യശയ്യ 5:1-30

  • യഹോവയുടെ മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള പാട്ട്‌ (1-7)

  • യഹോവയുടെ മുന്തിരിത്തോട്ടത്തിനു വരുന്ന കഷ്ടതകൾ (8-24)

  • സ്വന്തം ജനത്തിനു നേരെ ദൈവത്തിന്റെ കോപം (25-30)

5  എന്റെ സ്‌നേഹിതനുവേണ്ടി ഞാൻ ഒരു പാട്ടു പാടാം,എന്റെ പ്രിയസുഹൃത്തിനെയും സുഹൃത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ചുള്ള ഒരു പാട്ട്‌!+ ഫലഭൂയിഷ്‌ഠമായ കുന്നിൻചെരിവിൽ എന്റെ സ്‌നേഹിതന്‌ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.   എന്റെ സ്‌നേഹിതൻ നിലം കിളച്ചൊരുക്കി കല്ലുകൾ പെറുക്കിക്കളഞ്ഞു. അതിൽ മേത്തരമായ ചുവന്ന മുന്തിരിയുടെ വള്ളികൾ നട്ടു,അതിനു നടുവിൽ ഒരു ഗോപുരം പണിതു,അതിൽ ഒരു മുന്തിരിച്ചക്കു വെട്ടിയുണ്ടാക്കി.+ മുന്തിരി കായ്‌ക്കുന്നതും കാത്ത്‌ എന്റെ സ്‌നേഹിതൻ ഇരുന്നു,എന്നാൽ കായ്‌ച്ചതോ, കാട്ടുമുന്തിരികൾ!+   “അതുകൊണ്ട്‌ യരുശലേംനിവാസികളേ, യഹൂദാപുരുഷന്മാരേ,ഞാനും എന്റെ മുന്തിരിത്തോട്ടവും തമ്മിലുള്ള പ്രശ്‌നത്തിനു വിധി കല്‌പിച്ചാലും.+   ഇതിൽക്കൂടുതൽ എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാൻ എന്തു ചെയ്യണം?+ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്‌തു. എന്നിട്ടും, ഞാൻ നല്ല മുന്തിരി ആഗ്രഹിച്ചപ്പോൾ,അത്‌ എനിക്കു കാട്ടുമുന്തിരി തന്നത്‌ എന്തിന്‌?   അതുകൊണ്ട്‌, ഞാൻ പറയുന്നതു കേൾക്കുക,ഇതാണു ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു ചെയ്യാൻപോകുന്നത്‌: ഞാൻ അതിന്റെ വേലി പൊളിച്ച്‌,അതു തീയിട്ട്‌ കത്തിച്ചുകളയും.+ ഞാൻ അതിന്റെ കൻമതിലുകൾ ഇടിച്ചുകളയും,ഞാൻ അതു ചവിട്ടിമെതിക്കും.   ഞാൻ അതിനെ ഒരു പാഴ്‌നിലമാക്കും,+അതിനെ വെട്ടിയൊരുക്കുകയോ അതിലെ കള പറിച്ചുകളയുകയോ ഇല്ല. അതിൽ മുൾച്ചെടികളും പാഴ്‌ച്ചെടികളും തഴച്ചുവളരും,+അതിന്മേൽ പെയ്യരുതെന്നു മേഘത്തോടു ഞാൻ കല്‌പിക്കും.+   ഇസ്രായേൽഗൃഹം, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുന്തിരിത്തോട്ടം!+യഹൂദാപുരുഷന്മാർ ദൈവത്തിന്റെ പ്രിയപ്പെട്ട തോട്ടം.* നീതിയുള്ള വിധികൾക്കായി ദൈവം കാത്തിരുന്നു,+എന്നാൽ ഇതാ അനീതി!ന്യായത്തിനായി കാത്തിരുന്നു,എന്നാൽ ഇതാ നിലവിളി!”+   ദേശത്ത്‌ മറ്റാർക്കും ഇടമില്ലാത്ത വിധംവീടുകളോടു വീടുകളും+ വയലുകളോടു വയലുകളും+ ചേർത്ത്‌ദേശത്ത്‌ തനിച്ചു താമസിക്കുന്നവരേ, നിങ്ങൾക്കു കഷ്ടം!   