യശയ്യ 63:1-19

  • ജനതകളോടുള്ള യഹോവയുടെ പ്രതികാരം (1-6)

  • പണ്ടുകാലത്ത്‌ യഹോവ അചഞ്ചലസ്‌നേഹം കാണിച്ച വിധം (7-14)

  • പശ്ചാത്താപത്തോടെയുള്ള പ്രാർഥന (15-19)

63  ഏദോമിൽനിന്ന്‌+ വരുന്ന ഇവൻ ആരാണ്‌?വർണ്ണാഭവും* മനോഹരവും ആയ വസ്‌ത്രങ്ങൾ അണിഞ്ഞ്‌മഹാശക്തിയോടെ ബൊസ്രയിൽനിന്ന്‌+ വരുന്നവൻ ആരാണ്‌? “ഇതു ഞാനാണ്‌, നീതിയോടെ സംസാരിക്കുകയുംമഹാശക്തിയോടെ രക്ഷിക്കുകയും ചെയ്യുന്നവൻ!”   എന്താണ്‌ അങ്ങയുടെ വസ്‌ത്രം ചുവന്നിരിക്കുന്നത്‌,മുന്തിരിച്ചക്കു* ചവിട്ടുന്നവന്റെ+ വസ്‌ത്രംപോലിരിക്കുന്നത്‌?   “ഞാൻ തനിയെ മുന്തിരിച്ചക്കു ചവിട്ടി, മറ്റാരും എന്നോടൊപ്പമില്ലായിരുന്നു. ഞാൻ കോപത്തോടെ അവരെ ചവിട്ടിക്കൊണ്ടിരുന്നു,ക്രോധത്തോടെ അവരെ ചവിട്ടിയരച്ചു.+ അവരുടെ രക്തം എന്റെ വസ്‌ത്രത്തിൽ തെറിച്ചു,അതിൽ ആകെ രക്തക്കറ പുരണ്ടു.   പ്രതികാരം ചെയ്യാൻ ഞാൻ ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു,+വീണ്ടെടുക്കാനുള്ളവരുടെ വർഷം വന്നുചേർന്നിരിക്കുന്നു.   ഞാൻ ചുറ്റും നോക്കി, സഹായിക്കാൻ ആരുമില്ലായിരുന്നു,ആരും തുണയ്‌ക്കാനില്ലെന്നു കണ്ട്‌ ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ട്‌, എന്റെ സ്വന്തം കൈ എനിക്കു രക്ഷ* നൽകി,+എന്റെ ക്രോധം എന്നെ തുണച്ചു.   ഞാൻ കോപത്തോടെ ജനതകളെ ചവിട്ടിമെതിച്ചു,എന്റെ ക്രോധം കുടിപ്പിച്ച്‌ അവരെ ലഹരിപിടിപ്പിച്ചു,+ഞാൻ അവരുടെ രക്തം നിലത്ത്‌ ഒഴുക്കി.”   യഹോവ ഇസ്രായേൽഗൃഹത്തിന്‌ അനേകം നന്മകൾ ചെയ്‌തതിനാൽ,കരുണയോടും വലിയ അചഞ്ചലസ്‌നേഹത്തോടും കൂടെയഹോവ ഞങ്ങൾക്കുവേണ്ടി ഇതെല്ലാം ചെയ്‌തുതന്നതിനാൽ,+യഹോവ കാണിച്ച അചഞ്ചലസ്‌നേഹത്തെക്കുറിച്ചുംദൈവത്തിന്റെ പ്രശംസാർഹമായ പ്രവൃത്തികളെക്കുറിച്ചും ഞാൻ സംസാരിക്കും.   “ഇത്‌ എന്റെ ജനമാണ്‌, എന്നോട്‌ അവിശ്വസ്‌തത കാട്ടുകയില്ലാത്ത എന്റെ മക്കൾ”+ എന്നു പറഞ്ഞ്‌ ദൈവം അവരുടെ രക്ഷകനായിത്തീർന്നു.+   അവരുടെ വേദനകൾ ദൈവത്തെയും വേദനിപ്പിച്ചു.+ ദൈവത്തിന്റെ സ്വന്തം സന്ദേശവാഹകൻ* അവരെ രക്ഷിച്ചു.+ സ്‌നേഹത്തോടും അനുകമ്പയോടും കൂടെ ദൈവം അവരെ വീണ്ടെടുത്തു,+അക്കാലമെല്ലാം അവരെ എടുത്തുകൊണ്ട്‌ നടന്നു.+ 10  എന്നാൽ അവർ ദൈവത്തെ ധിക്കരിച്ച്‌+ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ* ദുഃഖിപ്പിച്ചു.+ അപ്പോൾ ദൈവം അവരുടെ ശത്രുവായിത്തീർന്നു,+ദൈവം അവർക്കെതിരെ പോരാടി.