യോശുവ 15:1-63

  • യഹൂദയുടെ അവകാശം (1-12)

  • കാലേബിന്റെ മകൾക്ക്‌ ഒരു നിലം കിട്ടുന്നു (13-19)

  • യഹൂദയിലെ നഗരങ്ങൾ (20-63)

15  കുടുംബമനുസരിച്ച്‌ യഹൂദാഗോത്രത്തിനു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവിജനഭൂമിവരെയും നെഗെബിന്റെ തെക്കേ അറ്റംവരെയും ആയിരുന്നു.  അവരുടെ തെക്കേ അതിർ ഉപ്പുകടലിന്റെ*+ അറ്റംമുതൽ, അതായത്‌ അതിന്റെ തെക്കേ ഉൾക്കടൽമുതൽ,  തെക്കോട്ട്‌ അക്രബ്ബീംകയറ്റംവരെ+ ചെന്ന്‌ സീനിലേക്കു കടന്നു. പിന്നെ തെക്കുനിന്ന്‌ കാദേശ്‌-ബർന്നേയയിലേക്കു+ കയറി ഹെസ്രോനിലേക്കു കടന്ന്‌ ആദാരിലേക്കു കയറി അവിടെനിന്ന്‌ ചുറ്റിവളഞ്ഞ്‌ കാർക്കയ്‌ക്കു നേരെ ചെന്നു.  പിന്നെ അത്‌ അസ്‌മോനിലേക്കു+ കടന്ന്‌ ഈജിപ്‌ത്‌ നീർച്ചാൽ*+ വരെ എത്തി. ഈ അതിർ കടലിൽ* അവസാനിച്ചു. ഇതായിരുന്നു അവരുടെ തെക്കേ അതിർ.  കിഴക്കേ അതിർ യോർദാന്റെ നദീമുഖംവരെ ഉപ്പുകടൽ.* അതിരിന്റെ വടക്കേ കോൺ യോർദാന്റെ നദീമുഖത്തെ ഉൾക്കടലായിരുന്നു.+  ഈ അതിർ ബേത്ത്‌-ഹൊഗ്ലയിലേക്കു+ കയറി ബേത്ത്‌-അരാബയുടെ+ വടക്കുകൂടി കടന്ന്‌ രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ചെന്നു.+  അത്‌ ആഖോർ താഴ്‌വരയിലെ+ ദബീരിലേക്കു കയറി വടക്കോട്ട്‌, നീർച്ചാലിന്റെ തെക്കുള്ള അദുമ്മീംകയറ്റത്തിന്റെ മുന്നിലുള്ള ഗിൽഗാലിലേക്ക്‌,+ തിരിഞ്ഞു. പിന്നെ അത്‌ ഏൻ-ശേമെശ്‌നീരുറവിലേക്കു+ കടന്ന്‌ ഏൻ-രോഗേലിൽ+ അവസാനിച്ചു.  അതു ബൻ-ഹിന്നോം താഴ്‌വരയിലൂടെ,*+ അതായത്‌ യരുശലേം+ എന്ന യബൂസ്യനഗരത്തിന്റെ+ തെക്കേ ചെരിവിലൂടെ, കയറി ഹിന്നോം താഴ്‌വരയുടെ പടിഞ്ഞാറും രഫായീം താഴ്‌വരയുടെ വടക്കേ അറ്റത്തും ആയി സ്ഥിതിചെയ്യുന്ന മലമുകളിലേക്കു കയറി.  അതു മലമുകളിൽനിന്ന്‌ നെപ്‌തോഹനീരുറവുവരെയും+ എഫ്രോൻ പർവതത്തിലെ നഗരങ്ങൾവരെയും കിര്യത്ത്‌-യയാരീം എന്നു പേരുള്ള ബാല വരെയും ചെന്നു.+ 10  അതു ബാലയിൽനിന്ന്‌ പടിഞ്ഞാറോട്ട്‌ തിരിഞ്ഞ്‌ സേയീർ പർവതം വരെ എത്തി. അവിടെനിന്ന്‌ അത്‌ യയാരീം പർവതത്തിന്റെ വടക്കേ ചെരിവിലേക്ക്‌, അതായത്‌ കെസാലോനിലേക്ക്‌, കടന്നു. പിന്നെ, അതു ബേത്ത്‌-ശേമെശിലേക്ക്‌+ ഇറങ്ങി തിമ്‌നയിൽ+ എത്തി. 11  അവിടെനിന്ന്‌ അത്‌ എക്രോന്റെ+ വടക്കേ ചെരിവുവരെയും തുടർന്ന്‌ ശിക്രോൻ വരെയും ചെന്ന്‌ ബാല പർവതത്തിലേക്കു കടന്ന്‌ യബ്‌നേൽ വരെ എത്തി. ഈ അതിർ കടലിൽ അവസാനിച്ചു. 12  പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായിരുന്നു യഹൂദയുടെ വംശജർക്കു കുലമനുസരിച്ച്‌ കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ. 