യശയ്യ 59:1-21

  • ഇസ്രായേലിന്റെ പാപങ്ങൾ അവരെ ദൈവത്തിൽനിന്ന്‌ അകറ്റുന്നു (1-8)

  • പാപങ്ങൾ ഏറ്റുപറയുന്നു (9-15എ)

  • മാനസാരന്തപ്പെടുന്നവർക്കുവേണ്ടി യഹോവ ഇടപെടുന്നു (15ബി-21)

59  രക്ഷിക്കാൻ കഴിയാത്ത വിധം യഹോവയുടെ കൈ ചെറുതല്ല,+കേൾക്കാനാകാത്ത വിധം ദൈവത്തിന്റെ ചെവി അടഞ്ഞിരിക്കുകയല്ല.*+   നിങ്ങളുടെതന്നെ തെറ്റുകളാണു നിങ്ങളെ നിങ്ങളുടെ ദൈവത്തിൽനിന്ന്‌ അകറ്റിയത്‌,+ നിങ്ങളുടെ പാപങ്ങൾ നിമിത്തമാണ്‌ അവൻ നിങ്ങളിൽനിന്ന്‌ മുഖം മറച്ചത്‌;നിങ്ങൾ പറയുന്നതു കേൾക്കാൻ അവൻ ഒരുക്കമല്ല.+   കാരണം, നിങ്ങളുടെ കൈകൾ രക്തംകൊണ്ട്‌ മലിനമായിരിക്കുന്നു,+നിങ്ങളുടെ വിരലുകളിൽ പാപക്കറ പുരണ്ടിരിക്കുന്നു. നിങ്ങളുടെ ചുണ്ടുകൾ നുണ പറയുന്നു,+ നിങ്ങളുടെ നാവ്‌ അനീതി മന്ത്രിക്കുന്നു.   ആരും നീതിയോടെ സംസാരിക്കുന്നില്ല,+ആരും സത്യസന്ധരായി കോടതിയിൽ ചെല്ലുന്നില്ല. അവർ മിഥ്യയിൽ* ആശ്രയിച്ച്‌+ അർഥശൂന്യമായി സംസാരിക്കുന്നു. അവർ കുഴപ്പങ്ങൾ ഗർഭം ധരിച്ച്‌ ദോഷം പ്രസവിക്കുന്നു.+   അവർ വിഷസർപ്പത്തിന്റെ മുട്ടകൾ വിരിയിക്കുന്നു,അവയുടെ മുട്ടകൾ തിന്നുന്നവരെല്ലാം മരിച്ചുവീഴും, മുട്ട പൊട്ടിയാൽ അണലി പുറത്തുവരും.അവർ ചിലന്തിവല നെയ്യുന്നു.+   അവരുടെ ചിലന്തിവല വസ്‌ത്രത്തിനു കൊള്ളില്ല,അവർ ഉണ്ടാക്കിയത്‌ ഉപയോഗിച്ച്‌ അവർക്കു ദേഹം മറയ്‌ക്കാനാകില്ല.+ അവർ ദ്രോഹം പ്രവർത്തിക്കുന്നു,അവരുടെ കൈകളിൽ ക്രൂരകൃത്യങ്ങൾ നിറഞ്ഞിരിക്കുന്നു.+   തിന്മ പ്രവർത്തിക്കാൻ അവരുടെ കാലുകൾ ഓടുന്നു,നിരപരാധിയുടെ രക്തം ചൊരിയാൻ അവർ വ്യഗ്രത കാട്ടുന്നു.+ അവരുടെ ചിന്തകൾ ദ്രോഹചിന്തകളാണ്‌;അവരുടെ വഴികളിൽ വിനാശവും കഷ്ടതയും ഉണ്ട്‌.+   സമാധാനത്തിന്റെ വഴി അവർക്ക്‌ അറിയില്ല,അവരുടെ പാതകളിൽ ന്യായം കാണാനില്ല.+ അവർ വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നു;അതിലൂടെ നടക്കുന്ന ആർക്കും സമാധാനമുണ്ടാകില്ല.+   അതുകൊണ്ടാണു ന്യായം ഞങ്ങളിൽനിന്ന്‌ അകന്നിരിക്കുന്നത്‌,നീതി ഞങ്ങളുടെ അടുക്കലോളം എത്താത്തത്‌. വെളിച്ചം ഉണ്ടാകുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചു; എന്നാൽ ഇതാ, ഇരുട്ടു മാത്രം!തെളിച്ചം ഉണ്ടാകാൻ കൊതിച്ചു; എന്നാൽ ഇതാ, ഞങ്ങൾ ഇരുളിൽ നടക്കുന്നു!+ 10  ഞങ്ങൾ അന്ധരെപ്പോലെ മതിൽ തപ്പിനടക്കുന്നു;കണ്ണില്ലാത്തവരെപ്പോലെ ഞങ്ങൾ തപ്പിത്തടയുന്നു.+ ഇരുട്ടു വീഴുന്ന നേരത്ത്‌ എന്നപോലെ നട്ടുച്ചയ്‌ക്കും ഞങ്ങൾ തട്ടിവീഴുന്നു,ബലവാന്മാരുടെ ഇടയിൽ ഞങ്ങൾ മരിച്ചവരെപ്പോലെ കഴിയുന്നു. 11  ഞങ്ങളെല്ലാം കരടികളെപ്പോലെ മുരളുന്നു,സങ്കടപ്പെട്ട്‌ പ്രാവുകളെപ്പോലെ കുറുകുന്നു. ഞങ്ങൾ ന്യായത്തിനായി പ്രത്യാശിക്കുന്നു, അതു കിട്ടുന്നില്ല;രക്ഷയ്‌ക്കായി ആഗ്രഹിക്കുന്നു; എന്നാൽ അതു ഞങ്ങളിൽനിന്ന്‌ ഏറെ അകലെയാണ്‌. 