യശയ്യ 41:1-29

  • കീഴടക്കി മുന്നേറുന്ന ഒരാൾ സൂര്യോദയത്തിൽനിന്ന്‌ (1-7)

  • ഇസ്രായേലിനെ ദൈവത്തിന്റെ ദാസനായി തിരഞ്ഞെടുക്കുന്നു (8-20)

    • ‘എന്റെ സ്‌നേഹിതനായ അബ്രാഹാം’ (8)

  • മറ്റു ദൈവങ്ങളെ വെല്ലുവിളിക്കുന്നു (21-29)

41  “ദ്വീപുകളേ, മിണ്ടാതിരുന്ന്‌ ഞാൻ പറയുന്നതു കേൾക്കൂ;*ജനതകൾ ശക്തി വീണ്ടെടുക്കട്ടെ. അവർ അടുത്ത്‌ വന്ന്‌ സംസാരിക്കട്ടെ.+ വരൂ, നമുക്കു വിചാരണയ്‌ക്കായി ഒത്തുചേരാം.   സൂര്യോദയത്തിൽനിന്ന്‌* ഒരുവനെ എഴുന്നേൽപ്പിച്ചത്‌ ആരാണ്‌?+ജനതകളെ ഏൽപ്പിച്ചുകൊടുക്കാനുംരാജാക്കന്മാരെ കീഴ്‌പെടുത്തിക്കൊടുക്കാനും ആയിഅവനെ നീതിപൂർവം തന്റെ കാൽക്കൽ വരുത്തിയവൻ* ആരാണ്‌?+ അവരെ അവന്റെ വാളിനു മുന്നിൽ പൊടിയാക്കിക്കളയുകയും,അവന്റെ വില്ലിനു മുമ്പാകെ അവരെ പാറിപ്പറക്കുന്ന വയ്‌ക്കോൽപോലെയാക്കുകയും ചെയ്‌തവൻ ആരാണ്‌?   തന്റെ കാലുകൾ കടന്നുചെന്നിട്ടില്ലാത്ത വഴികളിലൂടെ അവൻ സഞ്ചരിക്കുന്നു,തടസ്സങ്ങളേതുമില്ലാതെ അവൻ അവരെ പിന്തുടരുന്നു.   ആരാണ്‌ ഇതെല്ലാം ചെയ്‌തിരിക്കുന്നത്‌? ആരാണ്‌ ഇങ്ങനെയെല്ലാം പ്രവർത്തിച്ചത്‌?ആദിമുതലുള്ള തലമുറകളെ വിളിച്ചുകൂട്ടിയത്‌ ആരാണ്‌? യഹോവ എന്ന ഞാനാണ്‌ ആദ്യമുള്ളവൻ,+അവസാനത്തവരുടെ കാലത്തും എനിക്കു മാറ്റമുണ്ടാകില്ല.”+   ദ്വീപുകൾ അതു കണ്ട്‌ ഭയന്നുപോയി. ഭൂമിയുടെ അതിരുകൾ വിറയ്‌ക്കാൻതുടങ്ങി. അവർ സംഘം ചേർന്ന്‌ മുന്നോട്ട്‌ വരുന്നു.   ഓരോരുത്തരും കൂട്ടുകാരനെ സഹായിക്കുന്നു;“ധൈര്യമായിരിക്കുക” എന്നു സഹോദരനോടു പറയുന്നു.   അങ്ങനെ, ശില്‌പി ലോഹപ്പണിക്കാരനു ധൈര്യം പകരുന്നു;+ചുറ്റികകൊണ്ട്‌ ലോഹം അടിച്ചുപരത്തുന്നവൻഅടകല്ലിൽവെച്ച്‌* അടിക്കുന്നവനെ ബലപ്പെടുത്തുന്നു. വിളക്കിച്ചേർത്തതു കണ്ടിട്ട്‌, “നല്ലത്‌” എന്ന്‌ അയാൾ പറയുന്നു. പിന്നെ, മറിഞ്ഞുവീഴാതിരിക്കാൻ അത്‌ ആണികൊണ്ട്‌ അടിച്ചുറപ്പിക്കുന്നു.   “എന്നാൽ ഇസ്രായേലേ, നീ എന്റെ ദാസൻ.+ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യാക്കോബേ,+എന്റെ സ്‌നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ,*+   ഭൂമിയുടെ അതിരുകളിൽനിന്ന്‌ ഞാൻ നിന്നെ എടുത്തിരിക്കുന്നു,+അതിന്റെ വിദൂരഭാഗങ്ങളിൽനിന്ന്‌ ഞാൻ നിന്നെ വിളിച്ചുവരുത്തി. ഞാൻ നിന്നോടു പറഞ്ഞു: ‘നീ എന്റെ ദാസൻ;+ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; നിന്നെ ഞാൻ ഉപേക്ഷിച്ചിട്ടില്ല.+ 10  പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്‌.+ ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+ ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും,+എന്റെ നീതിയുള്ള വലങ്കൈകൊണ്ട്‌ ഞാൻ നിന്നെ മുറുകെ പിടിക്കും.’ 11  നിന്നോടു കോപിക്കുന്നവരെല്ലാം അപമാനിതരാകും; അവർ നാണംകെടും.+ നിന്നോടു പട പൊരുതുന്നവർ ഇല്ലാതാകും; അവർ നശിച്ചുപോകും.+ 12  നിന്നോടു പോരാടിയവരെ നീ അന്വേഷിക്കും; എന്നാൽ അവരെ നീ കാണില്ല;നിന്നോടു യുദ്ധം ചെയ്യുന്നവർ ഇല്ലാതാകും; അവർ അപ്രത്യക്ഷരാകും.+ 13  ‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’+ എന്നു നിന്നോടു പറയുന്നനിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു. 14  പുഴുവായ* യാക്കോബേ, ഭയപ്പെടേണ്ടാ,+ഇസ്രായേൽപുരുഷന്മാരേ, ഞാൻ നിങ്ങളെ സഹായിക്കും” എന്നു നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ പ്രഖ്യാപിക്കുന്നു. 15  “ഇതാ, ഞാൻ നിന്നെ ഒരു മെതിവണ്ടിയാക്കിയിരിക്കുന്നു,+പല്ലുകൾക്ക്‌ ഇരുവശത്തും മൂർച്ചയുള്ള ഒരു പുതിയ മെതിയന്ത്രംതന്നെ. നീ മലകളെ ചവിട്ടിമെതിച്ച്‌ പൊടിയാക്കും,കുന്നുകളെ പതിരുപോലെയാക്കും. 16  നീ അവയെ കാറ്റത്ത്‌ പാറ്റി പതിർ നീക്കും,കാറ്റ്‌ അവയെ പറപ്പിച്ചുകൊണ്ടുപോകും;കൊടുങ്കാറ്റ്‌ അവയെ ചിതറിച്ചുകളയും. യഹോവയെ ഓർത്ത്‌ നീ സന്തോഷിക്കും,+ഇസ്രായേലിന്റെ പരിശുദ്ധനിൽ അഭിമാനംകൊള്ളും.”+ 17  “ദരിദ്രനും എളിയവനും വെള്ളം തേടി അലയുന്നു, എന്നാൽ ഒരു തുള്ളിപോലും കിട്ടാനില്ല. അവരുടെ നാവ്‌ ദാഹിച്ചുവരളുന്നു.+ യഹോവ എന്ന ഞാൻ അവർക്ക്‌ ഉത്തരം കൊടുക്കും.+ ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കില്ല.+ 18  തരിശായ കുന്നുകളിലൂടെ+ ഞാൻ നദികളുംസമതലങ്ങളിലൂടെ അരുവികളും ഒഴുക്കും;+ മരുഭൂമി* ഈറ്റ നിറഞ്ഞ തടാകമാക്കും,വരണ്ട നിലം നീരുറവകളാക്കും.+ 19  മരുഭൂമിയിൽ ഞാൻ ദേവദാരു നടും;കരുവേലവും* മിർട്ടൽ മരവും പൈൻ മരവും നട്ടുപിടിപ്പിക്കും.+ മരുപ്രദേശത്ത്‌ ഞാൻ ജൂനിപ്പർ മരവുംഅതോടൊപ്പം, ആഷ്‌ മരവും സൈപ്രസ്‌ മരവും നട്ടുവളർത്തും.+ 20  അങ്ങനെ, യഹോവയുടെ കൈകളാണ്‌ ഇതു ചെയ്‌തതെന്നുംഇസ്രായേലിന്റെ പരിശുദ്ധനാണ്‌ ഇതിനു പിന്നിലെന്നുംസകല മനുഷ്യരും കണ്ട്‌ മനസ്സിലാക്കും;+അവർ അതു ശ്രദ്ധയോടെ കേട്ട്‌ ഗ്രഹിക്കുകയും ചെയ്യും.” 21  “നിങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കുക,” യഹോവ പറയുന്നു. “വാദമുഖങ്ങൾ നിരത്തുക,” യാക്കോബിന്റെ രാജാവ്‌ പ്രസ്‌താവിക്കുന്നു. 