യോവേൽ 2:1-32

  • യഹോവയുടെ ദിവസവും യഹോവയുടെ വലിയ സൈന്യവും (1-11)

  • യഹോവയിലേക്കു തിരികെ വരാനുള്ള ക്ഷണം (12-17)

    • “ഹൃദയങ്ങളാണു കീറേണ്ടത്‌” (13)

  • യഹോവ തന്റെ ജനത്തോടു സംസാരിക്കുന്നു (18-32)

    • “ഞാൻ ... എന്റെ ആത്മാവിനെ പകരും” (28)

    • ആകാശത്തും ഭൂമിയിലും അത്ഭുതങ്ങൾ (30)

    • യഹോവയുടെ പേര്‌ വിളിച്ചപേക്ഷിക്കുന്നവർക്കു രക്ഷ കിട്ടും (32)

2  “സീയോനിൽ കൊമ്പു വിളിക്കുക!+ എന്റെ വിശുദ്ധപർവതത്തിൽ പോർവിളി മുഴക്കുക. ദേശവാസികളെല്ലാം* വിറയ്‌ക്കട്ടെ;യഹോവയുടെ ദിവസം വരുന്നു,+ അത്‌ അടുത്ത്‌ എത്തിയിരിക്കുന്നു!  2  അത്‌ ഇരുട്ടിന്റെയും മൂടലിന്റെയും ദിവസമായിരിക്കും;+മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+അതു പർവതങ്ങളിൽ പരക്കുന്ന പ്രഭാതവെളിച്ചംപോലെയായിരിക്കും. ആൾപ്പെരുപ്പവും ശക്തിയും ഉള്ള ഒരു ജനമുണ്ട്‌;+അതുപോലൊന്ന്‌ ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ല;തലമുറകൾ എത്ര കഴിഞ്ഞാലും അതുപോലൊന്ന്‌ ഇനി ഉണ്ടാകുകയുമില്ല.  3  വിഴുങ്ങുന്ന ഒരു തീ അതിനു മുന്നിൽ പോകുന്നു;അതിനു പിന്നിൽ ദഹിപ്പിക്കുന്ന ഒരു ജ്വാലയുണ്ട്‌.+ അതിന്റെ മുന്നിലുള്ള ദേശം ഏദെൻ തോട്ടംപോലെ;+എന്നാൽ അതിനു പിന്നിൽ ശൂന്യമായ ഒരു മരുഭൂമി.*അതിന്റെ പിടിയിൽനിന്ന്‌ രക്ഷപ്പെടാൻ ഒന്നിനുമാകില്ല.  4  അതിന്റെ രൂപം കുതിരകളുടേതുപോലെ;അവർ പടക്കുതിരകളെപ്പോലെ+ ഓടുന്നു.  5  മലമുകളിൽ കുതിച്ചുചാടുന്ന അവരുടെ ശബ്ദം രഥങ്ങളുടെ ശബ്ദംപോലെ;+വയ്‌ക്കോൽ ആളിക്കത്തുമ്പോഴുള്ള കിരുകിര ശബ്ദംപോലെ. യുദ്ധത്തിന്‌ അണിനിരന്ന കരുത്തരായ ഒരു ജനത്തെപ്പോലെയാണ്‌ അവർ.+  6  അവർ നിമിത്തം ജനങ്ങൾ ഭയപ്പെടും. പേടികൊണ്ട്‌ എല്ലാവരുടെയും മുഖം ചുവക്കും.  7  അവർ യോദ്ധാക്കളെപ്പോലെ പാഞ്ഞടുക്കുന്നു;പടയാളികളെപ്പോലെ മതിലിൽ കയറുന്നു.അവർ നിര തെറ്റാതെ നടക്കുന്നു;അവർ അവരുടെ വഴിയിലൂടെതന്നെ പോകുന്നു.  8  അവർ പരസ്‌പരം തിക്കിഞെരുക്കുന്നില്ല;ഓരോരുത്തരും അവരവരുടെ വഴിയിൽത്തന്നെ മുന്നേറുന്നു. ആയുധങ്ങൾ ചിലരെ വീഴിച്ചാലുംമറ്റുള്ളവർ അണി തെറ്റാതെ നീങ്ങുന്നു.  9  നഗരത്തിലേക്ക്‌ അവർ പാഞ്ഞുകയറുന്നു, മതിലിനു മുകളിലൂടെ ഓടുന്നു. അവർ വീടുകളിലേക്കു കയറുന്നു, കള്ളന്മാരെപ്പോലെ ജനലിലൂടെ അകത്ത്‌ കടക്കുന്നു. 10  അവരുടെ മുന്നിൽ ഭൂമി വിറയ്‌ക്കുന്നു, ആകാശം കുലുങ്ങുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോയി;+നക്ഷത്രങ്ങളുടെ പ്രകാശം ഇല്ലാതായി. 11  യഹോവ തന്റെ സൈന്യത്തിനു+ മുന്നിൽ നിന്ന്‌ ശബ്ദം ഉയർത്തുന്നു;ദൈവത്തിന്റെ സൈന്യം വളരെ വലുതാണല്ലോ.