യശയ്യ 57:1-21

  • നീതിമാനും വിശ്വസ്‌തരും നശിക്കുന്നു (1, 2)

  • ഇസ്രായേലിന്റെ ആത്മീയവേശ്യാവൃത്തി വെളിച്ചത്ത്‌ കൊണ്ടുവരുന്നു (3-13)

  • എളിയവരെ ആശ്വസിപ്പിക്കുന്നു (14-21)

    • ദുഷ്ടന്മാർ ഇളകിമറിയുന്ന കടൽപോലെ (20)

    • ദുഷ്ടന്മാർക്കു സമാധാനമില്ല (21)

57  നീതിമാൻ നശിച്ചുപോയിരിക്കുന്നു,പക്ഷേ ആരും അതു കാര്യമാക്കുന്നില്ല. വിശ്വസ്‌തരെ കൊണ്ടുപോയിരിക്കുന്നു,*+എന്നാൽ നീതിമാനെ കൊണ്ടുപോയതു ദുരിതങ്ങൾ നിമിത്തമാണെന്ന്‌* ആരും തിരിച്ചറിയുന്നില്ല.   അവനു സമാധാനം ലഭിക്കുന്നു. നേരോടെ നടക്കുന്നവരെല്ലാം തങ്ങളുടെ കിടക്കയിൽ* വിശ്രമിക്കുന്നു.   “എന്നാൽ ദുർമന്ത്രവാദിനിയുടെ പുത്രന്മാരേ,വ്യഭിചാരിയുടെയും വേശ്യയുടെയും മക്കളേ,നിങ്ങൾ ഇങ്ങ്‌ അടുത്ത്‌ വരൂ.   ആരെയാണു നിങ്ങൾ കളിയാക്കുന്നത്‌? ആർക്കു നേരെയാണു നിങ്ങൾ വായ്‌ പൊളിച്ച്‌ നാക്കു നീട്ടുന്നത്‌? നിങ്ങൾ ലംഘനത്തിന്റെ മക്കളാണ്‌,വഞ്ചനയുടെ പുത്രന്മാർ!+   തഴച്ചുവളരുന്ന എല്ലാ വൃക്ഷങ്ങളുടെ+ ചുവട്ടിലുംവൻമരങ്ങൾക്കിടയിലും+ നിങ്ങൾ കാമവെറിയാൽ ജ്വലിക്കുന്നു,താഴ്‌വരകളിലും* പാറപ്പിളർപ്പുകളിലുംനിങ്ങൾ കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്നു.+   താഴ്‌വരയിലെ* മിനുസമുള്ള കല്ലുകളാണു നിന്റെ ഓഹരി,+ അതെ, അവയാണു നിന്റെ അവകാശം. നീ അവയ്‌ക്കു കാഴ്‌ചകൾ അർപ്പിക്കുകയും പാനീയയാഗങ്ങൾ പകരുകയും ചെയ്യുന്നു.+ ഇതു കണ്ട്‌ ഞാൻ പ്രസാദിക്കുമോ?   ഉയർന്നതും ഉന്നതവും ആയ ഒരു പർവതത്തിൽ നീ കിടക്ക ഒരുക്കി,+ബലി അർപ്പിക്കാൻ നീ അങ്ങോട്ടു കയറി.+   കതകിനും കട്ടിളക്കാലിനും പുറകിൽ നീ സ്‌മാരകം സ്ഥാപിച്ചു. എന്നിൽനിന്ന്‌ അകന്നുമാറി നീ നിന്റെ വസ്‌ത്രം ഉരിഞ്ഞു;നീ ചെന്ന്‌ നിന്റെ കിടക്ക വിശാലമാക്കി. നീ അവരോട്‌ ഒരു ഉടമ്പടി ഉണ്ടാക്കി. അവരുമായി കിടക്ക പങ്കിടാൻ നിനക്ക്‌ ഇഷ്ടമായിരുന്നു.+പുരുഷലിംഗത്തിൽ നീ നോക്കിനിന്നു.*   നീ എണ്ണയും ധാരാളം സുഗന്ധതൈലവും കൊണ്ട്‌മേലെക്കിന്റെ* അടുത്തേക്കു ചെന്നു. നീ നിന്റെ സന്ദേശവാഹകരെ ദൂരേക്ക്‌ അയച്ചു;അങ്ങനെ നീ ശവക്കുഴിയോളം* അധഃപതിച്ചു. 10  പല വഴികളിലൂടെ സഞ്ചരിച്ച്‌ നീ തളർന്നു,എന്നിട്ടും, ‘ഇതുകൊണ്ട്‌ ഗുണമില്ല!’ എന്നു നീ പറഞ്ഞില്ല. നീ ശക്തി വീണ്ടെടുത്തു. അതുകൊണ്ട്‌, നീ പിന്മാറിയില്ല.* 11  നീ ആരെയാണു ഭയന്നത്‌?ആരെ പേടിച്ചാണു നീ നുണ പറഞ്ഞുതുടങ്ങിയത്‌?+ എന്നെ നീ ഓർത്തില്ല.+ നീ ഒന്നും കാര്യമായി എടുത്തില്ല.+ ഞാൻ ഒന്നും മിണ്ടാതെ മാറി ഇരുന്നു.*+ അതുകൊണ്ടല്ലേ നീ എന്നെ ഭയപ്പെടാതിരുന്നത്‌? 