യശയ്യ 30:1-33
30 “ദുശ്ശാഠ്യക്കാരായ പുത്രന്മാരുടെ കാര്യം കഷ്ടം!”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.“അവർ എന്റേതല്ലാത്ത പദ്ധതികൾ നടപ്പാക്കുന്നു,+എന്റെ ആത്മാവ് തോന്നിപ്പിക്കാതെ അവർ സഖ്യങ്ങൾ ഉണ്ടാക്കുന്നു;*അങ്ങനെ അവർ പാപങ്ങളോടു പാപങ്ങൾ കൂട്ടുന്നു.
2 ഫറവോന്റെ സംരക്ഷണത്തിൽ* അഭയം പ്രാപിക്കാനുംഈജിപ്തിന്റെ തണലിൽ സുരക്ഷിതത്വം തേടാനുംഅവർ എന്നോട് ആലോചിക്കാതെ+ ഈജിപ്തിലേക്കു പോകുന്നു.+
3 എന്നാൽ ഫറവോന്റെ സംരക്ഷണം നിമിത്തം നിങ്ങൾ ലജ്ജിക്കേണ്ടിവരും,ഈജിപ്തിന്റെ തണലിലെ അഭയം നിങ്ങൾക്ക് അപമാനം വരുത്തും.+
4 അവന്റെ പ്രഭുക്കന്മാർ സോവാനിലാണ്,+അവന്റെ സന്ദേശവാഹകർ ഹാനേസിൽ എത്തിയിരിക്കുന്നു.
5 അവർക്കു ഗുണമൊന്നും ചെയ്യാൻ കഴിയാത്ത ഒരു ജനംഅവരെയെല്ലാം നാണംകെടുത്തും.ആ ജനം അവർക്ക് അപമാനവും ലജ്ജയും മാത്രം വരുത്തുന്നു,അവർ ഉപകാരമോ സഹായമോ ചെയ്യുന്നില്ല.”+
6 തെക്കുള്ള മൃഗങ്ങൾക്കെതിരെയുള്ള ഒരു പ്രഖ്യാപനം:
ദുരിതത്തിന്റെയും കഷ്ടതയുടെയും ദേശത്തുകൂടെ,സിംഹത്തിന്റെ, അലറുന്ന സിംഹത്തിന്റെ, ദേശത്തുകൂടെ,അണലിയുടെയും പറക്കുന്ന തീനാഗത്തിന്റെയും* ദേശത്തുകൂടെഅവർ അവരുടെ സമ്പത്ത് കഴുതപ്പുറത്തുംസമ്മാനങ്ങൾ ഒട്ടകപ്പുറത്തും കയറ്റിക്കൊണ്ടുപോകുന്നു.
എന്നാൽ ഇതൊന്നും ആ ജനത്തിനു പ്രയോജനം ചെയ്യില്ല.
7 ഈജിപ്തിന്റെ സഹായംകൊണ്ട് ഒരു ഗുണവുമില്ലല്ലോ.+
അതുകൊണ്ട് ഞാൻ ഇതിനെ, “വെറുതേ ഇരിക്കുന്ന രാഹാബ്”+ എന്നു വിളിച്ചു.
8 “ചെല്ലുക, അവർ കാൺകെ അത് ഒരു ഫലകത്തിൽ എഴുതുക;+ഭാവിയിൽ ഉപകരിക്കേണ്ടതിന്,ഒരു നിത്യസാക്ഷ്യമായിഅത് ഒരു പുസ്തകത്തിൽ കുറിച്ചുവെക്കുക.+
9 അവർ ധിക്കാരികളായ ഒരു ജനവും+ വഞ്ചകരായ മക്കളും+ ആണല്ലോ,യഹോവയുടെ നിയമം* കേൾക്കാൻ കൂട്ടാക്കാത്ത മക്കൾതന്നെ.+
10 അവർ ദിവ്യജ്ഞാനികളോടു പറയുന്നു: ‘നിങ്ങൾ ഇനി ദർശിക്കരുത്;’
ദിവ്യദർശികളോടു പറയുന്നു: ‘ഞങ്ങളോടു നേരുള്ള ദർശനങ്ങൾ പറയരുത്;+
കാതിന് ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാഴ്ചകൾ കാണുക.+
11 നിങ്ങൾ പാത വിട്ടുമാറുക; വഴിമാറി സഞ്ചരിക്കുക.