13  യഹോവയുടെ ആജ്ഞയനുസരിച്ച്‌ യോശുവ യഫുന്നയുടെ മകനായ കാലേബിന്‌+ യഹൂദാമക്കൾക്കിടയിൽ ഹെബ്രോൻ എന്ന കിര്യത്ത്‌-അർബ+ (അനാക്കിന്റെ അപ്പനായിരുന്നു അർബ.) ഓഹരിയായി കൊടുത്തു. 14  അവിടെനിന്ന്‌ കാലേബ്‌ അനാക്കിന്റെ+ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി+ എന്നീ മൂന്ന്‌ അനാക്യരെ ഓടിച്ചുകളഞ്ഞു. 15  പിന്നെ അവിടെനിന്ന്‌ ദബീരിലെ (ദബീരിന്റെ പേര്‌ മുമ്പ്‌ കിര്യത്ത്‌-സേഫെർ എന്നായിരുന്നു.) ആളുകളുടെ നേരെ ചെന്നു.+ 16  അപ്പോൾ കാലേബ്‌ പറഞ്ഞു: “കിര്യത്ത്‌-സേഫെരിനെ ആക്രമിച്ച്‌ അതു പിടിച്ചടക്കുന്നയാൾക്കു ഞാൻ എന്റെ മകൾ അക്‌സയെ ഭാര്യയായി കൊടുക്കും.” 17  കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ+ ഒത്‌നീയേൽ+ അതു പിടിച്ചടക്കി. കാലേബ്‌ മകളായ അക്‌സയെ+ ഒത്‌നീയേലിനു ഭാര്യയായി കൊടുത്തു. 18  ഭർത്തൃഗൃഹത്തിലേക്കു പോകുമ്പോൾ, തന്റെ അപ്പനോട്‌ ഒരു സ്ഥലം ചോദിച്ചുവാങ്ങാൻ അക്‌സ ഭർത്താവിനെ നിർബന്ധിച്ചു. അക്‌സ കഴുതപ്പുറത്തുനിന്ന്‌ ഇറങ്ങിയപ്പോൾ* കാലേബ്‌ അക്‌സയോട്‌, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദിച്ചു.+ 19  അക്‌സ പറഞ്ഞു: “എനിക്ക്‌ ഒരു അനുഗ്രഹം തരണേ. തെക്കുള്ള* ഒരു തുണ്ടു നിലമാണല്ലോ അപ്പൻ എനിക്കു തന്നത്‌. ഗുല്ലോത്ത്‌-മയിമുംകൂടെ* എനിക്കു തരുമോ?” അതുകൊണ്ട്‌, കാലേബ്‌ മേലേ-ഗുല്ലോത്തും താഴേ-ഗുല്ലോത്തും അക്‌സയ്‌ക്കു കൊടുത്തു. 20  കുലമനുസരിച്ച്‌ യഹൂദാഗോത്രത്തിനു കിട്ടിയ അവകാശം ഇതായിരുന്നു. 21  യഹൂദാഗോത്രത്തിനു കിട്ടിയ പ്രദേശത്തിന്റെ തെക്കേ അറ്റത്ത്‌ ഏദോമിന്റെ+ അതിരിനോടു ചേർന്നുള്ള നഗരങ്ങൾ ഇവയായിരുന്നു: കെബ്‌സെയേൽ, ഏദെർ, യാഗൂർ, 22  കീന, ദിമോന, അദാദ, 23  കേദെശ്‌, ഹാസോർ, യിത്‌നാൻ, 24  സീഫ്‌, തേലെം, ബയാലോത്ത്‌, 25  ഹാസോർ-ഹദത്ഥ, ഹാസോർ എന്ന കെരീയോത്ത്‌-ഹെസ്രോൻ, 26  അമാം, ശേമ, മോലാദ,+ 27  ഹസർ-ഗദ്ദ, ഹെശ്‌മോൻ, ബേത്ത്‌-പേലെത്ത്‌,+ 28  ഹസർ-ശൂവാൽ, ബേർ-ശേബ,+ ബിസോത്യ, 29  ബാല, ഇയ്യീം, ഏസെം, 30  എൽതോലദ്‌, കെസീൽ, ഹോർമ,+ 31  സിക്ലാഗ്‌,+ മദ്‌മന്ന, സൻസന്ന, 32  ലബായോത്ത്‌, ശിൽഹീം, അയീൻ, രിമ്മോൻ.+ അങ്ങനെ ആകെ 29 നഗരവും അവയുടെ ഗ്രാമങ്ങളും. 33  ഷെഫേലയിലുള്ളവ+ ഇവയായിരുന്നു: എസ്‌തായോൽ, സൊര,+ അശ്‌ന, 34  സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, 35  യർമൂത്ത്‌, അദുല്ലാം,+ സോഖൊ, അസേക്ക,+ 36  ശാരയീം,+ അദീഥയീം, ഗദേരയും ഗദെരോഥയീമും*—ഇങ്ങനെ 14 നഗരവും അവയുടെ ഗ്രാമങ്ങളും. 37  സെനാൻ, ഹദാശ, മിഗ്‌ദൽ-ഗാദ്‌, 38  ദിലാൻ, മിസ്‌പെ, യൊക്തെയേൽ, 39  ലാഖീശ്‌,+ ബൊസ്‌കത്ത്‌, എഗ്ലോൻ, 40  കബ്ബോൻ, ലഹ്മാം, കിത്‌ലീശ്‌, 41  ഗദേരോത്ത്‌, ബേത്ത്‌-ദാഗോൻ, നയമ, മക്കേദ+ എന്നിങ്ങനെ 16 നഗരവും അവയുടെ ഗ്രാമങ്ങളും. 