സങ്കീർത്തനം 104:1-35

  • സൃഷ്ടിയിലെ അത്ഭുതങ്ങളെപ്രതി ദൈവത്തെ സ്‌തുതിക്കുന്നു

    • ഭൂമി എന്നും നിലനിൽക്കും (5)

    • മർത്യനു വീഞ്ഞും അപ്പവും (15)

    • “അങ്ങയുടെ സൃഷ്ടികൾ എത്ര അധികം!” (24)

    • ‘ജീവശക്തി എടുക്കുമ്പോൾ അവ ചാകുന്നു’ (29)

104  ഞാൻ യഹോവയെ സ്‌തുതിക്കട്ടെ.+ എന്റെ ദൈവമായ യഹോവേ, അങ്ങ്‌ എത്ര വലിയവൻ!+ അങ്ങ്‌ മഹത്ത്വവും തേജസ്സും ധരിച്ചിരിക്കുന്നു.+   അങ്ങ്‌ വസ്‌ത്രംപോലെ പ്രകാശം അണിഞ്ഞിരിക്കുന്നു,+കൂടാരത്തുണിപോലെ ആകാശം വിരിക്കുന്നു.+   ദൈവം തന്റെ മേൽമുറികളുടെ തുലാം, മുകളിലുള്ള വെള്ളത്തിൽ ഉറപ്പിക്കുന്നു;*+മേഘങ്ങൾ രഥമാക്കി+ കാറ്റിൻചിറകിൽ സഞ്ചരിക്കുന്നു.+   ദൈവം തന്റെ ദൂതന്മാരെ കാറ്റും*തന്റെ ശുശ്രൂഷകന്മാരെ, ചുട്ടെരിക്കുന്ന തീയും ആക്കുന്നു.+   ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു;+ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന്‌ ഇളകില്ല.*+   വസ്‌ത്രംകൊണ്ടെന്നപോലെ അങ്ങ്‌ ആഴിയാൽ അതു മൂടി.+ വെള്ളം പർവതങ്ങളെക്കാൾ ഉയർന്നുനിന്നു.   അങ്ങയുടെ ശകാരം കേട്ട്‌ അത്‌ ഓടിക്കളഞ്ഞു;+അങ്ങയുടെ ഇടിനാദം കേട്ട്‌ അതു പേടിച്ചോടി,   —പർവതങ്ങൾ ഉയർന്നു,+ താഴ്‌വരകൾ താണു—അങ്ങ്‌ നിശ്ചയിച്ച സ്ഥാനത്ത്‌ ചെന്ന്‌ നിന്നു.   പിന്നെ ഒരിക്കലും അതു ഭൂമിയെ മൂടാതിരിക്കേണ്ടതിന്‌ലംഘിക്കരുതാത്ത ഒരു അതിർ അതിനായി വെച്ചു.+ 10  ദൈവം നീരുറവകളെ താഴ്‌വരകളിലേക്ക്‌* അയയ്‌ക്കുന്നു;മലനിരകൾക്കിടയിലൂടെ അവ ഒഴുകുന്നു. 11  കാട്ടുമൃഗങ്ങളെല്ലാം അവയിൽനിന്ന്‌ കുടിക്കുന്നു;കാട്ടുകഴുതകൾ ദാഹം തീർക്കുന്നു. 12  ആകാശപ്പറവകൾ അവയ്‌ക്കു മുകളിൽ ചേക്കേറുന്നു;പച്ചിലപ്പടർപ്പുകൾക്കിടയിൽ ഇരുന്ന്‌ അവ പാട്ടു മൂളുന്നു. 13  തന്റെ മേൽമുറികളിൽനിന്ന്‌* ദൈവം പർവതങ്ങളെ നനയ്‌ക്കുന്നു.+ അങ്ങയുടെ പ്രവൃത്തികളുടെ ഫലം അനുഭവിച്ച്‌ ഭൂമി തൃപ്‌തിയടയുന്നു.+ 14  ദൈവം ഭൂമിയിൽനിന്ന്‌ ആഹാരം വിളയിക്കുന്നു;കന്നുകാലികൾക്കു പുല്ലുംമനുഷ്യർക്കായി സസ്യജാലങ്ങളും മുളപ്പിക്കുന്നു;+ 15  മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും+മുഖകാന്തിയേകുന്ന എണ്ണയുംമർത്യന്റെ ഹൃദയത്തെ പോഷിപ്പിക്കുന്ന അപ്പവും ദൈവം നൽകുന്നു.+ 16  യഹോവയുടെ വൃക്ഷങ്ങൾക്ക്‌,ലബാനോനിൽ ദൈവം നട്ട ദേവദാരുക്കൾക്ക്‌,മതിയാവോളം വെള്ളം ലഭിക്കുന്നു. 17  പക്ഷികൾ അവയിൽ കൂടു കൂട്ടുന്നു. ജൂനിപ്പർ വൃക്ഷങ്ങൾ കൊക്കിന്റെ പാർപ്പിടം.+ 18  ഉയരമുള്ള മലകൾ മലയാടുകളുടെ സങ്കേതം;+പാറമുയലിനോ പാറക്കെട്ടുകൾ അഭയം.