രൂത്ത്‌ 4:1-22

  • ബോവസ്‌ വീണ്ടെടുപ്പുകാരനായി പ്രവർത്തിക്കുന്നു (1-12)

  • ബോവസിനും രൂത്തിനും ഓബേദ്‌ ജനിക്കുന്നു (13-17)

  • ദാവീദിന്റെ വംശപരമ്പര (18-22)

4  ബോവസ്‌ നഗരകവാടത്തിൽ+ ചെന്ന്‌ അവിടെ ഇരുന്നു. അപ്പോൾ അതാ, ബോവസ്‌ മുമ്പ്‌ സൂചിപ്പിച്ച വീണ്ടെടുപ്പുകാരൻ+ അതുവഴി പോകുന്നു. (പേര്‌ പരാമർശിച്ചിട്ടില്ലാത്ത) അയാളോടു ബോവസ്‌, “ഇവിടെ വന്ന്‌ ഇരിക്കൂ” എന്നു പറഞ്ഞു. അയാൾ അവിടെ ചെന്ന്‌ ഇരുന്നു.  അപ്പോൾ, ബോവസ്‌ നഗരത്തിലെ പത്തു മൂപ്പന്മാരെ*+ വിളിച്ച്‌ അവരോട്‌, “ഇവിടെ ഇരിക്കൂ” എന്നു പറഞ്ഞു. അവരും അവിടെ ഇരുന്നു.  അപ്പോൾ ബോവസ്‌ ആ വീണ്ടെടുപ്പുകാരനോടു+ പറഞ്ഞു: “മോവാബ്‌ ദേശത്തുനിന്ന്‌ മടങ്ങിയെത്തിയ നൊവൊമിക്കു+ നമ്മുടെ സഹോദരനായ എലീമെലെക്കിന്റെ+ ഉടമസ്ഥതയിലുണ്ടായിരുന്ന നിലം വിൽക്കേണ്ടതായിവന്നിരിക്കുന്നു.  അതുകൊണ്ട്‌ ഇക്കാര്യം നിന്നെ അറിയിച്ച്‌ ഇങ്ങനെ പറയാമെന്നു ഞാൻ കരുതി: “ഈ ദേശവാസികളുടെയും എന്റെ ജനത്തിന്റെ മൂപ്പന്മാരുടെയും സാന്നിധ്യത്തിൽ അതു വാങ്ങിക്കൊള്ളുക.+ നീ വീണ്ടെടുക്കുന്നെങ്കിൽ വീണ്ടെടുത്തുകൊള്ളൂ. വീണ്ടെടുക്കാൻ അവകാശമുള്ളവൻ നീയാണല്ലോ. പക്ഷേ, നീ വീണ്ടെടുക്കുന്നില്ലെങ്കിൽ എന്നോടു പറയണം. നീ കഴിഞ്ഞാൽ പിന്നെ അതിന്‌ അവകാശമുള്ളവൻ ഞാനാണ്‌.” അതിന്‌ അയാൾ, “വീണ്ടെടുക്കാൻ ഞാൻ തയ്യാറാണ്‌” എന്നു പറഞ്ഞു.+  തുടർന്ന്‌ ബോവസ്‌ പറഞ്ഞു: “നൊവൊമിയുടെ കൈയിൽനിന്ന്‌ നീ നിലം വാങ്ങുന്ന അന്നുതന്നെ മരിച്ചയാളുടെ ഭാര്യയായ രൂത്ത്‌ എന്ന മോവാബ്യസ്‌ത്രീയിൽനിന്നുകൂടെ നീ അതു വാങ്ങണം; അങ്ങനെ, മരിച്ചുപോയ വ്യക്തിയുടെ അവകാശത്തിന്മേൽ അയാളുടെ പേര്‌ നിലനിൽക്കാനിടയാകും.”+  അപ്പോൾ, വീണ്ടെടുപ്പുകാരൻ പറഞ്ഞു: “എനിക്ക്‌ അതു വീണ്ടെടുക്കാൻ പറ്റില്ല. കാരണം അങ്ങനെ ചെയ്‌താൽ എന്റെ പൈതൃകസ്വത്തു ഞാൻ നഷ്ടപ്പെടുത്തുകയായിരിക്കും. എന്തായാലും ഞാൻ വീണ്ടെടുക്കാത്ത സ്ഥിതിക്ക്‌ എന്റെ വീണ്ടെടുപ്പവകാശം ഉപയോഗിച്ച്‌ ബോവസുതന്നെ അതു വീണ്ടെടുത്തുകൊള്ളൂ.”  വീണ്ടെടുപ്പവകാശവും കൈമാറ്റവും സംബന്ധിച്ച എല്ലാ തരം ഇടപാടുകളും നിയമസാധുതയുള്ളതാക്കാൻ ഒരാൾ ചെരിപ്പ്‌ ഊരി+ മറ്റേയാൾക്കു കൊടുക്കുന്ന സമ്പ്രദായം പണ്ട്‌ ഇസ്രായേലിലുണ്ടായിരുന്നു. അങ്ങനെയാണ്‌ ഒരു കരാർ ഉറപ്പിച്ചിരുന്നത്‌.  അതനുസരിച്ച്‌ വീണ്ടെടുപ്പുകാരൻ ബോവസിനോട്‌, “നീതന്നെ അതു വാങ്ങിക്കൊള്ളുക” എന്നു പറഞ്ഞ്‌ ചെരിപ്പ്‌ ഊരി.  അപ്പോൾ ബോവസ്‌ മൂപ്പന്മാരോടും എല്ലാ ജനത്തോടും പറഞ്ഞു: “എലീമെലെക്കിന്റെ ഉടമസ്ഥതയിലും കില്യോൻ, മഹ്ലോൻ എന്നിവരുടെ ഉടമസ്ഥതയിലും ഉണ്ടായിരുന്നതൊക്കെ ഞാൻ നൊവൊമിയുടെ കൈയിൽനിന്ന്‌ വാങ്ങുന്നു എന്നതിനു നിങ്ങൾ ഇന്നു സാക്ഷികൾ.