യോശുവ 19:1-51

  • ശിമെയോന്റെ അവകാശം (1-9)

  • സെബുലൂന്റെ അവകാശം (10-16)

  • യിസ്സാഖാരിന്റെ അവകാശം (17-23)

  • ആശേരിന്റെ അവകാശം (24-31)

  • നഫ്‌താലിയുടെ അവകാശം (32-39)

  • ദാനിന്റെ അവകാശം (40-48)

  • യോശുവയുടെ അവകാശം (49-51)

19  രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച്‌ ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന്‌ ഇടയിലായിരുന്നു.+  അവരുടെ അവകാശം ശേബ ഉൾപ്പെടെ ബേർ-ശേബ,+ മോലാദ,+  ഹസർ-ശൂവാൽ,+ ബാലെ, ഏസെം,+  എൽതോലദ്‌,+ ബേഥൂൽ, ഹോർമ,  സിക്ലാഗ്‌,+ ബേത്ത്‌-മർക്കാബോത്ത്‌, ഹസർസൂസ,  ബേത്ത്‌-ലബായോത്ത്‌,+ ശാരൂഹെൻ എന്നിങ്ങനെ 13 നഗരവും അവയുടെ ഗ്രാമങ്ങളും  അയീൻ, രിമ്മോൻ, ഏഥെർ, ആഷാൻ+ എന്നിങ്ങനെ നാലു നഗരവും അവയുടെ ഗ്രാമങ്ങളും  കൂടാതെ, ഈ നഗരങ്ങളുടെ ചുറ്റുമായി ബാലത്ത്‌-ബേർ വരെ, അതായത്‌ തെക്കുള്ള രാമ വരെ, ഉള്ള എല്ലാ ഗ്രാമങ്ങളും ആയിരുന്നു. ഇതായിരുന്നു കുലമനുസരിച്ച്‌ ശിമെയോൻഗോത്രത്തിനുള്ള അവകാശം.  ശിമെയോൻവംശജരുടെ അവകാശം യഹൂദയുടെ ഓഹരിയിൽനിന്ന്‌ എടുത്തതായിരുന്നു. കാരണം, യഹൂദയുടെ ഓഹരി അവർക്ക്‌ ആവശ്യമായിരുന്നതിലും വളരെ കൂടുതലായിരുന്നു. അതുകൊണ്ട്‌, അവരുടെ അവകാശത്തിന്‌ ഇടയിൽ ശിമെയോൻവംശജർക്ക്‌ അവകാശം കിട്ടി.+ 10  മൂന്നാമത്തെ നറുക്കു+ കുലമനുസരിച്ച്‌ സെബുലൂൻവംശജർക്കു+ വീണു. അവരുടെ അവകാശത്തിന്റെ അതിർത്തി സാരീദ്‌ വരെ ചെന്നു. 11  അതു പടിഞ്ഞാറോട്ടു മാരയാലിലേക്കു കയറി ദബ്ബേശെത്ത്‌ വരെ എത്തി. തുടർന്ന്‌, അതു യൊക്‌നെയാമിനു മുന്നിലുള്ള താഴ്‌വരയിലേക്കു* ചെന്നു. 12  സാരീദിൽനിന്ന്‌ അതു സൂര്യോദയദിശയിൽ കിഴക്കോട്ടു പോയി കിസ്ലോത്ത്‌-താബോരിന്റെ അതിർത്തിയിൽ ചെന്ന്‌ ദാബെരത്തിലെത്തി+ യാഫീയയിലേക്കു കയറി. 13  അവിടെനിന്ന്‌ അതു വീണ്ടും സൂര്യോദയദിശയിൽ കിഴക്കോട്ടു ഗത്ത്‌-ഹേഫെരിലേക്കും+ ഏത്ത്‌-കാസീനിലേക്കും രിമ്മോനിലേക്കും ചെന്ന്‌ നേയ വരെ എത്തി. 14  അതിർത്തി ഇവിടെനിന്ന്‌ തിരിഞ്ഞ്‌ വടക്കുവശത്തുകൂടി ഹന്നാഥോനിൽ ചെന്ന്‌ യിഫ്‌താഹ്‌-ഏൽ താഴ്‌വരയിൽ അവസാനിച്ചു. 15  കൂടാതെ കത്താത്ത്‌, നഹലാൽ, ശിമ്രോൻ,+ യിദല, ബേത്ത്‌ലെഹെം+ എന്നിവയും അതിൽ ഉൾപ്പെടുന്നു. അങ്ങനെ ആകെ 12 നഗരവും അവയുടെ ഗ്രാമങ്ങളും. 