സങ്കീർത്തനം 110:1-7

  • മൽക്കീസേദെക്കിനെപ്പോലുള്ള ഒരു രാജാവും പുരോഹിതനും

    • ‘ശത്രുക്കളുടെ ഇടയിൽ ഭരിക്കുക’ (2)

    • സ്വമനസ്സാലെ വരുന്ന യുവാക്കൾ മഞ്ഞുതുള്ളികൾപോലെ (3)

ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 110  യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത്‌ ഇരിക്കുക.”+   സീയോനിൽനിന്ന്‌ യഹോവ അങ്ങയുടെ അധികാരത്തിന്റെ ചെങ്കോൽ നീട്ടി ഇങ്ങനെ പറയും: “ശത്രുക്കളുടെ ഇടയിലേക്കു ചെന്ന്‌ അവരെ കീഴടക്കി മുന്നേറൂ!”+   അങ്ങയുടെ സേനാദിവസത്തിൽ* അങ്ങയുടെ ജനം സ്വമനസ്സാലെ മുന്നോട്ടു വരും. പുലരിയുടെ ഉദരത്തിൽനിന്നുള്ള മഞ്ഞുതുള്ളികൾപോലെഉജ്ജ്വലവിശുദ്ധി അണിഞ്ഞ യുവാക്കളുടെ ഒരു സേന അങ്ങയ്‌ക്കുണ്ട്‌!   “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള+ പുരോഹിതൻ!”+ എന്ന്‌ യഹോവ ആണയിട്ടിരിക്കുന്നു; ദൈവം മനസ്സു മാറ്റില്ല.*   യഹോവ അങ്ങയുടെ വലതുവശത്തുണ്ടായിരിക്കും;+തന്റെ കോപദിവസത്തിൽ ദൈവം രാജാക്കന്മാരെ തച്ചുടയ്‌ക്കും.+   ദൈവം ജനതകൾക്കെതിരെ* ന്യായവിധി നടപ്പാക്കും,+ദേശം ശവശരീരങ്ങൾകൊണ്ട്‌ നിറയും.+ വിസ്‌തൃതമായ ഒരു ദേശത്തിന്റെ* നേതാവിനെ ദൈവം തകർക്കും.   വഴിയരികെയുള്ള അരുവിയിൽനിന്ന്‌ അദ്ദേഹം* കുടിക്കും. പിന്നെ, അദ്ദേഹം തല ഉയർത്തിനിൽക്കും.

അടിക്കുറിപ്പുകള്‍

അഥവാ “അങ്ങയുടെ സൈന്യം പടയൊരുക്കം നടത്തുന്ന ദിവസം.”
അഥവാ “ദൈവത്തിനു ഖേദം തോന്നില്ല.”
അഥവാ “ജനതകൾക്കിടയിൽ.”
അഥവാ “മുഴുഭൂമിയുടെയും.”
ഇത്‌ 1-ാം വാക്യത്തിൽ ‘എന്റെ കർത്താവ്‌’ എന്നു വിളിച്ചിരിക്കുന്ന വ്യക്തിയെ കുറിക്കുന്നു.