+ തന്റെ വാക്കു നിറവേറ്റുന്നവൻ വീരനാണ്‌; യഹോവയുടെ ദിവസം ഭയങ്കരവും ഭയാനകവും ആണ്‌.+ സഹിച്ചുനിൽക്കാൻ ആർക്കു കഴിയും?”+ 12  യഹോവ പ്രഖ്യാപിക്കുന്നു: “അതുകൊണ്ട്‌ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടെ തിരികെ വരൂ;+ഉപവാസത്തോടും+ വിലാപത്തോടും കരച്ചിലോടും കൂടെ എന്റെ അടുത്തേക്കു വരൂ. 13  നിങ്ങളുടെ വസ്‌ത്രങ്ങളല്ല,+ ഹൃദയങ്ങളാണു കീറേണ്ടത്‌;+നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുക.ദൈവം അനുകമ്പയുള്ളവൻ,* കരുണാമയൻ, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്‌നേഹം നിറഞ്ഞവൻ.+ദുരന്തത്തെക്കുറിച്ച്‌ ദൈവം പുനരാലോചിക്കും.* 14  ദൈവം ഇതെക്കുറിച്ച്‌ പുനരാലോചിച്ച്‌* മനസ്സു മാറ്റുമോ+ എന്നുംനിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു ധാന്യയാഗവും പാനീയയാഗവും അർപ്പിക്കാനായി എന്തെങ്കിലും ബാക്കി വെച്ച്‌നിങ്ങളെ അനുഗ്രഹിക്കുമോ എന്നും ആർക്ക്‌ അറിയാം? 15  സീയോനിൽ കൊമ്പു വിളിക്കുക! ഒരു ഉപവാസം പ്രഖ്യാപിക്കുക,* പവിത്രമായ ഒരു സമ്മേളനം വിളിച്ചുകൂട്ടുക.+ 16  ജനത്തെ കൂട്ടിവരുത്തുക, സഭയെ വിശുദ്ധീകരിക്കുക.+ പ്രായമുള്ളവരെ* വിളിച്ചുചേർക്കുക, കുട്ടികളെയും മുല കുടിക്കുന്ന കുഞ്ഞുങ്ങളെയും കൊണ്ടുവരുക.+ മണവാളൻ ഉള്ളറയിൽനിന്നും മണവാട്ടി മണിയറയിൽനിന്നും പുറത്ത്‌ വരട്ടെ. 17  മണ്ഡപത്തിനും യാഗപീഠത്തിനും+ നടുവിൽനിന്ന്‌യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാർ ഇങ്ങനെ വിലപിക്കട്ടെ: ‘യഹോവേ, അങ്ങയുടെ ജനത്തോടു കനിവ്‌ തോന്നേണമേ;ജനതകൾ അങ്ങയുടെ അവകാശത്തെ ഭരിക്കാനുംഅവരെ പരിഹാസപാത്രമാക്കാനും അനുവദിക്കരുതേ. “അവരുടെ ദൈവം എവിടെപ്പോയി”+ എന്നു ജനങ്ങൾ ചോദിക്കാൻ സമ്മതിക്കരുതേ.’ 18  അപ്പോൾ യഹോവ തന്റെ ദേശത്തിനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കും;തന്റെ ജനത്തോടു കരുണ കാണിക്കും.+ 19  യഹോവ തന്റെ ജനത്തോട്‌ ഇങ്ങനെ പറയും: ‘ഞാൻ ഇതാ, നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും തരുന്നു,നിങ്ങൾക്കു തൃപ്‌തിയാകുവോളം തരുന്നു.+ജനതകൾ നിങ്ങളെ പരിഹസിക്കാൻ ഇനി ഞാൻ സമ്മതിക്കില്ല.+ 20  ഞാൻ വടക്കുള്ളവനെ ദൂരേക്ക്‌ ഓടിക്കും;അവനെ വിജനമായ, വരണ്ട പാഴ്‌നിലങ്ങളിലേക്കു തുരത്തും.അവന്റെ മുൻപടയെ* കിഴക്കേ കടലിനു* നേരെയുംപിൻപടയെ പടിഞ്ഞാറേ കടലിനു* നേരെയും അയയ്‌ക്കും. അവനിൽനിന്ന്‌ ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും;അവന്റെ നാറ്റം മുകളിലേക്ക്‌ ഉയരും.+ദൈവം മഹത്തായ കാര്യങ്ങൾ ചെയ്യും.’ 21  ദേശമേ, പേടിക്കേണ്ടാ. ആനന്ദിച്ചാഹ്ലാദിക്കുക! യഹോവ മഹത്തായ കാര്യങ്ങൾ ചെയ്യുമല്ലോ. 