്തിനാണു നിങ്ങളെല്ലാം പുരമുകളിൽ കയറിയിരിക്കുന്നത്‌? എന്തുപറ്റി നിങ്ങൾക്കെല്ലാം?   കോലാഹലം നിറഞ്ഞ നഗരമേ, മദിച്ചാർക്കുന്ന പട്ടണമേ,നീ ആകെ പ്രക്ഷുബ്ധമായിരുന്നു. നിന്നിൽ മരിച്ചുവീണവർ വെട്ടേറ്റല്ല വീണത്‌,അവർ മരിച്ചൊടുങ്ങിയതു യുദ്ധത്തിലുമല്ല.+   നിന്റെ ഏകാധിപതികൾ ഒരുമിച്ച്‌ ഓടിപ്പോയി.+ വില്ല്‌ എടുക്കുംമുമ്പേ അവർ തടവുകാരായി!+ അവർ ദൂരേക്ക്‌ ഓടിപ്പോയെങ്കിലും,കണ്ണിൽപ്പെട്ടവരെയെല്ലാം ശത്രുക്കൾ പിടികൂടി.   അതുകൊണ്ട്‌ ഞാൻ പറഞ്ഞു: “എന്നെ നോക്കാതെ കണ്ണു തിരിക്കൂ,ഞാൻ ഒന്നു പൊട്ടിക്കരയട്ടെ.+ എന്റെ ജനത്തിന്റെ പുത്രി* നശിച്ചുപോയിരിക്കുന്നു,+എന്നെ ആശ്വസിപ്പിക്കാൻ നോക്കേണ്ടാ.   പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവദിവ്യദർശനത്തിന്റെ താഴ്‌വരയിൽപരിഭ്രാന്തിയും തോൽവിയും സംഭ്രമവും വരുത്തുന്ന ദിവസമല്ലോ അത്‌.+ മതിലുകൾ തകർക്കപ്പെടുന്നു;+അവർ പർവതത്തെ നോക്കി നിലവിളിക്കുന്നു.   ഏലാം+ ആവനാഴി എടുത്ത്‌യോദ്ധാക്കളെ വഹിക്കുന്ന രഥങ്ങളും കുതിരകളും* ആയി നിൽക്കുന്നു;കീർ+ പരിച പുറത്തെടുക്കുന്നു.*   നിന്റെ ശ്രേഷ്‌ഠമായ താഴ്‌വരകൾയുദ്ധരഥങ്ങൾകൊണ്ട്‌ നിറയും;കുതിരകൾ* കവാടത്തിൽ നിലയുറപ്പിക്കും.   യഹൂദയുടെ മറ* നീക്കിക്കളയും. “അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധശാലയിലേക്കു നോക്കും.+  നിങ്ങൾ ദാവീദിന്റെ നഗരത്തിൽ+ അനേകം വിള്ളലുകൾ കാണും. നിങ്ങൾ താഴത്തെ കുളത്തിൽ വെള്ളം ശേഖരിക്കും.+ 10  നിങ്ങൾ യരുശലേമിലെ വീടുകൾ എണ്ണിനോക്കും; മതിൽ ബലപ്പെടുത്താനായി വീടുകൾ പൊളിച്ചെടുക്കും. 11  പഴയ കുളത്തിലെ വെള്ളം ശേഖരിക്കാൻ നിങ്ങൾ മതിലുകൾക്കിടയിൽ ഒരു ജലസംഭരണി പണിയും. എന്നാൽ നിങ്ങൾ അതിന്റെ നിർമാതാവായ മഹാദൈവത്തിലേക്കു നോക്കില്ല; പണ്ടുപണ്ടേ അത്‌ ഉണ്ടാക്കിയവനെ നിങ്ങൾ കാണില്ല. 12  വിലപിക്കാനും കരയാനും,+വിലാപവസ്‌ത്രം ധരിക്കാനും തല വടിക്കാനും,അന്നാളിൽ പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ ആവശ്യപ്പെടും. 13  എന്നാൽ നിങ്ങൾ ആഘോഷിച്ചുല്ലസിക്കുന്നു;കന്നുകാലികളെയും ആടുകളെയും അറുക്കുന്നു;മാംസം ഭക്ഷിക്കുന്നു, വീഞ്ഞു കുടിക്കുന്നു.+ ‘നമുക്കു തിന്നുകുടിച്ച്‌ ഉല്ലസിക്കാം; നാളെ നമ്മൾ മരിക്കുമല്ലോ’+ എന്നു പറയുന്നു.” 14  അപ്പോൾ സൈന്യങ്ങളുടെ അധിപനായ യഹോവ എന്റെ കാതിൽ ഈ സന്ദേശം അറിയിച്ചു: “‘ജനമേ, നിങ്ങൾ മരിച്ചൊടുങ്ങുന്നതുവരെ നിങ്ങളുടെ ഈ തെറ്റിനു പരിഹാരം ചെയ്യാനാകില്ല’+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പറയുന്നു.” 