42  ലിബ്‌ന,+ ഏഥെർ, ആഷാൻ,+ 43  യിപ്‌താഹ്‌, അശ്‌ന, നെസീബ്‌, 44  കെയില, അക്കസീബ്‌, മാരേശ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമങ്ങളും. 45  എക്രോനും അതിന്റെ ആശ്രിതപട്ടണങ്ങളും* ഗ്രാമങ്ങളും; 46  എക്രോനു പടിഞ്ഞാറോട്ട്‌ അസ്‌തോദിനോടു ചേർന്നുള്ള എല്ലാ സ്ഥലങ്ങളും അവയുടെ ഗ്രാമങ്ങളും. 47  അസ്‌തോദും+ അതിന്റെ ആശ്രിതപട്ടണങ്ങളും ഗ്രാമങ്ങളും; ഗസ്സയും+ ഈജിപ്‌ത്‌ നീർച്ചാൽ, മഹാസമുദ്രം,* അതിന്റെ തീരപ്രദേശം എന്നിവവരെയുള്ള അതിന്റെ ആശ്രിതപട്ടണങ്ങളും ഗ്രാമങ്ങളും.+ 48  മലനാട്ടിലുള്ളവ ഇവയായിരുന്നു: ശാമീർ, യത്ഥീർ,+ സോഖൊ, 49  ദന്ന, ദബീർ എന്ന കിര്യത്ത്‌-സന്ന, 50  അനാബ്‌, എസ്‌തെമൊ,+ ആനീം, 51  ഗോശെൻ,+ ഹോലോൻ, ഗീലൊ+ എന്നിങ്ങനെ 11 നഗരവും അവയുടെ ഗ്രാമങ്ങളും. 52  അരാബ്‌, ദൂമ, എശാൻ, 53  യാനീം, ബേത്ത്‌-തപ്പൂഹ, അഫേക്ക, 54  ഹൂമ്‌ത, ഹെബ്രോൻ എന്ന കിര്യത്ത്‌-അർബ,+ സീയോർ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമങ്ങളും. 55  മാവോൻ,+ കർമേൽ, സീഫ്‌,+ യൂത, 56  ജസ്രീൽ, യോക്ക്‌ദെയാം, സനോഹ, 57  കെയീൻ, ഗിബെയ, തിമ്‌ന+ എന്നിങ്ങനെ പത്തു നഗരവും അവയുടെ ഗ്രാമങ്ങളും. 58  ഹൽഹൂൽ, ബേത്ത്‌-സൂർ, ഗദോർ, 59  മാരാത്ത്‌, ബേത്ത്‌-അനോത്ത്‌, എൽതെക്കോൻ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമങ്ങളും. 60  കിര്യത്ത്‌-യയാരീം+ എന്ന കിര്യത്ത്‌-ബാൽ, രബ്ബ എന്നിങ്ങനെ രണ്ടു നഗരവും അവയുടെ ഗ്രാമങ്ങളും. 61  വിജനഭൂമിയിലുള്ളവ ഇവയായിരുന്നു: ബേത്ത്‌-അരാബ,+ മിദ്ദീൻ, സെഖാഖ, 62  നിബ്‌ശാൻ, ഉപ്പുനഗരം, ഏൻ-ഗദി+ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമങ്ങളും. 63  പക്ഷേ, യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ+ തുരത്താൻ യഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല.+ അതുകൊണ്ട്‌, യബൂസ്യർ ഇന്നും യരുശലേമിൽ അവരോടൊപ്പം താമസിക്കുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “നറുക്കിട്ട്‌ കൊടുത്ത.”
അതായത്‌, ചാവുകടൽ.
പദാവലി കാണുക.
അതായത്‌, മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ.
അതായത്‌, ചാവുകടൽ.
അർഥം: “ഹിന്നോംപുത്രന്റെ താഴ്‌വര.”
അതായത്‌, മെഡിറ്ററേനിയൻ കടൽ.
മറ്റൊരു സാധ്യത “കഴുതപ്പുറത്ത്‌ ഇരുന്ന്‌ കൈ കൊട്ടിയപ്പോൾ.”
അഥവാ “നെഗെബിലുള്ള.”
അർഥം: “വെള്ളത്തിന്റെ പാത്രങ്ങൾ (ചരുവങ്ങൾ).”
മറ്റൊരു സാധ്യത “ഗദേരയും അതിന്റെ ആട്ടിൻകൂടുകളും.”
അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”
അതായത്‌, മെഡിറ്ററേനിയൻ കടൽ.