22  വയലിലെ മൃഗങ്ങളേ, പേടിക്കേണ്ടാ;വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങളിൽ വീണ്ടും പച്ചപ്പു നിറയും;+മരങ്ങൾ കായ്‌ക്കും;+അത്തി മരവും മുന്തിരിവള്ളിയും നല്ല വിളവ്‌ തരും.+ 23  സീയോൻപുത്രന്മാരേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;+ശരത്‌കാലത്ത്‌ ദൈവം നിങ്ങൾക്ക്‌ ആവശ്യത്തിനു മഴ തരും;നിങ്ങളുടെ മേൽ മഴ കോരിച്ചൊരിയും; മുമ്പെന്നപോലെ ശരത്‌കാലത്തും വസന്തകാലത്തും ദൈവം നിങ്ങൾക്കു മഴ തരും.+ 24  മെതിക്കളങ്ങളിൽ ധാന്യം നിറയും;ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.+ 25  കൂട്ടമായി വന്ന വെട്ടുക്കിളികളും ചിറകു വരാത്ത വെട്ടുക്കിളികളുംകൊതിമൂത്ത വെട്ടുക്കിളികളും ആർത്തിപൂണ്ട വെട്ടുക്കിളികളും തിന്നുമുടിച്ച വർഷങ്ങൾക്ക്‌,എന്റെ ആ വലിയ സൈന്യത്തെ നിങ്ങൾക്കിടയിലേക്ക്‌ അയച്ച വർഷങ്ങൾക്ക്‌, ഞാൻ നഷ്ടപരിഹാരം തരും.+ 26  നിങ്ങൾ തിന്ന്‌ തൃപ്‌തരാകും;+നിങ്ങൾക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്‌ത നിങ്ങളുടെ ദൈവമായ യഹോവയുടെ പേര്‌ നിങ്ങൾ സ്‌തുതിക്കും.+ഇനി ഒരിക്കലും എന്റെ ജനത്തിന്‌ അപമാനം സഹിക്കേണ്ടിവരില്ല.+ 27  ഞാൻ ഇസ്രായേലിനു നടുവിലുണ്ടെന്നും+നിങ്ങളുടെ ദൈവമായ യഹോവയാണു ഞാനെന്നും+ നിങ്ങൾ അറിയേണ്ടിവരും—ഞാനല്ലാതെ മറ്റൊരു ദൈവമില്ല! ഇനി ഒരിക്കലും എന്റെ ജനത്തിന്‌ അപമാനം സഹിക്കേണ്ടിവരില്ല. 28  അതിനു ശേഷം ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിനെ പകരും;+നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും,നിങ്ങൾക്കിടയിലെ പ്രായമായവർ സ്വപ്‌നങ്ങളുംചെറുപ്പക്കാർ ദിവ്യദർശനങ്ങളും കാണും.+ 29  അന്ന്‌ എന്റെ ദാസീദാസന്മാരുടെ മേൽപോലുംഞാൻ എന്റെ ആത്മാവിനെ പകരും. 30  ഞാൻ ആകാശത്തും ഭൂമിയിലും അത്ഭുതങ്ങൾ ചെയ്യും;രക്തവും തീയും പുകത്തൂണുകളും കാണിക്കും.+ 31  യഹോവയുടെ ഭയങ്കരവും ഭയാനകവും ആയ ദിവസം വരുന്നതിനു മുമ്പ്‌+സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമാകും.+ 32  യഹോവയുടെ പേര്‌ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും;+യഹോവ പറഞ്ഞതുപോലെതന്നെ, രക്ഷപ്പെടുന്ന എല്ലാവരും സീയോൻ പർവതത്തിലും യരുശലേമിലും ഉണ്ടായിരിക്കും.+യഹോവ വിളിക്കുന്ന അതിജീവകരെല്ലാം അവിടെയുണ്ടായിരിക്കും.”

അടിക്കുറിപ്പുകള്‍

അഥവാ “ഭൂവാസികളെല്ലാം.”
അഥവാ “വിജനഭൂമി.” പദാവലി കാണുക.
അഥവാ “കൃപയുള്ളവൻ.”
അഥവാ “ഖേദിക്കും.”
അഥവാ “ഖേദിച്ച്‌.”
അക്ഷ. “വിശുദ്ധീകരിക്കുക.”
അഥവാ “മൂപ്പന്മാരെ.”
അക്ഷ. “മുഖത്തെ.”
അതായത്‌, ചാവുകടൽ.
അതായത്‌, മെഡിറ്ററേനിയൻ കടൽ.