യശയ്യ 37:1-38
37 ഇതു കേട്ട ഉടനെ ഹിസ്‌കിയ രാജാവ് വസ്‌ത്രം കീറി വിലാപവസ്ത്രം ധരിച്ച് യഹോവയുടെ ഭവനത്തിലേക്കു ചെന്നു.+
2 പിന്നീട് ഹിസ്‌കിയ രാജകൊട്ടാരത്തിന്റെ ചുമതലയുള്ള എല്യാക്കീമിനെയും സെക്രട്ടറിയായ ശെബ്നെയെയും പ്രമുഖരായ പുരോഹിതന്മാരെയും ആമൊസിന്റെ മകനായ യശയ്യ പ്രവാചകന്റെ+ അടുത്തേക്ക് അയച്ചു. അവർ വിലാപവസ്ത്രം ധരിച്ച്
3 യശയ്യയുടെ അടുത്ത് ചെന്ന് പറഞ്ഞു: “ഹിസ്‌കിയ ഇങ്ങനെ പറയുന്നു: ‘ഇതു കഷ്ടതയുടെയും ശകാരത്തിന്റെയും* നിന്ദയുടെയും ദിവസമാണ്. കാരണം, കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു;* എന്നാൽ പ്രസവിക്കാൻ ശക്തിയില്ല.+
4 ഒരുപക്ഷേ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ+ അസീറിയൻ രാജാവ് അയച്ച റബ്ശാക്കെയുടെ വാക്കുകളെല്ലാം അങ്ങയുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ എത്തും. അങ്ങയുടെ ദൈവമായ യഹോവ ആ വാക്കുകൾ കേട്ട് അതിന് അയാളോടു പകരം ചോദിക്കും. അതുകൊണ്ട് ബാക്കിയുള്ള ജനത്തിനുവേണ്ടി+ പ്രാർഥിക്കേണമേ.’”+
5 അങ്ങനെ ഹിസ്‌കിയ രാജാവിന്റെ ദാസന്മാർ യശയ്യയുടെ അടുത്ത് ചെന്നു.+
6 അപ്പോൾ യശയ്യ അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “അസീറിയൻ രാജാവിന്റെ ഭൃത്യന്മാർ+ എന്നെ നിന്ദിച്ചുപറഞ്ഞ വാക്കുകൾ കേട്ട് നീ ഭയപ്പെടേണ്ടാ.+
7 ഞാൻ ഇതാ, ഒരു കാര്യം അയാളുടെ മനസ്സിൽ തോന്നിപ്പിക്കുന്നു.* ഒരു വാർത്ത കേട്ട് അയാൾ സ്വദേശത്തേക്കു മടങ്ങിപ്പോകും.+ സ്വന്തം ദേശത്തുവെച്ച് അയാൾ വാളുകൊണ്ട് വീഴാൻ ഞാൻ ഇടവരുത്തും.”’”+
8 അസീറിയൻ രാജാവ് ലാഖീശിൽനിന്ന് പിൻവാങ്ങിയെന്നു കേട്ടപ്പോൾ റബ്ശാക്കെ രാജാവിന്റെ അടുത്തേക്കു തിരിച്ചുപോയി. രാജാവ് അപ്പോൾ ലിബ്നയോടു പോരാടുകയായിരുന്നു.+
9 ആ സമയത്താണ് എത്യോപ്യൻ രാജാവായ തിർഹാക്ക തന്നോടു യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെന്നു രാജാവ് കേട്ടത്. അതു കേട്ടപ്പോൾ അസീറിയൻ രാജാവ് വീണ്ടും ഹിസ്കിയയുടെ അടുത്ത് ദൂതന്മാരെ അയച്ചു.+ രാജാവ് അവരോടു പറഞ്ഞു:
10 “യഹൂദാരാജാവായ ഹിസ്കിയയോട് ഇങ്ങനെ പറയണം: ‘“യരുശലേമിനെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല”+ എന്നു പറഞ്ഞ് നിങ്ങളെ വഞ്ചിക്കാൻ നിങ്ങൾ ആശ്രയിക്കുന്ന നിങ്ങളുടെ ദൈവത്തെ അനുവദിക്കരുത്.
11 അസീറിയൻ രാജാക്കന്മാർ പൂർണമായി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം+ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. നിങ്ങൾ മാത്രം രക്ഷപ്പെടുമെന്നാണോ?
12 എന്റെ പൂർവികർ നശിപ്പിച്ച ജനതകളുടെ ദൈവങ്ങൾക്ക് ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ?+ ഗോസാനും ഹാരാനും+ രേസെഫും തെൽ-അസ്സാരിലുണ്ടായിരുന്ന ഏദെന്യരും ഇപ്പോൾ എവിടെ?
13 ഹമാത്തിന്റെയും അർപ്പാദിന്റെയും സെഫർവ്വയീം,+ ഹേന, ഇവ്വ എന്നീ നഗരങ്ങളുടെയും രാജാക്കന്മാർ എവിടെ?’”
