സങ്കീർത്തനം 107:1-43

  • ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾക്കു നന്ദി പറയുക

    • ദൈവം അവരെ ശരിയായ പാതയിലൂടെ നയിച്ചു (7)

    • ദൈവം ദാഹിച്ചും വിശന്നും ഇരുന്നവനെ തൃപ്‌തനാക്കി (9)

    • ദൈവം ഇരുട്ടിൽനിന്ന്‌ അവരെ പുറത്ത്‌ കൊണ്ടുവന്നു (14)

    • ദൈവം അവരെ സുഖപ്പെടുത്താൻ വചനം അയച്ചു (20)

    • ദൈവം ദരിദ്രരെ മർദകരിൽനിന്ന്‌ സംരക്ഷിക്കുന്നു (41)

107  യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌.+   യഹോവ വീണ്ടെടുത്തവർ അതു പറയട്ടെ;അതെ, ശത്രുവിന്റെ കൈയിൽനിന്ന്‌* ദൈവം വീണ്ടെടുത്തവർ,+   കിഴക്കുനിന്നും പടിഞ്ഞാറുനിന്നും*വടക്കുനിന്നും തെക്കുനിന്നും+അങ്ങനെ, പല ദേശങ്ങളിൽനിന്ന്‌ ദൈവം കൂട്ടിച്ചേർത്തവർ,+ അതു പറയട്ടെ.   വിജനഭൂമിയിൽ, മരുഭൂമിയിൽ, അവർ അലഞ്ഞുനടന്നു;വാസയോഗ്യമായ ഒരു നഗരത്തിലേക്കുള്ള വഴി അവർക്കു കണ്ടെത്താനായില്ല.   വിശപ്പും ദാഹവും കൊണ്ട്‌ അവർ വലഞ്ഞു;വാടിത്തളർന്ന്‌ അവരുടെ ബോധം മറയാറായി.   കഷ്ടതയിൽ അവർ വീണ്ടുംവീണ്ടും യഹോവയെ വിളിച്ചപേക്ഷിച്ചു;+ദുരവസ്ഥയിൽനിന്ന്‌ ദൈവം അവരെ വിടുവിച്ചു.+   ദൈവം അവരെ ശരിയായ പാതയിലൂടെ നടത്തി;+അങ്ങനെ, വാസയോഗ്യമായ ഒരു നഗരത്തിൽ അവർ എത്തി.+   യഹോവയുടെ അചഞ്ചലസ്‌നേഹത്തിനുംമനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങൾക്കും+ജനം ദൈവത്തോടു നന്ദി പറയട്ടെ.+   കാരണം, ദാഹിച്ചിരുന്നവന്റെ ദാഹം ദൈവം ശമിപ്പിച്ചു;വിശന്നിരുന്നവനെ വിശിഷ്ടവിഭവങ്ങൾകൊണ്ട്‌ തൃപ്‌തനാക്കി.+ 10  ചിലർ കുറ്റാക്കുറ്റിരുട്ടിലായിരുന്നു,വിലങ്ങുകൾ അണിഞ്ഞ്‌ ദുരവസ്ഥയിൽ കഴിയുന്ന തടവുകാർ. 11  അവർ ദൈവത്തിന്റെ വാക്കുകൾ ധിക്കരിച്ചു;അത്യുന്നതന്റെ ഉപദേശത്തോട്‌ അനാദരവ്‌ കാണിച്ചു.+ 12  അതുകൊണ്ട്‌, ക്ലേശങ്ങളാൽ ദൈവം അവരുടെ ഹൃദയങ്ങളെ താഴ്‌മ പഠിപ്പിച്ചു;+അവർ വീണു, സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. 13  കഷ്ടതയിൽ അവർ സഹായത്തിനായി യഹോവയെ വിളിച്ചു;ദുരവസ്ഥയിൽനിന്ന്‌ ദൈവം അവരെ രക്ഷിച്ചു. 