റോമിലുള്ളവർക്ക്‌ എഴുതിയ കത്ത്‌ 4:1-25

  • അബ്രാഹാമിനെ വിശ്വാസത്താൽ നീതിമാനായി പ്രഖ്യാപിച്ചു (1-12)

    • അബ്രാഹാം—വിശ്വാസമുള്ളവരുടെ പിതാവ്‌ (11)

  • വിശ്വാസത്തിലൂടെ ലഭിച്ച വാഗ്‌ദാനം (13-25)

4  അങ്ങനെയെങ്കിൽ, നമ്മുടെ പൂർവികനായ അബ്രാഹാം ജഡപ്രകാരം* എന്തു നേടി? 2  അബ്രാഹാമിനെ നീതിമാനായി പ്രഖ്യാപിച്ചതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണെങ്കിൽ അബ്രാഹാമിന്‌ അഭിമാനിക്കാൻ വകയുണ്ട്‌. എന്നാൽ ദൈവസന്നിധിയിൽ അഭിമാനിക്കാൻ വകയില്ല. 3  തിരുവെഴുത്ത്‌ എന്തു പറയുന്നു? “അബ്രാഹാം യഹോവയിൽ* വിശ്വസിച്ചു. അതുകൊണ്ട്‌ അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നല്ലേ? 4  ജോലി ചെയ്യുന്നയാൾക്കു കൊടുക്കുന്ന കൂലിയെ ഒരു ഔദാര്യമായി* ആരും കണക്കാക്കില്ല. അത്‌ അയാൾക്ക്‌ അവകാശപ്പെട്ടതാണ്‌. 5  എന്നാൽ ഒരാൾ ഒന്നും ചെയ്യുന്നില്ലെങ്കിൽപ്പോലും അഭക്തരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്നെങ്കിൽ അയാളുടെ വിശ്വാസം നീതിയായി കണക്കിടും.+ 6  പ്രവൃത്തികൾ നോക്കാതെതന്നെ ദൈവം നീതിമാനായി കണക്കാക്കുന്ന മനുഷ്യന്റെ സന്തോഷത്തെപ്പറ്റി ദാവീദും ഇങ്ങനെ പറയുന്നു: 7  “ധിക്കാരം* ക്ഷമിച്ചും പാപം മറച്ചും* കിട്ടിയവർ സന്തുഷ്ടർ. 8  യഹോവ* പാപം കണക്കിലെടുക്കാത്ത മനുഷ്യൻ സന്തുഷ്ടൻ.”+ 9  ഈ സന്തോഷം പരിച്ഛേദനയേറ്റവർക്കു* മാത്രമുള്ളതാണോ, അതോ പരിച്ഛേദനയേൽക്കാത്ത അഗ്രചർമികൾക്കും കൂടെയുള്ളതോ?+ “അബ്രാഹാമിന്റെ വിശ്വാസം കാരണം അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നു നമ്മൾ പറയുന്നുണ്ടല്ലോ. 10  അങ്ങനെയെങ്കിൽ, എപ്പോഴാണ്‌ അതു കണക്കിട്ടത്‌? പരിച്ഛേദനയേറ്റശേഷമോ, അതിനു മുമ്പോ? പരിച്ഛേദനയേറ്റശേഷമല്ല, അതിനു മുമ്പുതന്നെയാണ്‌. 11  പരിച്ഛേദനയേൽക്കുന്നതിനു മുമ്പുതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്നതിന്റെ മുദ്രയായി* അബ്രാഹാമിനു പരിച്ഛേദനയെന്ന അടയാളം+ ലഭിച്ചു. അങ്ങനെ, അഗ്രചർമികളായിരിക്കെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട സകലർക്കും അബ്രാഹാം പിതാവായി.+ 12  പരിച്ഛേദനയേറ്റവർക്കും അബ്രാഹാം പിതാവായി. അതെ, പരിച്ഛേദനയേറ്റവർക്കും അഗ്രചർമിയായിരിക്കെ നമ്മുടെ പിതാവായ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസത്തിന്റെ അതേ മാതൃക ചിട്ടയോടെ പിൻപറ്റുന്നവർക്കും അബ്രാഹാം പിതാവായി.+ 13  ഒരു ലോകത്തിന്റെ* അവകാശിയാകുമെന്ന വാഗ്‌ദാനം അബ്രാഹാമിനും സന്തതിക്കും* ലഭിച്ചതു+ നിയമത്തിലൂടെയല്ല, വിശ്വാസത്താലുള്ള നീതിയിലൂടെയാണ്‌.+ 14  നിയമം പാലിക്കുന്നവരാണ്‌ അവകാശികളെങ്കിൽ വിശ്വാസംകൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്നും വാഗ്‌ദാനത്തിനു വിലയില്ലെന്നും വരും. 