യശയ്യ 66:1-24

  • സത്യാരാധനയും തെറ്റായ ആരാധനയും (1-6)

  • സീയോൻ എന്ന അമ്മയും പുത്രന്മാരും (7-17)

  • ആരാധനയ്‌ക്ക്‌ ആളുകളെ യരുശലേമിൽ കൂട്ടിച്ചേർക്കുന്നു (18-24)

66  യഹോവ ഇങ്ങനെ പറയുന്നു: “സ്വർഗം എന്റെ സിംഹാസനമാണ്‌; ഭൂമി എന്റെ പാദപീഠവും.+ പിന്നെ എവിടെയാണു നിങ്ങൾ എനിക്കുവേണ്ടി ഭവനം പണിയുക?+എവിടെയാണ്‌ എനിക്കു വിശ്രമസ്ഥലം ഒരുക്കുക?”+   “എന്റെ കൈയാണ്‌ ഇതെല്ലാം സൃഷ്ടിച്ചത്‌,അങ്ങനെയാണ്‌ ഇതെല്ലാം ഉണ്ടായത്‌,” യഹോവ പ്രഖ്യാപിക്കുന്നു.+ “ഞാൻ നോക്കുന്നത്‌ എന്റെ വാക്കുകൾ ഭയപ്പെടുന്ന, താഴ്‌മയുള്ള ഒരുവനെയാണ്‌;മനസ്സു തകർന്ന ഒരുവനെ.+   കാളയെ അറുക്കുന്നവൻ+ മനുഷ്യനെ കൊല്ലുന്നവനെപ്പോലെ. ആടിനെ ബലി അർപ്പിക്കുന്നവൻ പട്ടിയുടെ കഴുത്ത്‌ ഒടിക്കുന്നവനെപ്പോലെ.+ കാഴ്‌ച കൊണ്ടുവരുന്നവൻ പന്നിയുടെ രക്തം അർപ്പിക്കുന്നവനെപ്പോലെ.+ അനുസ്‌മരണയാഗമായി കുന്തിരിക്കം കാഴ്‌ച വെക്കുന്നവൻ+ മന്ത്രങ്ങൾ ഉച്ചരിച്ച്‌ ആശീർവദിക്കുന്നവനെപ്പോലെ.*+ അവർ ഓരോരുത്തരും തോന്നിയ വഴിക്കു നടക്കുന്നു,വൃത്തികെട്ട കാര്യങ്ങളിൽ സന്തോഷിക്കുന്നു.   അതുകൊണ്ട്‌ അവരെ ശിക്ഷിക്കാൻ ഞാനും വഴികൾ കണ്ടെത്തും,+അവർ ഭയക്കുന്ന കാര്യങ്ങൾതന്നെ ഞാൻ അവർക്കു വരുത്തും. ഞാൻ വിളിച്ചപ്പോൾ ആരും വിളി കേട്ടില്ല,ഞാൻ സംസാരിച്ചപ്പോൾ ആരും ശ്രദ്ധിച്ചില്ല.+ അവർ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്‌തുകൊണ്ടിരുന്നു;എനിക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.”+   യഹോവയുടെ വാക്കുകൾ ഭയപ്പെടുന്നവരേ, ദൈവം പറയുന്നതു കേൾക്കുക: “നിങ്ങളെ വെറുക്കുകയും എന്റെ നാമം നിമിത്തം നിങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നിങ്ങളുടെ സഹോദരന്മാർ, ‘യഹോവയ്‌ക്കു മഹത്ത്വം ഉണ്ടാകട്ടെ’+ എന്നു പരിഹസിച്ചുപറഞ്ഞു.എന്നാൽ ദൈവം പ്രത്യക്ഷപ്പെട്ട്‌ നിങ്ങൾക്കു സന്തോഷം നൽകും,നാണംകെടുന്നത്‌ അവരായിരിക്കും.”+   അതാ, നഗരത്തിൽ ഒരു ആരവം മുഴങ്ങുന്നു, ദേവാലയത്തിൽനിന്ന്‌ ഒരു ശബ്ദം കേൾക്കുന്നു! യഹോവ തന്റെ ശത്രുക്കൾക്കു തക്ക ശിക്ഷ കൊടുക്കുന്ന ശബ്ദം!   പ്രസവവേദന വരുംമുമ്പേ അവൾ പ്രസവിച്ചു,+ നോവ്‌ കിട്ടുംമുമ്പേ അവൾ ഒരു ആൺകുഞ്ഞിനു ജന്മം നൽകി.   