യശയ്യ 37:1-38

  • ഹിസ്‌കിയ യശയ്യയിലൂടെ ദൈവത്തിന്റെ സഹായം തേടുന്നു (1-7)

  • സൻഹെരീബ്‌ യരുശലേമിനെ ഭീഷണിപ്പെടുത്തുന്നു (8-13)

  • ഹിസ്‌കിയയുടെ പ്രാർഥന (14-20)

  • യശയ്യ ദൈവത്തിൽനിന്നുള്ള മറുപടി അറിയിക്കുന്നു (21-35)

  • ഒരു ദൈവദൂതൻ 1,85,000 അസീറിയക്കാരെ കൊല്ലുന്നു (36-38)

37  ഇതു കേട്ട ഉടനെ ഹിസ്‌കിയ രാജാവ്‌ വസ്‌ത്രം കീറി വിലാപവസ്‌ത്രം ധരിച്ച്‌ യഹോവയുടെ ഭവനത്തിലേക്കു ചെന്നു.+  പിന്നീട്‌ ഹിസ്‌കിയ രാജകൊട്ടാരത്തിന്റെ ചുമതലയുള്ള എല്യാക്കീമിനെയും സെക്രട്ടറിയായ ശെബ്‌നെയെയും പ്രമുഖരായ പുരോഹിതന്മാരെയും ആമൊസിന്റെ മകനായ യശയ്യ പ്രവാചകന്റെ+ അടുത്തേക്ക്‌ അയച്ചു. അവർ വിലാപവസ്‌ത്രം ധരിച്ച്‌  യശയ്യയുടെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “ഹിസ്‌കിയ ഇങ്ങനെ പറയുന്നു: ‘ഇതു കഷ്ടതയുടെയും ശകാരത്തിന്റെയും* നിന്ദയുടെയും ദിവസമാണ്‌. കാരണം, കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു;* എന്നാൽ പ്രസവിക്കാൻ ശക്തിയില്ല.+  ഒരുപക്ഷേ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ+ അസീറിയൻ രാജാവ്‌ അയച്ച റബ്‌ശാക്കെയുടെ വാക്കുകളെല്ലാം അങ്ങയുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ എത്തും. അങ്ങയുടെ ദൈവമായ യഹോവ ആ വാക്കുകൾ കേട്ട്‌ അതിന്‌ അയാളോടു പകരം ചോദിക്കും. അതുകൊണ്ട്‌ ബാക്കിയുള്ള ജനത്തിനുവേണ്ടി+ പ്രാർഥിക്കേണമേ.’”+  അങ്ങനെ ഹിസ്‌കിയ രാജാവിന്റെ ദാസന്മാർ യശയ്യയുടെ അടുത്ത്‌ ചെന്നു.+  അപ്പോൾ യശയ്യ അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോട്‌ ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “അസീറിയൻ രാജാവിന്റെ ഭൃത്യന്മാർ+ എന്നെ നിന്ദിച്ചുപറഞ്ഞ വാക്കുകൾ കേട്ട്‌ നീ ഭയപ്പെടേണ്ടാ.+  ഞാൻ ഇതാ, ഒരു കാര്യം അയാളുടെ മനസ്സിൽ തോന്നിപ്പിക്കുന്നു.* ഒരു വാർത്ത കേട്ട്‌ അയാൾ സ്വദേശത്തേക്കു മടങ്ങിപ്പോകും.+ സ്വന്തം ദേശത്തുവെച്ച്‌ അയാൾ വാളുകൊണ്ട്‌ വീഴാൻ ഞാൻ ഇടവരുത്തും.”’”+  അസീറിയൻ രാജാവ്‌ ലാഖീശിൽനിന്ന്‌ പിൻവാങ്ങിയെന്നു കേട്ടപ്പോൾ റബ്‌ശാക്കെ രാജാവിന്റെ അടുത്തേക്കു തിരിച്ചുപോയി. രാജാവ്‌ അപ്പോൾ ലിബ്‌നയോടു പോരാടുകയായിരുന്നു.