യോഹന്നാൻ എഴുതിയത്‌ 4:1-54

  • യേശുവും ശമര്യക്കാരിയും (1-38)

    • ദൈവത്തെ “ദൈവാത്മാവോടെയും സത്യത്തോടെയും” ആരാധിക്കുക (23, 24)

  • ധാരാളം ശമര്യക്കാർ യേശുവിൽ വിശ്വസിക്കുന്നു (39-42)

  • ഒരു ഉദ്യോഗസ്ഥന്റെ മകനെ യേശു സുഖപ്പെടുത്തുന്നു (43-54)

4  യേശു യോഹന്നാനെക്കാൾ കൂടുതൽ ആളുകളെ ശിഷ്യരാക്കുകയും സ്‌നാനപ്പെടുത്തുകയും+ ചെയ്യുന്നുണ്ടെന്നു പരീശന്മാർ കേട്ടു.  (വാസ്‌തവത്തിൽ യേശുവല്ല, ശിഷ്യന്മാരാണു സ്‌നാനപ്പെടുത്തിയത്‌.)  ഇക്കാര്യം അറിഞ്ഞ യേശു യഹൂദ്യ വിട്ട്‌ വീണ്ടും ഗലീലയിലേക്കു പോയി.  ശമര്യയിലൂടെ വേണമായിരുന്നു പോകാൻ.  അങ്ങനെ യേശു ശമര്യയിലെ സുഖാർ എന്ന നഗരത്തിൽ എത്തി. യാക്കോബ്‌ മകനായ യോസേഫിനു നൽകിയ സ്ഥലത്തിന്‌+ അടുത്തായിരുന്നു അത്‌.  യാക്കോബിന്റെ കിണർ അവിടെയായിരുന്നു.+ യാത്ര ചെയ്‌ത്‌ ക്ഷീണിച്ച യേശു കിണറിന്‌* അരികെ ഇരുന്നു. സമയം ഏകദേശം ആറാം മണി* ആയിരുന്നു.  അപ്പോൾ ഒരു ശമര്യക്കാരി വെള്ളം കോരാൻ വന്നു. യേശു ആ സ്‌ത്രീയോട്‌, “കുടിക്കാൻ കുറച്ച്‌ വെള്ളം തരാമോ” എന്നു ചോദിച്ചു.  (യേശുവിന്റെ ശിഷ്യന്മാർ അപ്പോൾ ഭക്ഷണം വാങ്ങാൻ നഗരത്തിലേക്കു പോയിരിക്കുകയായിരുന്നു.)  ശമര്യസ്‌ത്രീ യേശുവിനോടു ചോദിച്ചു: “താങ്കൾ ഒരു ജൂതനല്ലേ? എന്നിട്ടും ശമര്യക്കാരിയായ എന്നോടു വെള്ളം ചോദിക്കുന്നോ?” (ജൂതന്മാർക്കു ശമര്യക്കാരുമായി ഒരു സമ്പർക്കവുമില്ലായിരുന്നു.)+ 10  അപ്പോൾ യേശു സ്‌ത്രീയോടു പറഞ്ഞു: “ദൈവം സൗജന്യമായി തരുന്ന സമ്മാനം+ എന്താണെന്നും ‘കുടിക്കാൻ കുറച്ച്‌ വെള്ളം തരാമോ’ എന്നു ചോദിക്കുന്നത്‌ ആരാണെന്നും നിനക്ക്‌ അറിയാമായിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ നിനക്കു ജീവജലം തരുകയും ചെയ്‌തേനേ.”+ 11  സ്‌ത്രീ പറഞ്ഞു: “യജമാനനേ, വെള്ളം കോരാൻ അങ്ങയുടെ കൈയിൽ ഒരു തൊട്ടിപോലുമില്ല. കിണറാണെങ്കിൽ ആഴമുള്ളതും. പിന്നെ അങ്ങയ്‌ക്ക്‌ എവിടെനിന്ന്‌ ഈ ജീവജലം കിട്ടും? 12  ഞങ്ങളുടെ പൂർവികനായ യാക്കോബിനെക്കാൾ വലിയവനാണോ അങ്ങ്‌? അദ്ദേഹമാണു ഞങ്ങൾക്ക്‌ ഈ കിണർ തന്നത്‌. അദ്ദേഹവും മക്കളും അദ്ദേഹത്തിന്റെ കന്നുകാലികളും ഇതിലെ വെള്ളമാണു കുടിച്ചിരുന്നത്‌.” 13  അപ്പോൾ യേശു പറഞ്ഞു: “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും. 14  എന്നാൽ ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ പിന്നെ ഒരിക്കലും ദാഹിക്കില്ല.