ഞാൻ കേൾക്കെ സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്‌തിരിക്കുന്നു:ഭംഗിയും വലുപ്പവും ഉള്ള പല വീടുകളും ആൾപ്പാർപ്പില്ലാതാകും,അവ കാണുന്നവരെല്ലാം ഭയന്നുവിറയ്‌ക്കും.+ 10  പത്ത്‌ ഏക്കർ* മുന്തിരിത്തോട്ടത്തിൽനിന്ന്‌ ഒരു ബത്ത്‌* വീഞ്ഞു മാത്രം ലഭിക്കും,ഒരു ഹോമർ* വിത്തിൽനിന്നോ, ഒരു ഏഫാ* മാത്രം.+ 11  മദ്യപിക്കാനായി അതികാലത്ത്‌ എഴുന്നേൽക്കുന്നവരേ,+വീഞ്ഞു തലയ്‌ക്കു പിടിക്കുവോളം രാവേറുംവരെ കുടിക്കുന്നവരേ, നിങ്ങൾക്കു നാശം! 12  അവരുടെ വിരുന്നുകളിൽ വീഞ്ഞുണ്ട്‌;കിന്നരവും തന്ത്രിവാദ്യവും തപ്പും കുഴലും ഉണ്ട്‌.എന്നാൽ അവർ യഹോവയുടെ പ്രവൃത്തികൾ ഓർക്കുന്നില്ല,അവർ ദൈവത്തിന്റെ കൈവേലകൾ കാണുന്നില്ല. 13  എന്റെ ജനം എന്നെ അറിയുന്നില്ല,+അതുകൊണ്ട്‌ അവർക്കു ബന്ദികളായി പോകേണ്ടിവരും.അവരുടെ മഹാന്മാർ വിശന്നിരിക്കും,+ജനമെല്ലാം ദാഹിച്ചുവലയും. 14  ഇതാ, ശവക്കുഴി* അതിന്റെ വലുപ്പം കൂട്ടിയിരിക്കുന്നു,അത്‌ അതിന്റെ വായ്‌ മലർക്കെ തുറന്നുപിടിച്ചിരിക്കുന്നു;+അവളുടെ മഹത്ത്വവും* ബഹളം കൂട്ടുന്ന ജനക്കൂട്ടവും ആനന്ദിച്ചുല്ലസിക്കുന്നവരുംഉറപ്പായും അതിലേക്കു പോകും. 15  പുരുഷനു തല താഴ്‌ത്തേണ്ടിവരും,അവനെ താഴേക്ക്‌ ഇറക്കും,അഹങ്കാരിയുടെ കണ്ണുകൾ താഴ്‌ത്തും. 16  സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ന്യായവിധിയിലൂടെ* ഉന്നതനാകും;നീതിയുള്ള വിധിയിലൂടെ+ പരിശുദ്ധനായ സത്യദൈവം+ തന്നെത്തന്നെ വിശുദ്ധീകരിക്കും. 17  മേച്ചിൽപ്പുറത്തെന്നപോലെ കുഞ്ഞാടുകൾ അവിടെ മേയും,കൊഴുത്ത മൃഗങ്ങളുടെ പുൽമേടുകൾ ഉപേക്ഷിക്കപ്പെടും; പരദേശികൾ അവിടെനിന്ന്‌ ഭക്ഷിക്കും. 18  വഞ്ചനയുടെ വടംകൊണ്ട്‌ സ്വന്തം തെറ്റുകളുംകയറുകൊണ്ട്‌* സ്വന്തം പാപങ്ങളും കെട്ടിവലിച്ചുനടക്കുന്നവർക്കു കഷ്ടം! 19  “ദൈവത്തിനു ചെയ്യാനുള്ളതു ദൈവം പെട്ടെന്നു ചെയ്യട്ടെ;അതു വേഗം സംഭവിക്കട്ടെ, അത്‌ എന്താണെന്നു നമുക്കു കാണാമല്ലോ. ഇസ്രായേലിന്റെ പരിശുദ്ധൻ ഉദ്ദേശിച്ചതു* നടക്കട്ടെ,അത്‌ എന്താണെന്നു നമുക്ക്‌ അറിയാമല്ലോ!”+ എന്നു പറയുന്നവർക്കു കഷ്ടം! 20  നല്ലതിനെ മോശമെന്നും മോശമായതിനെ നല്ലതെന്നും പറയുന്നവർക്ക്‌,+ഇരുട്ടിനെ വെളിച്ചമെന്നും വെളിച്ചത്തെ ഇരുട്ടെന്നും വിളിക്കുന്നവർക്ക്‌,കയ്‌പിനെ മധുരമായും മധുരത്തെ കയ്‌പായും കാണുന്നവർക്കു കഷ്ടം! 21  ബുദ്ധിമാന്മാരാണെന്നു സ്വയം തോന്നുന്നവർക്കും,വിവേകികളാണെന്നു സ്വയം വിശ്വസിക്കുന്നവർക്കും+ കഷ്ടം! 