+  ആ സമയത്താണ്‌ എത്യോപ്യൻ രാജാവായ തിർഹാക്ക തന്നോടു യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെന്നു രാജാവ്‌ കേട്ടത്‌. അതു കേട്ടപ്പോൾ അസീറിയൻ രാജാവ്‌ വീണ്ടും ഹിസ്‌കിയയുടെ അടുത്ത്‌ ദൂതന്മാരെ അയച്ചു.+ രാജാവ്‌ അവരോടു പറഞ്ഞു: 10  “യഹൂദാരാജാവായ ഹിസ്‌കിയയോട്‌ ഇങ്ങനെ പറയണം: ‘“യരുശലേമിനെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല”+ എന്നു പറഞ്ഞ്‌ നിങ്ങളെ വഞ്ചിക്കാൻ നിങ്ങൾ ആശ്രയിക്കുന്ന നിങ്ങളുടെ ദൈവത്തെ അനുവദിക്കരുത്‌. 11  അസീറിയൻ രാജാക്കന്മാർ പൂർണമായി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം+ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. നിങ്ങൾ മാത്രം രക്ഷപ്പെടുമെന്നാണോ? 12  എന്റെ പൂർവികർ നശിപ്പിച്ച ജനതകളുടെ ദൈവങ്ങൾക്ക്‌ ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ?+ ഗോസാനും ഹാരാനും+ രേസെഫും തെൽ-അസ്സാരിലുണ്ടായിരുന്ന ഏദെന്യരും ഇപ്പോൾ എവിടെ? 13  ഹമാത്തിന്റെയും അർപ്പാദിന്റെയും സെഫർവ്വയീം,+ ഹേന, ഇവ്വ എന്നീ നഗരങ്ങളുടെയും രാജാക്കന്മാർ എവിടെ?’” 14  ദൂതന്മാരുടെ കൈയിൽനിന്ന്‌ ഹിസ്‌കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോവയുടെ ഭവനത്തിലേക്കു ചെന്ന്‌ അവ* യഹോവയുടെ സന്നിധിയിൽ നിവർത്തിവെച്ചു.+ 15  എന്നിട്ട്‌ ഹിസ്‌കിയ യഹോവയോട്‌ ഇങ്ങനെ പ്രാർഥിച്ചു:+ 16  “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്നവനും ഇസ്രായേലിന്റെ ദൈവവും സൈന്യങ്ങളുടെ അധിപനും ആയ യഹോവേ,+ അങ്ങ്‌ മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം. അങ്ങ്‌ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. 17  യഹോവേ, ചെവി ചായിച്ച്‌ കേൾക്കേണമേ!+ യഹോവേ, അങ്ങയുടെ കണ്ണു തുറന്ന്‌ കാണേണമേ!+ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ+ സൻഹെരീബ്‌ അയച്ച ഈ സന്ദേശം ശ്രദ്ധിക്കേണമേ. 18  യഹോവേ, അസീറിയൻ രാജാക്കന്മാർ സ്വന്തം ദേശവും മറ്റെല്ലാ ദേശങ്ങളും നശിപ്പിച്ചുകളഞ്ഞു+ എന്നതു ശരിതന്നെ. 19  അവർ അവരുടെ ദൈവങ്ങളെ ചുട്ടുകളയുകയും+ ചെയ്‌തു. കാരണം അവ ദൈവങ്ങളായിരുന്നില്ല, മനുഷ്യന്റെ പണിയായ+ വെറും കല്ലും മരവും മാത്രമായിരുന്നു. അതുകൊണ്ടാണ്‌ അവർക്ക്‌ അവയെ നശിപ്പിക്കാൻ കഴിഞ്ഞത്‌. 