+ അയാളിൽ ആ വെള്ളം നിത്യജീവനേകുന്ന ഒരു ഉറവയായി മാറും.”+ 15  സ്‌ത്രീ യേശുവിനോടു പറഞ്ഞു: “യജമാനനേ, എനിക്ക്‌ ആ വെള്ളം വേണം. അങ്ങനെയാകുമ്പോൾ എനിക്കു ദാഹിക്കില്ലല്ലോ. പിന്നെ വെള്ളം കോരാൻ ഇവിടംവരെ വരുകയും വേണ്ടാ.” 16  യേശു സ്‌ത്രീയോട്‌, “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്നു പറഞ്ഞു. 17  “എനിക്കു ഭർത്താവില്ല” എന്നു സ്‌ത്രീ പറഞ്ഞു. അപ്പോൾ യേശു പറഞ്ഞു: “‘എനിക്കു ഭർത്താവില്ല’ എന്നു നീ പറഞ്ഞതു ശരിയാണ്‌. 18  നിനക്ക്‌ അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. പക്ഷേ ഇപ്പോഴുള്ളതു നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാണ്‌.” 19  സ്‌ത്രീ യേശുവിനോടു പറഞ്ഞു: “യജമാനനേ, അങ്ങ്‌ ഒരു പ്രവാചകനാണല്ലേ?+ 20  ഞങ്ങളുടെ പൂർവികർ ആരാധന നടത്തിപ്പോന്നത്‌ ഈ മലയിലാണ്‌. എന്നാൽ ആരാധനയ്‌ക്കുള്ള സ്ഥലം യരുശലേമാണെന്നു+ നിങ്ങൾ പറയുന്നു.” 21  യേശു സ്‌ത്രീയോടു പറഞ്ഞു: “ഞാൻ പറയുന്നതു വിശ്വസിക്കൂ. നിങ്ങൾ പിതാവിനെ ആരാധിക്കുന്നത്‌ ഈ മലയിലോ യരുശലേമിലോ അല്ലാതാകുന്ന സമയം വരുന്നു. 22  അറിയാത്തതിനെയാണു നിങ്ങൾ ആരാധിക്കുന്നത്‌.+ ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു. കാരണം ജൂതന്മാരിൽനിന്നാണു രക്ഷ തുടങ്ങുന്നത്‌.+ 23  എങ്കിലും, സത്യാരാധകർ* പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുന്ന സമയം വരുന്നു; വാസ്‌തവത്തിൽ അതു വന്നുകഴിഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധിക്കുന്നവരെയാണു പിതാവ്‌ അന്വേഷിക്കുന്നത്‌.+ 24  ദൈവം ഒരു ആത്മവ്യക്തിയാണ്‌.+ ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കണം.”+ 25  സ്‌ത്രീ യേശുവിനോടു പറഞ്ഞു: “ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന മിശിഹ വരുമെന്ന്‌ എനിക്ക്‌ അറിയാം. ക്രിസ്‌തു വരുമ്പോൾ ഞങ്ങൾക്ക്‌ എല്ലാം വ്യക്തമാക്കിത്തരും.” 26  അപ്പോൾ യേശു സ്‌ത്രീയോടു പറഞ്ഞു: “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെയാണ്‌ അത്‌.”