14  കുറ്റാക്കുറ്റിരുട്ടിൽനിന്ന്‌ ദൈവം അവരെ പുറത്ത്‌ കൊണ്ടുവന്നു,അവരുടെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു.+ 15  യഹോവയുടെ അചഞ്ചലസ്‌നേഹത്തിനും+മനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങൾക്കുംജനം ദൈവത്തോടു നന്ദി പറയട്ടെ. 16  ദൈവം ചെമ്പുവാതിലുകൾ തകർത്തുകളഞ്ഞല്ലോ,ഇരുമ്പോടാമ്പലുകൾ തകർത്തെറിഞ്ഞല്ലോ.+ 17  അവർ വിഡ്‌ഢികളായിരുന്നു;അവരുടെ ലംഘനങ്ങളും തെറ്റുകളും കാരണം+ അവർ യാതന അനുഭവിച്ചു.+ 18  അവർക്ക്‌ ഒരു ഭക്ഷണത്തോടും താത്‌പര്യമില്ലാതായി;അവർ മരണകവാടങ്ങളുടെ പടിക്കലെത്തി. 19  കഷ്ടതയിൽ അവർ സഹായത്തിനായി യഹോവയെ വിളിച്ചു;അപ്പോഴെല്ലാം ദുരവസ്ഥയിൽനിന്ന്‌ ദൈവം അവരെ രക്ഷിച്ചു. 20  തന്റെ വചനം അയച്ച്‌ ദൈവം അവരെ സുഖപ്പെടുത്തി,+അവർ അകപ്പെട്ട കുഴികളിൽനിന്ന്‌ അവരെ രക്ഷിച്ചു. 21  യഹോവയുടെ അചഞ്ചലസ്‌നേഹത്തിനുംമനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങൾക്കുംജനം ദൈവത്തോടു നന്ദി പറയട്ടെ. 22  അവർ നന്ദിപ്രകാശനബലികൾ അർപ്പിക്കട്ടെ,+സന്തോഷാരവങ്ങളോടെ ദൈവത്തിന്റെ പ്രവൃത്തികൾ വർണിക്കട്ടെ. 23  കപ്പലിൽ സമുദ്രയാത്ര നടത്തുന്നവർ,വ്യാപാരത്തിനു പതിവായി കടലിലൂടെ സഞ്ചരിക്കുന്നവർ,+ 24  യഹോവയുടെ പ്രവൃത്തികൾ കണ്ടിട്ടുണ്ട്‌;ആഴക്കടലിൽ ദൈവത്തിന്റെ അത്ഭുതസൃഷ്ടികളും അവർ കണ്ടിരിക്കുന്നു.+ 25  ദൈവം കല്‌പിക്കുമ്പോൾ കൊടുങ്കാറ്റ്‌ ആഞ്ഞടിക്കുന്നതും+തിരമാലകൾ ഉയർന്നുപൊങ്ങുന്നതും അവർ നേരിൽ കാണുന്നു. 26  അവർ ആകാശത്തേക്ക്‌ ഉയരുന്നു,ആഴങ്ങളിലേക്കു കൂപ്പുകുത്തുന്നു. വിപത്തു മുന്നിൽ കണ്ട്‌ അവരുടെ ധൈര്യം ചോർന്നുപോകുന്നു. 27  ഒരു കുടിയനെപ്പോലെ അവർ ചാഞ്ചാടുന്നു;അവരുടെ വൈദഗ്‌ധ്യമെല്ലാം പാഴാകുന്നു.+ 28  കഷ്ടതയിൽ അവർ യഹോവയെ വിളിച്ചപേക്ഷിക്കുന്നു;+ദുരവസ്ഥയിൽനിന്ന്‌ ദൈവം അവരെ വിടുവിക്കുന്നു. 29  ദൈവം കൊടുങ്കാറ്റു ശാന്തമാക്കുന്നു;കടലിലെ തിരമാലകൾ അടങ്ങുന്നു.