യശയ്യ 28:1-29

  • എഫ്രയീമിലെ മുഴുക്കുടിയന്മാരുടെ കാര്യം കഷ്ടം! (1-6)

  • യഹൂദയിലെ പുരോഹിതന്മാരും പ്രവാചകന്മാരും ആടിയാടി നടക്കുന്നു (7-13)

  • “മരണവുമായി ഒരു ഉടമ്പടി” (14-22)

    • സീയോനിൽ അമൂല്യമായ ഒരു മൂലക്കല്ല്‌ (16)

    • യഹോവയുടെ അസാധാരണമായ ജോലി (21)

  • യഹോവയുടെ ജ്ഞാനോപദേശത്തെക്കുറിച്ചുള്ള ദൃഷ്ടാന്തം (23-29)

28  എഫ്രയീമിലെ+ മുഴുക്കുടിയന്മാരുടെ ആഡംബരപൂർണമായ* കിരീടത്തിനും,*വീഞ്ഞു തലയ്‌ക്കുപിടിച്ചവരുടെ ഫലഭൂയിഷ്‌ഠമായ താഴ്‌വര നെറുകയിൽ ചൂടിയിരിക്കുന്ന,വാടുന്ന പുഷ്‌പംപോലുള്ള അതിന്റെ ഉജ്ജ്വലസൗന്ദര്യത്തിനും കഷ്ടം!   യഹോവയ്‌ക്കു ശക്തനും കരുത്തനും ആയ ഒരാളുണ്ട്‌. ഇടിയും ആലിപ്പഴവർഷവും പോലെ, വിനാശകാരിയായ കൊടുങ്കാറ്റുപോലെ,ഇടിമുഴക്കത്തോടെ കോരിച്ചൊരിയുന്ന പേമാരിയും കാറ്റും പോലെ,അവൻ അതിനെ ഊക്കോടെ ഭൂമിയിലേക്കു വലിച്ചെറിയും.   എഫ്രയീമിലെ കുടിയന്മാരുടെ ആഡംബരപൂർണമായ* കിരീടങ്ങൾകാൽച്ചുവട്ടിൽ ഇട്ട്‌ ചവിട്ടിമെതിക്കും.+   ഫലഭൂയിഷ്‌ഠമായ താഴ്‌വര നെറുകയിൽ ചൂടിയിരിക്കുന്ന,വാടുന്ന പുഷ്‌പംപോലുള്ള അതിന്റെ ഉജ്ജ്വലസൗന്ദര്യംവേനലിനു മുമ്പ്‌ വിളയുന്ന അത്തിക്കായപോലെയാകും. ആരു കണ്ടാലും അതു പറിച്ചെടുത്ത്‌ പെട്ടെന്നു തിന്നും.  അന്ന്‌, സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ജനത്തിൽ ശേഷിക്കുന്നവർക്ക്‌ ഉജ്ജ്വലമായ ഒരു കിരീടവും മനോഹരമായ ഒരു പുഷ്‌പകിരീടവും ആയിത്തീരും.+  ന്യായം വിധിക്കാൻ ഇരിക്കുന്നവനു ദൈവം നീതിയുടെ ആത്മാവും, നഗരകവാടം ആക്രമിക്കുന്നവരെ പ്രതിരോധിക്കുന്നവർക്കു കരുത്തിന്റെ ഉറവും ആയിത്തീരും.+   ഇവർക്കും വീഞ്ഞു കുടിച്ച്‌ വഴിതെറ്റുന്നു;ഇവർ മദ്യം കുടിച്ച്‌ ആടിയാടിനടക്കുന്നു. പുരോഹിതനെയും പ്രവാചകനെയും മദ്യം വഴിതെറ്റിക്കുന്നു;വീഞ്ഞ്‌ അവരെ കുഴപ്പിക്കുന്നു,മദ്യപിച്ച്‌ അവർ ലക്കുകെട്ട്‌ നടക്കുന്നു.അവരുടെ ദർശനം അവരെ വഴിതെറ്റിക്കുന്നു,അവരുടെ ന്യായവിധികൾ പാളിപ്പോകുന്നു.+   അവരുടെ മേശകൾ വൃത്തികെട്ട ഛർദികൊണ്ട്‌ നിറഞ്ഞിരിക്കുന്നു,അതില്ലാത്ത ഒരിടവുമില്ല.   അവർ പറയുന്നു: “അവൻ ആർക്കാണ്‌ അറിവ്‌ പകർന്നുകൊടുക്കുന്നത്‌?അവൻ ആർക്കാണു സന്ദേശം വിവരിച്ചുകൊടുക്കുന്നത്‌? ഇന്നലെ മുലകുടി നിറുത്തിയ ശിശുക്കൾക്കോ?അമ്മയുടെ മാറിൽനിന്ന്‌ എടുത്തുമാറ്റിയ കുഞ്ഞുങ്ങൾക്കോ? 