+ 27  ആ സമയത്താണു ശിഷ്യന്മാർ തിരിച്ചെത്തുന്നത്‌. യേശു ഒരു സ്‌ത്രീയോടു സംസാരിക്കുന്നതു കണ്ട്‌ അവർക്ക്‌ അതിശയം തോന്നി. എന്നാൽ, “എന്തിനാണ്‌ ആ സ്‌ത്രീയോടു സംസാരിക്കുന്നത്‌” എന്നോ “എന്തെങ്കിലും വേണ്ടിയിട്ടാണോ” എന്നോ ആരും ചോദിച്ചില്ല. 28  ആ സ്‌ത്രീ കുടം അവിടെ വെച്ചിട്ട്‌ നഗരത്തിൽ ചെന്ന്‌ ആളുകളോടു പറഞ്ഞു: 29  “ഞാൻ ചെയ്‌തതൊക്കെ ഒരു മനുഷ്യൻ എന്നോടു പറഞ്ഞു. വന്ന്‌ നേരിട്ട്‌ കാണ്‌! ഒരുപക്ഷേ അതായിരിക്കുമോ ക്രിസ്‌തു?” 30  ഇതു കേട്ട്‌ അവർ നഗരത്തിൽനിന്ന്‌ യേശുവിനെ കാണാൻ പുറപ്പെട്ടു. 31  ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ,+ ഭക്ഷണം കഴിക്ക്‌” എന്നു പറഞ്ഞ്‌ യേശുവിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. 32  എന്നാൽ യേശു അവരോട്‌, “എനിക്കു കഴിക്കാൻ നിങ്ങൾക്ക്‌ അറിയില്ലാത്ത ഒരു ആഹാരമുണ്ട്‌” എന്നു പറഞ്ഞു. 33  അപ്പോൾ ശിഷ്യന്മാർ തമ്മിൽ പറഞ്ഞു: “അതിനു യേശുവിന്‌ ആരും ഒന്നും കൊണ്ടുവന്ന്‌ കൊടുത്തില്ലല്ലോ.” 34  യേശു അവരോടു പറഞ്ഞു: “എന്നെ അയച്ച വ്യക്തിയുടെ ഇഷ്ടം ചെയ്യുന്നതും+ അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്‌തുതീർക്കുന്നതും ആണ്‌ എന്റെ ആഹാരം.+ 35  കൊയ്‌ത്തിന്‌ ഇനിയും നാലു മാസമുണ്ടെന്നു നിങ്ങൾ പറയുന്നുണ്ടല്ലോ. പക്ഷേ ഞാൻ ഒരു കാര്യം പറയാം: തല പൊക്കി വയലിലേക്കു നോക്കുക. അവ കൊയ്‌ത്തിനു പാകമായിരിക്കുന്നു.+ 36  കൊയ്‌ത്തുകാരൻ കൂലി വാങ്ങി നിത്യജീവനുവേണ്ടിയുള്ള വിളവ്‌ ശേഖരിച്ചുതുടങ്ങിക്കഴിഞ്ഞു. അങ്ങനെ, വിതയ്‌ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച്‌ സന്തോഷിക്കുന്നു.+ 37  ‘ഒരാൾ വിതയ്‌ക്കുന്നു, മറ്റൊരാൾ കൊയ്യുന്നു’ എന്ന ചൊല്ല്‌ ഇവിടെ യോജിക്കുന്നു. 38  നിങ്ങൾ അധ്വാനിച്ചുണ്ടാക്കാത്തതു കൊയ്യാനാണു ഞാൻ നിങ്ങളെ അയച്ചത്‌. അധ്വാനിച്ചതു മറ്റുള്ളവരാണ്‌. അവരുടെ അധ്വാനഫലം നിങ്ങൾ അനുഭവിക്കുന്നു.” 39  “ഞാൻ ചെയ്‌തിട്ടുള്ളതൊക്കെ ആ മനുഷ്യൻ എന്നോടു പറഞ്ഞു”+ എന്നു സാക്ഷി പറഞ്ഞ സ്‌ത്രീയുടെ വാക്കു നിമിത്തം ആ നഗരത്തിലെ ധാരാളം ശമര്യക്കാർ യേശുവിൽ വിശ്വസിച്ചു. 40  യേശുവിനെ കാണാൻ വന്ന ശമര്യക്കാർ അവരുടെകൂടെ താമസിക്കാൻ യേശുവിനോട്‌ അപേക്ഷിച്ചു. അങ്ങനെ രണ്ടു ദിവസം യേശു അവിടെ കഴിഞ്ഞു. 41  യേശുവിന്റെ വാക്കുകൾ കേട്ട്‌ കുറെ ആളുകൾകൂടെ വിശ്വസിച്ചു. 42  അവർ ആ സ്‌ത്രീയോടു പറഞ്ഞു: “നിങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ ഇതുവരെ ഞങ്ങൾ വിശ്വസിച്ചത്‌. പക്ഷേ ഇനി അങ്ങനെയല്ല. കാരണം ഞങ്ങൾ ഇപ്പോൾ നേരിട്ട്‌ കേട്ടിരിക്കുന്നു. ഈ മനുഷ്യൻതന്നെയാണു ലോകരക്ഷകൻ എന്നു ഞങ്ങൾക്ക്‌ ഇപ്പോൾ അറിയാം.”