ഞങ്ങളോട് ഇനി ഇസ്രായേലിന്റെ പരിശുദ്ധനെക്കുറിച്ച് സംസാരിക്കരുത്.’”+
12 അതുകൊണ്ട് ഇസ്രായേലിന്റെ പരിശുദ്ധൻ ഇങ്ങനെ പറയുന്നു:
“നിങ്ങൾ ഈ വാക്ക് തള്ളിക്കളയുകയും+ചതിയിലും വഞ്ചനയിലും ആശ്രയിക്കുകയും ചെയ്യുന്നതിനാൽ,നിങ്ങൾ ഇക്കാര്യങ്ങളിൽ വിശ്വാസമർപ്പിക്കുന്നതിനാൽ,+
13 ഈ തെറ്റ് നിങ്ങൾക്കു പൊളിഞ്ഞ ഒരു മതിൽപോലെയുംഉന്തിനിൽക്കുന്ന, വീഴാറായ ഒരു വൻമതിൽപോലെയും ആയിരിക്കും.
അതു പെട്ടെന്ന്, ഞൊടിയിടയിൽ തകർന്നുവീഴും.
14 അതു കുശവന്റെ മൺകുടംപോലെ ഉടഞ്ഞുപോകും;അടുപ്പിൽനിന്ന് കനൽ വാരാനോചെളിക്കുഴിയിൽനിന്ന്* വെള്ളം കോരിയെടുക്കാനോ കഴിയുന്ന ഒരു കഷണംപോലും ബാക്കിവരില്ല.അത് ഒന്നാകെ തകർന്ന് പൊടിഞ്ഞുപോകും.”
15 അതുകൊണ്ടാണ് പരമാധികാരിയാം കർത്താവും ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ പറയുന്നത്:
“എന്റെ അടുത്തേക്കു മടങ്ങിവന്ന് വിശ്രമിക്കുക; എന്നാൽ നിങ്ങൾ രക്ഷപ്പെടും;ശാന്തരായിരുന്ന് എന്നിൽ ആശ്രയിക്കുക; അതാണു നിങ്ങളുടെ ബലം.”+
പക്ഷേ അതിനു നിങ്ങൾ മനസ്സുകാണിച്ചില്ല.+
16 പകരം നിങ്ങൾ പറഞ്ഞു: “ഇല്ല, ഞങ്ങൾ കുതിരപ്പുറത്ത് കയറി ഓടിപ്പോകും!”
അതുകൊണ്ട് നിങ്ങൾ ഓടിപ്പോകേണ്ടിവരും.
“വേഗതയേറിയ കുതിരകളുടെ പുറത്ത് ഞങ്ങൾ സഞ്ചരിക്കും!”+എന്നു നിങ്ങൾ പറഞ്ഞു.
അതുകൊണ്ട് നിങ്ങളെ പിന്തുടരുന്നവർ വേഗതയുള്ളവരായിരിക്കും.+
17 ഒരുവന്റെ ഭീഷണിയിൽ ആയിരം പേർ വിറയ്ക്കും;+അഞ്ചു പേർ ഭയപ്പെടുത്തുമ്പോൾ നിങ്ങൾ ഓടിപ്പോകും.ശേഷിക്കുന്നവർ പർവതശിഖരത്തിൽ തനിയെ നിൽക്കുന്ന ഒരു തൂണുപോലെയുംകുന്നിന്മുകളിലെ കൊടിമരംപോലെയും ആയിത്തീരും.+
18 എന്നാൽ നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ* കാത്തിരിക്കുന്നു,+നിങ്ങളോടു കനിവ് കാട്ടാൻ ദൈവം എഴുന്നേൽക്കും.+
യഹോവ ന്യായത്തിന്റെ ദൈവമല്ലോ.+
ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന* എല്ലാവരും സന്തുഷ്ടർ.+
19 ജനം സീയോനിൽ, അതായത് യരുശലേമിൽ,+ താമസിക്കുമ്പോൾ നീ ഒരു കാരണവശാലും ദുഃഖിച്ചുകരയില്ല.+ സഹായത്തിനുവേണ്ടിയുള്ള നിന്റെ നിലവിളി കേൾക്കുന്ന മാത്രയിൽ ദൈവം ഉറപ്പായും നിന്നോടു കരുണ കാണിക്കും; അതു കേൾക്കുന്ന ഉടനെ ഉത്തരം തരും.+
20 യഹോവ നിനക്കു കഷ്ടതയാകുന്ന അപ്പവും+ ഉപദ്രവമാകുന്ന വെള്ളവും തന്നാലും നിന്റെ മഹാനായ ഉപദേഷ്ടാവ്+ ഇനി ഒളിച്ചിരിക്കില്ല; നിന്റെ സ്വന്തം കണ്ണുകൊണ്ട് നീ ആ ഉപദേഷ്ടാവിനെ കാണും.
