യശയ്യ 58:1-14

  • ശരിയായ ഉപവാസവും തെറ്റായ ഉപവാസവും (1-12)

  • ആഹ്ലാദത്തോടെ ശബത്ത്‌ ആചരിക്കുക (13, 14)

58  “തൊണ്ട തുറന്ന്‌ ഉച്ചത്തിൽ വിളിച്ചുപറയുക, മടിച്ചുനിൽക്കരുത്‌! കൊമ്പു വിളിക്കുന്നതുപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട്‌ അവരുടെ ധിക്കാരത്തെക്കുറിച്ചും+യാക്കോബുഗൃഹത്തോട്‌ അവരുടെ പാപങ്ങളെക്കുറിച്ചും പറയുക.   തങ്ങളുടെ ദൈവത്തിന്റെ കല്‌പനകൾ ഉപേക്ഷിക്കാത്ത,നീതിയോടെ പ്രവർത്തിക്കുന്ന ഒരു ജനതയാണെന്ന്‌ അവർ നടിക്കുന്നു.+അവർ ഓരോ ദിവസവും എന്നെ തേടുന്നു,എന്റെ വഴികൾ അറിയാൻ അവർ താത്‌പര്യം കാട്ടുന്നു. അവർ എന്നിൽനിന്ന്‌ നീതിയുള്ള വിധികൾ തേടുന്നു,ദൈവത്തോട്‌ അടുത്തുചെല്ലാൻ പ്രിയപ്പെടുന്നു.   ‘അങ്ങ്‌ എന്താണു ഞങ്ങൾ ഉപവസിക്കുന്നതു കാണാത്തത്‌,+ ഞങ്ങൾ സ്വയം ക്ലേശിപ്പിക്കുമ്പോൾ അങ്ങ്‌ എന്താണ്‌ അതു ശ്രദ്ധിക്കാത്തത്‌’+ എന്നു നിങ്ങൾ ചോദിക്കുന്നു. ഉപവസിക്കുന്ന ദിവസം നിങ്ങൾ സ്വന്തം കാര്യങ്ങൾക്കു പിന്നാലെ പോകുന്നു,നിങ്ങളുടെ വേലക്കാരോടു ക്രൂരത കാട്ടുന്നു.+   നിങ്ങളുടെ ഉപവാസം വാക്കുതർക്കങ്ങളിലും കയ്യാങ്കളിയിലും അവസാനിക്കുന്നു,നിങ്ങൾ ക്രൂരതയുടെ മുഷ്ടികൊണ്ട്‌ മർദിക്കുന്നു. ഇങ്ങനെയാണ്‌ ഉപവസിക്കുന്നതെങ്കിൽ നിങ്ങളുടെ സ്വരം സ്വർഗത്തിൽ എത്തില്ല.   ഇങ്ങനെ ഉപവസിക്കാനാണോ ഞാൻ നിങ്ങളോടു പറഞ്ഞത്‌?നിങ്ങൾക്കു സ്വയം ക്ലേശിപ്പിക്കാനുംഞാങ്ങണപോലെ തല കുമ്പിട്ടിരിക്കാനുംവിലാപവസ്‌ത്രവും ചാരവും കൊണ്ട്‌ കിടക്ക ഒരുക്കാനും ഉള്ള ദിവസമാണോ അത്‌? ഇതിനാണോ നിങ്ങൾ ഉപവാസമെന്നും യഹോവയെ പ്രസാദിപ്പിക്കാനുള്ള ദിവസമെന്നും പറയുന്നത്‌?   ഉപവസിക്കുമ്പോൾ ഇങ്ങനെ ചെയ്യാനാണു ഞാൻ നിങ്ങളോടു പറഞ്ഞത്‌: അനീതിയുടെ കാൽവിലങ്ങുകൾ പൊട്ടിച്ചുകളയുക,അടിമത്തത്തിന്റെ നുകക്കയറുകൾ അഴിച്ചുമാറ്റുക,മർദിതനെ സ്വതന്ത്രനാക്കുക,+എല്ലാ നുകങ്ങളും രണ്ടായി ഒടിച്ചുകളയുക;   വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവയ്‌ക്കുക,+കിടപ്പാടമില്ലാത്തവനെയും ദരിദ്രനെയും നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുക,വസ്‌ത്രമില്ലാത്തവനെ കണ്ടാൽ അവനു വസ്‌ത്രം നൽകുക,+സ്വന്തക്കാരിൽനിന്ന്‌ ഒഴിഞ്ഞുമാറാതിരിക്കുക.   