16  ഇവയായിരുന്നു സെബുലൂൻവംശജർക്കു കുലമനുസരിച്ച്‌+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും. 17  നാലാമത്തെ നറുക്കു+ യിസ്സാഖാരിന്‌,+ കുലമനുസരിച്ച്‌ യിസ്സാഖാർവംശജർക്ക്‌, വീണു. 18  അവരുടെ അതിർത്തി ജസ്രീൽ,+ കെസുല്ലോത്ത്‌, ശൂനേം,+ 19  ഹഫാരയീം, ശീയോൻ, അനാഹരാത്ത്‌, 20  രബ്ബിത്ത്‌, കിശ്യോൻ, ഏബെസ്‌, 21  രേമെത്ത്‌, ഏൻ-ഗന്നീം,+ ഏൻ-ഹദ്ദ, ബേത്ത്‌-പസ്സേസ്‌ എന്നിവയായിരുന്നു. 22  അതിർത്തി താബോർ,+ ശഹസൂമ, ബേത്ത്‌-ശേമെശ്‌ എന്നിവിടങ്ങൾ വഴി ചെന്ന്‌ യോർദാനിൽ അവസാനിച്ചു. അങ്ങനെ, ആകെ 16 നഗരവും അവയുടെ ഗ്രാമങ്ങളും. 23  ഇവയായിരുന്നു യിസ്സാഖാർഗോത്രത്തിനു കുലമനുസരിച്ച്‌+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും. 24  അഞ്ചാമത്തെ നറുക്കു+ കുലമനുസരിച്ച്‌ ആശേർഗോത്രത്തിനു+ വീണു. 25  അവരുടെ അതിർത്തി ഹെൽക്കത്ത്‌,+ ഹലി, ബേതെൻ, അക്ക്‌ശാഫ്‌, 26  അല്ലമേലെക്ക്‌, അമാദ്‌, മിശാൽ എന്നിവയായിരുന്നു. അതു പടിഞ്ഞാറോട്ടു കർമേലിലേക്കും+ ശീഹോർ-ലിബ്‌നാത്തിലേക്കും എത്തി. 27  കിഴക്ക്‌ അതു ബേത്ത്‌-ദാഗോനിലേക്കു പോയി സെബുലൂൻ വരെയും യിഫ്‌താഹ്‌-ഏൽ താഴ്‌വരയുടെ വടക്കുഭാഗം വരെയും ചെന്നു. പിന്നെ, അതു ബേത്ത്‌-ഏമെക്കിലേക്കും നെയീയേലിലേക്കും ചെന്ന്‌ കാബൂലിന്റെ ഇടതുവശംവരെ എത്തി. 28  തുടർന്ന്‌, അത്‌ എബ്രോൻ, രഹോബ്‌, ഹമ്മോൻ, കാനെ എന്നിവയിലൂടെ സീദോൻ+ മഹാനഗരംവരെ ചെന്നു. 29  അവിടെനിന്ന്‌ അതിർത്തി, തിരിഞ്ഞ്‌ രാമയിലേക്കും കോട്ടമതിലുള്ള നഗരമായ സോരിലേക്കും,+ തുടർന്ന്‌ ഹോസയിലേക്കും ചെന്ന്‌ അക്കസീബ്‌, 30  ഉമ്മ, അഫേക്ക്‌,+ രഹോബ്‌+ എന്നിവയ്‌ക്കടുത്ത്‌ കടലിൽ അവസാനിച്ചു. അങ്ങനെ, ആകെ 22 നഗരവും അവയുടെ ഗ്രാമങ്ങളും. 31  ഇവയായിരുന്നു ആശേർഗോത്രത്തിനു കുലമനുസരിച്ച്‌+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും. 32  ആറാമത്തെ നറുക്കു+ കുലമനുസരിച്ച്‌ നഫ്‌താലിവംശജർക്കു വീണു. 33  അവരുടെ അതിർത്തി ഹേലെഫിലും സാനന്നീമിലെ വലിയ വൃക്ഷത്തിന്‌ അടുത്തും+ തുടങ്ങി അദാമീ-നേക്കെബ്‌, യബ്‌നേൽ എന്നിവിടങ്ങളിലൂടെ ലക്കൂം വരെ എത്തി. ഒടുവിൽ അതു യോർദാനിൽ അവസാനിച്ചു. 34  പടിഞ്ഞാറ്‌ അത്‌ അസ്‌നോത്ത്‌-താബോരിലേക്കു ചെന്ന്‌ ഹുക്കോക്ക്‌ വരെ എത്തി. അതു തെക്ക്‌ സെബുലൂൻ വരെയും പടിഞ്ഞാറ്‌ ആശേർ വരെയും കിഴക്ക്‌ യോർദാനു സമീപമുള്ള യഹൂദ വരെയും ചെന്നു. 