യോഹന്നാൻ എഴുതിയത്‌ 20:1-31

  • ശൂന്യമായ കല്ലറ (1-10)

  • യേശു മഗ്‌ദലക്കാരി മറിയയ്‌ക്കു പ്രത്യക്ഷനാകുന്നു (11-18)

  • യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു (19-23)

  • തോമസ്‌ സംശയിക്കുന്നു, പിന്നീടു ബോധ്യം വരുന്നു (24-29)

  • ഈ ചുരുളിന്റെ ഉദ്ദേശ്യം (30, 31)

20  ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്‌ദലക്കാരി മറിയ കല്ലറയുടെ അടുത്ത്‌ എത്തി.+ അപ്പോൾ, കല്ലറയുടെ വാതിൽക്കൽനിന്ന്‌ കല്ല്‌ എടുത്തുമാറ്റിയിരിക്കുന്നതു കണ്ടു.+  മറിയ ഓടി ശിമോൻ പത്രോസിന്റെയും യേശുവിനു പ്രിയപ്പെട്ട ശിഷ്യന്റെയും+ അടുത്ത്‌ ചെന്ന്‌ അവരോടു പറഞ്ഞു: “അവർ കർത്താവിനെ കല്ലറയിൽനിന്ന്‌ എടുത്തുകൊണ്ടുപോയി.+ എവിടെയാണു വെച്ചിരിക്കുന്നതെന്നു ഞങ്ങൾക്ക്‌ അറിഞ്ഞുകൂടാ.”  പത്രോസും മറ്റേ ശിഷ്യനും കല്ലറയുടെ അടുത്തേക്കു പോയി.  അവർ ഇരുവരും ഓടുകയായിരുന്നു. എന്നാൽ മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്ത്‌ എത്തി.  ആ ശിഷ്യൻ കുനിഞ്ഞ്‌ അകത്തേക്കു നോക്കിയപ്പോൾ ലിനൻതുണികൾ അവിടെ കിടക്കുന്നതു കണ്ടു.+ എന്നാൽ അകത്ത്‌ കടന്നില്ല.  പിന്നാലെ ശിമോൻ പത്രോസും ഓടിയെത്തി. പത്രോസ്‌ കല്ലറയുടെ അകത്ത്‌ കടന്നു. ലിനൻതുണികൾ കിടക്കുന്നതു പത്രോസും കണ്ടു.  യേശുവിന്റെ തലയിലുണ്ടായിരുന്ന തുണി മറ്റു തുണികളുടെകൂടെയല്ലാതെ വേറൊരിടത്ത്‌ ചുരുട്ടിവെച്ചിരിക്കുകയായിരുന്നു.  ആദ്യം കല്ലറയുടെ അടുത്ത്‌ എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്ത്‌ കടന്നു. എല്ലാം നേരിട്ട്‌ കണ്ടപ്പോൾ ആ ശിഷ്യനും വിശ്വാസമായി.  യേശു മരിച്ചവരിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കുമെന്ന തിരുവെഴുത്ത്‌ അവർക്ക്‌ അപ്പോഴും മനസ്സിലായിരുന്നില്ല.+ 10  അങ്ങനെ, ശിഷ്യന്മാർ അവരുടെ വീടുകളിലേക്കു മടങ്ങി. 11  എന്നാൽ മറിയ, കല്ലറയ്‌ക്കു പുറത്ത്‌ കരഞ്ഞുകൊണ്ട്‌ നിന്നു. കരയുന്നതിന്‌ ഇടയിൽ മറിയ കുനിഞ്ഞ്‌ കല്ലറയുടെ അകത്തേക്കു നോക്കി. 12  വെള്ളവസ്‌ത്രം ധരിച്ച രണ്ടു ദൈവദൂതന്മാർ+ യേശുവിന്റെ ശരീരം കിടന്നിരുന്ന സ്ഥലത്ത്‌, ഒരാൾ തലയ്‌ക്കലും ഒരാൾ കാൽക്കലും, ഇരിക്കുന്നതു കണ്ടു. 13  അവർ മറിയയോട്‌, “സ്‌ത്രീയേ, എന്തിനാണ്‌ ഇങ്ങനെ കരയുന്നത്‌” എന്നു ചോദിച്ചു. മറിയ അവരോടു പറഞ്ഞു: “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന്‌ എനിക്ക്‌ അറിഞ്ഞുകൂടാ.” 14  ഇതു പറഞ്ഞിട്ട്‌ മറിയ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു. എന്നാൽ അതു യേശുവാണെന്നു മറിയയ്‌ക്കു മനസ്സിലായില്ല.+ 15  യേശു മറിയയോടു ചോദിച്ചു: “സ്‌ത്രീയേ, എന്തിനാണു കരയുന്നത്‌? ആരെയാണു നീ അന്വേഷിക്കുന്നത്‌?” അതു തോട്ടക്കാരനായിരിക്കുമെന്നു കരുതി മറിയ യേശുവിനോടു പറഞ്ഞു: “യജമാനനേ, അങ്ങാണു യേശുവിനെ എടുത്തുകൊണ്ടുപോയതെങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടുപൊയ്‌ക്കൊള്ളാം.” 16  അപ്പോൾ യേശു, “മറിയേ” എന്നു വിളിച്ചു. മറിയ തിരിഞ്ഞ്‌ എബ്രായയിൽ, “റബ്ബോനി!” (“ഗുരു!” എന്ന്‌ അർഥം.) എന്നു പറഞ്ഞു. 