അപ്പോൾ, നിങ്ങളുടെ പ്രകാശം പ്രഭാതത്തിലെ വെളിച്ചംപോലെ പ്രകാശിക്കും,+നിങ്ങൾ വേഗം സുഖപ്പെടും. നിങ്ങളുടെ നീതി നിങ്ങൾക്കു മുമ്പേ പോകും,യഹോവയുടെ തേജസ്സു നിങ്ങളുടെ പിൻപടയായിരിക്കും.+   നിങ്ങൾ വിളിക്കും, യഹോവ ഉത്തരം നൽകും;നിങ്ങൾ സഹായത്തിനായി യാചിക്കും, ‘ഞാൻ ഇതാ, ഇവിടെയുണ്ട്‌!’ എന്ന്‌ അവൻ പറയും. നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന്‌ നുകങ്ങൾ എടുത്തുമാറ്റുകയുംകൈ ചൂണ്ടി ദ്രോഹബുദ്ധിയോടെ സംസാരിക്കുന്നതു നിറുത്തുകയും,+ 10  നിങ്ങൾ ഇഷ്ടപ്പെടുന്നതു വിശന്നിരിക്കുന്നവനു കൊടുക്കുകയും+ക്ലേശിതനു തൃപ്‌തിവരുത്തുകയും ചെയ്യുമെങ്കിൽ,നിങ്ങളുടെ വെളിച്ചം അന്ധകാരത്തിലും ശോഭിക്കും,നിങ്ങളുടെ മൂടൽപോലും നട്ടുച്ചപോലെയായിരിക്കും.+ 11  യഹോവ എപ്പോഴും നിങ്ങളെ നയിക്കും,വരണ്ടുണങ്ങിയ ദേശത്തും നിങ്ങൾക്കു തൃപ്‌തിയേകും;+ദൈവം നിങ്ങളുടെ അസ്ഥികൾക്കു പുതുജീവൻ നൽകും,നിങ്ങൾ നീരൊഴുക്കുള്ള ഒരു തോട്ടംപോലെയും+വറ്റാത്ത നീരുറവപോലെയും ആകും. 12  നാളുകളായി തകർന്നുകിടക്കുന്നതെല്ലാം അവർ നിങ്ങൾക്കുവേണ്ടി പുതുക്കിപ്പണിയും,+തലമുറകളായി നശിച്ചുകിടക്കുന്ന അടിസ്ഥാനങ്ങൾ നിങ്ങൾ പുനഃസ്ഥാപിക്കും.+ തകർന്ന മതിലുകളുടെ* കേടുപോക്കുന്നവർ എന്നു നിങ്ങൾ അറിയപ്പെടും,+പാതകൾ* പുനർനിർമിക്കുന്നവർ എന്നു നിങ്ങൾക്കു പേരാകും. 13  നിങ്ങൾ ശബത്തിനെ എന്റെ വിശുദ്ധദിവസമായി+ കണ്ട്‌ അന്നു സ്വന്തം കാര്യങ്ങൾക്കു* പിന്നാലെ പോകാതിരിക്കുന്നെങ്കിൽ,ശബത്തിനെ യഹോവയുടെ വിശുദ്ധദിനമെന്നും+ ആദരിക്കേണ്ട ഒരു ദിവസമെന്നും അത്യാഹ്ലാദകരമെന്നും വിളിക്കുന്നെങ്കിൽ,സ്വന്തം കാര്യങ്ങൾക്കു പിന്നാലെ പോകുകയോ വ്യർഥസംഭാഷണങ്ങളിൽ ഏർപ്പെടുകയോ ചെയ്യാതെ അതിനെ മഹത്ത്വപ്പെടുത്തുന്നെങ്കിൽ, 14  നിങ്ങൾ യഹോവയിൽ ആനന്ദിച്ചുല്ലസിക്കും,നിങ്ങൾ ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ ഞാൻ ഇടവരുത്തും.+ നിങ്ങൾ പൂർവികനായ യാക്കോബിന്റെ അവകാശത്തിൽനിന്ന്‌ ഭക്ഷിക്കും,*+യഹോവയുടെ വായാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌.”

അടിക്കുറിപ്പുകള്‍

അക്ഷ. “വിള്ളലുകളുടെ.”
അഥവാ “ജനങ്ങൾക്കു താമസിക്കാൻവേണ്ടി പാതകൾ.”
അഥവാ “ഇഷ്ടങ്ങൾക്ക്‌.”
അഥവാ “അവകാശം അനുഭവിക്കും.”