യശയ്യ 53:1-12

  • യഹോവയുടെ ദാസന്റെ കഷ്ടതകളും മരണവും ശവസംസ്‌കാരവും (1-12)

    • നിന്ദിക്കപ്പെടുന്നു, അവഗണിക്കപ്പെടുന്നു (3)

    • രോഗങ്ങളും വേദനകളും ചുമക്കുന്നു (4)

    • “അറുക്കാനുള്ള ആടിനെപ്പോലെ” (7)

    • അവൻ അനേകരുടെ പാപങ്ങൾ ചുമന്നു (12)

53  ഞങ്ങൾ പറഞ്ഞതു കേട്ട്‌* വിശ്വസിച്ച ആരാണുള്ളത്‌?+ യഹോവ തന്റെ കൈ ആർക്കു വെളിപ്പെടുത്തിയിരിക്കുന്നു?+   അവൻ അവന്റെ* മുന്നിൽ ഒരു ചെറുചില്ലപോലെ,+ വരണ്ട മണ്ണിലെ വേരുപോലെ, മുളച്ചുവരും. അവനു സവിശേഷമായ ആകാരഭംഗിയോ തേജസ്സോ ഇല്ല;+നമ്മുടെ കണ്ണിൽ അവന്‌ ആകർഷകമായ രൂപസൗന്ദര്യവുമില്ല.   ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്‌തു.+വേദനകൾ എന്തെന്ന്‌ അവൻ അറിഞ്ഞു; രോഗങ്ങളുമായി അവൻ പരിചയത്തിലായി. അവന്റെ മുഖം കാണാതിരിക്കാൻ നമ്മൾ അവനിൽനിന്ന്‌ മുഖം തിരിച്ചു.* നമ്മൾ അവനെ നിന്ദിച്ചു; അവന്‌ ഒരു വിലയും കല്‌പിച്ചില്ല.+   അവൻ നമ്മുടെ രോഗങ്ങൾ ചുമന്നു,+നമ്മുടെ വേദനകൾ വഹിച്ചു.+ എന്നാൽ അവൻ ദൈവശിക്ഷ ലഭിച്ചവനും ക്ലേശിതനും പീഡിതനും ആണെന്നു നമ്മൾ കരുതി.   നമ്മുടെ ലംഘനങ്ങൾ നിമിത്തം+ അവനു കുത്തേൽക്കേണ്ടിവന്നു.+നമ്മുടെ തെറ്റുകൾ നിമിത്തം അവനെ തകർത്തുകളഞ്ഞു.+ നമുക്കു സമാധാനം ലഭിക്കാൻ അവൻ ശിക്ഷ ഏറ്റുവാങ്ങി,+അവന്റെ മുറിവുകൾ നിമിത്തം നമ്മൾ സുഖം പ്രാപിച്ചു.+   ആടുകളെപ്പോലെ നമ്മളെല്ലാം അലഞ്ഞുനടന്നു,+എല്ലാവരും അവരവരുടെ വഴിക്കു പോയി.നമ്മുടെയെല്ലാം തെറ്റുകൾ യഹോവ അവന്റെ മേൽ ചുമത്തി.+   അവന്‌ ഉപദ്രവം ഏറ്റു;+ അവൻ പീഡനം ഏറ്റുവാങ്ങി,+എന്നിട്ടും അവൻ വായ്‌ തുറന്നില്ല. അറുക്കാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുവന്നു,+രോമം കത്രിക്കുന്നവരുടെ മുമ്പാകെ ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയായിരുന്നു അവൻ.അവൻ വായ്‌ തുറന്നില്ല.+   നീതി തടഞ്ഞുവെച്ചും* ശിക്ഷ വിധിച്ചും അവനെ ഇല്ലാതാക്കി;അവന്റെ ഉത്ഭവത്തെക്കുറിച്ച്‌* ആരും ചിന്തിക്കുന്നില്ല. അവനെ ജീവനുള്ളവരുടെ ദേശത്തുനിന്ന്‌ നീക്കിക്കളഞ്ഞല്ലോ,+എന്റെ ജനത്തിന്റെ ലംഘനത്തിനുവേണ്ടി അവൻ അടികൊണ്ടിരിക്കുന്നു.*+   അവൻ തെറ്റൊന്നും* ചെയ്‌തില്ലെങ്കിലും,അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലായിരുന്നെങ്കിലും,+ദുഷ്ടന്മാരോടൊപ്പമായിരുന്നു അവന്റെ ശവക്കുഴി,*+മരണത്തിൽ അവൻ സമ്പന്നരോടുകൂടെയായിരുന്നു.*+ 10  അവനെ തകർക്കുക എന്നത്‌ യഹോവയുടെ ഇഷ്ടമായിരുന്നു;* അവൻ രോഗിയാകാൻ അങ്ങ്‌ അനുവദിച്ചു. അങ്ങ്‌ അവന്റെ ജീവൻ ഒരു അപരാധയാഗമായി അർപ്പിച്ചാൽ,+അവൻ തന്റെ സന്തതിയെ* കാണും, അവനു ദീർഘായുസ്സു ലഭിക്കും,+അവനിലൂടെ യഹോവയുടെ ഹൃദയാഭിലാഷം* നിറവേറും.+ 11  അവൻ സഹിച്ച കഠിനവേദനകളുടെ ഫലം കണ്ട്‌ അവൻ തൃപ്‌തനാകും. തന്റെ അറിവുകൊണ്ട്‌ നീതിമാനായ എന്റെ ദാസൻ+അനേകരെ നീതിയിലേക്കു നടത്തും.+അവൻ അവരുടെ തെറ്റുകൾ ചുമക്കും.+ 12  അതുകൊണ്ട്‌ ഞാൻ അനേകർക്കിടയിൽ അവന്‌ ഒരു ഓഹരി കൊടുക്കും,അവൻ ബലവാന്മാരോടൊപ്പം കൊള്ളമുതൽ പങ്കിടും.മരണത്തോളം അവൻ തന്റെ ജീവൻ ചൊരിഞ്ഞു,+അവൻ ലംഘകരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു;+അവൻ അനേകരുടെ പാപങ്ങൾ ചുമന്നു,+അവൻ ലംഘകർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഞങ്ങൾ കേട്ടത്‌.”
“അവന്റെ” എന്നതു ദൈവത്തെയോ ഒരു കാഴ്‌ചക്കാരനെയോ കുറിക്കുന്നു.
മറ്റൊരു സാധ്യത “കണ്ടാൽ ആളുകൾ മുഖം തിരിക്കുന്ന ഒരാളെപ്പോലെയായിരുന്നു അവൻ.”
അഥവാ “അവനെ കൊന്നിരിക്കുന്നു.”
അഥവാ “ജീവിതരീതിയെക്കുറിച്ച്‌.” അക്ഷ. “തലമുറയെക്കുറിച്ച്‌.”
അഥവാ “ഉപദ്രവിച്ചും.”
അഥവാ “അക്രമമൊന്നും.”
അഥവാ “അവനു ദുഷ്ടന്മാരോടൊപ്പം ശ്‌മശാനസ്ഥലം കൊടുക്കും.”
അക്ഷ. “ഒരു സമ്പന്നനോടുകൂടെയായിരുന്നു.”
അഥവാ “ഇഷ്ടം; ആനന്ദം.”
അക്ഷ. “വിത്തിനെ.”
അഥവാ “തകർക്കാൻ യഹോവയ്‌ക്കു സന്തോഷമായിരുന്നു.”