സങ്കീർത്തനം 105:1-45

  • തന്റെ ജനത്തോടുള്ള യഹോവയുടെ വിശ്വസ്‌തപ്രവൃത്തികൾ

    • ദൈവം തന്റെ ഉടമ്പടി ഓർക്കുന്നു (8-10)

    • “എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്‌” (15)

    • അടിമയായിത്തീർന്ന യോസേഫിനെ ദൈവം ഉപയോഗിക്കുന്നു (17-22)

    • ഈജിപ്‌തിൽ ദൈവത്തിന്റെ അത്ഭുതങ്ങൾ (23-36)

    • ഇസ്രായേല്യർ ഈജിപ്‌തിൽനിന്ന്‌ പുറപ്പെടുന്നു (37-39)

    • അബ്രാഹാമിനോടു ചെയ്‌ത വാഗ്‌ദാനം ദൈവം ഓർക്കുന്നു (42)

105  യഹോവയോടു നന്ദി പറയൂ,+ തിരുനാമം വിളിച്ചപേക്ഷിക്കൂ,ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ!+   ദൈവത്തിനു പാട്ടു പാടുവിൻ, ദൈവത്തെ സ്‌തുതിച്ചുപാടുവിൻ,*ദൈവത്തിന്റെ അത്ഭുതചെയ്‌തികളെക്കുറിച്ചെല്ലാം ധ്യാനിക്കുവിൻ.*+   വിശുദ്ധമായ തിരുനാമത്തെപ്രതി അഭിമാനംകൊള്ളുവിൻ.+ യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ.+   യഹോവയെ അന്വേഷിക്കുവിൻ;+ ദൈവത്തിന്റെ ശക്തി തേടുവിൻ. ഇടവിടാതെ ദൈവത്തിന്റെ മുഖപ്രസാദം* തേടുവിൻ.   ദൈവത്തിന്റെ മഹാപ്രവൃത്തികളും അത്ഭുതങ്ങളുംദൈവം പ്രസ്‌താവിച്ച വിധികളും ഓർത്തുകൊള്ളൂ.+   ദൈവദാസനായ അബ്രാഹാമിന്റെ സന്തതിയേ,*+യാക്കോബിൻമക്കളേ, ദൈവം തിരഞ്ഞെടുത്തവരേ,നിങ്ങൾ അവ മറന്നുകളയരുത്‌.+   ഇതു നമ്മുടെ ദൈവമായ യഹോവയാണ്‌.+ ദൈവത്തിന്റെ ന്യായവിധികൾ ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നു.+   ദൈവം തന്റെ ഉടമ്പടി എക്കാലവും+തന്റെ വാഗ്‌ദാനം* ആയിരം തലമുറയോളവും ഓർക്കുന്നു.+   അതെ, ദൈവം അബ്രാഹാമുമായി ചെയ്‌ത ഉടമ്പടിയും+യിസ്‌ഹാക്കിനോടു ചെയ്‌ത സത്യവും ഓർക്കുന്നു.+ 10  ദൈവം അതു യാക്കോബിന്‌ ഒരു നിയമമായുംഇസ്രായേലിന്‌, ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയായും ഉറപ്പിച്ചു. 11  ‘ഞാൻ കനാൻ ദേശം നിങ്ങളുടെ അവകാശമായി,+നിങ്ങളുടെ ഓഹരിയായി, തരും’+ എന്നു പറഞ്ഞുകൊണ്ടുതന്നെ. 12  അവർ അന്ന്‌ എണ്ണത്തിൽ കുറവായിരുന്നു;+ അതെ, എണ്ണത്തിൽ തീരെ കുറവ്‌.പോരാത്തതിന്‌ അവർ അവിടെ പരദേശികളുമായിരുന്നു.+ 13  അവർ ജനതകളിൽനിന്ന്‌ ജനതകളിലേക്കുംഒരു രാജ്യത്തുനിന്ന്‌ മറ്റൊരു രാജ്യത്തേക്കും സഞ്ചരിച്ചു.+ 14  അവരെ ദ്രോഹിക്കാൻ ദൈവം ആരെയും അനുവദിച്ചില്ല.