യോഹന്നാൻ എഴുതിയത്‌ 2:1-25

  • കാനായിലെ വിവാഹം; വെള്ളം വീഞ്ഞാക്കുന്നു (1-12)

  • യേശു ദേവാലയം ശുദ്ധീകരിക്കുന്നു (13-22)

  • മനുഷ്യരുടെ ഹൃദയത്തിൽ എന്താണെന്നു യേശുവിന്‌ അറിയാം (23-25)

2  മൂന്നാം ദിവസം ഗലീലയിലെ കാനായിൽ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മയും അവിടെയുണ്ടായിരുന്നു.  വിവാഹവിരുന്നിനു യേശുവിനെയും ശിഷ്യന്മാരെയും ക്ഷണിച്ചിരുന്നു.  വീഞ്ഞു തികയാതെ വന്നപ്പോൾ അമ്മ യേശുവിനോട്‌, “അവർക്കു വീഞ്ഞില്ല” എന്നു പറഞ്ഞു.  അപ്പോൾ യേശു അമ്മയോടു പറഞ്ഞു: “സ്‌ത്രീയേ, നമുക്ക്‌ ഇതിൽ എന്തു കാര്യം?* എന്റെ സമയം ഇതുവരെ വന്നിട്ടില്ല.”  യേശുവിന്റെ അമ്മ വിളമ്പുകാരോട്‌, “അവൻ എന്തു പറഞ്ഞാലും അതുപോലെ ചെയ്യുക” എന്നു പറഞ്ഞു.  ജൂതന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ച്‌+ വെള്ളം വെക്കാനുള്ള ആറു കൽഭരണി അവിടെ ഇരിപ്പുണ്ടായിരുന്നു. അവ ഓരോന്നും രണ്ടോ മൂന്നോ അളവുപാത്രം* നിറയെ വെള്ളം കൊള്ളുന്നതായിരുന്നു.  യേശു അവരോട്‌, “ഭരണികളിൽ വെള്ളം നിറയ്‌ക്കുക” എന്നു പറഞ്ഞു. അവർ വക്കുവരെ നിറച്ചു.  അപ്പോൾ യേശു അവരോട്‌, “ഇതിൽനിന്ന്‌ കുറച്ച്‌ എടുത്ത്‌ വിരുന്നുനടത്തിപ്പുകാരനു കൊണ്ടുപോയി കൊടുക്കൂ” എന്നു പറഞ്ഞു. അവർ കൊണ്ടുപോയി കൊടുത്തു.  വീഞ്ഞായി മാറിയ വെള്ളം അയാൾ രുചിച്ചുനോക്കി. എന്നാൽ അത്‌ എവിടെനിന്നാണു വന്നതെന്നു നടത്തിപ്പുകാരന്‌ അറിയില്ലായിരുന്നു. (വെള്ളം കോരിയ ജോലിക്കാർക്കു പക്ഷേ കാര്യം അറിയാമായിരുന്നു.) അതു രുചിച്ചുനോക്കിയ ഉടനെ വിരുന്നുനടത്തിപ്പുകാരൻ മണവാളനെ വിളിച്ച്‌ 10  ഇങ്ങനെ പറഞ്ഞു: “എല്ലാവരും ആദ്യം മേത്തരം വീഞ്ഞും, ആളുകൾ ലഹരിപിടിച്ചുകഴിയുമ്പോൾ നിലവാരം കുറഞ്ഞതും ആണ്‌ വിളമ്പാറ്‌. പക്ഷേ നീ മേത്തരം വീഞ്ഞ്‌ ഇതുവരെ എടുക്കാതെ വെച്ചല്ലോ!” 11  ഇങ്ങനെ, ഗലീലയിലെ കാനായിൽവെച്ച്‌ ആദ്യത്തെ അടയാളം കാണിച്ചുകൊണ്ട്‌ യേശു തന്റെ മഹത്ത്വം വെളിപ്പെടുത്തി.+ ശിഷ്യന്മാർ യേശുവിൽ വിശ്വസിച്ചു. 12  അതിനു ശേഷം യേശുവും അമ്മയും സഹോദരന്മാരും+ യേശുവിന്റെ ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി.+ എന്നാൽ അവിടെ അവർ അധികം ദിവസം താമസിച്ചില്ല. 13  ജൂതന്മാരുടെ പെസഹ+ അടുത്തിരുന്നതുകൊണ്ട്‌ യേശു യരുശലേമിലേക്കു പോയി. 