12  ഞാൻ നിന്റെ ‘നീതിയും’+ നിന്റെ ചെയ്‌തികളും+ വെളിച്ചത്ത്‌ കൊണ്ടുവരും,അവയൊന്നും നിനക്കു പ്രയോജനം ചെയ്യില്ല.+ 13  നീ സഹായത്തിനായി യാചിക്കുമ്പോൾനിന്റെ വിഗ്രഹശേഖരം നിന്നെ രക്ഷിക്കില്ല.+ ഒരു കാറ്റ്‌ അവയെയെല്ലാം പറപ്പിച്ചുകൊണ്ടുപോകും,വെറുമൊരു ശ്വാസമേറ്റ്‌ അവ പറന്നുപോകും.എന്നാൽ എന്നിൽ അഭയം തേടുന്നവൻ ദേശം കൈവശമാക്കും,അവൻ എന്റെ വിശുദ്ധപർവതം അവകാശമാക്കും.+ 14  ‘ഒരുക്കുക, ഒരു പാത ഒരുക്കുക, വഴി ഉണ്ടാക്കുക!+ എന്റെ ജനത്തിന്റെ വഴിയിൽനിന്ന്‌ തടസ്സങ്ങളെല്ലാം മാറ്റുക!’ എന്ന്‌ ഒരുവൻ പറയും.” 15  ഉന്നതനും ശ്രേഷ്‌ഠനും ആയവൻ,വിശുദ്ധമായ പേരുള്ള,+ എന്നെന്നും ജീവിക്കുന്ന+ ദൈവം, പറയുന്നു: “ഞാൻ ഉന്നതങ്ങളിൽ വിശുദ്ധസ്ഥലത്ത്‌ വസിക്കുന്നു,+എന്നാൽ, എളിയവനു ശക്തി പകരാനുംതകർന്നവന്റെ മനസ്സിനു പുതുജീവൻ നൽകാനുംഞാൻ എളിയവരോടുകൂടെയും തകർന്നുപോയവരോടുകൂടെയും പാർക്കുന്നു.+ 16  ഞാൻ എല്ലാ കാലത്തും അവരെ എതിർക്കില്ല,അവരോടു കോപം വെച്ചുകൊണ്ടിരിക്കില്ല.+അല്ലെങ്കിൽ, ഞാൻ നിമിത്തം ആളുകൾ തളർന്നുപോകും,+ജീവശ്വാസമുള്ള എന്റെ സൃഷ്ടികളെല്ലാം ക്ഷീണിച്ച്‌ തളരും. 17  അവന്റെ പാപവും അന്യായമായി നേട്ടം കൊയ്യാനുള്ള+ പരക്കംപാച്ചിലും കണ്ട്‌ ഞാൻ രോഷാകുലനായി,അതുകൊണ്ട്‌ ഞാൻ അവനെ അടിച്ചു, എന്റെ മുഖം അവനു മറച്ചു, അവനോടു കോപിച്ചു. എന്നാൽ അവൻ തോന്നിയതുപോലെ നടന്നു;+ വിശ്വാസത്യാഗിയായി ജീവിച്ചു. 18  ഞാൻ അവന്റെ വഴികളെല്ലാം കണ്ടിരിക്കുന്നു,എങ്കിലും ഞാൻ അവനെ സുഖപ്പെടുത്തും,+ അവനെ നയിക്കും,+അവനും അവനോടൊപ്പം വിലപിക്കുന്നവർക്കും+ ഞാൻ വീണ്ടും സ്വസ്ഥത നൽകും.”*+ 19  “ഞാൻ ഇതാ, ചുണ്ടുകളിൽനിന്ന്‌ സ്‌തുതി* പുറപ്പെടുവിക്കുന്നു. അകലെയുള്ളവനും അടുത്തുള്ളവനും ഞാൻ ശാശ്വതസമാധാനം നൽകും,+ഞാൻ അവനെ സുഖപ്പെടുത്തും” എന്ന്‌ യഹോവ പറയുന്നു. 20  “എന്നാൽ ദുഷ്ടന്മാർ ഇളകിമറിയുന്ന, അടങ്ങാത്ത കടൽപോലെയാണ്‌.അതു പായലും ചെളിയും മുകളിലേക്കു തള്ളുന്നു. 21  ദുഷ്ടന്മാർക്കു സമാധാനമില്ല”+ എന്ന്‌ എന്റെ ദൈവം പറയുന്നു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ദുരിതങ്ങളിൽനിന്നാണെന്ന്‌.”
അതായത്‌, അവർ മരിക്കുന്നു.
അതായത്‌, ശവക്കുഴിയിൽ.
അഥവാ “നീർച്ചാലുകളിലും.”
അഥവാ “നീർച്ചാലിലെ.”
വിഗ്രഹാരാധനയെയായിരിക്കാം പരാമർശിക്കുന്നത്‌.
മറ്റൊരു സാധ്യത “രാജാവിന്റെ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “തളർന്നില്ല.”
അഥവാ “കാര്യങ്ങൾ കണ്ടില്ലെന്നുവെച്ചു.”
അഥവാ “ഞാൻ ആശ്വാസം പകരം നൽകും.”
അഥവാ “അധരഫലം.”