+അവർ കാരണം ദൈവം രാജാക്കന്മാരെ ഇങ്ങനെ ശാസിച്ചു:+ 15  “എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്‌,എന്റെ പ്രവാചകരെ ദ്രോഹിക്കുകയുമരുത്‌.”+ 16  ദൈവം ദേശത്ത്‌ ക്ഷാമം വരുത്തി,+അവരുടെ അപ്പത്തിന്റെ ശേഖരം നശിപ്പിച്ചു.* 17  ദൈവം അവർക്കു മുമ്പേ ഒരു മനുഷ്യനെ അയച്ചു,അടിമയായി വിറ്റുകളഞ്ഞ യോസേഫിനെ.+ 18  അവർ യോസേഫിന്റെ കാലുകളെ വിലങ്ങുകൊണ്ട്‌ ബന്ധിച്ചു,+കഴുത്തിൽ ചങ്ങല അണിയിച്ചു. 19  ദൈവം പറഞ്ഞതു സംഭവിക്കുന്നതുവരെ യോസേഫ്‌ അങ്ങനെ കഴിഞ്ഞു;+യഹോവയുടെ വചനമാണു യോസേഫിനെ ശുദ്ധീകരിച്ചത്‌. 20  യോസേഫിനെ മോചിപ്പിക്കാൻ രാജാവ്‌ ആളയച്ചു;+ജനതകളുടെ ഭരണാധികാരി യോസേഫിനെ സ്വതന്ത്രനാക്കി; 21  തന്റെ വീട്ടിലുള്ളവർക്കു യോസേഫിനെ യജമാനനാക്കി,സകല വസ്‌തുവകകൾക്കും അധിപനാക്കി.+ 22  യോസേഫിന്‌ ഇഷ്ടാനുസരണം രാജാവിന്റെ പ്രഭുക്കന്മാരുടെ മേൽ അധികാരം പ്രയോഗിക്കാമായിരുന്നു;*യോസേഫ്‌ രാജാവിന്റെ മൂപ്പന്മാർക്കു* ജ്ഞാനം ഉപദേശിച്ചുകൊടുത്തു.+ 23  പിന്നീട്‌, ഇസ്രായേൽ ഈജിപ്‌തിലേക്കു വന്നു;+ഹാമിന്റെ ദേശത്ത്‌ യാക്കോബ്‌ ഒരു വിദേശിയായി താമസിച്ചു. 24  ദൈവം തന്റെ ജനത്തെ സന്താനസമൃദ്ധിയുള്ളവരാക്കി,+അവരെ എതിരാളികളെക്കാൾ ശക്തരാക്കി.+ 25  അപ്പോൾ, ആ എതിരാളികൾ ദൈവജനത്തെ വെറുത്തു,ദൈവദാസർക്കെതിരെ ഗൂഢാലോചന നടത്തി.അതെ, ശത്രുക്കളുടെ മനസ്സു മാറാൻ ദൈവം അനുവദിച്ചു.+ 26  ദൈവം തന്റെ ദാസനായ മോശയെയും+താൻ തിരഞ്ഞെടുത്ത അഹരോനെയും+ അയച്ചു. 27  അവർ ദൈവത്തിന്റെ അടയാളങ്ങൾ അവർക്കിടയിൽ കാണിച്ചു;ഹാമിന്റെ ദേശത്ത്‌ ദൈവത്തിന്റെ അത്ഭുതങ്ങളും.+ 28  ദൈവം അന്ധകാരം അയച്ചു, നാടു മുഴുവൻ ഇരുട്ടിലായി;+അവർ ദൈവത്തിന്റെ വാക്കുകളോടു മറുതലിച്ചില്ല. 29  ദൈവം അവരുടെ വെള്ളം രക്തമാക്കിമത്സ്യങ്ങളെ കൊന്നുകളഞ്ഞു.+ 30  അവരുടെ നാടു തവളകൾകൊണ്ട്‌ നിറഞ്ഞു;+രാജാവിന്റെ മുറികളിൽപ്പോലും അവ ഇരച്ചുകയറി. 31  ദേശത്തെ ആക്രമിക്കാൻ രക്തം കുടിക്കുന്ന ഈച്ചകളോടുംനാടു മുഴുവൻ നിറയാൻ കൊതുകുകളോടും* ദൈവം കല്‌പിച്ചു.+ 32  ദൈവം അവിടെ മഴയ്‌ക്കു പകരം ആലിപ്പഴം പെയ്യിച്ചു;അവരുടെ ദേശത്ത്‌ മിന്നൽപ്പിണരുകൾ* അയച്ചു.+ 33  അവരുടെ മുന്തിരിത്തോട്ടങ്ങളും അത്തിമരങ്ങളും നശിപ്പിച്ചു;അന്നാട്ടിലെ മരങ്ങളെല്ലാം തകർത്തുകളഞ്ഞു. 