14  ദേവാലയത്തിൽ ചെന്ന യേശു ആടുമാടുകൾ, പ്രാവുകൾ+ എന്നിവ വിൽക്കുന്നവരെയും അവിടെ ഇരുന്ന്‌ നാണയം മാറ്റിക്കൊടുക്കുന്നവരെയും കണ്ടിട്ട്‌ 15  കയറുകൊണ്ട്‌ ഒരു ചാട്ടയുണ്ടാക്കി ആടുമാടുകളെയും അവരെയെല്ലാവരെയും ദേവാലയത്തിനു പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ നാണയങ്ങൾ യേശു ചിതറിച്ചുകളഞ്ഞു, അവരുടെ മേശകൾ മറിച്ചിട്ടു.+ 16  പ്രാവുകളെ വിൽക്കുന്നവരോടു യേശു പറഞ്ഞു: “എല്ലാം ഇവിടെനിന്ന്‌ കൊണ്ടുപോകൂ! എന്റെ പിതാവിന്റെ ഭവനം ഒരു കച്ചവടസ്ഥലമാക്കുന്നതു* മതിയാക്കൂ!”+ 17  “അങ്ങയുടെ ഭവനത്തോടുള്ള ശുഷ്‌കാന്തി എന്നെ തിന്നുകളയും”+ എന്ന്‌ എഴുതിയിരിക്കുന്നതു യേശുവിന്റെ ശിഷ്യന്മാർ അപ്പോൾ ഓർത്തു. 18  എന്നാൽ ജൂതന്മാർ യേശുവിനോട്‌, “ഇതൊക്കെ ചെയ്യാൻ തനിക്ക്‌ അധികാരമുണ്ടെന്നതിനു തെളിവായി എന്തെങ്കിലും അടയാളം കാണിച്ചുതരാൻ പറ്റുമോ”+ എന്നു ചോദിച്ചു. 19  യേശു അവരോടു പറഞ്ഞു: “ഈ ദേവാലയം പൊളിക്കുക; മൂന്നു ദിവസത്തിനകം ഞാൻ ഇതു പണിയും.”+ 20  അപ്പോൾ ജൂതന്മാർ, “46 വർഷംകൊണ്ട്‌ പണിത ഈ ദേവാലയം മൂന്നു ദിവസത്തിനകം നീ പണിയുമെന്നോ” എന്നു ചോദിച്ചു. 21  പക്ഷേ യേശു തന്റെ ശരീരം എന്ന ആലയത്തെക്കുറിച്ചാണു പറഞ്ഞത്‌.+ 22  യേശു ഇക്കാര്യം പറയാറുണ്ടായിരുന്നല്ലോ എന്നു യേശു മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടപ്പോൾ ശിഷ്യന്മാർ ഓർത്തു.+ തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതും യേശു പറഞ്ഞതും അപ്പോൾ അവർ വിശ്വസിച്ചു. 23  പെസഹാപ്പെരുന്നാളിന്റെ സമയത്ത്‌ യരുശലേമിൽവെച്ച്‌ യേശു കാണിച്ച അടയാളങ്ങൾ കണ്ടിട്ട്‌ അനേകം ആളുകൾ യേശുവിന്റെ നാമത്തിൽ വിശ്വാസമർപ്പിച്ചു. 24  എന്നാൽ അവരെയെല്ലാം നന്നായി അറിയാമായിരുന്നതുകൊണ്ട്‌ യേശു അവരെ അപ്പാടേ വിശ്വസിച്ചില്ല. 25  മനുഷ്യരുടെ ഹൃദയത്തിൽ എന്താണെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌+ അവരെപ്പറ്റി ആരും പ്രത്യേകിച്ചൊന്നും യേശുവിനു പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌?” പറഞ്ഞ കാര്യത്തോടുള്ള എതിർപ്പു സൂചിപ്പിക്കുന്ന ഒരു ശൈലി. “സ്‌ത്രീയേ” എന്ന സംബോധന ആദരവില്ലായ്‌മയെ സൂചിപ്പിക്കുന്നില്ല.
സാധ്യതയനുസരിച്ച്‌, ഈ അളവുപാത്രം ബത്ത്‌ ആണ്‌. ഒരു ബത്ത്‌ = 22 ലി. അനു. ബി14 കാണുക.
അഥവാ “ഒരു ചന്തയാക്കുന്നത്‌; ഒരു വ്യാപാരസ്ഥാപനമാക്കുന്നത്‌.”