യശയ്യ 34:1-17

  • ജനതകളോടുള്ള യഹോവയുടെ പ്രതികാരം (1-4)

  • ഏദോം ശൂന്യമാകും (5-17)

34  ജനതകളേ, അടുത്ത്‌ വന്ന്‌ കേൾക്കൂ,ജനങ്ങളേ, ചെവി തരൂ. ഭൂമിയും അതിൽ നിറഞ്ഞിരിക്കുന്ന സകലവുംനിലവും അതിന്റെ വിളവും ശ്രദ്ധിക്കട്ടെ.   സകല രാജ്യങ്ങൾക്കും എതിരെ യഹോവ രോഷംകൊണ്ടിരിക്കുന്നു,+അവരുടെ സർവസൈന്യത്തിനും നേരെ+ ദൈവത്തിന്റെ ക്രോധം ജ്വലിച്ചിരിക്കുന്നു. ദൈവം അവരെ നിശ്ശേഷം നശിപ്പിക്കും,അവരെ സംഹാരത്തിന്‌ ഏൽപ്പിക്കും.+   മരിച്ചുവീണവരെ എറിഞ്ഞുകളയും,അവരുടെ ശവങ്ങളിൽനിന്ന്‌ ദുർഗന്ധം ഉയരും;+അവരുടെ രക്തത്തിൽ പർവതങ്ങൾ അലിഞ്ഞുപോകും.*+   ആകാശത്തിലെ സർവസൈന്യവും അഴുകിപ്പോകും,ഒരു ചുരുൾപ്പോലെ ആകാശത്തെ ചുരുട്ടിക്കളയും. കരിഞ്ഞ ഇല മുന്തിരിവള്ളിയിൽനിന്ന്‌ കൊഴിഞ്ഞുപോകുംപോലെ,ഉണങ്ങിയ അത്തിക്കായ്‌ അത്തിയിൽനിന്ന്‌ പൊഴിഞ്ഞുവീഴുംപോലെ,അവരുടെ സൈന്യങ്ങളെല്ലാം ക്ഷയിച്ചുപോകും.   “ആകാശത്തുവെച്ച്‌ എന്റെ വാൾ രക്തത്തിൽ കുതിരും.+ ഞാൻ നാശത്തിനു വിധിച്ച ജനത്തെ ന്യായം വിധിക്കാൻ,ഏദോമിനെ ന്യായം വിധിക്കാൻ,+ അത്‌ ഇറങ്ങിവരും.   യഹോവയുടെ കൈയിൽ ഒരു വാളുണ്ട്‌; അതു രക്തത്തിൽ കുളിക്കും. അതിൽ നിറയെ കൊഴുപ്പു പുരളും,+ചെമ്മരിയാട്ടിൻകുട്ടികളുടെയും കോലാട്ടിൻകുട്ടികളുടെയും രക്തവുംആൺചെമ്മരിയാടുകളുടെ വൃക്കയിലെ നെയ്യും അതിൽ പുരളും. കാരണം, യഹോവയ്‌ക്ക്‌ ബൊസ്രയിൽ ഒരു ബലിയുണ്ട്‌;ഏദോം ദേശത്ത്‌ ഒരു വലിയ സംഹാരമുണ്ട്‌.+   കാട്ടുപോത്തുകൾ അവയോടൊപ്പം ചെല്ലും,കരുത്തുള്ളവയോടൊപ്പം കാളക്കുട്ടികളും പോകും, അവരുടെ ദേശം രക്തത്തിൽ കുളിക്കും.നിലത്തെ പൊടി കൊഴുപ്പിൽ കുതിരും.”   യഹോവയ്‌ക്കു പ്രതികാരത്തിന്‌ ഒരു ദിവസമുണ്ട്‌,+സീയോനോടു ചെയ്‌ത തെറ്റുകൾക്കു ശിക്ഷ നടപ്പാക്കാൻ+ ഒരു വർഷമുണ്ട്‌.   അവളുടെ* അരുവികളിലൂടെ ടാർ ഒഴുകും,അവളുടെ മണ്ണു ഗന്ധകമായിത്തീരും,*അവളുടെ ദേശം കത്തുന്ന ടാറുപോലെയാകും. 