യശയ്യ 52:1-15

  • സീയോനേ, ഉണരൂ! (1-12)

    • സന്തോഷവാർത്തയുമായി വരുന്നവരുടെ പാദങ്ങൾ മനോഹരം (7)

    • സീയോന്റെ കാവൽക്കാർ ഒന്നിച്ച്‌ ആരവം മുഴക്കുന്നു (8)

    • യഹോവയുടെ ഉപകരണങ്ങൾ ചുമക്കുന്നവർ ശുദ്ധിയുള്ളവരായിരിക്കണം (11)

  • യഹോവയുടെ ദാസൻ ഉന്നതനാകും (13-15)

    • വികൃതമായ രൂപം (14)

52  സീയോനേ,+ ഉണരൂ! ഉണർന്ന്‌ ശക്തി ധരിക്കൂ!+ വിശുദ്ധനഗരമായ യരുശലേമേ, നിന്റെ മനോഹരമായ വസ്‌ത്രങ്ങൾ+ അണിയൂ! അഗ്രചർമികളോ അശുദ്ധരോ ഇനി നിന്നിൽ പ്രവേശിക്കില്ല.+   യരുശലേമേ, എഴുന്നേറ്റ്‌ പൊടി തട്ടിക്കളഞ്ഞ്‌ ഇരിപ്പിടത്തിൽ ഇരിക്കുക, ബന്ധനത്തിൽ കഴിയുന്ന സീയോൻപുത്രീ,+ നിന്റെ കഴുത്തിലെ ബന്ധനങ്ങൾ ഊരിക്കളയുക.   യഹോവ ഇങ്ങനെ പറയുന്നു: “വില വാങ്ങാതെയാണു നിങ്ങളെ വിറ്റുകളഞ്ഞത്‌,+ വില കൊടുക്കാതെതന്നെ നിങ്ങളെ വീണ്ടെടുക്കും.”+   പരമാധികാരിയാം കർത്താവായ യഹോവ ഇങ്ങനെ പറയുന്നു: “ആദ്യം എന്റെ ജനം ഈജിപ്‌തിലേക്കു പോയി അവിടെ പരദേശികളായി താമസിച്ചു;+പിന്നെ ഒരു കാരണവുമില്ലാതെ അസീറിയ അവരെ ഉപദ്രവിച്ചു.”   “ഇനി ഞാൻ ഇവിടെ എന്തു ചെയ്യണം,” യഹോവ ചോദിക്കുന്നു. “എന്റെ ജനത്തെ വെറുതേ പിടിച്ചുകൊണ്ടുപോയിരിക്കുന്നു. അവരെ ഭരിക്കുന്നവർ വിജയാഹ്ലാദത്താൽ അട്ടഹസിക്കുന്നു”+ എന്ന്‌ യഹോവ പറയുന്നു.“എന്റെ പേര്‌ നിരന്തരം, ദിവസം മുഴുവൻ, അപമാനത്തിന്‌ ഇരയാകുന്നു.+   അതുകൊണ്ട്‌, എന്റെ ജനം എന്റെ പേര്‌ അറിയും;+ഞാനാണു സംസാരിക്കുന്നതെന്ന്‌ അവർ അന്ന്‌ അറിയും. അതെ, ഞാൻതന്നെ!”   സന്തോഷവാർത്തയുമായി വരുകയുംസമാധാനം വിളംബരം ചെയ്യുകയും+ഏറെ മെച്ചമായ ഒന്നിനെക്കുറിച്ച്‌ ശുഭവാർത്ത കൊണ്ടുവരുകയുംരക്ഷയെക്കുറിച്ച്‌ പ്രഖ്യാപിക്കുകയും“നിന്റെ ദൈവം രാജാവായിരിക്കുന്നു!”+ എന്നു സീയോനോടു പറയുകയും ചെയ്യുന്നവന്റെ പാദങ്ങൾ പർവതങ്ങളിൽ എത്ര മനോഹരം!+   ശ്രദ്ധിക്കൂ! അതാ, നിന്റെ കാവൽക്കാർ ശബ്ദം ഉയർത്തുന്നു. അവർ ഒന്നിച്ച്‌ സന്തോഷാരവം മുഴക്കുന്നു,യഹോവ സീയോനെ വീണ്ടും കൂട്ടിച്ചേർക്കുന്നത്‌ അവർ വ്യക്തമായി കാണും.   യരുശലേമിന്റെ നാശാവശിഷ്ടങ്ങളേ, ഏകസ്വരത്തിൽ ഉല്ലസിച്ച്‌ സന്തോഷാരവം മുഴക്കുക,+യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു;+ അവൻ യരുശലേമിനെ വീണ്ടെടുത്തിരിക്കുന്നു.+ 10  സകല ജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധകരം തെറുത്തുകയറ്റിയിരിക്കുന്നു;+ഭൂമിയുടെ അതിരുകളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷാപ്രവൃത്തികൾ* കാണും.+ 11  വിട്ടുപോരുവിൻ, വിട്ടുപോരുവിൻ! അവിടെനിന്ന്‌ പുറത്ത്‌ കടക്കുവിൻ,+ അശുദ്ധമായത്‌ ഒന്നും തൊടരുത്‌!+യഹോവയുടെ ഉപകരണങ്ങൾ ചുമക്കുന്നവരേ,+അവളുടെ മധ്യേനിന്ന്‌ പുറത്ത്‌ കടക്കുവിൻ;+ ശുദ്ധിയുള്ളവരായിരിക്കുവിൻ. 12  നിങ്ങൾ പരിഭ്രാന്തരായി പലായനം ചെയ്യേണ്ടി വരില്ല,നിങ്ങൾക്ക്‌ ഓടിപ്പോരേണ്ടിയും വരില്ല.യഹോവ നിങ്ങളുടെ മുമ്പേ പോകും,+ഇസ്രായേലിന്റെ ദൈവം നിങ്ങളുടെ പിൻപടയായിരിക്കും.+ 13  എന്റെ ദാസൻ+ ഉൾക്കാഴ്‌ചയോടെ പ്രവർത്തിക്കും. അവനെ ഉന്നതനാക്കും,അവനെ ഉയർത്തി അത്യന്തം മഹത്ത്വപ്പെടുത്തും.+ 14  അവനെ അമ്പരപ്പോടെ നോക്കാൻ അനേകരുണ്ടായിരുന്നു.—കാരണം, അവന്റെ രൂപം മറ്റു മനുഷ്യരുടേതിനെക്കാൾ വികൃതമാക്കിയിരുന്നു;അവന്റെ ആകാരം മനുഷ്യകുലത്തിലുള്ള മറ്റാരുടേതിനെക്കാളും വിരൂപമാക്കിയിരുന്നു.— 15  അതുപോലെ അവനും അനേകം ജനതകളെ+ അന്ധാളിപ്പിക്കും. രാജാക്കന്മാർ അവന്റെ മുന്നിൽ വായ്‌ തുറക്കില്ല.*+ആരും അവരോട്‌ ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ അവർ കാണും;ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ ചിന്തിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “വിജയം.”
അഥവാ “ഒന്നും സംസാരിക്കാനാകാതെ നിൽക്കും.”