സങ്കീർത്തനം 10:1-18

  • നിസ്സഹായന്‌ യഹോവ തുണ

    • “ദൈവം ഇല്ല” എന്നു ദുഷ്ടൻ വീമ്പിളക്കുന്നു (4)

    • നിസ്സഹായൻ യഹോവയിലേക്കു തിരിയുന്നു (14)

    • “യഹോവ എന്നുമെന്നേക്കും രാജാവാണ്‌” (16)

ל (ലാമെദ്‌) 10  യഹോവേ, അങ്ങ്‌ ഇത്ര ദൂരെ മാറിനിൽക്കുന്നത്‌ എന്താണ്‌? കഷ്ടകാലത്ത്‌ അങ്ങ്‌ മറഞ്ഞിരിക്കുന്നത്‌ എന്താണ്‌?+   ദുഷ്ടൻ അഹങ്കാരത്തോടെ നിസ്സഹായനെ വേട്ടയാടുന്നു.+എന്നാൽ, അയാൾ മനയുന്ന കുടിലതന്ത്രങ്ങളിൽ അയാൾത്തന്നെ കുടുങ്ങും.+   ദുഷ്ടൻ സ്വാർഥമോഹങ്ങളെക്കുറിച്ച്‌ വീമ്പിളക്കുന്നു.+അയാൾ അത്യാഗ്രഹിയെ പ്രശംസിക്കുന്നു.*נ (നൂൻ)അയാൾക്ക്‌ യഹോവയോട്‌ ആദരവില്ല.   ദുഷ്ടൻ ധാർഷ്ട്യം നിമിത്തം ഒരു അന്വേഷണവും നടത്തുന്നില്ല.“ദൈവം ഇല്ല” എന്നാണ്‌ അയാളുടെ ചിന്ത.+   അയാളുടെ വഴികൾ അഭിവൃദ്ധിയിലേക്കാണ്‌.+പക്ഷേ, അങ്ങയുടെ ന്യായവിധികൾ അയാളുടെ ഗ്രാഹ്യത്തിന്‌ അതീതം.+ശത്രുക്കളെയെല്ലാം അയാൾ പരിഹസിക്കുന്നു.*   “ഞാൻ ഒരിക്കലും കുലുങ്ങില്ല;*തലമുറതലമുറയോളംഎനിക്ക്‌ ആപത്തൊന്നും വരില്ല” എന്ന്‌ അയാൾ മനസ്സിൽ പറയുന്നു.+ פ (പേ)   അയാളുടെ വായ്‌ നിറയെ ശാപവും നുണയും ഭീഷണിയും ആണ്‌!+അയാളുടെ നാവിന്‌ അടിയിൽ ദോഷവും ദ്രോഹവും ഉണ്ട്‌.+   ആക്രമിക്കാനായി ആൾപ്പാർപ്പുള്ള സ്ഥലങ്ങൾക്കരികെ അയാൾ പതുങ്ങിയിരിക്കുന്നു.തന്റെ ഒളിസങ്കേതത്തിൽനിന്ന്‌ ഇറങ്ങി അയാൾ നിരപരാധിയെ കൊല്ലുന്നു.+ ע (അയിൻ) നിർഭാഗ്യവാനായ ഒരു ഇരയ്‌ക്കുവേണ്ടി അയാളുടെ കണ്ണുകൾ പരതുന്നു.+   മടയിലിരിക്കുന്ന* സിംഹത്തെപ്പോലെ അയാൾ ഒളിയിടത്തിൽ പതിയിരിക്കുന്നു.+ നിസ്സഹായനെ പിടികൂടാൻ അയാൾ കാത്തിരിക്കുന്നു; അയാളെ കാണുമ്പോൾ വല വലിച്ച്‌ കുരുക്കുന്നു.+ 10  ഇര ആകെ തകർന്നുപോകുന്നു, അവൻ നിലംപരിചാകുന്നു.നിർഭാഗ്യവാന്മാർ അയാളുടെ കരാളഹസ്‌തങ്ങളിൽ* അകപ്പെടുന്നു. 11  “ദൈവം മറന്നിരിക്കുന്നു.+ ദൈവം മുഖം തിരിച്ചിരിക്കുന്നു. ഇതൊന്നും ദൈവം ഒരിക്കലും കാണില്ല”+ എന്ന്‌ അയാൾ മനസ്സിൽ പറയുന്നു. ק (കോഫ്‌) 12  യഹോവേ, എഴുന്നേൽക്കേണമേ!+ ദൈവമേ, അങ്ങ്‌ കൈ ഉയർത്തേണമേ!+ നിസ്സഹായരെ അങ്ങ്‌ ഒരിക്കലും മറന്നുകളയരുതേ!+ 13  എന്തുകൊണ്ടാണു ദുഷ്ടൻ ദൈവത്തോട്‌ അനാദരവ്‌ കാട്ടുന്നത്‌? “ദൈവം എന്നോടു കണക്കു ചോദിക്കില്ല” എന്നു ദുഷ്ടൻ മനസ്സിൽ പറയുന്നു. ר (രേശ്‌) 14  പക്ഷേ, അങ്ങ്‌ കഷ്ടപ്പാടും ദുരിതവും കാണുന്നു. ഇതെല്ലാം കാണുമ്പോൾ അങ്ങ്‌ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു.+ നിർഭാഗ്യവാനായ ആ ഇര അങ്ങയിലേക്കു തിരിയുന്നു.+അനാഥന്‌* അങ്ങ്‌ തുണയായുണ്ടല്ലോ.+ ש (ശീൻ) 15  ക്രൂരനായ ദുഷ്ടമനുഷ്യന്റെ കൈ ഒടിക്കേണമേ!+പിന്നെ എത്ര തിരഞ്ഞാലുംഅയാളിൽ ദുഷ്ടത കണ്ടെത്താൻ പറ്റാതാകട്ടെ. 16  യഹോവ എന്നുമെന്നേക്കും രാജാവാണ്‌.+ ജനതകൾ ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു.+ ת (തൗ) 17  എന്നാൽ യഹോവേ, അങ്ങ്‌ സൗമ്യരുടെ അപേക്ഷ കേൾക്കും.+ അങ്ങ്‌ അവരുടെ ഹൃദയം ബലപ്പെടുത്തും,+ അവരുടെ നേരെ ചെവി ചായിക്കും.+ 18  അനാഥർക്കും തകർന്നിരിക്കുന്നവർക്കും അങ്ങ്‌ ന്യായം നടത്തിക്കൊടുക്കും.+പിന്നെ, ഭൂവാസിയായ മർത്യൻ അവരെ പേടിപ്പിക്കില്ല.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അത്യാഗ്രഹി സ്വയം പ്രശംസിക്കുന്നു.”
അഥവാ “അയാൾ ശത്രുക്കളുടെ നേരെ ചീറുന്നു.”
അഥവാ “പതറില്ല (ചഞ്ചലപ്പെടില്ല).”
അഥവാ “കുറ്റിക്കാട്ടിലിരിക്കുന്ന.”
അഥവാ “ബലമുള്ള നഖങ്ങളിൽ.”
അഥവാ “പിതാവില്ലാത്ത കുട്ടിക്ക്‌.”