34  ദേശത്തെ ആക്രമിക്കാൻ വെട്ടുക്കിളികളോട്‌,അസംഖ്യം വെട്ടുക്കിളിക്കുഞ്ഞുങ്ങളോട്‌, ദൈവം കല്‌പിച്ചു.+ 35  നാട്ടിലെ സസ്യജാലങ്ങളെല്ലാം അവ വെട്ടിവിഴുങ്ങി,ദേശത്തെ വിളവ്‌ തിന്നുമുടിച്ചു. 36  പിന്നെ, ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം ദൈവം സംഹരിച്ചു,+അവരുടെ പുനരുത്‌പാദനപ്രാപ്‌തിയുടെ ആദ്യഫലത്തെ കൊന്നുകളഞ്ഞു. 37  തന്റെ ജനത്തെ ദൈവം വിടുവിച്ചു; അവർ വെള്ളിയും സ്വർണവും എടുത്തുകൊണ്ടുപോന്നു.+ദൈവത്തിന്റെ ഗോത്രങ്ങളിൽ ആരും ഇടറിവീണില്ല. 38  അവർ പോന്നപ്പോൾ ഈജിപ്‌ത്‌ ആഹ്ലാദിച്ചു;കാരണം, ഇസ്രായേല്യരെക്കുറിച്ചുള്ള* ഭീതി അവരുടെ മേൽ വീണിരുന്നു.+ 39  തന്റെ ജനത്തെ മറയ്‌ക്കാൻ ദൈവം ഒരു മേഘം വിരിച്ചു;+ രാത്രിയിൽ വെളിച്ചമേകാൻ തീയും.+ 40  അവർ ചോദിച്ചപ്പോൾ കാടപ്പക്ഷിയെ വരുത്തി;+സ്വർഗത്തിൽനിന്നുള്ള അപ്പംകൊണ്ട്‌ എന്നും അവരെ തൃപ്‌തരാക്കി.+ 41  ദൈവം പാറ പിളർന്നു, വെള്ളം കുതിച്ചുചാടി;+മരുഭൂമിയിലൂടെ നദിയായി അത്‌ ഒഴുകി.+ 42  തന്റെ ദാസനായ അബ്രാഹാമിനോടു ചെയ്‌ത വിശുദ്ധവാഗ്‌ദാനം ദൈവം ഓർത്തു.+ 43  അങ്ങനെ, ദൈവം തന്റെ ജനത്തെ ആനന്ദഘോഷത്തോടെ വിടുവിച്ചു;+താൻ തിരഞ്ഞെടുത്തവരെ സന്തോഷാരവങ്ങളോടെ കൊണ്ടുപോന്നു. 44  ജനതകളുടെ ദേശങ്ങൾ ദൈവം അവർക്കു നൽകി;+മറ്റു ജനതകൾ കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയത്‌ അവർ അവകാശമാക്കി.+ 45  അവർ ദൈവകല്‌പനകൾ അനുസരിക്കേണ്ടതിനും+ദിവ്യനിയമങ്ങൾ പാലിക്കേണ്ടതിനും ദൈവം അതു ചെയ്‌തു.യാഹിനെ സ്‌തുതിപ്പിൻ!*

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “സംസാരിക്കുവിൻ.”
അഥവാ “ദൈവത്തിനു സംഗീതം ഉതിർക്കുവിൻ.”
അഥവാ “സാന്നിധ്യം.”
അഥവാ “വംശജരേ.” അക്ഷ. “വിത്തേ.”
അക്ഷ. “താൻ കല്‌പിച്ച വാക്ക്‌.”
അക്ഷ. “അപ്പത്തിന്റെ വടി ഒടിച്ചു.” സാധ്യതയനുസരിച്ച്‌, ഇത്‌ അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.
അക്ഷ. “പ്രഭുക്കന്മാരെ ബന്ധിക്കാമായിരുന്നു.”
പദാവലി കാണുക.
ഈജിപ്‌തിൽ സർവസാധാരണമായി കണ്ടിരുന്ന കൊതുകിനെപ്പോലുള്ള ഒരു ചെറുപ്രാണിയായിരുന്നു ഇത്‌.
അഥവാ “തീജ്വാലകൾ.”
അക്ഷ. “അവരെക്കുറിച്ചുള്ള.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”