15  പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ കല്‌പിക്കുന്നു: “നീ ആ കാര്യസ്ഥന്റെ അടുത്ത്‌ ചെന്ന്‌, അതായത്‌ ഭവനത്തിന്റെ* ചുമതലക്കാരനായ ശെബ്‌നെയുടെ+ അടുത്ത്‌ ചെന്ന്‌, ഇങ്ങനെ പറയുക: 16  ‘നീ എന്തിനാണ്‌ ഇവിടെ നിനക്കുവേണ്ടി ഒരു കല്ലറ വെട്ടിയുണ്ടാക്കിയിരിക്കുന്നത്‌? നിനക്ക്‌ എന്താണ്‌ ഇവിടെ കാര്യം? നിന്റെ ആരാണ്‌ ഇവിടെയുള്ളത്‌?’ ശെബ്‌നെ ഉയർന്ന ഒരു സ്ഥലത്ത്‌ തനിക്കുവേണ്ടി ഒരു കല്ലറ വെട്ടിയുണ്ടാക്കുന്നു; പാറയിൽ ഒരു വിശ്രമസ്ഥലം* വെട്ടിയൊരുക്കുന്നു. 17  ‘യഹോവ നിന്നെ ശക്തിയായി താഴേക്കു വലിച്ചെറിയും. എടോ, ദൈവം നിന്നെ ബലം പ്രയോഗിച്ച്‌ പിടികൂടും. 18  നിന്നെ ചുരുട്ടിക്കൂട്ടി, വിശാലമായ ഒരു ദേശത്തേക്കു പന്തുപോലെ എറിയും. അവിടെവെച്ച്‌ നീ മരിക്കും; നിന്റെ പ്രൗഢിയുള്ള രഥങ്ങൾ നിന്റെ യജമാനന്റെ ഭവനത്തിന്‌ അപമാനമായി അവിടെ കിടക്കും. 19  ഞാൻ നിന്നെ നിന്റെ സ്ഥാനത്തുനിന്ന്‌ നീക്കും; നിനക്കു നിന്റെ പദവി നഷ്ടമാകും. 20  “‘അന്നു ഞാൻ എന്റെ ദാസനായ ഹിൽക്കിയയുടെ മകൻ എല്യാക്കീമിനെ+ വിളിച്ചുവരുത്തും. 21  ഞാൻ നിന്റെ വസ്‌ത്രം അവനെ ധരിപ്പിക്കും. അഴിഞ്ഞുപോകാത്ത വിധം നിന്റെ നടുക്കെട്ട്‌ ഞാൻ അവനു കെട്ടിക്കൊടുക്കും;+ നിനക്കുള്ള അധികാരം* അവനെ ഏൽപ്പിക്കും. അവൻ യരുശലേംനിവാസികൾക്കും യഹൂദാഗൃഹത്തിനും പിതാവായിരിക്കും. 22  ദാവീദുഗൃഹത്തിന്റെ താക്കോൽ+ ഞാൻ അവന്റെ തോളിൽ വെക്കും. അവൻ തുറന്നത്‌ ആരും അടയ്‌ക്കില്ല; അവൻ അടച്ചത്‌ ആരും തുറക്കില്ല. 23  ഉറപ്പുള്ള ഒരിടത്ത്‌ ഒരു മരയാണിയായി ഞാൻ അവനെ തറയ്‌ക്കും. അവൻ സ്വന്തം പിതാവിന്റെ ഭവനത്തിനു മഹത്ത്വമാർന്ന ഒരു സിംഹാസനമായിത്തീരും. 24  അവന്റെ പിതാവിന്റെ ഭവനത്തിന്റെ മഹത്ത്വമെല്ലാം,* അതായത്‌ പിന്മുറക്കാരെയും സന്തതികളെയും,* അവർ അവനിൽ തൂക്കിയിടും; എല്ലാ ചെറിയ പാത്രങ്ങളും കുഴിയൻപാത്രങ്ങളും വലിയ ഭരണികളും അവർ അവനിൽ തൂക്കും.’ 25  “സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: ‘ഉറപ്പുള്ള സ്ഥലത്ത്‌ തറച്ചിരുന്ന മരയാണി അന്നു നീക്കിക്കളയും.+ അതു മുറിച്ച്‌ താഴെയിടും; അതിൽ തൂക്കിയിരുന്ന വസ്‌തുക്കളെല്ലാം നിലത്ത്‌ വീണ്‌ തകർന്നുപോകും. യഹോവയാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌.’”

അടിക്കുറിപ്പുകള്‍

തെളിവനുസരിച്ച്‌ യരുശലേം.
കാവ്യഭാഷയിൽ വ്യക്തിത്വം കല്‌പിച്ചിരിക്കുന്നു. ഒരുപക്ഷേ, സഹതാപമോ കാരുണ്യമോ കാണിക്കാനായിരിക്കാം.
അഥവാ “കുതിരക്കാരും.”
അഥവാ “ഒരുക്കുന്നു.”
അഥവാ “കുതിരക്കാർ.”
അഥവാ “സംരക്ഷണം.”
അഥവാ “കൊട്ടാരത്തിന്റെ.”
അക്ഷ. “താമസസ്ഥലം.”
അഥവാ “നിന്റെ ഭരണപ്രദേശം.”
അക്ഷ. “ഭാരമെല്ലാം.”
അഥവാ “ശാഖകളെയും.”