12  ഞങ്ങൾ ഒരുപാടു തവണ അങ്ങയോടു ധിക്കാരം കാണിച്ചു,+ഞങ്ങളുടെ ഓരോ പാപവും ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നു.+ ഞങ്ങളുടെ മത്സരങ്ങളെക്കുറിച്ചെല്ലാം ഞങ്ങൾ ഓർക്കുന്നു,ഞങ്ങളുടെ തെറ്റുകളെക്കുറിച്ച്‌ ഞങ്ങൾക്കു നന്നായി അറിയാം.+ 13  ഞങ്ങൾ ലംഘനങ്ങൾ ചെയ്‌തു; യഹോവയെ തള്ളിപ്പറഞ്ഞു,ഞങ്ങൾ ഞങ്ങളുടെ ദൈവത്തിനു പുറംതിരിഞ്ഞു. ദ്രോഹിക്കുന്നതിനെക്കുറിച്ചും ധിക്കാരം കാണിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു;+ഞങ്ങൾ നുണകൾ ഗർഭം ധരിച്ചു; ഹൃദയത്തിൽനിന്ന്‌ അസത്യങ്ങൾ മന്ത്രിച്ചു.+ 14  നീതിയെ തിരികെ ഓടിച്ചിരിക്കുന്നു,+ന്യായം ദൂരെ മാറിനിൽക്കുന്നു;+സത്യം* പൊതുസ്ഥലത്ത്‌* ഇടറിവീണിരിക്കുന്നു,നേരിന്‌ അങ്ങോട്ടു പ്രവേശിക്കാനാകുന്നില്ല. 15  സത്യം* അപ്രത്യക്ഷമായിരിക്കുന്നു,+തെറ്റിൽനിന്ന്‌ അകന്നുമാറുന്ന സകലരും കൊള്ളയടിക്കപ്പെടുന്നു. ഇതെല്ലാം കണ്ട്‌ യഹോവയ്‌ക്ക്‌ അമർഷം തോന്നി,*ന്യായം ഒരിടത്തും കാണാനില്ലായിരുന്നു.+ 16  അവിടെ ആരുമില്ല എന്ന്‌ അവൻ കണ്ടു,ആരും ഇടപെടാത്തതു കണ്ട്‌ അവൻ അതിശയിച്ചുപോയി.അതുകൊണ്ട്‌ അവന്റെ സ്വന്തം കൈ രക്ഷ* കൊണ്ടുവന്നു.അവന്റെ നീതി അവനെ തുണച്ചു. 17  ഒരു പടച്ചട്ടപോലെ അവൻ നീതി അണിഞ്ഞു,തലയിൽ രക്ഷ* എന്ന പടത്തൊപ്പി വെച്ചു.+ പ്രതികാരത്തെ അവൻ തന്റെ വസ്‌ത്രമാക്കി,+തീക്ഷ്‌ണതയെ മേലങ്കിയായി ധരിച്ചു. 18  അവരുടെ പ്രവൃത്തികൾക്ക്‌ അവൻ പകരം കൊടുക്കും:+ അവന്റെ എതിരാളികൾക്കു ക്രോധവും ശത്രുക്കൾക്കു ശിക്ഷയും കൊടുക്കും.+ ദ്വീപുകൾക്കു കൊടുക്കാനുള്ളത്‌ അവൻ കൊടുത്തുതീർക്കും. 19  പടിഞ്ഞാറുള്ളവർ* യഹോവയുടെ പേരുംകിഴക്കുള്ളവർ* ദൈവത്തിന്റെ തേജസ്സും ഭയപ്പെടും.യഹോവയുടെ ആത്മാവ്‌ നയിക്കുന്ന,കുതിച്ചുപായുന്ന ഒരു നദിപോലെ അവൻ വരും. 20  “സീയോനിലേക്കു വീണ്ടെടുപ്പുകാരൻ+ വരും,+ലംഘനങ്ങൾ വിട്ടുമാറിയ,+ യാക്കോബിന്റെ വംശജരുടെ അടുത്തേക്ക്‌ അവൻ വരും” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. 21  “അവരോടുള്ള എന്റെ ഉടമ്പടി ഇതാണ്‌”+ എന്ന്‌ യഹോവ പറയുന്നു. “നിന്നിലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ വെച്ചിരിക്കുന്ന എന്റെ വാക്കുകളും നീങ്ങിപ്പോകില്ല. അവ നിന്റെ വായിൽനിന്നോ നിന്റെ മക്കളുടെ വായിൽനിന്നോ കൊച്ചുമക്കളുടെ വായിൽനിന്നോ മാറിപ്പോകില്ല” എന്ന്‌ യഹോവ പറയുന്നു. “ഇന്നുമുതൽ എന്നെന്നും അത്‌ അവിടെയുണ്ടായിരിക്കും.”

അടിക്കുറിപ്പുകള്‍

അക്ഷ. “ഭാരമുള്ളതല്ല.”
അഥവാ “ശൂന്യതയിൽ.”
അഥവാ “സത്യസന്ധത.”
അഥവാ “പൊതുചത്വരത്തിൽ.”
അഥവാ “സത്യസന്ധത.”
അക്ഷ. “ഇതെല്ലാം യഹോവ കണ്ടു; അത്‌ അവന്റെ കണ്ണിൽ മോശമായിരുന്നു.”
അഥവാ “വിജയം.”
അഥവാ “വിജയം.”
അഥവാ “സൂര്യാസ്‌തമയത്തിലുള്ളവർ.”
അഥവാ “സൂര്യോദയത്തിലുള്ളവർ.”