യശയ്യ 50:1-11

  • ഇസ്രായേലിന്റെ പാപങ്ങൾ കാരണം ഉണ്ടായ കുഴപ്പങ്ങൾ (1-3)

  • യഹോവയുടെ അനുസരണമുള്ള ദാസൻ (4-11)

    • വിദ്യാസമ്പന്നരുടെ നാവും കാതും (4)

50  യഹോവ ചോദിക്കുന്നു: “നിങ്ങളുടെ അമ്മയെ പറഞ്ഞുവിട്ടപ്പോൾ ഞാൻ മോചനപത്രം കൊടുത്തോ?+ എന്റെ ഏതെങ്കിലും കടക്കാർക്കു ഞാൻ നിങ്ങളെ വിറ്റോ? നിങ്ങളുടെ സ്വന്തം തെറ്റുകൾ നിമിത്തമാണു+ നിങ്ങൾ അടിമകളായത്‌,നിങ്ങളുടെതന്നെ അപരാധങ്ങൾ നിമിത്തമാണു നിങ്ങളുടെ അമ്മയെ പറഞ്ഞയച്ചത്‌!+   പിന്നെ എന്താണു ഞാൻ വന്നപ്പോൾ ഇവിടെ ആരെയും കാണാതിരുന്നത്‌? ഞാൻ വിളിച്ചപ്പോൾ ആരും വിളി കേൾക്കാതിരുന്നത്‌?+ നിങ്ങളെ വീണ്ടെടുക്കാനാകാത്ത വിധം എന്റെ കൈ അത്ര ചെറുതാണോ?+നിങ്ങളെ രക്ഷിക്കാൻ എനിക്കു ശക്തിയില്ലേ? ഇതാ! ഞാൻ ശാസിക്കുമ്പോൾ കടൽ വറ്റിപ്പോകുന്നു,+നദികളെ ഞാൻ മരുഭൂമിയാക്കുന്നു,+ വെള്ളം കിട്ടാതെ അതിലെ മത്സ്യങ്ങൾ ചാകുന്നു.വെള്ളമില്ലാതെ അവ ചീഞ്ഞുപോകുന്നു;   ഞാൻ ആകാശത്തെ മൂടൽ ധരിപ്പിക്കുന്നു,+വിലാപവസ്‌ത്രംകൊണ്ട്‌ അതിനെ മൂടുന്നു.”   ക്ഷീണിച്ചിരിക്കുന്നവനോട്‌ ഉചിതമായ വാക്കുകൾ ഉപയോഗിച്ച്‌ എനിക്കു സംസാരിക്കാൻ* കഴിയേണ്ടതിന്‌+പരമാധികാരിയാം കർത്താവായ യഹോവ എനിക്കു വിദ്യാസമ്പന്നരുടെ* നാവ്‌ തന്നിരിക്കുന്നു.+ ദൈവം രാവിലെതോറും എന്നെ വിളിച്ചുണർത്തുന്നു,+ഒരു വിദ്യാർഥിയെപ്പോലെ ശ്രദ്ധിക്കാൻ ദൈവം എന്റെ കാതുകളെ ഉണർത്തുന്നു.   പരമാധികാരിയാം കർത്താവായ യഹോവ എന്റെ ചെവി തുറന്നിരിക്കുന്നു,ഞാൻ മറുത്തുനിന്നില്ല.+ ഞാൻ പുറംതിരിഞ്ഞില്ല.+   അടിക്കാൻ വന്നവർക്കു ഞാൻ മുതുകുംരോമം പറിക്കാൻ വന്നവർക്ക്‌ എന്റെ കവിളും കാണിച്ചുകൊടുത്തു. എന്നെ നിന്ദിക്കുകയും തുപ്പുകയും ചെയ്‌തപ്പോൾ ഞാൻ മുഖം മറച്ചില്ല.+   എന്നാൽ പരമാധികാരിയാം കർത്താവായ യഹോവ എന്നെ സഹായിക്കും.+ അതുകൊണ്ട്‌ എനിക്കു നാണക്കേടു തോന്നില്ല. ഞാൻ എന്റെ മുഖം തീക്കല്ലുപോലെ കടുത്തതാക്കും.+ലജ്ജിക്കേണ്ടി വരില്ലെന്ന്‌ എനിക്ക്‌ അറിയാം.   എന്നെ നീതിമാനായി പ്രഖ്യാപിക്കുന്നവൻ എന്റെ അരികിലുണ്ട്‌. പിന്നെ ആർക്ക്‌ എന്റെ മേൽ കുറ്റം ചുമത്താനാകും?*+ വരൂ! നമുക്കു മുഖാമുഖം നിൽക്കാം. എനിക്ക്‌ എതിരെ പരാതിയുള്ളത്‌ ആർക്കാണ്‌? അവൻ എന്റെ അടുത്ത്‌ വരട്ടെ.   പരമാധികാരിയാം കർത്താവായ യഹോവ എന്നെ സഹായിക്കും. പിന്നെ ആര്‌ എന്നെ കുറ്റക്കാരനെന്നു വിധിക്കും? ഒരു വസ്‌ത്രംപോലെ അവരെല്ലാം ദ്രവിച്ചുപോകും. പ്രാണികൾ അവരെ തിന്നുകളയും. 10  നിങ്ങളിൽ ആരാണ്‌ യഹോവയെ ഭയപ്പെടുന്നത്‌?നിങ്ങളിൽ ആരാണു ദൈവത്തിന്റെ ദാസൻ പറയുന്നതു ശ്രദ്ധിക്കുന്നത്‌?+ നിങ്ങളിൽ ആരാണു കൂരിരുട്ടിൽ വെളിച്ചമില്ലാതെ നടന്നിട്ടുള്ളത്‌? അവൻ യഹോവയുടെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ ഊന്നുകയും* ചെയ്യട്ടെ. 11  “തീ കത്തിക്കുകയുംതീപ്പൊരി ചിതറിക്കുകയും ചെയ്യുന്നവരേ,നിങ്ങൾ ചിതറിച്ച തീപ്പൊരികൾക്കിടയിലൂടെ,നിങ്ങൾ കൊളുത്തിയ തീയുടെ പ്രകാശത്തിൽ നടക്കുക. എന്റെ കൈയിൽനിന്ന്‌ നിങ്ങൾക്കു ലഭിക്കാനിരിക്കുന്നത്‌ ഇതാണ്‌: വേദനകൊണ്ട്‌ പുളഞ്ഞ്‌ നിങ്ങൾ നിലത്ത്‌ കിടക്കും.

അടിക്കുറിപ്പുകള്‍

അഥവാ “നന്നായി പരിശീലിതമായ.”
മറ്റൊരു സാധ്യത “ക്ഷീണിച്ചിരിക്കുന്നവനെ എനിക്കു ശക്തീകരിക്കാൻ.”
അഥവാ “എന്നോടു വാദിക്കാനാകും?”
അഥവാ “അഭയം തേടുകയും.”