15  വാസ്‌തവത്തിൽ, നിയമം ക്രോധത്തിനു വഴിതെളിക്കുകയാണു ചെയ്യുന്നത്‌.+ കാരണം നിയമമില്ലെങ്കിൽ ലംഘനവുമില്ല.+ 16  അതുകൊണ്ടാണ്‌ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാഗ്‌ദാനം നൽകിയത്‌. ദൈവത്തിന്‌ അനർഹദയ തോന്നിയിട്ടാണു+ വാഗ്‌ദാനം നൽകിയത്‌ എന്ന്‌ അതിലൂടെ വ്യക്തമാകുന്നു. വാഗ്‌ദാനം നിറവേറുമെന്ന്‌ അബ്രാഹാമിന്റെ സന്തതികൾക്കെല്ലാം*+ ഉറപ്പു തോന്നാനാണു ദൈവം അങ്ങനെ ചെയ്‌തത്‌. അതിൽ നിയമം പാലിക്കുന്നവർ മാത്രമല്ല നമ്മുടെയെല്ലാം പിതാവായ അബ്രാഹാമിന്റേതുപോലുള്ള വിശ്വാസമുള്ള മറ്റുള്ളവരും ഉൾപ്പെടുന്നു.+ 17  (“ഞാൻ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു”+ എന്ന്‌ എഴുതിയിട്ടുണ്ടല്ലോ.) അബ്രാഹാം വിശ്വസിച്ച ദൈവത്തിന്റെ വീക്ഷണത്തിൽ, അതായത്‌ മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ വിളിക്കുകയും* ചെയ്യുന്ന ദൈവത്തിന്റെ വീക്ഷണത്തിൽ, ഉറപ്പുള്ളതായിരുന്നു ഈ വാഗ്‌ദാനം. 18  “നിന്റെ സന്തതിയും* ഇതുപോലെയാകും”+ എന്ന വാഗ്‌ദാനത്തിനു ചേർച്ചയിൽ താൻ അനേകം ജനതകൾക്കു പിതാവാകും എന്ന്‌ അബ്രാഹാം പ്രത്യാശയോടെ വിശ്വസിച്ചു. പ്രതീക്ഷയ്‌ക്ക്‌ ഒരു വകയുമില്ലാഞ്ഞിട്ടും അബ്രാഹാം അതു വിശ്വസിച്ചു. 19  തന്റെ ശരീരം മരിച്ചതിനു തുല്യമാണെന്നും (കാരണം അപ്പോൾ അബ്രാഹാമിന്‌ ഏകദേശം 100 വയസ്സുണ്ടായിരുന്നു.)+ സാറയുടെ ഗർഭപാത്രം നിർജീവമാണെന്നും*+ അറിയാമായിരുന്നിട്ടും അബ്രാഹാമിന്റെ വിശ്വാസത്തിന്‌ ഒരു കുറവും വന്നില്ല. 20  ദൈവത്തിന്റെ വാഗ്‌ദാനത്തെ അവിശ്വസിച്ച്‌ ചഞ്ചലപ്പെടാതെ അബ്രാഹാം വിശ്വാസത്താൽ ശക്തിപ്പെട്ട്‌ ദൈവത്തെ മഹത്ത്വപ്പെടുത്തി. 21  വാഗ്‌ദാനം നിവർത്തിക്കാൻ ദൈവം പ്രാപ്‌തനാണെന്ന്‌+ അബ്രാഹാമിനു പൂർണബോധ്യമുണ്ടായിരുന്നു. 22  അതുകൊണ്ട്‌, “അബ്രാഹാമിനെ നീതിമാനായി കണക്കാക്കി.”+ 23  ‘അത്‌ അബ്രാഹാമിനു കണക്കിട്ടു’ എന്ന്‌ എഴുതിയിരിക്കുന്നത്‌ അബ്രാഹാമിനുവേണ്ടി മാത്രമല്ല,+ 24  നമുക്കുവേണ്ടിയുമാണ്‌. നമുക്കും അതു കണക്കിടും. കാരണം, നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിച്ച ദൈവത്തിൽ+ നമ്മളും വിശ്വസിക്കുന്നുണ്ട്‌. 25  നമ്മുടെ അപരാധങ്ങൾക്കുവേണ്ടിയാണല്ലോ യേശുവിനെ മരണത്തിന്‌ ഏൽപ്പിച്ചത്‌.+ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കാൻവേണ്ടിയാണല്ലോ+ യേശുവിനെ ഉയിർപ്പിച്ചത്‌.

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ജഡം” കാണുക.
അനു. എ5 കാണുക.
അക്ഷ. “അനർഹദയയായി.”
അഥവാ “നിയമലംഘനം.”
അഥവാ “പൊറുത്തും.”
അനു. എ5 കാണുക.
പദാവലി കാണുക.
അഥവാ “ഉറപ്പായി.”
അക്ഷ. “വിത്തിനും.”
അഥവാ “പുതിയ ലോകത്തിന്റെ.”
അക്ഷ. “എല്ലാ വിത്തിനും.”
മറ്റൊരു സാധ്യത “അസ്‌തിത്വത്തിലില്ലാത്തവയെ അസ്‌തിത്വത്തിലേക്കു കൊണ്ടുവരുകയും.”
അക്ഷ. “വിത്തും.”
അഥവാ “സാറ വന്ധ്യയാണെന്നും.”