+ 10  കൂടാതെ, മരിച്ചയാളുടെ പേര്‌ അയാളുടെ അവകാശത്തിന്മേൽ+ നിലനിറുത്താനും അങ്ങനെ, അയാളുടെ സഹോദരന്മാരുടെ ഇടയിൽനിന്നും നഗരകവാടത്തിൽനിന്നും ആ പേര്‌ അറ്റുപോകാതിരിക്കാനും മഹ്ലോന്റെ ഭാര്യയായ രൂത്ത്‌ എന്ന മോവാബ്യസ്‌ത്രീയെ ഞാൻ ഭാര്യയായും വാങ്ങുന്നു. ഇതിനു നിങ്ങൾ ഇന്നു സാക്ഷികൾ.”+ 11  അപ്പോൾ നഗരകവാടത്തിലുണ്ടായിരുന്ന ജനവും മൂപ്പന്മാരും പറഞ്ഞു: “ഞങ്ങൾ സാക്ഷികൾ! ബോവസിന്റെ വീട്ടിലേക്കു വരുന്ന ഭാര്യയെ യഹോവ, ഇസ്രായേൽഗൃഹം പണിത റാഹേലിനെയും ലേയയെയും+ പോലെ ആക്കട്ടെ. എഫ്രാത്തയിൽ+ അങ്ങ്‌ അഭിവൃദ്ധി പ്രാപിക്കുകയും ബേത്ത്‌ലെഹെമിൽ+ സത്‌പേര്‌ ഉണ്ടാക്കുകയും* ചെയ്യട്ടെ. 12  ഈ യുവതിയിലൂടെ യഹോവ തരുന്ന സന്തതി+ മുഖാന്തരം അങ്ങയുടെ ഗൃഹം യഹൂദയ്‌ക്കു താമാറിൽ ജനിച്ച പേരെസിന്റെ+ ഗൃഹംപോലെയായിത്തീരട്ടെ.” 13  അങ്ങനെ, ബോവസ്‌ രൂത്തിനെ സ്വീകരിച്ചു; രൂത്ത്‌ ബോവസിന്റെ ഭാര്യയായിത്തീർന്നു. അവർ ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. യഹോവയുടെ അനുഗ്രഹത്താൽ രൂത്ത്‌ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. 14  അപ്പോൾ സ്‌ത്രീകൾ നൊവൊമിയോടു പറഞ്ഞു: “ഇന്നു നൊവൊമിക്ക്‌ ഒരു വീണ്ടെടുപ്പുകാരനെ തന്ന യഹോവ വാഴ്‌ത്തപ്പെടട്ടെ. ആ പേര്‌ ഇസ്രായേലിലെങ്ങും പ്രസിദ്ധമാകട്ടെ! 15  അവൻ* നിനക്കു നവജീവൻ തന്നിരിക്കുന്നു. നിന്റെ വാർധക്യത്തിൽ അവൻ നിന്നെ പരിപാലിക്കും. കാരണം, നിന്നെ സ്‌നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു പ്രയോജനം ചെയ്യുന്നവളും ആയ നിന്റെ മരുമകളാണല്ലോ+ അവനെ പ്രസവിച്ചിരിക്കുന്നത്‌.” 16  നൊവൊമി കുട്ടിയെ എടുത്ത്‌ മാറോടണച്ചു. നൊവൊമി കുട്ടിയുടെ പോറ്റമ്മയായി.* 17  “നൊവൊമിക്ക്‌ ഒരു മകൻ ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞ്‌ അയൽക്കാരികൾ കുഞ്ഞിനു പേരിട്ടു. അവർ അവനെ ഓബേദ്‌+ എന്നു വിളിച്ചു. ഇവനാണ്‌ ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ+ അപ്പൻ. 18  പേരെസിന്റെ വംശപരമ്പര+ ഇതാണ്‌:* പേരെസിനു ഹെസ്രോൻ+ ജനിച്ചു. 19  ഹെസ്രോനു രാം ജനിച്ചു. രാമിന്‌ അമ്മീനാദാബ്‌ ജനിച്ചു.+ 20  അമ്മീനാദാബിനു+ നഹശോൻ ജനിച്ചു. നഹശോനു ശൽമോൻ ജനിച്ചു. 21  ശൽമോനു ബോവസ്‌ ജനിച്ചു. ബോവസിനു ഓബേദ്‌ ജനിച്ചു. 22  ഓബേദിനു യിശ്ശായി+ ജനിച്ചു. യിശ്ശായിക്കു ദാവീദ്‌+ ജനിച്ചു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ഒരു പേര്‌ പ്രസിദ്ധമാക്കുകയും.”
അതായത്‌, നൊവൊമിയുടെ പൗത്രൻ.
അഥവാ “കുട്ടിയെ പരിപാലിച്ചു.”
അക്ഷ. “തലമുറകൾ ഇവയാണ്‌.”