17  യേശു മറിയയോടു പറഞ്ഞു: “എന്നെ ഇങ്ങനെ പിടിച്ചുനിറുത്തരുത്‌. ഞാൻ ഇതുവരെ പിതാവിന്റെ അടുത്തേക്കു കയറിപ്പോയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്ത്‌ ചെന്ന്‌+ അവരോട്‌, ‘ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും+ നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു’+ എന്നു പറയുക.” 18  “ഞാൻ കർത്താവിനെ കണ്ടു” എന്ന വാർത്തയുമായി മഗ്‌ദലക്കാരി മറിയ ശിഷ്യന്മാരുടെ അടുത്ത്‌ എത്തി. യേശു തന്നോടു പറഞ്ഞതെല്ലാം മറിയ അവരെ പറഞ്ഞുകേൾപ്പിച്ചു.+ 19  ആഴ്‌ചയുടെ ഒന്നാം ദിവസം നേരം വൈകിയ സമയത്ത്‌ ശിഷ്യന്മാർ ജൂതന്മാരെ പേടിച്ച്‌ വാതിൽ പൂട്ടി അകത്ത്‌ ഇരിക്കുകയായിരുന്നു. അപ്പോൾ യേശു വന്ന്‌ അവരുടെ ഇടയിൽ നിന്ന്‌, “നിങ്ങൾക്കു സമാധാനം!”+ എന്നു പറഞ്ഞു. 20  ഇങ്ങനെ പറഞ്ഞിട്ട്‌ യേശു കൈകളും വിലാപ്പുറവും* അവരെ കാണിച്ചു.+ കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർക്കു വലിയ സന്തോഷമായി.+ 21  യേശു വീണ്ടും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം!+ പിതാവ്‌ എന്നെ അയച്ചതുപോലെ+ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.”+ 22  അതിനു ശേഷം യേശു അവരുടെ മേൽ ഊതിയിട്ട്‌ പറഞ്ഞു: “പരിശുദ്ധാത്മാവിനെ സ്വീകരിക്കൂ.+ 23  നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവരോട്‌ അവ ക്ഷമിച്ചിരിക്കുന്നു. നിങ്ങൾ ക്ഷമിക്കാതിരുന്നാലോ അവ നിലനിൽക്കുകയും ചെയ്യുന്നു.” 24  എന്നാൽ യേശു വന്നപ്പോൾ പന്ത്രണ്ടു പേരിൽപ്പെട്ട* തോമസ്‌+—ഇദ്ദേഹത്തെ ഇരട്ട* എന്നു വിളിച്ചിരുന്നു—അവരുടെകൂടെയുണ്ടായിരുന്നില്ല. 25  മറ്റു ശിഷ്യന്മാർ തോമസിനോട്‌, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. തോമസ്‌ അവരോട്‌, “യേശുവിന്റെ കൈകളിലെ ആണിപ്പഴുതുകൾ* കണ്ട്‌ അവയിൽ വിരൽ ഇട്ടുനോക്കാതെയും വിലാപ്പുറത്ത്‌* തൊട്ടുനോക്കാതെയും+ ഞാൻ വിശ്വസിക്കില്ല” എന്നു പറഞ്ഞു. 26  എട്ടു ദിവസം കഴിഞ്ഞ്‌ വീണ്ടും യേശുവിന്റെ ശിഷ്യന്മാർ ഒരു മുറിക്കുള്ളിൽ കൂടിവന്നിരിക്കുകയായിരുന്നു. തോമസും അവരുടെകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചുപൂട്ടിയിരുന്നെങ്കിലും യേശു പെട്ടെന്ന്‌ അവരുടെ നടുവിൽ വന്ന്‌ നിന്ന്‌, “നിങ്ങൾക്കു സമാധാനം!”+ എന്നു പറഞ്ഞു. 27  പിന്നെ യേശു തോമസിനോടു പറഞ്ഞു: “എന്റെ കൈകൾ കണ്ടോ? നിന്റെ വിരൽ ഇവിടെ ഇട്ടുനോക്ക്‌. എന്റെ വിലാപ്പുറത്ത്‌* തൊട്ടുനോക്ക്‌. സംശയിക്കാതെ* വിശ്വസിക്ക്‌.” 28  അപ്പോൾ തോമസ്‌ യേശുവിനോട്‌, “എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്നു പറഞ്ഞു. 29  യേശു തോമസിനോടു ചോദിച്ചു: “എന്നെ കണ്ടതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്‌? കാണാതെ വിശ്വസിക്കുന്നവർ സന്തുഷ്ടർ.” 30  ഈ ചുരുളിൽ എഴുതിയിട്ടില്ലാത്ത മറ്റ്‌ അനേകം അടയാളങ്ങൾ യേശു ശിഷ്യന്മാർ കാൺകെ ചെയ്‌തിട്ടുണ്ട്‌.+ 31  എന്നാൽ യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങൾ വിശ്വസിക്കാനും വിശ്വസിച്ച്‌ യേശുവിന്റെ പേര്‌ മുഖാന്തരം നിങ്ങൾക്കു ജീവൻ കിട്ടാനും ആണ്‌ ഇത്രയും കാര്യങ്ങൾ എഴുതിയത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “ശരീരത്തിന്റെ വശവും.”
അഥവാ “ദിദിമോസ്‌.”
അതായത്‌, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ.
അഥവാ “ആണിപ്പാടുകൾ.”
അഥവാ “ശരീരത്തിന്റെ വശത്ത്‌.”
അഥവാ “ശരീരത്തിന്റെ വശത്ത്‌.”
അക്ഷ. “അവിശ്വാസിയായിരിക്കാതെ.”