യശയ്യ 27:1-13

  • യഹോവ ലിവ്യാഥാനെ കൊന്നുകളയും (1)

  • ഇസ്രായേലിനെ മുന്തിരിത്തോട്ടത്തോട്‌ ഉപമിച്ചുള്ള പാട്ട്‌ (2-13)

27  അന്നാളിൽ യഹോവ വലുപ്പവും ബലവും ദൃഢതയും ഉള്ള തന്റെ വാൾ എടുക്കും,+തെന്നിനീങ്ങുന്ന സർപ്പമായ ലിവ്യാഥാനു* നേരെ,പുളഞ്ഞുപായുന്ന സർപ്പമായ ലിവ്യാഥാനു നേരെ, ദൈവം തിരിയും.ദൈവം സമുദ്രത്തിലെ ആ ഭീമാകാരജന്തുവിനെ കൊന്നുകളയും.   അന്ന്‌ അവളെ* ഇങ്ങനെ പാടിക്കേൾപ്പിക്കുക: “നുരഞ്ഞുപൊന്തുന്ന വീഞ്ഞിന്റെ മുന്തിരിത്തോട്ടം!+   യഹോവ എന്ന ഞാൻ അവളെ സംരക്ഷിക്കുന്നു.+ അനുനിമിഷം ഞാൻ അവൾക്കു വെള്ളം ഒഴിക്കുന്നു.+ ആരും അവളെ നശിപ്പിക്കാതിരിക്കാൻരാവും പകലും അവൾക്കു കാവൽ നിൽക്കുന്നു.+   ഇനി എന്നിൽ ക്രോധം ബാക്കിയില്ല.+ മുൾച്ചെടികളും കളകളും കൊണ്ട്‌ എന്നോടു യുദ്ധം ചെയ്യാൻ ആരു ധൈര്യപ്പെടും? ഞാൻ അവയെ ചവിട്ടിക്കൂട്ടി അവയ്‌ക്ക്‌ ഒന്നാകെ തീയിടും.   അല്ലെങ്കിൽ അവൻ എന്റെ കോട്ടയിൽ അഭയം തേടട്ടെ. അവൻ എന്നോടു സമാധാനം സ്ഥാപിക്കട്ടെ,എന്നോട്‌ അവൻ സമാധാനം സ്ഥാപിക്കട്ടെ.”   വരുംദിനങ്ങളിൽ യാക്കോബ്‌ വേരുപിടിക്കും,ഇസ്രായേൽ പൂത്തുതളിർക്കും,+അവർ ഫലങ്ങളാൽ ദേശം നിറയ്‌ക്കും.+   അവനെ അടിക്കുന്നവൻ അടിക്കുന്നതുപോലുള്ള അടി അവനു കിട്ടേണ്ടതാണോ? അവനിലുള്ള മരിച്ചുവീണവരെ കൊന്നതുപോലെ അവനെ കൊല്ലേണ്ടതാണോ?   അവളെ പറഞ്ഞയയ്‌ക്കുമ്പോൾ നടുക്കുന്ന ശബ്ദത്തോടെ നീ അവളോടു ശണ്‌ഠയിടും, കിഴക്കൻ കാറ്റിന്റെ ദിവസത്തിൽ കൊടുംമുഴക്കത്തോടെ അവൻ അവളെ പുറത്താക്കും.+   അങ്ങനെ യാക്കോബിന്റെ തെറ്റിനു പരിഹാരം ചെയ്യും,+അവന്റെ പാപം എടുത്തുകളയുമ്പോൾ ഇതായിരിക്കും ഫലം: അവൻ യാഗപീഠത്തിന്റെ കല്ലുകളെപൊടിച്ച ചുണ്ണാമ്പുകല്ലുകൾപോലെയാക്കും.പൂജാസ്‌തൂപങ്ങളോ* സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള പീഠങ്ങളോ ബാക്കി വെക്കില്ല.+ 10  കോട്ടമതിലുള്ള നഗരം വിജനമാകും;മേച്ചിൽപ്പുറങ്ങൾ വിജനഭൂമിപോലെ ഉപേക്ഷിക്കപ്പെടും; അവ ആർക്കും വേണ്ടാതാകും.+ കാളക്കുട്ടി അവിടെ മേഞ്ഞുനടക്കും, അത്‌ അവിടെ കിടക്കും,അവളുടെ ശാഖകൾ തിന്നുതീർക്കുകയും ചെയ്യും.+ 11  അവളുടെ ചില്ലകൾ ഉണങ്ങുമ്പോൾ,സ്‌ത്രീകൾ വന്ന്‌ അവ ഒടിച്ചെടുക്കും,അവർ അവകൊണ്ട്‌ തീ കത്തിക്കും. ഈ ജനത്തിനു വകതിരിവില്ല.+ അതുകൊണ്ട്‌, അവരെ നിർമിച്ചവൻ അവരോടു കരുണ കാണിക്കില്ല.അവരെ ഉണ്ടാക്കിയവൻ അവരോട്‌ അലിവ്‌ കാട്ടില്ല.+ 12  അന്ന്‌ യഹോവ യൂഫ്രട്ടീസ്‌ നദി മുതൽ ഈജിപ്‌ത്‌ നീർച്ചാൽ*+ വരെ ഫലങ്ങൾ തല്ലിപ്പറിക്കും. ഇസ്രായേൽ ജനമേ, ദൈവം നിങ്ങളെ ഒന്നൊന്നായി ശേഖരിക്കും.+ 13  അന്ന്‌ ഒരു വലിയ കൊമ്പുവിളി കേൾക്കും.+ അസീറിയയിൽ നശിച്ചുകൊണ്ടിരിക്കുന്നവരും+ ഈജിപ്‌തിലേക്കു ചിതറിക്കപ്പെട്ടവരും+ യരുശലേമിലെ വിശുദ്ധപർവതത്തിൽ വന്ന്‌+ യഹോവയുടെ മുമ്പാകെ കുമ്പിടും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
ഇസ്രായേലിനെ കുറിക്കാനാണു സാധ്യത. അതിനെ ഒരു സ്‌ത്രീയായി കണക്കാക്കുകയും ഒരു മുന്തിരിത്തോട്ടത്തോട്‌ ഉപമിക്കുകയും ചെയ്‌തിരിക്കുന്നു.
പദാവലി കാണുക.
പദാവലി കാണുക.