ഇങ്ങനെയൊരു കാര്യം ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇങ്ങനെയൊരു കാര്യം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഒറ്റ ദിവസംകൊണ്ട്‌ ഒരു ദേശം ജനിക്കുമോ? ഒറ്റ നിമിഷംകൊണ്ട്‌ ഒരു ജനത പിറക്കുമോ? എന്നാൽ സീയോനോ, പ്രസവവേദന തുടങ്ങിയ ഉടനെ പുത്രന്മാരെ പ്രസവിച്ചു.   “ഞാൻ പ്രസവദ്വാരത്തോളം കൊണ്ടുവന്നിട്ട്‌ പ്രസവിപ്പിക്കാതിരിക്കുമോ” എന്ന്‌ യഹോവ ചോദിക്കുന്നു, “പ്രസവിപ്പിക്കാറാക്കിയിട്ട്‌ ഗർഭപാത്രം അടച്ചുകളയുമോ” എന്നു നിന്റെ ദൈവം ചോദിക്കുന്നു. 10  യരുശലേമിനെ സ്‌നേഹിക്കുന്നവരേ, അവളോടൊപ്പം സന്തോഷിച്ചാനന്ദിക്കുക,+ അവളെ ഓർത്ത്‌ വിലപിക്കുന്നവരേ, അവളോടൊപ്പം ആഹ്ലാദിക്കുക. 11  അവളുടെ മുലപ്പാൽ കുടിച്ച്‌ നിങ്ങൾ തൃപ്‌തരാകും, നിങ്ങൾക്ക്‌ ആശ്വാസം ലഭിക്കും,മതിവരുവോളം കുടിച്ച്‌ അവളുടെ മഹത്ത്വത്തിന്റെ നിറവിൽ നിങ്ങൾ സന്തോഷിക്കും. 12  യഹോവ ഇങ്ങനെ പറയുന്നു: “ഞാൻ അവൾക്കു നദിപോലെ സമാധാനവും+മലവെള്ളംപോലെ ജനതകളുടെ മഹത്ത്വവും നൽകും.+ നിങ്ങളെ മുലയൂട്ടി എളിയിൽ കൊണ്ടുനടക്കും,നിങ്ങളെ മടിയിൽ ഇരുത്തി ലാളിക്കും. 13  ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ,ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;+യരുശലേമിന്റെ കാര്യത്തിൽ നിങ്ങൾക്ക്‌ ആശ്വാസം തോന്നും.+ 14  നിങ്ങൾ ഇതു കാണും, നിങ്ങളുടെ ഹൃദയം ആഹ്ലാദിക്കും,പുൽനാമ്പുകൾപോലെ നിങ്ങളുടെ അസ്ഥികൾ തഴയ്‌ക്കും. ദൈവദാസന്മാർ യഹോവയുടെ ശക്തി അനുഭവിച്ചറിയും,എന്നാൽ ശത്രുക്കളെ ദൈവം കുറ്റം വിധിക്കും.”+ 15  “ഉഗ്രകോപത്തോടെ പകരം ചോദിക്കാനുംഅഗ്നിജ്വാലകൾകൊണ്ട്‌ ശകാരിക്കാനും+യഹോവ തീപോലെ വരും,+ദൈവത്തിന്റെ രഥങ്ങൾ കൊടുങ്കാറ്റുപോലെ വരും.+ 16  യഹോവ തീകൊണ്ട്‌ ശിക്ഷ നടപ്പാക്കും,അതെ, തന്റെ വാളുകൊണ്ട്‌ സകല മനുഷ്യരെയും ശിക്ഷിക്കും;യഹോവ അനേകരെ കൊന്നൊടുക്കും. 17  “നടുവിലുള്ളവന്റെ പുറകേ തോട്ടത്തിൽ*+ പ്രവേശിക്കാനായി, തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും തങ്ങൾക്കുതന്നെ ശുദ്ധി വരുത്തുകയും ചെയ്യുന്നവർ നശിച്ചുപോകും; പന്നിയുടെയും+ എലിയുടെയും അശുദ്ധജീവികളുടെയും+ ഇറച്ചി തിന്നുന്നവരും അവരോടൊപ്പം നശിച്ചുപോകും” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. 