35  കോട്ടമതിലുള്ള നഗരങ്ങൾ സിദ്ദീം, സേർ, ഹമാത്ത്‌,+ രക്കത്ത്‌, കിന്നേരെത്ത്‌, 36  അദമ, രാമ, ഹാസോർ,+ 37  കേദെശ്‌,+ എദ്രെ, ഏൻ-ഹാസോർ, 38  യിരോൻ, മിഗ്‌ദൽ-ഏൽ, ഹൊരേം, ബേത്ത്‌-അനാത്ത്‌, ബേത്ത്‌-ശേമെശ്‌+ എന്നിവയായിരുന്നു. ആകെ 19 നഗരവും അവയുടെ ഗ്രാമങ്ങളും. 39  ഇവയായിരുന്നു നഫ്‌താലിഗോത്രത്തിനു കുലമനുസരിച്ച്‌+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും. 40  ഏഴാമത്തെ നറുക്കു+ കുലമനുസരിച്ച്‌ ദാൻഗോത്രത്തിനു+ വീണു. 41  അവരുടെ അവകാശത്തിന്റെ അതിർത്തി സൊര,+ എസ്‌തായോൽ, ഈർ-ശേമെശ്‌, 42  ശാലബ്ബീൻ,+ അയ്യാലോൻ,+ യിത്‌ള, 43  ഏലോൻ, തിമ്‌ന,+ എക്രോൻ,+ 44  എൽതെക്കെ, ഗിബ്ബെഥോൻ,+ ബാലാത്ത്‌, 45  യിഹൂദ്‌, ബനേ-ബരാക്ക്‌, ഗത്ത്‌-രിമ്മോൻ,+ 46  മേയർക്കോൻ, രക്കോൻ എന്നിവയായിരുന്നു. യോപ്പയ്‌ക്ക്‌+ അഭിമുഖമായിട്ടായിരുന്നു അവരുടെ അതിർത്തി. 47  പക്ഷേ, ദാന്റെ പ്രദേശത്തിന്‌ അവരെ ഉൾക്കൊള്ളാൻമാത്രം വിസ്‌തൃതിയില്ലായിരുന്നു.+ അതുകൊണ്ട്‌, അവർ ലേശെമിനു+ നേർക്കു ചെന്ന്‌ അതിനോടു പോരാടി. അവർ അതിനെ പിടിച്ചടക്കി വാളിന്‌ ഇരയാക്കി. തുടർന്ന്‌, അവർ അതു കൈവശപ്പെടുത്തി അവിടെ താമസമുറപ്പിച്ചു. അവർ ലേശെമിന്റെ പേര്‌ മാറ്റി അതിനു ദാൻ എന്നു പേരിട്ടു; അവരുടെ പൂർവികന്റെ പേരായിരുന്നു ദാൻ.+ 48  ഇവയായിരുന്നു ദാൻഗോത്രത്തിനു കുലമനുസരിച്ച്‌ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും. 49  അങ്ങനെ, അവകാശം കൊടുക്കാൻ ദേശം പല പ്രദേശങ്ങളായി വിഭാഗിക്കുന്നത്‌ അവർ പൂർത്തിയാക്കി. തുടർന്ന്‌ ഇസ്രായേല്യർ, നൂന്റെ മകനായ യോശുവയ്‌ക്ക്‌ അവരുടെ ഇടയിൽ അവകാശം കൊടുത്തു. 50  യഹോവയുടെ ആജ്ഞയനുസരിച്ച്‌, യോശുവ ചോദിച്ച നഗരംതന്നെ അവർ കൊടുത്തു. എഫ്രയീംമലനാട്ടിലെ തിമ്‌നത്ത്‌-സേരഹ്‌+ ആയിരുന്നു അത്‌. യോശുവ ആ നഗരം വീണ്ടും പണിത്‌ അവിടെ താമസമാക്കി. 51  ഇവയായിരുന്നു പുരോഹിതനായ എലെയാസരും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരും ചേർന്ന്‌ ശീലോയിൽ+ യഹോവയുടെ സന്നിധിയിൽ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്‌+ നറുക്കിട്ട്‌ കൊടുത്ത+ അവകാശങ്ങൾ. അങ്ങനെ, അവർ ദേശം വിഭാഗിക്കുന്നതു പൂർത്തിയാക്കി.

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാലിലേക്ക്‌.”