14 ദൂതന്മാരുടെ കൈയിൽനിന്ന് ഹിസ്‌കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോവയുടെ ഭവനത്തിലേക്കു ചെന്ന് അവ* യഹോവയുടെ സന്നിധിയിൽ നിവർത്തിവെച്ചു.+
15 എന്നിട്ട് ഹിസ്‌കിയ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു:+
16 “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്നവനും ഇസ്രായേലിന്റെ ദൈവവും സൈന്യങ്ങളുടെ അധിപനും ആയ യഹോവേ,+ അങ്ങ് മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം. അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
17 യഹോവേ, ചെവി ചായിച്ച് കേൾക്കേണമേ!+ യഹോവേ, അങ്ങയുടെ കണ്ണു തുറന്ന് കാണേണമേ!+ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ+ സൻഹെരീബ് അയച്ച ഈ സന്ദേശം ശ്രദ്ധിക്കേണമേ.
18 യഹോവേ, അസീറിയൻ രാജാക്കന്മാർ സ്വന്തം ദേശവും മറ്റെല്ലാ ദേശങ്ങളും നശിപ്പിച്ചുകളഞ്ഞു+ എന്നതു ശരിതന്നെ.
19 അവർ അവരുടെ ദൈവങ്ങളെ ചുട്ടുകളയുകയും+ ചെയ്‌തു. കാരണം അവ ദൈവങ്ങളായിരുന്നില്ല, മനുഷ്യന്റെ പണിയായ+ വെറും കല്ലും മരവും മാത്രമായിരുന്നു. അതുകൊണ്ടാണ് അവർക്ക് അവയെ നശിപ്പിക്കാൻ കഴിഞ്ഞത്.
20 എന്നാൽ ഞങ്ങളുടെ ദൈവമായ യഹോവേ, അയാളുടെ കൈയിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ. അങ്ങനെ യഹോവ മാത്രമാണു ദൈവമെന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ!”+
21 അപ്പോൾ ആമൊസിന്റെ മകനായ യശയ്യ ഹിസ്കിയയ്ക്ക് ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘അസീറിയൻ രാജാവായ സൻഹെരീബിനെക്കുറിച്ച്+ നീ എന്നോടു പ്രാർഥിച്ചതുകൊണ്ട്
22 അയാൾക്കെതിരെ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു:
“കന്യകയായ സീയോൻപുത്രി നിന്നെ നിന്ദിക്കുന്നു, സീയോൻപുത്രി നിന്നെ നോക്കി പരിഹസിക്കുന്നു,
യരുശലേംപുത്രി നിന്നെ നോക്കി തല കുലുക്കുന്നു.
23 ആരെയാണു നീ പരിഹസിക്കുകയും+ നിന്ദിക്കുകയും ചെയ്‌തത്?
ആർക്കു നേരെയാണു നീ ശബ്ദം ഉയർത്തിയത്?+ആരെയാണു നീ ധിക്കാരത്തോടെ നോക്കിയത്?
ഇസ്രായേലിന്റെ പരിശുദ്ധനെയല്ലേ!+
24 നിന്റെ ഭൃത്യന്മാരെ അയച്ച് നീ യഹോവയെ പരിഹസിച്ചുപറഞ്ഞു:+‘എന്റെ അസംഖ്യം യുദ്ധരഥങ്ങളുമായിഞാൻ ഗിരിശൃംഗങ്ങളിലേക്ക്,+ലബാനോന്റെ വിദൂരഭാഗങ്ങളിലേക്ക്, കയറിച്ചെല്ലും.
അതിന്റെ തലയെടുപ്പുള്ള ദേവദാരുക്കളും വിശിഷ്ടമായ ജൂനിപ്പർ മരങ്ങളും ഞാൻ വെട്ടിയിടും.
അതിന്റെ വിദൂരമായ കൊടുമുടികൾവരെയും നിബിഡവനങ്ങൾവരെയും ഞാൻ കടന്നുചെല്ലും.
25 ഞാൻ കിണറുകൾ കുഴിച്ച് വെള്ളം കുടിക്കും;എന്റെ കാലുകൾകൊണ്ട് ഈജിപ്തിലെ അരുവികൾ* വറ്റിക്കും.’
26 നീ കേട്ടിട്ടില്ലേ, കാലങ്ങൾക്കു മുമ്പേ ഞാൻ ഇതു തീരുമാനിച്ചിരിക്കുന്നു.*
പണ്ടുപണ്ടേ ഞാൻ ഇത് ഒരുക്കിവെച്ചിരിക്കുന്നു.*+
ഇപ്പോൾ ഞാൻ അതു നടപ്പാക്കും.+
കോട്ടമതിലുള്ള നഗരങ്ങളെ നീ നാശകൂമ്പാരമാക്കും.+
27 അവയിലെ നിവാസികൾ നിസ്സഹായരാകും;അവർ ഭയന്നുവിറയ്ക്കും, ലജ്ജിച്ച് തല താഴ്‌ത്തും.