+ 30  അവ ശാന്തമാകുമ്പോൾ അവർ ആഹ്ലാദിക്കുന്നു;അവർ ആഗ്രഹിച്ച തുറമുഖത്തേക്കു ദൈവം അവരെ വഴിനയിക്കുന്നു. 31  യഹോവയുടെ അചഞ്ചലസ്‌നേഹത്തിനുംമനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങൾക്കുംജനം ദൈവത്തോടു നന്ദി പറയട്ടെ.+ 32  ജനത്തിന്റെ സഭയിൽ അവർ ദൈവത്തെ പുകഴ്‌ത്തട്ടെ,+മൂപ്പന്മാരുടെ സമിതിയിൽ* ദൈവത്തെ സ്‌തുതിക്കട്ടെ. 33  ദൈവം നദികളെ മരുഭൂമിയുംനീരുറവകളെ ഉണങ്ങിവരണ്ട നിലവും+ 34  ഫലപുഷ്ടിയുള്ള നിലത്തെ ഉപ്പുരസമുള്ള പാഴ്‌നിലവും ആക്കുന്നു;+അവിടെ താമസിക്കുന്നവരുടെ ദുഷ്ടതതന്നെ കാരണം. 35  ദൈവം മരുഭൂമിയെ ഈറ്റകൾ വളരുന്ന ജലാശയമാക്കുന്നു,വരണ്ട നിലത്തെയോ നീരുറവകളും.+ 36  വിശക്കുന്നവരെ ദൈവം അവിടെ താമസിപ്പിക്കുന്നു;+തങ്ങൾക്കു താമസിക്കാൻ അവർ അവിടെ നഗരം പണിയുന്നു.+ 37  അവർ വയലിൽ വിതയ്‌ക്കുന്നു, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കുന്നു.+അവ സമൃദ്ധമായ വിളവ്‌ തരുന്നു.+ 38  ദൈവത്തിന്റെ അനുഗ്രഹത്താൽ അവരുടെ സംഖ്യ വർധിക്കുന്നു;അവരുടെ കന്നുകാലികൾ കുറഞ്ഞുപോകാൻ ദൈവം അനുവദിക്കുന്നില്ല.+ 39  എന്നാൽ, അടിച്ചമർത്തലും ദുരന്തവും ക്ലേശവും കാരണംഅവർ വീണ്ടും എണ്ണത്തിൽ കുറയുന്നു, അവർ നിന്ദിതരായി കഴിയുന്നു. 40  ദൈവം പ്രധാനികളുടെ മേൽ നിന്ദ ചൊരിയുന്നു;വഴിയില്ലാത്ത പാഴ്‌നിലങ്ങളിലൂടെ അവർക്ക്‌ അലഞ്ഞുതിരിയേണ്ടിവരുന്നു.+ 41  എന്നാൽ, ദരിദ്രരെ മർദകരിൽനിന്ന്‌ ദൈവം സംരക്ഷിക്കുന്നു;*+അവരുടെ കുടുംബങ്ങളെ ആട്ടിൻപറ്റംപോലെ അസംഖ്യമാക്കുന്നു. 42  നേരുള്ളവർ ഇതു കണ്ട്‌ സന്തോഷിക്കുന്നു;+എന്നാൽ, നീതികെട്ടവരുടെയെല്ലാം വായ്‌ അടഞ്ഞുപോകുന്നു.+ 43  ബുദ്ധിയുള്ളവൻ ഇതെല്ലാം നന്നായി ശ്രദ്ധിക്കും,+യഹോവ അചഞ്ചലസ്‌നേഹം കാണിച്ച വിധങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “അധികാരത്തിൻകീഴിൽനിന്ന്‌.”
അഥവാ “സൂര്യോദയത്തിൽനിന്നും സൂര്യാസ്‌തമയത്തിൽനിന്നും.”
അക്ഷ. “ഇരിപ്പിടത്തിൽ.”
അഥവാ “ദൈവം ഉയരത്തിൽ വെക്കുന്നു.” അതായത്‌, കൈയെത്താദൂരത്ത്‌.