യോശുവ 16:1-10
16 യോസേഫിന്റെ+ വംശജർക്കു നറുക്കിട്ട്+ കിട്ടിയ ദേശം യരീഹൊയ്ക്കടുത്ത് യോർദാൻ മുതൽ യരീഹൊയ്ക്കു കിഴക്കുള്ള വെള്ളം വരെ എത്തി, യരീഹൊയിൽനിന്ന് വിജനഭൂമിയിലൂടെ ബഥേൽമലനാട്ടിലേക്കു കയറി.+
2 അതു ലുസിന്റെ ഭാഗമായ ബഥേൽ മുതൽ അർഖ്യരുടെ അതിർത്തിയായ അതാരോത്തു വരെ നീണ്ടു.
3 പിന്നെ, അതു പടിഞ്ഞാറോട്ട് ഇറങ്ങി യഫ്ളേത്യരുടെ അതിർത്തിവരെ, താഴേ ബേത്ത്-ഹോരോന്റെ+ അതിർത്തിവരെയും ഗേസെർ+ വരെയും ചെന്നു. ഒടുവിൽ അതു കടലിൽ അവസാനിച്ചു.
4 അങ്ങനെ, യോസേഫിന്റെ വംശജരായ+ മനശ്ശെഗോത്രവും എഫ്രയീംഗോത്രവും തങ്ങളുടെ ദേശം കൈവശമാക്കി.+
5 കുലമനുസരിച്ച് എഫ്രയീമ്യർക്കു കിട്ടിയ പ്രദേശത്തിന്റെ അതിർത്തി ഇതായിരുന്നു: കിഴക്ക് അവരുടെ അവകാശത്തിന്റെ അതിർത്തി മേലേ-ബേത്ത്-ഹോരോൻ+ വരെ അതെരോത്ത്-അദ്ദാർ.+
6 ആ അതിർത്തി കടൽവരെ നീണ്ടു. വടക്ക് മിഖ്മെഥാത്ത്.+ തുടർന്ന്, അതിർത്തി കിഴക്കോട്ടു ചുറ്റിവളഞ്ഞ് താനത്ത്-ശീലോയിലേക്കും പിന്നെ കിഴക്ക് യാനോഹയിലേക്കും ചെന്നു.
7 തുടർന്ന്, അതു യാനോഹയിൽനിന്ന് അതാരോത്തിലേക്കും നയരയിലേക്കും ഇറങ്ങി യരീഹൊയിലെത്തി+ യോർദാൻ വരെ നീണ്ടു.
8 തപ്പൂഹയിൽനിന്ന്+ അതിർത്തി പടിഞ്ഞാറ് കാനെ നീർച്ചാലിലേക്കു ചെന്നു. ഒടുവിൽ അതു കടലിൽ അവസാനിച്ചു.+ ഇതാണു കുലമനുസരിച്ച് എഫ്രയീംഗോത്രക്കാർക്കുള്ള അവകാശം.
9 എഫ്രയീമ്യർക്ക് ഇതു കൂടാതെ, മനശ്ശെയുടെ അവകാശത്തിന്റെ ഇടയിൽ വേർതിരിച്ചുകൊടുത്ത നഗരങ്ങളുമുണ്ടായിരുന്നു.+ ആ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും അവരുടേതായിരുന്നു.
10 പക്ഷേ, ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ അവർ തുരത്തിയോടിച്ചില്ല.+ ഇന്നും എഫ്രയീമ്യരുടെ ഇടയിൽ താമസിക്കുന്ന അവരെക്കൊണ്ട്+ അവർ നിർബന്ധിതജോലി ചെയ്യിച്ചുവരുന്നു.+