അവർ വെറും പുല്ലുപോലെയും വയലിലെ സസ്യംപോലെയും ആകും.കിഴക്കൻ കാറ്റേറ്റ് കരിഞ്ഞ, പുരപ്പുറത്തെ പുല്ലുപോലെതന്നെ.
28 എന്നാൽ നിന്റെ വരവും പോക്കും ഇരിപ്പും ഞാൻ കാണുന്നു,+നീ എന്റെ നേരെ കോപിക്കുന്നതും ഞാൻ അറിയുന്നു,+
29 നിന്റെ ക്രോധവും+ ഗർജനവും എന്റെ ചെവിയിൽ+ എത്തിയിരിക്കുന്നു.
അതുകൊണ്ട് ഞാൻ നിന്റെ മൂക്കിൽ കൊളുത്തിട്ട്, നിന്റെ വായിൽ കടിഞ്ഞാൺ വെച്ച്,+വന്ന വഴിയേ നിന്നെ തിരികെ കൊണ്ടുപോകും.”
30 “‘ഇതായിരിക്കും നിനക്കുള്ള* അടയാളം: ഈ വർഷം നീ താനേ മുളയ്‌ക്കുന്നതു* തിന്നും. രണ്ടാം വർഷം അതിൽനിന്ന് വീണ് മുളയ്‌ക്കുന്ന ധാന്യം തിന്നും. എന്നാൽ മൂന്നാം വർഷം നീ വിത്തു വിതച്ച് കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അതിന്റെ ഫലം ഭക്ഷിക്കുകയും ചെയ്യും.+
31 യഹൂദാഗൃഹത്തിൽ ജീവനോടെ ശേഷിക്കുന്നവർ+ ആഴത്തിൽ വേരൂന്നി ഫലം കായ്‌ക്കും.
32 യരുശലേമിൽനിന്ന് ഒരു ശേഷിപ്പും സീയോൻ പർവതത്തിൽനിന്ന് അതിജീവകരും പുറത്ത് വരും.+ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്‌ണത അതു സാധ്യമാക്കും.+
33 “‘അതുകൊണ്ട് അസീറിയൻ രാജാവിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ ഇതാണ്:+
“അയാൾ ഈ നഗരത്തിലേക്കു വരില്ല,+ഒരു അമ്പുപോലും ഇവിടേക്ക് എയ്യില്ല;പരിചയുമായി ഇതിനെ നേരിടുകയോമതിൽ കെട്ടി ഇതിനെ ഉപരോധിക്കുകയോ ഇല്ല.”’+
34 ‘വന്ന വഴിയേ അയാൾ തിരിച്ചുപോകും;അയാൾ ഈ നഗരത്തിലേക്കു വരില്ല’ എന്ന് യഹോവ പറയുന്നു.
35 ‘എന്റെ നാമത്തെപ്രതിയും എന്റെ ദാസനായ ദാവീദിനെപ്രതിയും+ഞാൻ ഈ നഗരത്തിനുവേണ്ടി പോരാടി+ അതിനെ രക്ഷിക്കും.’”+
36 യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു. ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+
37 അപ്പോൾ അസീറിയൻ രാജാവായ സൻഹെരീബ് നിനെവെയിലേക്കു+ തിരിച്ചുപോയി അവിടെ താമസിച്ചു.+
38 ഒരു ദിവസം സൻഹെരീബ് അയാളുടെ ദൈവമായ നിസ്രോക്കിന്റെ ഭവനത്തിൽ* കുമ്പിടുമ്പോൾ മക്കളായ അദ്രമേലെക്കും ശരേസെരും വന്ന് അയാളെ വാളുകൊണ്ട് വെട്ടിക്കൊന്ന്+ അരാരാത്ത് ദേശത്തേക്കു രക്ഷപ്പെട്ടു.+ അയാളുടെ മകൻ ഏസെർ-ഹദ്ദോൻ+ അടുത്ത രാജാവായി.
അടിക്കുറിപ്പുകള്‍
^ അഥവാ “പരിഹാസത്തിന്റെയും.”
^ അക്ഷ. “ഗർഭാശയമുഖത്തേക്കു വന്നിരിക്കുന്നു.”
^ അക്ഷ. “അയാൾക്ക് ഒരു ആത്മാവിനെ നൽകുന്നു.”
^ അക്ഷ. “അത്.”
^ മറ്റൊരു സാധ്യത “കെരൂബുകൾക്കു മധ്യേ.”
^ അഥവാ “നൈൽ നദിയുടെ കനാലുകൾ.”
^ അക്ഷ. “ചെയ്തിരിക്കുന്നു.”
^ അഥവാ “ഇതിനു രൂപം നൽകിയിരിക്കുന്നു.”
^ അഥവാ “ചിതറിവീണ ധാന്യമണികളിൽനിന്ന് മുളയ്ക്കുന്നത്.”
^ അതായത്, ഹിസ്കിയയ്ക്കുള്ള.
^ അഥവാ “ക്ഷേത്രത്തിൽ.”