യോശുവ 20:1-9

  • അഭയനഗരങ്ങൾ (1-9)

20  പിന്നെ, യഹോവ യോശുവയോടു പറഞ്ഞു:  “ഇസ്രായേല്യരോട്‌ ഇങ്ങനെ പറയുക: ‘മോശയിലൂടെ ഞാൻ നിങ്ങളോടു പറഞ്ഞ അഭയനഗരങ്ങൾ+ തിരഞ്ഞെടുക്കുക.  ഒരാൾ മനഃപൂർവമല്ലാതെയോ അബദ്ധവശാലോ* ആരെയെങ്കിലും കൊന്നാൽ* ആ കൊലയാളിക്ക്‌ അങ്ങോട്ട്‌ ഓടിപ്പോകാം. രക്തത്തിനു പകരം ചോദിക്കുന്നവനിൽനിന്ന്‌+ അവ നിങ്ങൾക്ക്‌ അഭയം തരും.  കൊലയാളി ഈ നഗരങ്ങളിൽ ഏതിലേക്കെങ്കിലും ഓടിച്ചെന്ന്‌+ നഗരകവാടത്തിന്‌+ അടുത്ത്‌ നിന്ന്‌ തനിക്കു പറയാനുള്ളത്‌ ആ നഗരത്തിലെ മൂപ്പന്മാരെ അറിയിക്കണം. അപ്പോൾ അവർ അവനെ കൈക്കൊണ്ട്‌ നഗരത്തിനുള്ളിൽ കൊണ്ടുപോയി താമസിക്കാൻ ഒരിടം നൽകണം. അവൻ അവരുടെകൂടെ കഴിയും.  രക്തത്തിനു പകരം ചോദിക്കുന്നവൻ പിന്തുടർന്ന്‌ വരുന്നെങ്കിൽ അവർ കൊലയാളിയെ അയാളുടെ കൈയിൽ ഏൽപ്പിക്കരുത്‌. കാരണം, അബദ്ധവശാലാണു കൊലയാളി സഹമനുഷ്യനെ കൊന്നത്‌. കൊലയാളിക്കു കൊല്ലപ്പെട്ടവനോടു മുൻവൈരാഗ്യം ഉണ്ടായിരുന്നുമില്ല.+  സമൂഹത്തിന്റെ മുമ്പാകെ വിചാരണയ്‌ക്കായി നിൽക്കുന്നതുവരെ+ കൊലയാളി ആ നഗരത്തിൽ താമസിക്കണം. അപ്പോഴുള്ള മഹാപുരോഹിതന്റെ മരണംവരെ കൊലയാളി അവിടെത്തന്നെ കഴിയുകയും വേണം.+ അതിനു ശേഷം, കൊലയാളിക്കു താൻ വിട്ട്‌ ഓടിപ്പോന്ന നഗരത്തിലേക്കു മടങ്ങിപ്പോകാം. തന്റെ നഗരത്തിലും വീട്ടിലും പ്രവേശിക്കാൻ പിന്നെ അവനു വിലക്കില്ല.’”+  അതുകൊണ്ട്‌, അവർ നഫ്‌താലിമലനാട്ടിൽ ഗലീലയിലെ കേദെശ്‌,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്‌-അർബ+ എന്നിവയ്‌ക്ക്‌ ഒരു വിശുദ്ധപദവി കൊടുത്തു.*  യരീഹൊയ്‌ക്കു കിഴക്കുള്ള യോർദാൻപ്രദേശത്ത്‌ അവർ തിരഞ്ഞെടുത്തതാകട്ടെ, രൂബേൻഗോത്രത്തിൽനിന്ന്‌ പീഠഭൂമിയിലെ വിജനഭൂമിയിലുള്ള ബേസെർ,+ ഗാദ്‌ഗോത്രത്തിൽനിന്ന്‌ ഗിലെയാദിലെ രാമോത്ത്‌,+ മനശ്ശെഗോത്രത്തിൽനിന്ന്‌ ബാശാനിലെ ഗോലാൻ+ എന്നിവയായിരുന്നു.+  ഒരാൾ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ ഓടിച്ചെല്ലാനും+ സഭയുടെ മുമ്പാകെ+ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ്‌ രക്തത്തിനു പകരം ചോദിക്കുന്നവന്റെ കൈയാൽ കൊല്ലപ്പെടാതിരിക്കാനും വേണ്ടി എല്ലാ ഇസ്രായേല്യർക്കും അവരുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശികൾക്കും നിയമിച്ചുകൊടുത്ത നഗരങ്ങളാണ്‌ ഇവ.

അടിക്കുറിപ്പുകള്‍

അഥവാ “അറിയാതെയോ.”
അഥവാ “മാരകമായി പ്രഹരിക്കുന്നെങ്കിൽ.”
അഥവാ “എന്നിവയെ വേർതിരിച്ചു.”