സങ്കീർത്തനം 108:1-13

  • ശത്രുക്കളുടെ മേൽ വിജയം നേടാൻ ഒരു പ്രാർഥന

    • മനുഷ്യരാലുള്ള രക്ഷകൊണ്ട്‌ ഒരു ഗുണവുമില്ല (12)

    • “ദൈവത്താൽ ഞങ്ങൾ ശക്തിയാർജിക്കും” (13)

ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 108  ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്‌. മുഴുദേഹിയോടെ* ഞാൻ പാടും, സംഗീതം ഉതിർക്കും.+   തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ!+ ഞാൻ പ്രഭാതത്തെ വിളിച്ചുണർത്തും.   യഹോവേ, ജനതകളുടെ ഇടയിൽ ഞാൻ അങ്ങയെ വാഴ്‌ത്തും;രാഷ്‌ട്രങ്ങളുടെ ഇടയിൽ ഞാൻ അങ്ങയെ പാടി സ്‌തുതിക്കും.*   കാരണം, അങ്ങയുടെ അചഞ്ചലസ്‌നേഹം വലുതാണ്‌; അത്‌ ആകാശത്തോളം എത്തുന്നു;+അങ്ങയുടെ വിശ്വസ്‌തതയോ വാനംമുട്ടെ ഉയർന്നുനിൽക്കുന്നു.   ദൈവമേ, അങ്ങ്‌ ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+   അങ്ങയുടെ വലങ്കൈയാൽ ഞങ്ങളെ രക്ഷിച്ച്‌ എനിക്ക്‌ ഉത്തരമേകേണമേ.+അങ്ങനെ അങ്ങയുടെ പ്രിയപ്പെട്ടവർ വിടുവിക്കപ്പെടട്ടെ.   ദൈവം തന്റെ വിശുദ്ധിയിൽ* സംസാരിച്ചിരിക്കുന്നു: “ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേം+ അവകാശമായി നൽകും,ഞാൻ സുക്കോത്ത്‌ താഴ്‌വര അളന്ന്‌ കൊടുക്കും.+   ഗിലെയാദ്‌+ എന്റേതാണ്‌, മനശ്ശെയും എനിക്കുള്ളത്‌;എഫ്രയീം എന്റെ പടത്തൊപ്പി;*+യഹൂദ എന്റെ അധികാരദണ്ഡ്‌.+   മോവാബ്‌ എനിക്കു കൈ കഴുകാനുള്ള പാത്രം.+ ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ്‌ എറിയും.+ ഫെലിസ്‌ത്യർക്കെതിരെ ഞാൻ ജയഘോഷം മുഴക്കും.”+ 10  കോട്ടമതിലുള്ള നഗരത്തിലേക്ക്‌ ആർ എന്നെ കൊണ്ടുപോകും? ഏദോമിലേക്ക്‌ ആർ എന്നെ വഴിനയിക്കും?+ 11  അത്‌ അങ്ങല്ലോ ദൈവമേ. പക്ഷേ, അങ്ങ്‌ ഞങ്ങളെ തള്ളിക്കളഞ്ഞില്ലേ?ഞങ്ങളുടെ ദൈവമേ, അങ്ങ്‌ മേലാൽ ഞങ്ങളുടെ സൈന്യത്തോടൊപ്പം പോരുന്നില്ലല്ലോ.+ 12  കഷ്ടതയിൽ ഞങ്ങളെ സഹായിക്കേണമേ;+കാരണം, മനുഷ്യരാലുള്ള രക്ഷകൊണ്ട്‌ ഒരു ഗുണവുമില്ല.+ 13  ദൈവത്താൽ ഞങ്ങൾ ശക്തിയാർജിക്കും;+ഞങ്ങളുടെ ശത്രുക്കളെ ദൈവം ചവിട്ടിമെതിക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “എന്റെ മഹത്ത്വംകൊണ്ടുപോലും.”
അഥവാ “അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”
മറ്റൊരു സാധ്യത “തന്റെ വിശുദ്ധസ്ഥലത്ത്‌.”
അക്ഷ. “കോട്ട.”