22  വീഞ്ഞു കുടിക്കുന്നതിൽ പേരുകേട്ടവർക്കുംമദ്യത്തിന്റെ വീര്യം കൂട്ടുന്നതിൽ വിരുതന്മാരായവർക്കും+ 23  കൈക്കൂലി വാങ്ങി ദുഷ്ടനെ വെറുതേ വിടുന്നവർക്കും+നീതിമാനു നീതി നിഷേധിക്കുന്നവർക്കും കഷ്ടം!+ 24  പാടത്തെ വയ്‌ക്കോൽക്കുറ്റികളെ തീനാളങ്ങൾ വിഴുങ്ങുന്നതുപോലെ,ഉണക്കപ്പുല്ലു തീയിൽ കത്തിയമരുന്നതുപോലെ,അവരുടെ വേരുകൾ ചീഞ്ഞഴുകും,അവരുടെ പൂക്കൾ പൊടിപോലെ പാറിപ്പോകും;കാരണം അവർ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നിയമം* ഉപേക്ഷിച്ചുകളഞ്ഞു;ഇസ്രായേലിന്റെ പരിശുദ്ധന്റെ വാക്കുകൾ വകവെച്ചില്ല.+ 25  അതുകൊണ്ട്‌ യഹോവയുടെ കോപം സ്വന്തം ജനത്തിനു നേരെ ജ്വലിച്ചിരിക്കുന്നു,ദൈവം കൈ ഓങ്ങി അവരെ അടിക്കും.+ മലകൾ വിറയ്‌ക്കും,അവരുടെ ശവങ്ങൾ തെരുവിലെ മാലിന്യങ്ങൾപോലെയാകും.+ ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല. 26  ദൂരെയുള്ള ഒരു ജനതയ്‌ക്കുവേണ്ടി ദൈവം അടയാളം* നാട്ടിയിരിക്കുന്നു;+ഭൂമിയുടെ അതിരുകളിൽനിന്ന്‌ അവരെ ചൂളമടിച്ചുവിളിച്ചിരിക്കുന്നു;+അവർ അതാ, അതിവേഗം വരുന്നു!+ 27  അവർ ആരും ക്ഷീണിതരല്ല; ഒരാളും ഇടറിവീഴുന്നില്ല, ആരും ഉറങ്ങുന്നില്ല, ഉറക്കംതൂങ്ങുന്നുമില്ല. അവരുടെ അരപ്പട്ട അയഞ്ഞിട്ടില്ല,അവരുടെ ചെരിപ്പിന്റെ വള്ളികൾ പൊട്ടിയിട്ടുമില്ല. 28  അവരുടെ അസ്‌ത്രങ്ങൾ കൂർത്തിരിക്കുന്നു,അവരെല്ലാം വില്ലു കുലച്ചിരിക്കുന്നു. അവരുടെ കുതിരകളുടെ കുളമ്പുകൾ തീക്കല്ലുകൾപോലെ കടുപ്പമേറിയവ,അവരുടെ രഥചക്രങ്ങൾ കൊടുങ്കാറ്റുപോലെ.+ 29  അവരുടെ ഗർജനം സിംഹഗർജനംപോലെ,യുവസിംഹങ്ങളെപ്പോലെ* അവർ അലറുന്നു.+ അവർ മുരണ്ടുകൊണ്ട്‌ ഇരയുടെ മേൽ ചാടിവീഴുന്നു,ഇരയെ വലിച്ചുകൊണ്ടുപോകുന്നു; അതിനെ രക്ഷിക്കാൻ ആരുമുണ്ടാകില്ല. 30  അന്നാളിൽ അവർ അതിന്റെ മുകളിൽ നിന്ന്‌ മുരളും,അവരുടെ മുരൾച്ച കടലിന്റെ ഇരമ്പൽപോലെയായിരിക്കും.+ ദേശത്തേക്കു നോക്കുന്ന ഏവനും ഭയാനകമായ കൂരിരുട്ടു കാണും,കാർമേഘങ്ങൾ നിമിത്തം വെളിച്ചംപോലും ഇരുട്ടായി മാറിയിരിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “ചെടികൾ.”
അക്ഷ. “പത്തു ജോടി.”
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “അവളുടെ കുലീനന്മാരും.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നീതിയിലൂടെ.”
മൃഗങ്ങളെ വണ്ടിയോടു ചേർത്തുകെട്ടുന്ന തരം കയർ.
അഥവാ “തീരുമാനിച്ചത്‌.”
അഥവാ “ഉപദേശം.”
അഥവാ “കൊടിമരം.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളെപ്പോലെ.”