20  എന്നാൽ ഞങ്ങളുടെ ദൈവമായ യഹോവേ, അയാളുടെ കൈയിൽനിന്ന്‌ ഞങ്ങളെ രക്ഷിക്കേണമേ. അങ്ങനെ യഹോവ മാത്രമാണു ദൈവമെന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ!”+ 21  അപ്പോൾ ആമൊസിന്റെ മകനായ യശയ്യ ഹിസ്‌കിയയ്‌ക്ക്‌ ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘അസീറിയൻ രാജാവായ സൻഹെരീബിനെക്കുറിച്ച്‌+ നീ എന്നോടു പ്രാർഥിച്ചതുകൊണ്ട്‌ 22  അയാൾക്കെതിരെ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “കന്യകയായ സീയോൻപുത്രി നിന്നെ നിന്ദിക്കുന്നു, സീയോൻപുത്രി നിന്നെ നോക്കി പരിഹസിക്കുന്നു, യരുശലേംപുത്രി നിന്നെ നോക്കി തല കുലുക്കുന്നു. 23  ആരെയാണു നീ പരിഹസിക്കുകയും+ നിന്ദിക്കുകയും ചെയ്‌തത്‌? ആർക്കു നേരെയാണു നീ ശബ്ദം ഉയർത്തിയത്‌?+ആരെയാണു നീ ധിക്കാരത്തോടെ നോക്കിയത്‌? ഇസ്രായേലിന്റെ പരിശുദ്ധനെയല്ലേ!+ 24  നിന്റെ ഭൃത്യന്മാരെ അയച്ച്‌ നീ യഹോവയെ പരിഹസിച്ചുപറഞ്ഞു:+‘എന്റെ അസംഖ്യം യുദ്ധരഥങ്ങളുമായിഞാൻ ഗിരിശൃംഗങ്ങളിലേക്ക്‌,+ലബാനോന്റെ വിദൂരഭാഗങ്ങളിലേക്ക്‌, കയറിച്ചെല്ലും. അതിന്റെ തലയെടുപ്പുള്ള ദേവദാരുക്കളും വിശിഷ്ടമായ ജൂനിപ്പർ മരങ്ങളും ഞാൻ വെട്ടിയിടും. അതിന്റെ വിദൂരമായ കൊടുമുടികൾവരെയും നിബിഡവനങ്ങൾവരെയും ഞാൻ കടന്നുചെല്ലും. 25  ഞാൻ കിണറുകൾ കുഴിച്ച്‌ വെള്ളം കുടിക്കും;എന്റെ കാലുകൾകൊണ്ട്‌ ഈജിപ്‌തിലെ അരുവികൾ* വറ്റിക്കും.’ 26  നീ കേട്ടിട്ടില്ലേ, കാലങ്ങൾക്കു മുമ്പേ ഞാൻ ഇതു തീരുമാനിച്ചിരിക്കുന്നു.* പണ്ടുപണ്ടേ ഞാൻ ഇത്‌ ഒരുക്കിവെച്ചിരിക്കുന്നു.*+ ഇപ്പോൾ ഞാൻ അതു നടപ്പാക്കും.+ കോട്ടമതിലുള്ള നഗരങ്ങളെ നീ നാശകൂമ്പാരമാക്കും.+ 27  അവയിലെ നിവാസികൾ നിസ്സഹായരാകും;അവർ ഭയന്നുവിറയ്‌ക്കും, ലജ്ജിച്ച്‌ തല താഴ്‌ത്തും. അവർ വെറും പുല്ലുപോലെയും വയലിലെ സസ്യംപോലെയും ആകും.കിഴക്കൻ കാറ്റേറ്റ്‌ കരിഞ്ഞ, പുരപ്പുറത്തെ പുല്ലുപോലെതന്നെ. 28  എന്നാൽ നിന്റെ വരവും പോക്കും ഇരിപ്പും ഞാൻ കാണുന്നു,+നീ എന്റെ നേരെ കോപിക്കുന്നതും ഞാൻ അറിയുന്നു,+ 29  നിന്റെ ക്രോധവും+ ഗർജനവും എന്റെ ചെവിയിൽ+ എത്തിയിരിക്കുന്നു. അതുകൊണ്ട്‌ ഞാൻ നിന്റെ മൂക്കിൽ കൊളുത്തിട്ട്‌, നിന്റെ വായിൽ കടിഞ്ഞാൺ വെച്ച്‌,+വന്ന വഴിയേ നിന്നെ തിരികെ കൊണ്ടുപോകും.” 