യശയ്യ 47:1-15
47 കന്യകയായ ബാബിലോൺപുത്രീ,+ഇറങ്ങി പൊടിയിൽ ഇരിക്കുക.
കൽദയരുടെ പുത്രിയേ,സിംഹാസനമില്ലാതെ നിലത്ത് ഇരിക്കുക.+ആളുകൾ നിന്നെ ഇനി ലാളിക്കപ്പെട്ടവൾ എന്നും മൃദുല എന്നും വിളിക്കില്ല.
2 ഒരു തിരികല്ല് എടുത്ത് ധാന്യം പൊടിക്കുക.
നിന്റെ മൂടുപടം അഴിച്ചുമാറ്റുക.
നിന്റെ മോടിയേറിയ മേൽവസ്ത്രം ഉരിഞ്ഞുകളയുക; വസ്ത്രം പൊക്കിക്കുത്തുക; കാലുകൾ നഗ്നമാകട്ടെ.
നദികൾ കുറുകെ കടക്കുക.
3 നിന്റെ നഗ്നത എല്ലാവരും കാണും.
നിന്റെ ലജ്ജ വെളിപ്പെടും.
ഞാൻ പ്രതികാരം ചെയ്യും,+ ഒരു മനുഷ്യനും എന്നെ തടയില്ല.*
4 “ഞങ്ങളെ വീണ്ടെടുക്കുന്നത് ഇസ്രായേലിന്റെ പരിശുദ്ധനാണ്.സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണു ദൈവത്തിന്റെ പേര്.”+
5 കൽദയരുടെ പുത്രിയേ,+മിണ്ടാതെ അവിടെ ഇരിക്കുക; ഇരുട്ടിലേക്കു പോകുക.അവർ ഇനി നിന്നെ രാജ്യങ്ങളുടെ യജമാനത്തി* എന്നു വിളിക്കില്ല.+
6 ഞാൻ എന്റെ ജനത്തോടു കോപിച്ചു.+
ഞാൻ എന്റെ അവകാശം അശുദ്ധമാക്കി,+ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+
എന്നാൽ നീ അവരോട് ഒട്ടും കരുണ കാട്ടിയില്ല,+
വൃദ്ധരുടെ മേൽപോലും നീ ഭാരമുള്ള നുകം വെച്ചു.+
7 “ഞാൻ എന്നെന്നും യജമാനത്തിയായിരിക്കും”*+ എന്നു നീ പറഞ്ഞു.
നീ ഇക്കാര്യങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചില്ല;കാര്യങ്ങൾ എങ്ങനെ അവസാനിക്കുമെന്നു നീ ചിന്തിച്ചില്ല.
8 ഉല്ലാസം പ്രിയപ്പെടുന്നവളേ,+ ഇതു കേൾക്കുക,സുരക്ഷിതയായി ഇരുന്ന് നീ ഇങ്ങനെ മനസ്സിൽ പറയുന്നു:
“എന്നെപ്പോലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ.+
ഞാൻ വിധവയാകില്ല.
മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്ക് അനുഭവിക്കേണ്ടിവരില്ല.”+
9 എന്നാൽ ഇവ രണ്ടും പെട്ടെന്ന്, ഒരു ദിവസംതന്നെ നിന്റെ മേൽ വരും;+
കുട്ടികളുടെ നഷ്ടവും വൈധവ്യവും നീ അനുഭവിക്കേണ്ടിവരും.
നിന്റെ സകല ആഭിചാരക്രിയകളും* ശക്തിയേറിയ മന്ത്രപ്രയോഗങ്ങളും കാരണം*+സർവശക്തിയോടെ അവ നിന്റെ മേൽ വരും.+
10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു.
“എന്നെ ആരും കാണുന്നില്ല” എന്നു നീ പറഞ്ഞു.
നിന്റെ ജ്ഞാനവും അറിവും ആണ് നിന്നെ വഴിതെറ്റിച്ചത്.“എന്നെപ്പോലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ” എന്നു നീ മനസ്സിൽ പറയുന്നു.
11 എന്നാൽ നിനക്ക് ആപത്തു വരും,നിന്റെ മന്ത്രങ്ങൾക്കൊന്നും അതു തടയാനാകില്ല.*
നിനക്കു ദുരന്തം വരും; അതു വഴിതിരിച്ചുവിടാൻ നിനക്കാകില്ല.
നീ അനുഭവിച്ചിട്ടില്ലാത്ത തരം നാശം പെട്ടെന്നു നിന്റെ മേൽ വരും.+
12 അതുകൊണ്ട്, ചെറുപ്പംമുതൽ നീ കഷ്ടപ്പെട്ട് ചെയ്തുപോരുന്നനിന്റെ മന്ത്രപ്രയോഗങ്ങളും ആഭിചാരക്രിയകളും+ തുടർന്നുകൊള്ളൂ.
ചിലപ്പോൾ നിനക്കു പ്രയോജനം കിട്ടിയേക്കും;ജനതകളെ ഭയപ്പെടുത്താൻ നിനക്കു കഴിഞ്ഞേക്കും.
13 ഉപദേശകരുടെ പെരുപ്പം നിമിത്തം നീ ക്ഷീണിച്ചിരിക്കുന്നു.
അവർ ആകാശത്തെ ആരാധിക്കുകയും* നക്ഷത്രങ്ങളിൽ കണ്ണു നട്ടിരിക്കുകയും+നിനക്കു സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച്അമാവാസികളിൽ നിന്നെ അറിയിക്കുകയും ചെയ്യുന്നു.അവർ എഴുന്നേറ്റ് നിന്നെ രക്ഷിക്കട്ടെ.
14 അവർ വെറും വയ്ക്കോൽപോലെയാണ്.
തീ അവരെ കത്തിച്ച് ചാമ്പലാക്കും.
ശക്തമായ ആ തീജ്വാലയിൽനിന്ന് അവർക്കു രക്ഷപ്പെടാനാകില്ല.
അതു തീ കായാനുള്ള കനലോ,അടുത്ത് ഇരുന്ന് തണുപ്പകറ്റാനുള്ള തീയോ അല്ല.
15 നിന്റെ ചെറുപ്പംമുതൽ നിന്നോടുകൂടെ അധ്വാനിച്ചനിന്റെ പാമ്പാട്ടികളുടെ ഗതി അതുതന്നെയാകും.
അവരെല്ലാം അലഞ്ഞുനടക്കും; നാലുപാടും ചിതറിപ്പോകും.*
നിന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.+
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “ഞാൻ ഒരുവനെയും ദയയോടെ എതിരേൽക്കില്ല.”
^ അഥവാ “രാജ്ഞി.”
^ അഥവാ “രാജ്ഞിയായിരിക്കും.”
^ മറ്റൊരു സാധ്യത “മറികടന്ന്.”
^ അഥവാ “മന്ത്രം ചെയ്ത് അതു ദൂരെയകറ്റാൻ നിനക്കു കഴിയില്ല.”
^ മറ്റൊരു സാധ്യത “അവർ ആകാശത്തെ വിഭജിക്കുകയും; ജ്യോത്സ്യന്മാരായ അവർ.”
^ അക്ഷ. “അവനവന്റെ പ്രദേശത്തേക്കു പോകും.”