22  “തെളിവുകൾ ഹാജരാക്കുക; ഭാവിയിൽ എന്തു സംഭവിക്കുമെന്നു ഞങ്ങളോടു പറയുക. പണ്ടത്തെ* കാര്യങ്ങൾ ഞങ്ങൾക്കു വിവരിച്ചുതരുക,ഞങ്ങൾ അവയെക്കുറിച്ച്‌ ചിന്തിക്കുകയും അവയുടെ അവസാനം എന്തെന്ന്‌ അറിയുകയും ചെയ്യട്ടെ. അല്ലെങ്കിൽ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ഞങ്ങളോടു പറയുക.+ 23  നിങ്ങൾ ദൈവങ്ങളാണെന്നു ഞങ്ങൾക്കു ബോധ്യപ്പെടാൻ+ഭാവിയിൽ സംഭവിക്കാനുള്ളതു മുൻകൂട്ടിപ്പറയുക. നല്ലതോ ചീത്തയോ ആയ എന്തെങ്കിലുമൊന്നു ചെയ്യുക,ഞങ്ങൾ അതു കണ്ട്‌ അമ്പരക്കട്ടെ.+ 24  ഹേ! നിങ്ങൾ അസ്‌തിത്വമില്ലാത്തവരാണ്‌,നിങ്ങളുടെ നേട്ടങ്ങൾ പൊള്ളയാണ്‌.+ നിങ്ങളെ തിരഞ്ഞെടുക്കുന്ന സകലരും മ്ലേച്ഛരാണ്‌.+ 25  ഞാൻ വടക്കുനിന്ന്‌ ഒരുവനെ എഴുന്നേൽപ്പിച്ചിരിക്കുന്നു, അവൻ വരും,+സൂര്യോദയത്തിൽനിന്ന്‌* വരുന്ന+ അവൻ എന്റെ പേര്‌ വിളിച്ചപേക്ഷിക്കും. അവൻ കളിമണ്ണിനെ എന്നപോലെ ഭരണാധികാരികളെ* ചവിട്ടിയരയ്‌ക്കും,+കുശവൻ നനഞ്ഞ കളിമണ്ണു കുഴയ്‌ക്കുന്നതുപോലെ അവരെ ചവിട്ടിക്കുഴയ്‌ക്കും. 26  ഞങ്ങൾ അറിയേണ്ടതിനു തുടക്കത്തിലേ ഇതു പറഞ്ഞത്‌ ആരാണ്‌?‘അവൻ പറഞ്ഞതു ശരിയാണ്‌’+ എന്നു ഞങ്ങൾക്കു പറയാൻ കഴിയേണ്ടതിനു പണ്ടുമുതൽ ഇതു ഞങ്ങളെ അറിയിച്ചത്‌ ആരാണ്‌? ഇല്ല, ആരും അതു പറഞ്ഞിട്ടില്ല! ആരും അതു പ്രഖ്യാപിച്ചിട്ടില്ല! നിങ്ങൾ എന്തെങ്കിലും പറഞ്ഞതായി ആരും കേട്ടിട്ടില്ല!”+ 27  “സംഭവിക്കാനുള്ളത്‌ ഇതാണ്‌!”+ എന്നു സീയോനോട്‌ ആദ്യം പറഞ്ഞതു ഞാനാണ്‌. ശുഭവാർത്തയുമായി ഞാൻ ഒരാളെ യരുശലേമിലേക്ക്‌ അയയ്‌ക്കും.+ 28  ഞാൻ നോക്കിക്കൊണ്ടിരുന്നു; എന്നാൽ ആരെയും കണ്ടില്ല;ഉപദേശം നൽകാൻ കഴിയുന്ന ആരും അക്കൂട്ടത്തിലില്ലായിരുന്നു. വീണ്ടുംവീണ്ടും ചോദിച്ചെങ്കിലും അവർ എനിക്കു മറുപടി തന്നില്ല. 29  അവരെല്ലാം വെറും സങ്കൽപ്പങ്ങളാണ്‌. അവരുടെ പ്രവൃത്തികൾ പൊള്ളയാണ്‌. അവരുടെ ലോഹവിഗ്രഹങ്ങൾ* വെറും കാറ്റ്‌ മാത്രം, യഥാർഥമല്ല.+

അടിക്കുറിപ്പുകള്‍

അഥവാ “എന്റെ മുന്നിൽ മിണ്ടാതിരിക്കൂ.”
അഥവാ “കിഴക്കുനിന്ന്‌.”
അതായത്‌, തന്നെ സേവിക്കാനായി വിളിച്ചുവരുത്തിയവൻ.
അടകല്ലിനു മുകളിൽ വെച്ചാണു ലോഹം അടിച്ചുപരത്തുന്നത്‌.
അക്ഷ. “വിത്തേ.”
അതായത്‌, നിസ്സഹായനും എളിയവനും ആയ.
അഥവാ “വിജനഭൂമി.” പദാവലി കാണുക.
ഒരുതരം അക്കേഷ്യ മരം.
അക്ഷ. “ആദ്യത്തെ.”
അഥവാ “കിഴക്കുനിന്ന്‌.”
അഥവാ “ഉപഭരണാധികാരികളെ.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”