21 നീ വഴിതെറ്റി ഇടത്തോട്ടോ വലത്തോട്ടോ മാറിയാൽ, “ഇതാണു വഴി,+ ഇതിലേ നടക്കുക” എന്നൊരു ശബ്ദം നിന്റെ പിന്നിൽനിന്ന് കേൾക്കും.+
22 നിന്റെ കൊത്തിയുണ്ടാക്കിയ രൂപങ്ങളിൽ പൊതിഞ്ഞിരിക്കുന്ന വെള്ളിയും നിന്റെ ലോഹപ്രതിമകളിൽ പൂശിയിരിക്കുന്ന സ്വർണവും നീ അശുദ്ധമാക്കും.+ “ദൂരെ പോ!” എന്നു പറഞ്ഞ്* ആർത്തവകാലത്തെ തുണിപോലെ നീ അതു വലിച്ചെറിയും.+
23 നീ വിതയ്ക്കുന്ന വിത്തിനായി ദൈവം മഴ പെയ്യിക്കും;+ ദേശം സമൃദ്ധമായി ആഹാരം ഉത്പാദിപ്പിക്കും; അതു പോഷകസമ്പുഷ്ടമായ അപ്പം തരും.+ അന്നു നിന്റെ മൃഗങ്ങൾ വിശാലമായ പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കും.+
24 വയലിൽ പണിയെടുക്കുന്ന നിന്റെ കഴുതകളും കന്നുകാലികളും പുളിയൻചീര ചേർത്ത തീറ്റ തിന്നും. അതെ, കോരികകൾകൊണ്ടും മുൾക്കരണ്ടികൾകൊണ്ടും പാറ്റിയെടുത്ത തീറ്റ അവ തിന്നും.
25 വലിയ സംഹാരത്തിന്റെ ദിവസത്തിൽ ഗോപുരങ്ങൾ തകർന്നുവീഴുമ്പോൾ, എല്ലാ ഉയർന്ന പർവതങ്ങളിലും എല്ലാ വലിയ കുന്നുകളിലും അരുവികളും തോടുകളും ഉണ്ടായിരിക്കും.+
26 യഹോവ തന്റെ ജനത്തിന്റെ+ ഒടിവുകൾ വെച്ചുകെട്ടുകയും തന്റെ അടിയേറ്റ് ഗുരുതരമായി മുറിവുപറ്റിയവരെ സുഖപ്പെടുത്തുകയും+ ചെയ്യുന്ന ദിവസം, പൂർണചന്ദ്രൻ സൂര്യനെപ്പോലെ പ്രകാശിക്കും; അന്നു സൂര്യന്റെ വെളിച്ചം ഏഴു മടങ്ങ് ഉജ്ജ്വലമാകും;+ അത് ഏഴു ദിവസത്തെ വെളിച്ചത്തിനു തുല്യമായിരിക്കും.
27 അതാ, യഹോവയുടെ പേര് ദൂരെനിന്ന് വരുന്നു,അതു ദൈവകോപത്താൽ ജ്വലിച്ചും കനത്ത മേഘംകൊണ്ട് ഇരുണ്ടും ഇരിക്കുന്നു.