10  രാത്രിയും പകലും അതു കെടാതെ കത്തിക്കൊണ്ടിരിക്കും,എന്നെന്നും അതിന്റെ പുക പൊങ്ങും. തലമുറകൾ ഏറെ കഴിഞ്ഞാലും അവൾ നശിച്ചുകിടക്കും,ആരും ഒരു കാലത്തും അവളിലൂടെ കടന്നുപോകില്ല.+ 11  ഞാറപ്പക്ഷിയും മുള്ളൻപന്നിയും അവളിൽ താമസമുറപ്പിക്കും,നെടുഞ്ചെവിയൻ മൂങ്ങയും മലങ്കാക്കയും അവളിൽ വസിക്കും. ശൂന്യതയുടെ അളവുനൂലും നാശത്തിന്റെ തൂക്കുകട്ടയും*അവൻ അവളുടെ മേൽ പിടിക്കും. 12  അവളുടെ പ്രധാനികളിൽ ആരെയും രാജാവാക്കില്ല,അവളുടെ പ്രഭുക്കന്മാരെല്ലാം ഇല്ലാതാകും. 13  അവളുടെ കോട്ടഗോപുരങ്ങളിൽ മുൾച്ചെടികൾ പടരും,അവളുടെ കോട്ടകളിൽ മുള്ളുള്ള കളകളും ചൊറിയണവും തഴച്ചുവളരും. അവൾ കുറുനരികളുടെ താവളവും+ഒട്ടകപ്പക്ഷികളുടെ വിഹാരകേന്ദ്രവും ആകും. 14  മരുമൃഗങ്ങളും ഓരിയിടുന്ന മൃഗങ്ങളും അവിടെ കണ്ടുമുട്ടും,കാട്ടാട്‌* അതിന്റെ കൂട്ടുകാരെ വിളിക്കും, രാക്കിളി* അവിടെ ചേക്കേറും; അത്‌ അവിടെ വിശ്രമിക്കും. 15  അസ്‌ത്രനാഗം അവിടെ കൂടു കൂട്ടി മുട്ടയിടും,അതു മുട്ട വിരിയിച്ച്‌ കുഞ്ഞുങ്ങളെ തന്റെ തണലിൽ ചേർക്കും. അവിടെ പരുന്തുകൾ കൂട്ടംകൂടും; ഓരോന്നും അതിന്റെ ഇണയോടൊപ്പം വന്നുചേരും. 16  യഹോവയുടെ പുസ്‌തകത്തിൽ അന്വേഷിച്ചുനോക്കുക; അത്‌ ഉറക്കെ വായിക്കുക. അവയിൽ ഒന്നുപോലും കാണാതിരിക്കില്ല;അവയിൽ ഒന്നിനും ഇണയില്ലാതിരിക്കില്ല,യഹോവയുടെ വായാണ്‌ ഇതു കല്‌പിച്ചിരിക്കുന്നത്‌,ദൈവത്തിന്റെ ആത്മാവാണ്‌ അവയെ കൂട്ടിവരുത്തിയത്‌. 17  ദൈവമാണ്‌ അവയ്‌ക്കുവേണ്ടി നറുക്കിട്ടത്‌,ദൈവത്തിന്റെ കൈകളാണ്‌ അവയ്‌ക്കു സ്ഥലം അളന്ന്‌ നിയമിച്ചുകൊടുത്തത്‌.* കാലാകാലം അത്‌ അവയുടെ അവകാശമായിരിക്കും;തലമുറതലമുറകളോളം അവ അതിൽ വസിക്കും.

അടിക്കുറിപ്പുകള്‍

അഥവാ “പർവതങ്ങളിൽ അവരുടെ രക്തം ഒഴുകും.”
തെളിവനുസരിച്ച്‌ ഏദോമിന്റെ തലസ്ഥാനമായ ബൊസ്രയെ കുറിക്കുന്നു.
അതായത്‌, സൾഫർ.
അക്ഷ. “കല്ലുകളും.”
മറ്റൊരു സാധ്യത “കോലാട്ടുരൂപമുള്ള ഭൂതം.”
അഥവാ “രാച്ചുക്കു പക്ഷി.”
അക്ഷ. “അവയ്‌ക്കുവേണ്ടി അത്‌ അളവുനൂലുകൊണ്ട്‌ തിരിച്ചത്‌.”