യശയ്യ 31:1-9

  • യഥാർഥസഹായം തരുന്നതു ദൈവമാണ്‌, മനുഷ്യരല്ല (1-9)

    • ഈജിപ്‌തിന്റെ കുതിരകൾ വെറും മാംസം (3)

31  സഹായം തേടി ഈജിപ്‌തിലേക്കു പോകുന്നവർക്ക്‌,+കുതിരകളിൽ ആശ്രയംവെക്കുന്നവർക്ക്‌,+ ഹാ കഷ്ടം!അവരുടെ യുദ്ധരഥങ്ങളുടെ എണ്ണത്തിലും,പടക്കുതിരകളുടെ* കരുത്തിലും അവർ ആശ്രയിക്കുന്നു. പക്ഷേ അവർ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കുന്നില്ല;അവർ ദൈവമായ യഹോവയെ അന്വേഷിക്കുന്നുമില്ല.   എന്നാൽ ദൈവവും ജ്ഞാനിയാണ്‌; ദൈവം ദുരന്തം വിതയ്‌ക്കും,ദൈവം തന്റെ വാക്കുകൾ പിൻവലിക്കില്ല. ദുഷ്‌പ്രവൃത്തിക്കാരുടെ ഭവനത്തിനു നേരെയും,ദുഷ്ടന്മാരുടെ സഹായികൾക്കെതിരെയും ദൈവം എഴുന്നേൽക്കും.+   ഈജിപ്‌തുകാർ ദൈവങ്ങളല്ല, വെറും മനുഷ്യരാണ്‌;അവരുടെ കുതിരകളുടേത്‌ ആത്മശരീരമല്ല, വെറും മാംസമാണ്‌.+ യഹോവ കൈ നീട്ടുമ്പോൾ,സഹായം കൊടുക്കുന്നവൻ ഇടറിവീഴും,സഹായം ലഭിക്കുന്നവൻ നിലംപതിക്കും;അവരെല്ലാം ഒരുമിച്ച്‌ നശിച്ചുപോകും.   യഹോവ എന്നോട്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഇരയെ പിടിച്ച്‌ മുരളുന്ന ഒരു സിംഹം, കരുത്തുറ്റ ഒരു യുവസിംഹം!*ഒരു കൂട്ടം ഇടയന്മാരെ ഒരുമിച്ചുകൂട്ടി അതിന്‌ എതിരെ ചെന്നാലും,അവരുടെ ശബ്ദം കേട്ട്‌ അതു പേടിക്കുന്നില്ല,അവരുടെ ബഹളം കേട്ട്‌ അതു ഭയപ്പെടുന്നില്ല.അതുപോലെ, സൈന്യങ്ങളുടെ അധിപനായ യഹോവസീയോൻ പർവതത്തിന്മേലും അവളുടെ കുന്നിന്മേലും യുദ്ധം ചെയ്യാൻ ഇറങ്ങിവരും.   പക്ഷികളെപ്പോലെ പറന്നിറങ്ങി വന്ന്‌ സൈന്യങ്ങളുടെ അധിപനായ യഹോവ യരുശലേമിനെ സംരക്ഷിക്കും.+ദൈവം അവൾക്കുവേണ്ടി പോരാടി അവളെ രക്ഷിക്കും.അവളെ വിടുവിക്കുകയും സംരക്ഷിക്കുകയും ചെയ്യും.”  “ഇസ്രായേൽ ജനമേ, നിങ്ങൾ ദൈവത്തോടു കഠിനമായി മത്സരിച്ചു; ഇപ്പോൾ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിച്ചെല്ലുക.+  പാപത്തിൽ നിങ്ങളുടെ കൈകൾ ഉണ്ടാക്കിയ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ, സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള നിങ്ങളുടെ ദൈവങ്ങളെ, അന്നു നിങ്ങൾ ഉപേക്ഷിക്കും.   വെട്ടേറ്റ്‌ അസീറിയക്കാരൻ വീഴും; എന്നാൽ മനുഷ്യന്റെ വാളുകൊണ്ടായിരിക്കില്ല;അവൻ ഒരു വാളിന്‌ ഇരയായിത്തീരും; എന്നാൽ അതു മനുഷ്യന്റെ വാളായിരിക്കില്ല.+ വാൾ നിമിത്തം അവൻ പേടിച്ചോടും,അവന്റെ യുവാക്കൾ അടിമപ്പണി ചെയ്യേണ്ടിവരും.   കൊടുംഭീതി നിമിത്തം അവന്റെ വൻപാറ ഇല്ലാതാകും,കൊടിമരം നിമിത്തം അവന്റെ പ്രഭുക്കന്മാർ പേടിച്ചുവിറയ്‌ക്കും,”സീയോനിൽ വെളിച്ചവും* യരുശലേമിൽ ചൂളയും ഉള്ള യഹോവ ഇതു പ്രഖ്യാപിക്കുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “കുതിരക്കാരുടെ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹം.”
അഥവാ “അഗ്നിയും.”