30  “‘ഇതായിരിക്കും നിനക്കുള്ള* അടയാളം: ഈ വർഷം നീ താനേ മുളയ്‌ക്കുന്നതു* തിന്നും. രണ്ടാം വർഷം അതിൽനിന്ന്‌ വീണ്‌ മുളയ്‌ക്കുന്ന ധാന്യം തിന്നും. എന്നാൽ മൂന്നാം വർഷം നീ വിത്തു വിതച്ച്‌ കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അതിന്റെ ഫലം ഭക്ഷിക്കുകയും ചെയ്യും.+ 31  യഹൂദാഗൃഹത്തിൽ ജീവനോടെ ശേഷിക്കുന്നവർ+ ആഴത്തിൽ വേരൂന്നി ഫലം കായ്‌ക്കും. 32  യരുശലേമിൽനിന്ന്‌ ഒരു ശേഷിപ്പും സീയോൻ പർവതത്തിൽനിന്ന്‌ അതിജീവകരും പുറത്ത്‌ വരും.+ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്‌ണത അതു സാധ്യമാക്കും.+ 33  “‘അതുകൊണ്ട്‌ അസീറിയൻ രാജാവിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ ഇതാണ്‌:+ “അയാൾ ഈ നഗരത്തിലേക്കു വരില്ല,+ഒരു അമ്പുപോലും ഇവിടേക്ക്‌ എയ്യില്ല;പരിചയുമായി ഇതിനെ നേരിടുകയോമതിൽ കെട്ടി ഇതിനെ ഉപരോധിക്കുകയോ ഇല്ല.”’+ 34  ‘വന്ന വഴിയേ അയാൾ തിരിച്ചുപോകും;അയാൾ ഈ നഗരത്തിലേക്കു വരില്ല’ എന്ന്‌ യഹോവ പറയുന്നു. 35  ‘എന്റെ നാമത്തെപ്രതിയും എന്റെ ദാസനായ ദാവീദിനെപ്രതിയും+ഞാൻ ഈ നഗരത്തിനുവേണ്ടി പോരാടി+ അതിനെ രക്ഷിക്കും.’”+ 36  യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന്‌ 1,85,000 പേരെ കൊന്നുകളഞ്ഞു. ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+ 37  അപ്പോൾ അസീറിയൻ രാജാവായ സൻഹെരീബ്‌ നിനെവെയിലേക്കു+ തിരിച്ചുപോയി അവിടെ താമസിച്ചു.+ 38  ഒരു ദിവസം സൻഹെരീബ്‌ അയാളുടെ ദൈവമായ നിസ്രോക്കിന്റെ ഭവനത്തിൽ* കുമ്പിടുമ്പോൾ മക്കളായ അദ്രമേലെക്കും ശരേസെരും വന്ന്‌ അയാളെ വാളുകൊണ്ട്‌ വെട്ടിക്കൊന്ന്‌+ അരാരാത്ത്‌ ദേശത്തേക്കു രക്ഷപ്പെട്ടു.+ അയാളുടെ മകൻ ഏസെർ-ഹദ്ദോൻ+ അടുത്ത രാജാവായി.

അടിക്കുറിപ്പുകള്‍

അഥവാ “പരിഹാസത്തിന്റെയും.”
അക്ഷ. “ഗർഭാശയമുഖത്തേക്കു വന്നിരിക്കുന്നു.”
അക്ഷ. “അയാൾക്ക്‌ ഒരു ആത്മാവിനെ നൽകുന്നു.”
അക്ഷ. “അത്‌.”
മറ്റൊരു സാധ്യത “കെരൂബുകൾക്കു മധ്യേ.”
അഥവാ “നൈൽ നദിയുടെ കനാലുകൾ.”
അക്ഷ. “ചെയ്‌തിരിക്കുന്നു.”
അഥവാ “ഇതിനു രൂപം നൽകിയിരിക്കുന്നു.”
അഥവാ “ചിതറിവീണ ധാന്യമണികളിൽനിന്ന്‌ മുളയ്‌ക്കുന്നത്‌.”
അതായത്‌, ഹിസ്‌കിയയ്‌ക്കുള്ള.
അഥവാ “ക്ഷേത്രത്തിൽ.”