+ 43  രണ്ടു ദിവസത്തിനു ശേഷം യേശു അവിടെനിന്ന്‌ ഗലീലയിലേക്കു പോയി. 44  ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ബഹുമതി കിട്ടില്ല എന്ന്‌ യേശുതന്നെ പറഞ്ഞിരുന്നു.+ 45  എന്നാൽ യേശു ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ യേശുവിനെ സ്വീകരിച്ചു. കാരണം അവരും പെരുന്നാളിനു+ പോയിരുന്നതുകൊണ്ട്‌ പെരുന്നാളിന്റെ സമയത്ത്‌ യേശു യരുശലേമിൽവെച്ച്‌ ചെയ്‌തതെല്ലാം അവർ കണ്ടിരുന്നു.+ 46  പിന്നെ യേശു വീണ്ടും ഗലീലയിലെ കാനായിൽ ചെന്നു. അവിടെവെച്ചായിരുന്നു യേശു വെള്ളം വീഞ്ഞാക്കിയത്‌.+ രാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളുടെ മകൻ കഫർന്നഹൂമിൽ രോഗിയായി കിടപ്പുണ്ടായിരുന്നു. 47  യേശു യഹൂദ്യയിൽനിന്ന്‌ ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ടപ്പോൾ ആ മനുഷ്യൻ യേശുവിന്റെ അടുത്ത്‌ എത്തി, വന്ന്‌ തന്റെ മകനെ സുഖപ്പെടുത്തണമെന്ന്‌ അപേക്ഷിച്ചു. അവൻ മരിക്കാറായിരുന്നു. 48  എന്നാൽ യേശു അയാളോട്‌, “അടയാളങ്ങളും അത്ഭുതങ്ങളും കാണാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ല”+ എന്നു പറഞ്ഞു. 49  ആ ഉദ്യോഗസ്ഥൻ യേശുവിനോട്‌, “കർത്താവേ, എന്റെ കുഞ്ഞു മരിച്ചുപോകുന്നതിനു മുമ്പേ വരേണമേ” എന്ന്‌ അപേക്ഷിച്ചു. 50  യേശു അയാളോടു പറഞ്ഞു: “പൊയ്‌ക്കൊള്ളൂ. മകന്റെ രോഗം ഭേദമായി.”+ ആ മനുഷ്യൻ യേശു പറഞ്ഞ വാക്കു വിശ്വസിച്ച്‌ അവിടെനിന്ന്‌ പോയി. 51  വഴിയിൽവെച്ചുതന്നെ അയാളുടെ അടിമകൾ അയാളെ കണ്ട്‌ മകന്റെ രോഗം മാറി എന്ന്‌ അറിയിച്ചു. 52  എപ്പോഴാണ്‌ അവന്റെ രോഗം മാറിയത്‌ എന്ന്‌ അയാൾ തിരക്കി. “ഇന്നലെ ഏഴാം മണി* നേരത്ത്‌ അവന്റെ പനി വിട്ടു” എന്ന്‌ അവർ പറഞ്ഞു. 53  “മകന്റെ രോഗം ഭേദമായി”+ എന്നു യേശു തന്നോടു പറഞ്ഞ അതേസമയത്തുതന്നെയാണ്‌ അതു സംഭവിച്ചതെന്ന്‌ ആ പിതാവിനു മനസ്സിലായി. അങ്ങനെ അയാളും വീട്ടിലുള്ള എല്ലാവരും വിശ്വാസികളായിത്തീർന്നു. 54  യഹൂദ്യയിൽനിന്ന്‌ ഗലീലയിൽ വന്ന്‌ യേശു ചെയ്‌ത രണ്ടാമത്തെ അടയാളമായിരുന്നു ഇത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “നീരുറവയുടെ.”
അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.
അഥവാ “ശരിക്കുള്ള ആരാധകർ.”
അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 1 മണി.