സങ്കീർത്തനം 101:1-8

  • ശുദ്ധഹൃദയത്തോടെ പ്രവർത്തിക്കുന്ന ഒരു ഭരണാധിപൻ

    • ‘ധാർഷ്ട്യമുള്ളവനെ ഞാൻ വെച്ചുപൊറുപ്പിക്കില്ല’ (5)

    • “വിശ്വസ്‌തരെ ഞാൻ പ്രീതിയോടെ നോക്കും” (6)

ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 101  ഞാൻ അചഞ്ചലസ്‌നേഹത്തെയും നീതിയെയും കുറിച്ച്‌ പാടും. യഹോവേ, അങ്ങയ്‌ക്കു ഞാൻ സ്‌തുതി പാടും.*   ഞാൻ വിവേകത്തോടെ, കുറ്റമറ്റ വിധം* പ്രവർത്തിക്കും. അങ്ങ്‌ എപ്പോൾ എന്റെ അരികിൽ വരും? ഞാൻ വീട്ടിനുള്ളിൽ നിഷ്‌കളങ്കഹൃദയത്തോടെ* നടക്കും.+   വിലകെട്ടതൊന്നും* ഞാൻ എന്റെ കൺമുന്നിൽ വെക്കില്ല. നേർവഴി വിട്ട്‌ നടക്കുന്നവരുടെ ചെയ്‌തികൾ ഞാൻ വെറുക്കുന്നു;+അവയുമായി എനിക്ക്‌ ഒരു ബന്ധവുമില്ല.*   വക്രഹൃദയം എന്നോട്‌ അടുക്കാൻ ഞാൻ സമ്മതിക്കില്ല.മോശമായ ഒന്നിലും ഞാൻ ഉൾപ്പെടില്ല.*   സ്വകാര്യമായി അയൽക്കാരനെക്കുറിച്ച്‌ പരദൂഷണം പറയുന്നവനെ+ഞാൻ നിശ്ശബ്ദനാക്കും.* ധാർഷ്ട്യമുള്ള കണ്ണും ഗർവമുള്ള ഹൃദയവും ഉള്ളവനെഞാൻ വെച്ചുപൊറുപ്പിക്കില്ല.   ഭൂമിയിലെ വിശ്വസ്‌തരെ ഞാൻ പ്രീതിയോടെ നോക്കും; അവർ എന്നോടൊപ്പം കഴിയും.കുറ്റമറ്റവനായി* നടക്കുന്നവൻ എനിക്കു ശുശ്രൂഷ ചെയ്യും.   ഒരു വഞ്ചകനെയും ഞാൻ എന്റെ വീട്ടിൽ താമസിപ്പിക്കില്ല;ഒരു നുണയനും എന്റെ കൺവെട്ടത്ത്‌ നിൽക്കില്ല.   രാവിലെതോറും ഞാൻ ഭൂമിയിലെ ദുഷ്ടരെ മുഴുവൻ നിശ്ശബ്ദരാക്കും;*പിന്നെ യഹോവയുടെ നഗരത്തിൽ ഒരു ദുഷ്‌പ്രവൃത്തിക്കാരനും കാണില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “സംഗീതം ഉതിർക്കും.”
അഥവാ “ധർമനിഷ്‌ഠയോടെ.”
അഥവാ “ധർമനിഷ്‌ഠയുള്ള ഹൃദയത്തോടെ.”
അഥവാ “ഗുണമില്ലാത്തതൊന്നും.”
അഥവാ “അവ എന്നോടു പറ്റിച്ചേരില്ല.”
അഥവാ “മോശമായതൊന്നും ഞാൻ അംഗീകരിക്കില്ല.” അക്ഷ. “മോശമായതൊന്നും ഞാൻ അറിയില്ല.”
അഥവാ “ഇല്ലാതാക്കും.”
അഥവാ “ധർമനിഷ്‌ഠയോടെ.”
അഥവാ “ഇല്ലാതാക്കും.”