യശയ്യ 55:1-13

  • സൗജന്യമായി കഴിക്കാനും കുടിക്കാനും ക്ഷണിക്കുന്നു (1-5)

  • യഹോവയെയും യഹോവയുടെ വിശ്വാസയോഗ്യമായ വാക്കുകളെയും അന്വേഷിക്കുക (6-13)

    • ദൈവത്തിന്റെ വഴികൾ മനുഷ്യരുടേതിലും ഉയർന്നത്‌ (8, 9)

    • ദൈവം പറഞ്ഞതെല്ലാം ഉറപ്പായും നടക്കും (10, 11)

55  ദാഹിക്കുന്നവരേ, വരൂ,+ വന്ന്‌ വെള്ളം കുടിക്കൂ!+ പണമില്ലാത്തവരേ, വരൂ, ആഹാരം വാങ്ങി കഴിക്കൂ! വരൂ, സൗജന്യമായി+ വീഞ്ഞും പണം കൊടുക്കാതെ പാലും വാങ്ങിക്കൊള്ളൂ.+   ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ എന്തിനു വെറുതേ പണം മുടക്കണം?തൃപ്‌തിയേകാത്തതിനുവേണ്ടി നിങ്ങൾ എന്തിനു നിങ്ങളുടെ വരുമാനം* ചെലവാക്കണം? ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട്‌ നല്ല ഭക്ഷണം കഴിക്കുക,+അങ്ങനെ, സമ്പുഷ്ടമായ ആഹാരം കഴിച്ച്‌ നിങ്ങൾ സന്തോഷിച്ചാനന്ദിക്കും.+   ചെവിയോർത്ത്‌ കേൾക്കൂ, എന്റെ അടുത്തേക്കു വരൂ.+ ഞാൻ പറയുന്നതു ശ്രദ്ധിച്ചാൽ നിങ്ങൾ ജീവനോടിരിക്കും,ദാവീദിനോടുള്ള എന്റെ വിശ്വസ്‌തമായ*+ അചഞ്ചലസ്‌നേഹത്തിനു ചേർച്ചയിൽ ഞാൻ നിശ്ചയമായും നിങ്ങളോടു ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+   ഞാൻ ഇതാ, ജനതകളോടു സാക്ഷി പറയാൻ+ അവനെ നിയമിച്ചിരിക്കുന്നു,ഞാൻ അവനെ ജനതകൾക്കു നായകനും+ ഭരണാധികാരിയും+ ആക്കിയിരിക്കുന്നു.   ദൈവം നിന്നെ മഹത്ത്വപ്പെടുത്തും;+നിനക്ക്‌ അറിയില്ലാത്ത ഒരു ജനതയെ നീ വിളിക്കും;നിന്റെ ദൈവവും ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ നിമിത്തം,+നിന്നെ അറിയാത്ത ഒരു ജനതയിൽനിന്നുള്ളവർ നിന്റെ അടുത്തേക്ക്‌ ഓടിവരും.   കണ്ടെത്താൻ കഴിയുന്ന സമയത്ത്‌ യഹോവയെ അന്വേഷിക്കുക.+ ദൈവം അടുത്തുള്ളപ്പോൾത്തന്നെ ദൈവത്തെ വിളിച്ചപേക്ഷിക്കുക.+   ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ.+ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ.അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും,+നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട്‌ ഉദാരമായി ക്ഷമിക്കും.+   “എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകൾപോലെയല്ല.+എന്റെ വഴികൾ നിങ്ങളുടെ വഴികളുമല്ല” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.   “ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ,എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളുംഎന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉയർന്നിരിക്കുന്നു.+ 10  ആകാശത്തുനിന്ന്‌ മഞ്ഞും മഴയും പെയ്‌തിറങ്ങുന്നു;ഭൂമി നനയ്‌ക്കുകയും സസ്യങ്ങൾ മുളപ്പിച്ച്‌ ഫലം വിളയിക്കുകയും ചെയ്യാതെ അവ തിരികെ പോകുന്നില്ല;വിതക്കാരനു വിത്തും തിന്നുന്നവന്‌ ആഹാരവും നൽകാതെ അവ മടങ്ങുന്നില്ല. 11  എന്റെ വായിൽനിന്ന്‌ പുറപ്പെടുന്ന വാക്കും അങ്ങനെതന്നെയായിരിക്കും.+ ഫലം കാണാതെ അത്‌ എന്റെ അടുത്തേക്കു മടങ്ങിവരില്ല.+അത്‌ എന്റെ ഇഷ്ടമെല്ലാം* നിറവേറ്റും;+ഞാൻ അയച്ച കാര്യം ഉറപ്പായും നടത്തും! 12  ആനന്ദത്തോടെ നിങ്ങൾ പുറത്ത്‌ വരും,+സമാധാനത്തോടെ നിങ്ങളെ തിരിച്ചുകൊണ്ടുവരും.+ കുന്നുകളും മലകളും സന്തോഷാരവത്തോടെ നിങ്ങളുടെ മുന്നിൽ ഉല്ലസിക്കും,+ദേശത്തെ മരങ്ങളെല്ലാം കൈ കൊട്ടും.+ 13  മുൾച്ചെടികൾക്കു പകരം ജൂനിപ്പർ മരങ്ങളുംചൊറിയണത്തിനു പകരം മിർട്ടൽ മരങ്ങളും വളരും.+ അത്‌ യഹോവയ്‌ക്കു കീർത്തി നൽകും,*+അത്‌ ഒരിക്കലും നശിക്കാത്ത, ശാശ്വതമായ ഒരു അടയാളമായിരിക്കും.”

അടിക്കുറിപ്പുകള്‍

അഥവാ “കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ പണം.”
അഥവാ “ആശ്രയയോഗ്യമായ.”
അഥവാ “ആഗ്രഹമെല്ലാം.”
അഥവാ “ഒരു പേര്‌ ഉണ്ടാക്കും.”