18  “എനിക്ക്‌ അവരുടെ ചിന്തകളും പ്രവൃത്തികളും അറിയാം. അതുകൊണ്ട്‌ ഞാൻ ഇതാ, സകല രാജ്യക്കാരെയും ഭാഷക്കാരെയും കൂട്ടിച്ചേർക്കാൻ വരുന്നു; അവർ വന്ന്‌ എന്റെ മഹത്ത്വം കാണും.” 19  “ഞാൻ അവർക്കിടയിൽ ഒരു അടയാളം സ്ഥാപിക്കും; രക്ഷപ്പെട്ടവരിൽ കുറച്ച്‌ പേരെ, എന്നെക്കുറിച്ച്‌ കേൾക്കുകയോ എന്റെ മഹത്ത്വം കാണുകയോ ചെയ്‌തിട്ടില്ലാത്ത ജനതകളുടെ അടുത്തേക്കു ഞാൻ അയയ്‌ക്കും. അതായത്‌ തർശീശ്‌,+ പൂൽ, ലൂദ്‌+ എന്നിവിടങ്ങളിലേക്കും തൂബലിലും യാവാനിലും+ ഉള്ള വില്ലാളികളുടെ അടുത്തേക്കും വിദൂരദ്വീപുകളിലേക്കും ഞാൻ അവരെ അയയ്‌ക്കും. അവർ ജനതകളുടെ ഇടയിൽ എന്റെ മഹത്ത്വം അറിയിക്കും.+ 20  ഇസ്രായേൽ ജനം യഹോവയുടെ ഭവനത്തിലേക്കു വൃത്തിയുള്ള പാത്രത്തിൽ കാഴ്‌ച കൊണ്ടുവരുന്നതുപോലെ, അവർ നിങ്ങളുടെ സഹോദരങ്ങളെയെല്ലാം യഹോവയ്‌ക്ക്‌ ഒരു കാഴ്‌ചയായി എന്റെ വിശുദ്ധപർവതമായ യരുശലേമിലേക്കു കൊണ്ടുവരും; രഥങ്ങളിലും അടച്ചുകെട്ടിയ വണ്ടികളിലും കുതിരപ്പുറത്തും കോവർകഴുതകളുടെ പുറത്തും വേഗതയേറിയ ഒട്ടകങ്ങളുടെ പുറത്തും കയറ്റി എല്ലാ ജനതകളിൽനിന്നും+ അവരെ കൊണ്ടുവരും” എന്ന്‌ യഹോവ പറയുന്നു. 21  “മാത്രമല്ല, ഞാൻ ചിലരെ പുരോഹിതന്മാരും ലേവ്യരും ആക്കും,” യഹോവ പറയുന്നു. 22  “ഞാൻ നിർമിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും+ എന്റെ മുന്നിൽ എന്നും നിലനിൽക്കുന്നതുപോലെ, നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും എന്നേക്കും നിലനിൽക്കും”+ എന്ന്‌ യഹോവ പറയുന്നു. 23  “അമാവാസിതോറും ശബത്തുതോറും,*എല്ലാ മനുഷ്യരും സ്ഥിരമായി വന്ന്‌ എന്റെ മുന്നിൽ കുമ്പിടും,”*+ യഹോവ പറയുന്നു. 24  “അവർ പുറത്ത്‌ ചെന്ന്‌, എന്നോട്‌ എതിർത്തുനിന്നവരുടെ ശവങ്ങൾ കാണും,അവരുടെ മേലുള്ള പുഴുക്കൾ ചാകില്ല,അവരുടെ തീ കെട്ടുപോകില്ല,+അവരെ കാണുന്ന സകല മനുഷ്യർക്കും അറപ്പു തോന്നും.”

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “കാഴ്‌ച വെക്കുന്നവൻ വിഗ്രഹത്തെ സ്‌തുതിക്കുന്നവനെപ്പോലെ.”
അതായത്‌, വിഗ്രഹാരാധനയ്‌ക്കുള്ള കാവുകളിൽ.
അക്ഷ. “അമാവാസിമുതൽ അമാവാസിവരെയും ശബത്തുമുതൽ ശബത്തുവരെയും.”
അഥവാ “വന്ന്‌ എന്നെ ആരാധിക്കും.”