യശയ്യ 46:1-13

  • ബാബിലോണിലെ വിഗ്രഹങ്ങളും ഇസ്രായേലിന്റെ ദൈവവും (1-13)

    • യഹോവ ഭാവി മുൻകൂട്ടിപ്പറയുന്നു (10)

    • സൂര്യോദയത്തിൽനിന്ന്‌ ഒരു ഇരപിടിയൻ പക്ഷി (11)

46  ബേൽ കുനിയുന്നു;+ നെബോ തല താഴ്‌ത്തുന്നു. അവരുടെ വിഗ്രഹങ്ങൾ മൃഗങ്ങളുടെ പുറത്ത്‌, ചുമട്ടുമൃഗങ്ങളുടെ പുറത്ത്‌,+ കയറ്റിയിരിക്കുന്നു.ക്ഷീണിച്ച മൃഗങ്ങളെ തളർത്തിക്കളയുന്ന, ഭാരമുള്ള ചുമടുപോലെ അവ കയറ്റിവെച്ചിരിക്കുന്നു.   അവർ ഒരുമിച്ച്‌ കുനിയുകയും തല താഴ്‌ത്തുകയും ചെയ്യുന്നു;അവർക്ക്‌ ആ ചുമടുകൾ* സംരക്ഷിക്കാൻ കഴിയുന്നില്ല,അവർതന്നെ അടിമത്തത്തിലേക്കു പോകുന്നു.   “യാക്കോബുഗൃഹമേ, ഇസ്രായേൽഗൃഹത്തിൽ+ ശേഷിക്കുന്നവരേ, ഞാൻ പറയുന്നതു കേൾക്കുക.നിങ്ങളുടെ ജനനംമുതൽ ഞാൻ നിങ്ങളെ ചുമക്കുകയും ഗർഭത്തിലായിരുന്നപ്പോൾമുതൽ നിങ്ങളെ താങ്ങുകയും ചെയ്‌തു.+   നിങ്ങൾക്കു വയസ്സായാലും എനിക്കു മാറ്റം വരില്ല;+നിങ്ങളുടെ മുടി നരച്ചാലും ഞാൻ നിങ്ങളെ ചുമക്കും. ഞാൻ ഇന്നോളം ചെയ്‌തതുപോലെ, നിങ്ങളെ വഹിക്കുകയും ചുമക്കുകയും രക്ഷിക്കുകയും ചെയ്യും.+   നിങ്ങൾ എന്നെ ആരോട്‌ ഉപമിക്കും? എന്നെ ആർക്കു തുല്യനാക്കും? ആരുമായി താരതമ്യം ചെയ്യും?+എന്നെപ്പോലെ ആരെങ്കിലുമുണ്ടോ?+   ചിലർ പണസ്സഞ്ചിയിൽനിന്ന്‌ കണക്കില്ലാതെ സ്വർണം കുടഞ്ഞിടുന്നു.അവർ തുലാസ്സിൽ വെള്ളി തൂക്കിക്കൊടുക്കുന്നു. അവർ ഒരു ലോഹപ്പണിക്കാരനെ കൂലിക്കെടുക്കുന്നു; അവൻ ഒരു ദൈവത്തെ ഉണ്ടാക്കുന്നു,+ എന്നിട്ട്‌ അവർ അതിനു മുന്നിൽ സാഷ്ടാംഗം വീണ്‌ അതിനെ ആരാധിക്കുന്നു.*+   അവർ അതിനെ തോളിൽ എടുക്കുന്നു;+അതിനെ ചുമന്നുകൊണ്ടുപോയി അതിന്റെ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുന്നു. അത്‌ അങ്ങനെ അവിടെ നിൽക്കുന്നു. അതിന്റെ സ്ഥാനത്തുനിന്ന്‌ അത്‌ അനങ്ങുന്നില്ല.+ അവർ അതിനോടു കരഞ്ഞപേക്ഷിക്കുന്നു; പക്ഷേ അത്‌ ഉത്തരം നൽകുന്നില്ല;കഷ്ടതകളിൽനിന്ന്‌ ആരെയും രക്ഷിക്കാൻ അതിനു കഴിവില്ല.+   ഇത്‌ ഓർത്തുകൊള്ളുക, ധൈര്യം സംഭരിക്കുക. ലംഘകരേ, ഇതു ഹൃദയത്തിൽ സൂക്ഷിച്ചുകൊള്ളുക.   പഴയ കാര്യങ്ങൾ ഓർക്കുക, പണ്ടു നടന്ന* സംഭവങ്ങൾ സ്‌മരിക്കുക,ഞാനാണു ദൈവം,* വേറെ ആരുമില്ല എന്ന്‌ ഓർക്കുക. ഞാനാണു ദൈവം, എന്നെപ്പോലെ മറ്റാരുമില്ല.+ 10  തുടക്കംമുതലേ, ഒടുക്കം എന്തായിരിക്കുമെന്നു ഞാൻ മുൻകൂട്ടിപ്പറയുന്നു,ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കുന്നു.+ ‘എന്റെ തീരുമാനത്തിനു* മാറ്റമില്ല,+എനിക്ക്‌ ഇഷ്ടമുള്ളതു ഞാൻ ചെയ്യും’ എന്നു ഞാൻ പറയുന്നു.+ 11  സൂര്യോദയത്തിൽനിന്ന്‌* ഞാൻ ഒരു ഇരപിടിയൻ പക്ഷിയെ വിളിക്കുന്നു,+എന്റെ തീരുമാനം* നടപ്പാക്കാനായി ദൂരദേശത്തുനിന്ന്‌ ഒരു മനുഷ്യനെ വരുത്തുന്നു.+ ഞാൻ പറഞ്ഞിരിക്കുന്നു, ഞാൻ അങ്ങനെതന്നെ ചെയ്യും. ഞാൻ തീരുമാനിച്ചിരിക്കുന്നു, ഞാൻ അതു നടപ്പിലാക്കും.+ 12  ഹൃദയത്തിൽ ദുശ്ശാഠ്യമുള്ളവരേ,*നീതിയിൽനിന്ന്‌ ഏറെ അകന്നവരേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക. 13  എന്റെ നീതി അകലെയല്ല;ഞാൻ അത്‌ അടുത്ത്‌ കൊണ്ടുവന്നിരിക്കുന്നു.ഞാൻ രക്ഷ കൊണ്ടുവരും, അതു വൈകില്ല.+ ഞാൻ സീയോനെ രക്ഷിക്കും; ഇസ്രായേലിന്‌ എന്റെ തേജസ്സു നൽകും.”+

അടിക്കുറിപ്പുകള്‍

അതായത്‌, മൃഗങ്ങളുടെ പുറത്ത്‌ കയറ്റിയിരിക്കുന്ന വിഗ്രഹങ്ങൾ.
അക്ഷ. “അതിന്റെ മുന്നിൽ കുമ്പിടുന്നു.”
അക്ഷ. “ആദ്യത്തെ.”
അഥവാ “ദിവ്യനായവൻ.”
അഥവാ “ഉദ്ദേശ്യത്തിന്‌; നിർണയത്തിന്‌.”
അഥവാ “കിഴക്കുനിന്ന്‌.”
അഥവാ “ഉദ്ദേശ്യം; നിർണയം.”
അക്ഷ. “ബലമുള്ളവരേ.”