+ 11  അവർ പഴയ കാലത്തെക്കുറിച്ച്‌ ഓർത്തു,ദൈവത്തിന്റെ ദാസനായ മോശയുടെ നാളുകളെക്കുറിച്ച്‌ ചിന്തിച്ചു: “തന്റെ ആട്ടിൻപറ്റത്തിന്റെ ഇടയന്മാരോടൊപ്പം+ അവരെ കടലിൽനിന്ന്‌ പുറത്ത്‌ കൊണ്ടുവന്നവൻ+ എവിടെ?അവനു തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ+ എവിടെ? 12  മോശയുടെ വലതുകൈയോടൊപ്പം തന്റെ മഹത്ത്വമാർന്ന കരം നീട്ടിയവൻ,+തനിക്ക്‌ അനശ്വരമായ ഒരു നാമം ഉണ്ടാക്കാനായി+അവരുടെ മുന്നിൽ ജലാശയങ്ങളെ വിഭജിച്ചവൻ,+ എവിടെ? 13  സമതലത്തിലൂടെ* പോകുന്ന ഒരു കുതിരയെ എന്നപോലെഇളകിമറിയുന്ന* വെള്ളത്തിലൂടെ ഇടറിവീഴാതെ അവരെ നടത്തിയവൻ എവിടെ? 14  യഹോവയുടെ ആത്മാവ്‌ അവർക്കു വിശ്രമം നൽകി;+താഴ്‌വരയിലേക്കു വന്ന കന്നുകാലിക്കൂട്ടങ്ങളെപ്പോലെ അവർ വിശ്രമിച്ചു.” അങ്ങയ്‌ക്കു ശ്രേഷ്‌ഠമായ ഒരു നാമം ഉണ്ടാക്കാനായി+അങ്ങ്‌ ഈ വിധത്തിൽ അങ്ങയുടെ ജനത്തെ നയിച്ചു. 15  ഉന്നതവും മഹത്ത്വപൂർണവും ആയ വാസസ്ഥലത്തുനിന്ന്‌,വിശുദ്ധമായ സ്വർഗത്തിൽനിന്ന്‌, അങ്ങ്‌ നോക്കിക്കാണേണമേ; അങ്ങയുടെ തീക്ഷ്‌ണതയും ശക്തിയും എവിടെ?അങ്ങയുടെ കരുണയും+ അനുകമ്പയും*+ ഉണരാത്തത്‌ എന്ത്‌? അങ്ങ്‌ അതെല്ലാം എനിക്കു നിഷേധിച്ചിരിക്കുന്നു. 16  അങ്ങാണു ഞങ്ങളുടെ പിതാവ്‌.+അബ്രാഹാം ഞങ്ങളെ തിരിച്ചറിയില്ലെങ്കിലുംഇസ്രായേലിനു ഞങ്ങളെ മനസ്സിലാകില്ലെങ്കിലുംയഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്‌. ‘പണ്ടുമുതൽ ഞങ്ങളെ വീണ്ടെടുക്കുന്നവൻ’ എന്നാണ്‌ അങ്ങയുടെ പേര്‌.+ 17  യഹോവേ, ഞങ്ങൾ അങ്ങയുടെ വഴികൾ വിട്ട്‌ അലയാൻ അങ്ങ്‌ അനുവദിച്ചത്‌* എന്തിന്‌? അങ്ങ്‌ ഞങ്ങളുടെ ഹൃദയം കല്ലുപോലെയാകാൻ അനുവദിച്ചത്‌* എന്ത്‌? അങ്ങനെ ഞങ്ങൾ ദൈവഭയമില്ലാത്തവരായിത്തീർന്നിരിക്കുന്നു.+അങ്ങയുടെ ഈ ദാസന്മാർക്കുവേണ്ടി, അങ്ങയുടെ അവകാശമായ ഗോത്രങ്ങൾക്കുവേണ്ടി, മടങ്ങിവരേണമേ.+ 18  അങ്ങയുടെ വിശുദ്ധജനം അൽപ്പകാലം അതു കൈവശം വെച്ചു, ഞങ്ങളുടെ ശത്രുക്കൾ അങ്ങയുടെ വിശുദ്ധമന്ദിരം ചവിട്ടിമെതിച്ചിരിക്കുന്നു.+ 19  അങ്ങ്‌ ഇതുവരെ ഭരിച്ചിട്ടില്ലാത്ത ജനതയെപ്പോലെ ജീവിച്ചുംഅങ്ങയുടെ പേരിൽ അറിയപ്പെടാത്തവരെപ്പോലെ കഴിഞ്ഞും ഞങ്ങൾ മടുത്തു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ചുവന്നതും.”
പദാവലി കാണുക.
അഥവാ “ജയം.”
അഥവാ “ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്ന ദൂതൻ.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അഥവാ “വിജനഭൂമിയിലൂടെ.”
അഥവാ “ആഴമുള്ള.”
അക്ഷ. “ആന്തരാവയവങ്ങളും.”
അഥവാ “ഇടയാക്കിയത്‌.”
അക്ഷ. “കല്ലുപോലെയാക്കിയത്‌.”