10  അവൻ പറയുന്നു: ‘കല്‌പനകൾക്കു പുറകേ കല്‌പനകൾ, കല്‌പനകൾക്കു പുറകേ കല്‌പനകൾ,അളവുനൂലുകൾക്കു പുറകേ അളവുനൂലുകൾ, അളവുനൂലുകൾക്കു പുറകേ അളവുനൂലുകൾ,+അവിടെ കുറച്ച്‌, ഇവിടെ കുറച്ച്‌.’” 11  അതുകൊണ്ട്‌, വിക്കിവിക്കി സംസാരിക്കുന്നവരെ ഉപയോഗിച്ച്‌ ഒരു വിദേശഭാഷയിൽ ദൈവം ഈ ജനത്തോടു സംസാരിക്കും.+ 12  ദൈവം ഒരിക്കൽ അവരോടു പറഞ്ഞു: “ഇതാണു വിശ്രമിക്കാനുള്ള സ്ഥലം. ക്ഷീണമുള്ളവൻ ഇവിടെ വിശ്രമിക്കട്ടെ; ഇതാണ്‌ ഉന്മേഷം വീണ്ടെടുക്കാനുള്ള സ്ഥലം.” എന്നാൽ അവർ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല.+ 13  അതുകൊണ്ട്‌ യഹോവയുടെ വാക്കുകൾ അവർക്ക്‌ ഇങ്ങനെയായിത്തീരും: “കല്‌പനകൾക്കു പുറകേ കല്‌പനകൾ, കല്‌പനകൾക്കു പുറകേ കല്‌പനകൾ,അളവുനൂലുകൾക്കു പുറകേ അളവുനൂലുകൾ, അളവുനൂലുകൾക്കു പുറകേ അളവുനൂലുകൾ,+അവിടെ കുറച്ച്‌, ഇവിടെ കുറച്ച്‌.” എന്നാൽ അവർ അതു ശ്രദ്ധിക്കില്ല;അതുകൊണ്ട്‌, നടക്കുമ്പോൾ അവർ കാലിടറി മലർന്നുവീഴും;അവർ തകർന്നുപോകുകയും കെണിയിൽപ്പെടുകയും പിടിക്കപ്പെടുകയും ചെയ്യും.+ 14  അതുകൊണ്ട്‌ യരുശലേംനിവാസികളുടെ ഭരണാധികാരികളേ, വീമ്പിളക്കുന്നവരേ,യഹോവയുടെ വാക്കു കേൾക്കുക. 15  നിങ്ങൾ പറയുന്നു: “ഞങ്ങൾ മരണവുമായി ഒരു ഉടമ്പടി ചെയ്‌തിരിക്കുന്നു,+ശവക്കുഴിയുമായി* ഒരു കരാർ ഉണ്ടാക്കിയിരിക്കുന്നു.* കുതിച്ചുപായുന്ന മലവെള്ളംഞങ്ങളുടെ അടുത്ത്‌ എത്തില്ല;ഞങ്ങൾ ഒരു നുണയിൽ അഭയം തേടിയിരിക്കുന്നു;അസത്യത്തിൽ ഞങ്ങൾ ഒളിച്ചിരിക്കുന്നു.”+ 16  അതുകൊണ്ട്‌ പരമാധികാരിയാം കർത്താവായ യഹോവ പറയുന്നു: “പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ഒരു കല്ലു ഞാൻ ഇതാ, സീയോനിൽ അടിസ്ഥാനമായി ഇടുന്നു,+ഇളകാത്ത അടിസ്ഥാനത്തിന്റെ+ അമൂല്യമായ ഒരു മൂലക്കല്ല്‌!+ അതിൽ വിശ്വസിക്കുന്ന ആരും ഭയപ്പെടില്ല.+ 17  ഞാൻ ന്യായത്തെ അളവുനൂലും,+നീതിയെ തൂക്കുകട്ടയും* ആക്കും.+ ആലിപ്പഴം നുണയുടെ അഭയസ്ഥാനത്തെ നീക്കിക്കളയും,പ്രളയജലം ഒളിയിടത്തെ മുക്കിക്കളയും. 18  മരണവുമായി നിങ്ങൾ ചെയ്‌ത ഉടമ്പടി അസാധുവാകും,ശവക്കുഴിയുമായുള്ള* നിങ്ങളുടെ കരാർ നിലനിൽക്കില്ല.+ മലവെള്ളം കുതിച്ചൊഴുകിവന്ന്‌നിങ്ങളെ തകർത്തെറിയും. 19  അതു കടന്നുപോകുമ്പോഴെല്ലാംനിങ്ങളെ ഒഴുക്കിക്കളയും;+അതു രാവിലെതോറും കടന്നുപോകും,പകലും രാത്രിയും അത്‌ ഒഴുകും. പേടിച്ചിരിക്കുമ്പോൾ മാത്രമേ കേട്ടതെല്ലാം അവർക്കു മനസ്സിലാകൂ.”* 20  നിവർന്നുകിടക്കാൻ കിടക്കയ്‌ക്കു നീളം പോരാ,മൂടിപ്പുതയ്‌ക്കാൻ പുതപ്പിനു വീതി പോരാ. 