+ 19  കാലങ്ങൾ നിശ്ചയിക്കാൻ ദൈവം ചന്ദ്രനെ ഉണ്ടാക്കി;അസ്‌തമയസമയം സൂര്യനു നന്നായി അറിയാം.+ 20  അങ്ങ്‌ ഇരുട്ടു വീഴ്‌ത്തുന്നു, രാത്രി വരുന്നു;+അപ്പോൾ, വന്യമൃഗങ്ങളെല്ലാം ചുറ്റിനടക്കുന്നു. 21  കരുത്തരായ സിംഹങ്ങൾ* ഇരയ്‌ക്കുവേണ്ടി അലറുന്നു;+അവ ദൈവത്തോട്‌ ആഹാരം ചോദിക്കുന്നു.+ 22  സൂര്യൻ ഉദിക്കുമ്പോൾഅവ വീണ്ടും മടകളിൽ പോയി കിടക്കുന്നു. 23  മനുഷ്യനോ പണിക്ക്‌ ഇറങ്ങുന്നു;അവൻ അന്തിയോളം പണിയെടുക്കുന്നു. 24  യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയധികം!+ അങ്ങ്‌ അവയെയെല്ലാം ജ്ഞാനത്തോടെ ഉണ്ടാക്കി.+ അങ്ങയുടെ സൃഷ്ടികളാൽ ഭൂമി നിറഞ്ഞിരിക്കുന്നു. 25  അതാ സമുദ്രം! അനന്തം! അതിവിശാലം!അതിൽ നിറയെ ചെറുതും വലുതും ആയ എണ്ണമറ്റ ജീവജാലങ്ങൾ!+ 26  അതിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നു;അതിൽ കളിച്ചുനടക്കാൻ അങ്ങ്‌ ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്‌.*+ 27  സമയത്ത്‌ ആഹാരം കിട്ടാൻഅവയെല്ലാം അങ്ങയെ നോക്കിയിരിക്കുന്നു.+ 28  അങ്ങ്‌ നൽകുന്നത്‌ അവ തിന്നുന്നു.+ തൃക്കൈ തുറക്കുമ്പോൾ നല്ല വസ്‌തുക്കളാൽ അവയ്‌ക്കു തൃപ്‌തിവരുന്നു.+ 29  അങ്ങ്‌ മുഖം മറയ്‌ക്കുമ്പോൾ അവ അസ്വസ്ഥരാകുന്നു. അങ്ങ്‌ അവയുടെ ജീവശക്തി* എടുക്കുമ്പോൾ അവ ചത്ത്‌ പൊടിയിലേക്കു മടങ്ങുന്നു.+ 30  അങ്ങ്‌ ആത്മാവിനെ* അയയ്‌ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;+അങ്ങ്‌ മണ്ണിനു നവജീവനേകുന്നു. 31  യഹോവയുടെ മഹത്ത്വം എന്നെന്നും നിലനിൽക്കും. യഹോവ തന്റെ സൃഷ്ടിയിൽ ആനന്ദിക്കും.+ 32  ദൈവം ഭൂമിയെ നോക്കുമ്പോൾ അതു വിറയ്‌ക്കുന്നു;മലകളെ തൊടുമ്പോൾ അവ പുകയുന്നു.+ 33  ജീവിതകാലം മുഴുവൻ ഞാൻ യഹോവയ്‌ക്കു പാട്ടു പാടും;+ജീവനുള്ളിടത്തോളം എന്റെ ദൈവത്തെ പാടി സ്‌തുതിക്കും.*+ 34  എന്റെ ചിന്തകൾ ദൈവത്തിനു പ്രസാദകരമായിരിക്കട്ടെ.* ഞാൻ യഹോവയിൽ ആനന്ദിക്കും. 35  പാപികൾ ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷരാകും;ദുഷ്ടർ മേലാലുണ്ടായിരിക്കില്ല.+ ഞാൻ യഹോവയെ സ്‌തുതിക്കട്ടെ. യാഹിനെ വാഴ്‌ത്തുവിൻ!*

അടിക്കുറിപ്പുകള്‍

അക്ഷ. “തുലാം വെള്ളത്തിൽ ഉറപ്പിക്കുന്നു.”
അഥവാ “ആത്മാക്കളും.”
അഥവാ “അതു ചാഞ്ചാടില്ല.”
അഥവാ “നീർച്ചാലുകളിലേക്ക്‌.”
അതായത്‌, പുരമുകളിലെ മുറി.
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾ.”
പദാവലി കാണുക.
അഥവാ “ആത്മാവ്‌.”
അതായത്‌, ദൈവാത്മാവ്‌.
അഥവാ “ദൈവത്തിനു സംഗീതം ഉതിർക്കും.”
മറ്റൊരു സാധ്യത “ദൈവത്തെക്കുറിച്ചുള്ള എന്റെ ധ്യാനം പ്രസാദകരമായിരിക്കട്ടെ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”