ദൈവത്തിന്റെ വായിൽ ക്രോധം നിറഞ്ഞിരിക്കുന്നു,ദൈവത്തിന്റെ നാവ്, ദഹിപ്പിക്കുന്ന അഗ്നിയാണ്.+
28 ജനതകളെ വിനാശത്തിന്റെ* അരിപ്പയിൽ ഇട്ട് തെള്ളാനായി,ദൈവത്തിന്റെ ആത്മാവ്* കവിഞ്ഞൊഴുകി കഴുത്തോളം എത്തുന്ന ഒരു നദിപോലെയായിരിക്കുന്നു;ജനതകളുടെ വായിൽ വഴിതെറ്റിക്കുന്ന ഒരു കടിഞ്ഞാണുണ്ടായിരിക്കും.+
29 എന്നാൽ നിങ്ങളുടെ പാട്ട്നിങ്ങൾ ഉത്സവത്തിന്+ ഒരുങ്ങുന്ന* രാത്രിയിൽ പാടുന്ന പാട്ടുപോലെയാകും.ഇസ്രായേലിന്റെ പാറയായ യഹോവയുടെ+ പർവതത്തിലേക്ക്കുഴലുമായി* നടന്നുപോകുന്ന ഒരുവനെപ്പോലെനിങ്ങളുടെ ഹൃദയം ആഹ്ലാദിക്കും.
30 യഹോവ തന്റെ ഗംഭീരസ്വരം കേൾപ്പിക്കും;+അടിക്കാനായി ഉഗ്രകോപത്തോടെ+ കൈ വീശും.+ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും+ മേഘസ്ഫോടനത്തോടും+ഇടിമുഴക്കത്തോടും കൊടുങ്കാറ്റോടും ആലിപ്പഴവർഷത്തോടും+ കൂടെ അത് ഇറങ്ങിവരുന്നത് അവർ കാണും.
31 യഹോവയുടെ സ്വരം കേട്ട് അസീറിയ പേടിച്ചുവിറയ്ക്കും,+ദൈവം അതിനെ വടികൊണ്ട് അടിക്കും.+
32 അവരോടു പോരാടാനായി യഹോവ കൈ ഓങ്ങുമ്പോൾ,ശിക്ഷയുടെ വടി വീശിഅസീറിയയെ ഓരോ തവണയും അടിക്കുമ്പോൾ,+തപ്പിന്റെയും കിന്നരത്തിന്റെയും നാദം മുഴങ്ങും.+
33 അവന്റെ തോഫെത്ത്*+ ഒരുക്കിക്കഴിഞ്ഞു;രാജാവിനുവേണ്ടിയും അതു തയ്യാറാക്കിയിട്ടുണ്ട്.+
അവൻ ആഴത്തിലും വീതിയിലും ചിത ഒരുക്കിയിരിക്കുന്നു,തീയും വിറകും ധാരാളം കരുതിയിട്ടുണ്ട്.
ഗന്ധകപ്രവാഹംപോലുള്ള* യഹോവയുടെ ശ്വാസംഅതിനു തീ കൊളുത്തും.
അടിക്കുറിപ്പുകള്
^ അക്ഷ. “അവർ പാനീയനിവേദ്യം ഒഴിക്കുന്നു.” തെളിവനുസരിച്ച് കരാർ ഉണ്ടാക്കുന്നതിനെ കുറിക്കുന്നു.
^ അക്ഷ. “ഫറവോന്റെ കോട്ടയിൽ.”
^ അഥവാ “വേഗതയുള്ള വിഷസർപ്പത്തിന്റെയും.”
^ അഥവാ “ഉപദേശം.”
^ മറ്റൊരു സാധ്യത “ജലസംഭരണിയിൽനിന്ന്.”
^ അഥവാ “പ്രതീക്ഷയോടെ.”
^ അഥവാ “ആകാംക്ഷയോടെ കാത്തിരിക്കുന്ന.”
^ മറ്റൊരു സാധ്യത “വൃത്തികെട്ടത് എന്നു പറഞ്ഞ്.”
^ അഥവാ “ശ്വാസം.”
^ അക്ഷ. “വ്യർഥതയുടെ.”
^ അഥവാ “നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്ന.”
^ അഥവാ “കുഴൽനാദത്തിനനുസരിച്ച്.”
^ “തോഫെത്ത്” എന്നതു ദഹിപ്പിക്കാനുള്ള ഒരു സ്ഥലത്തെ കുറിക്കുന്നു. അതു നാശത്തെ അർഥമാക്കുന്നു.
^ അഥവാ “കുത്തിയൊഴുകി വരുന്ന സൾഫർപോലുള്ള.”