യശയ്യ 62:1-12

  • സീയോന്റെ പുതിയ പേര്‌ (1-12)

62  സീയോന്റെ കാര്യത്തിൽ ഇനി ഞാൻ മിണ്ടാതിരിക്കില്ല.+അവളുടെ നീതി ഉജ്ജ്വലപ്രകാശംപോലെ ശോഭിക്കുകയും+അവളുടെ രക്ഷ തീപ്പന്തംപോലെ കത്തുകയും+ ചെയ്യുന്നതുവരെയരുശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കില്ല.   “സ്‌ത്രീയേ,+ ജനതകൾ നിന്റെ നീതിയുംരാജാക്കന്മാർ നിന്റെ മഹത്ത്വവും കാണും.+ യഹോവ സ്വന്തം വായ്‌കൊണ്ട്‌ നിനക്കൊരു പേരിടും.+അങ്ങനെ, നിനക്ക്‌ ഒരു പുതിയ പേര്‌ ലഭിക്കും.   നീ യഹോവയുടെ കൈയിലെ ഒരു സുന്ദരകിരീടവുംനിന്റെ ദൈവത്തിന്റെ കരങ്ങളിലെ രാജകീയ തലപ്പാവും ആകും.   നിന്നെ ഇനി ആരും ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ+ എന്നു വിളിക്കില്ല,നിന്റെ ദേശം ഇനി വിജനം എന്ന്‌ അറിയപ്പെടില്ല.+ ‘അവൾ എന്റെ ആനന്ദം’ എന്നായിരിക്കും നിന്റെ പേർ,+നിന്റെ ദേശം ‘വിവാഹിത’ എന്ന്‌ അറിയപ്പെടും. കാരണം, യഹോവ നിന്നിൽ ആനന്ദിക്കും,നിന്റെ ദേശം വിവാഹിതയെപ്പോലെയാകും.   ഒരു യുവാവ്‌ കന്യകയെ വിവാഹം കഴിക്കുന്നതുപോലെ,നിന്റെ മക്കൾ നിന്നെ വിവാഹം കഴിക്കും. മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ,നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.+   യരുശലേമേ, നിന്റെ മതിലുകളിൽ ഞാൻ കാവൽക്കാരെ നിയമിച്ചിരിക്കുന്നു, രാത്രിയും പകലും അവർ മിണ്ടാതിരിക്കരുത്‌. യഹോവയെക്കുറിച്ച്‌ സംസാരിക്കുന്നവരേ,നിങ്ങൾ ഒട്ടും വിശ്രമിക്കരുത്‌,   ദൈവം യരുശലേമിനെ സുസ്ഥിരമായി സ്ഥാപിക്കുന്നതുവരെ,മുഴുഭൂമിയും അവളെ സ്‌തുതിക്കാൻ ഇടയാക്കുന്നതുവരെ,+ നിങ്ങൾ ദൈവത്തിനു സ്വസ്ഥത കൊടുക്കരുത്‌.”   യഹോവ കരുത്തുറ്റ വലങ്കൈകൊണ്ട്‌ ഇങ്ങനെ സത്യം ചെയ്‌തിരിക്കുന്നു: “ഞാൻ ഇനി നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്ക്‌ ആഹാരമായി കൊടുക്കില്ല,നീ കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ പുതുവീഞ്ഞ്‌ അന്യദേശക്കാർ കുടിക്കില്ല.+   കൊയ്‌തെടുക്കുന്നവർതന്നെ അതു തിന്നുകയും യഹോവയെ സ്‌തുതിക്കുകയും ചെയ്യും;അതു ശേഖരിക്കുന്നവർതന്നെ എന്റെ തിരുമുറ്റങ്ങളിൽവെച്ച്‌ അതു കുടിക്കും.”+ 10  പുറത്ത്‌ കടക്കൂ, കവാടങ്ങളിലൂടെ പുറത്ത്‌ കടക്കൂ. ജനത്തിനുവേണ്ടി വഴി ഒരുക്കൂ.+ പണിയുക, പ്രധാനവീഥി പണിയുക. അതിൽനിന്ന്‌ കല്ലുകൾ പെറുക്കിക്കളയുക.+ ജനങ്ങൾക്കുവേണ്ടി ഒരു അടയാളം* ഉയർത്തുക.+ 11  യഹോവ ഭൂമിയുടെ അതിരുകളോളം ഇങ്ങനെ വിളംബരം ചെയ്‌തിരിക്കുന്നു: “‘ഇതാ, നിന്റെ രക്ഷ വരുന്നു,+പ്രതിഫലം അവന്റെ കൈയിലുണ്ട്‌, അവൻ കൊടുക്കുന്ന കൂലി അവന്റെ മുന്നിലുണ്ട്‌’+ എന്ന്‌സീയോൻപുത്രിയോടു പറയുക.” 12  യഹോവ വീണ്ടെടുത്ത വിശുദ്ധജനം എന്ന്‌ അവർ അറിയപ്പെടും,+‘ദൈവം ഉപേക്ഷിക്കാത്ത നഗരം,’+ ‘എല്ലാവരും കൊതിക്കുന്ന നഗരം’ എന്നു നിനക്കു പേരാകും.

അടിക്കുറിപ്പുകള്‍

അഥവാ “കൊടിമരം.”