21  തന്റെ പ്രവൃത്തി ചെയ്യാൻ, വിചിത്രമായ പ്രവൃത്തി ചെയ്യാൻ,ജോലി തീർക്കാൻ, അസാധാരണമായ ജോലി തീർക്കാൻ,പെരാസീം പർവതത്തിൽ എന്നപോലെ യഹോവ എഴുന്നേൽക്കും;ഗിബെയോനു സമീപമുള്ള സമതലത്തിൽ എന്നപോലെ ദൈവം ഉണർവ്‌ കാട്ടും.+ 22  ദേശം* മുഴുവൻ നാമാവശേഷമാക്കാൻ തീരുമാനിച്ചിരിക്കുന്നു+ എന്ന്‌സൈന്യങ്ങളുടെ കർത്താവും പരമാധികാരിയും ആയ യഹോവ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു.അതുകൊണ്ട്‌ നിങ്ങൾ പരിഹസിക്കരുത്‌,+പരിഹസിച്ചാൽ നിങ്ങളുടെ ബന്ധനങ്ങൾ ഇനിയും മുറുകും. 23  എന്റെ വാക്കുകൾക്കു ചെവി തരുക,ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക. 24  ഉഴുന്നവൻ വിത്തു വിതയ്‌ക്കാതെ ദിവസം മുഴുവൻ ഉഴുതുകൊണ്ടിരിക്കുമോ? അവൻ എപ്പോഴും കട്ട ഉടച്ച്‌ നിലം നിരപ്പാക്കിക്കൊണ്ടിരിക്കുമോ?+ 25  നിലം ഒരുക്കിക്കഴിയുമ്പോൾ,അവൻ കരിഞ്ചീരകം വിതറുകയും ജീരകം വിതയ്‌ക്കുകയും ചെയ്യില്ലേ?ഗോതമ്പും തിനയും ബാർളിയും അതതിന്റെ സ്ഥാനത്ത്‌ നടില്ലേ?അതിരുകളിൽ വരകു*+ പാകില്ലേ? 26  ദൈവം അവനെ ശരിയായ വഴി പഠിപ്പിക്കുന്നു;*അവന്റെ ദൈവം അവന്‌ ഉപദേശം നൽകുന്നു.+ 27  കരിഞ്ചീരകം മെതിവണ്ടികൊണ്ട്‌ മെതിക്കില്ല,+വണ്ടിയുടെ ചക്രങ്ങൾ അതിന്മേൽ ഉരുട്ടുകയുമില്ല. കരിഞ്ചീരകം വടികൊണ്ട്‌ തല്ലുകയുംജീരകം കോലുകൊണ്ട്‌ അടിക്കുകയും അല്ലേ ചെയ്യാറ്‌? 28  മെതിക്കുന്നവൻ അപ്പത്തിനുള്ള ധാന്യം പൊടിച്ചുകളയുമോ? ഇല്ല, അവൻ അതു വീണ്ടുംവീണ്ടും മെതിക്കില്ല.+കുതിരകൾ വലിക്കുന്ന മെതിവണ്ടിയുടെ ചക്രങ്ങൾ അതിന്മേൽ ഉരുട്ടുമ്പോൾഅതു പൊടിഞ്ഞുപോകാതെ അവൻ സൂക്ഷിക്കും.+ 29  വിസ്‌മയകരമായ ഉദ്ദേശ്യമുള്ളവനുംമഹത്തായ നേട്ടങ്ങൾ കൊയ്യുന്നവനും* ആയസൈന്യങ്ങളുടെ അധിപനായ യഹോവയിൽനിന്നാണ്‌ ഇതും വരുന്നത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “അഹങ്കാരമുള്ള; ഗർവമുള്ള.”
തലസ്ഥാനനഗരമായ ശമര്യയെ കുറിക്കാനാണു സാധ്യത.
അഥവാ “അഹങ്കാരമുള്ള; ഗർവമുള്ള.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ശവക്കുഴിയും ഞങ്ങളും ഒരേ ദിവ്യദർശനം കണ്ടിരിക്കുന്നു.”
അഥവാ “നിരപ്പു നോക്കാനുള്ള ഉപകരണവും.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “മനസ്സിലാക്കുമ്പോൾ അവർ പേടിച്ചുവിറയ്‌ക്കും.”
അഥവാ “ഭൂമി.”
ഇതിന്റെ എബ്രായപദം പുരാതനകാലത്ത്‌ ഈജിപ്‌തിൽ കൃഷി ചെയ്‌തിരുന്ന താണ തരം ഗോതമ്പിനെ കുറിക്കുന്നു.
അഥവാ “ശരിയായ രീതിയിൽ ശിക്ഷിക്കുന്നു.”
അഥവാ “പ്രായോഗികജ്ഞാനത്തിൽ ശ്രേഷ്‌ഠനും.”