സങ്കീർത്തനം 113:1-9

  • ഉന്നതനായ ദൈവം സാധുവിനെ എഴുന്നേൽപ്പിക്കുന്നു

    • യഹോവയുടെ പേര്‌ എന്നെന്നും വാഴ്‌ത്തപ്പെടും (2)

    • ദൈവം കുനിഞ്ഞ്‌ നോക്കുന്നു (6)

113  യാഹിനെ സ്‌തുതിപ്പിൻ!* യഹോവയുടെ ദാസന്മാരേ, ദൈവത്തിനു സ്‌തുതിയേകുവിൻ!യഹോവയുടെ പേരിനെ സ്‌തുതിക്കുവിൻ!   ഇന്നുമുതൽ എന്നെന്നും+യഹോവയുടെ പേര്‌ വാഴ്‌ത്തപ്പെടട്ടെ.   സൂര്യോദയംമുതൽ സൂര്യാസ്‌തമയംവരെയഹോവയുടെ പേര്‌ വാഴ്‌ത്തപ്പെടട്ടെ.+   യഹോവ സകല ജനതകൾക്കും മീതെ ഉന്നതൻ!+ദൈവമഹത്ത്വം ആകാശത്തെക്കാൾ ഉയർന്നത്‌.+   ഉന്നതങ്ങളിൽ വസിക്കുന്ന*നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരുണ്ട്‌?+   ദൈവം കുനിഞ്ഞ്‌ ആകാശത്തെയും ഭൂമിയെയും നോക്കുന്നു;+   സാധുവിനെ പൊടിയിൽനിന്ന്‌ എഴുന്നേൽപ്പിക്കുന്നു; ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്‌* പിടിച്ചുയർത്തുന്നു.+   എന്നിട്ട്‌, അവനെ പ്രധാനികളോടൊപ്പം,ജനത്തിലെ പ്രധാനികളോടൊപ്പം, ഇരുത്തുന്നു.   വന്ധ്യയായ സ്‌ത്രീക്കു ദൈവം കുടുംബം നൽകുന്നു;സന്തോഷവതിയായ അമ്മയായി അവൾ മക്കളോടൊപ്പം* കഴിയുന്നു.+ യാഹിനെ സ്‌തുതിപ്പിൻ!*

അടിക്കുറിപ്പുകള്‍

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അഥവാ “സിംഹാസനസ്ഥനായിരിക്കുന്ന.”
മറ്റൊരു സാധ്യത “ചവറ്റുകൂനയിൽനിന്ന്‌.”
അക്ഷ. “പുത്രന്മാരോടൊപ്പം.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”