സങ്കീർത്തനം 114:1-8

  • ഈജിപ്‌തിൽനിന്ന്‌ ഇസ്രായേല്യരുടെ വിടുതൽ

    • സമുദ്രം ഓടിപ്പോയി (5)

    • മലകൾ മുട്ടനാടിനെപ്പോലെ കുതിച്ചുചാടി (6)

    • തീക്കല്ല്‌ നീരുറവയായി (8)

114  ഇസ്രായേൽ ഈജിപ്‌തിൽനിന്ന്‌ പുറപ്പെട്ടപ്പോൾ,+യാക്കോബുഗൃഹം വിദേശഭാഷക്കാരുടെ ഇടയിൽനിന്ന്‌ പോന്നപ്പോൾ,   യഹൂദ ദൈവത്തിന്റെ വിശുദ്ധമന്ദിരമായി;*ഇസ്രായേൽ ദൈവത്തിന്റെ ഭരണപ്രദേശവും.+   അതു കണ്ട്‌ സമുദ്രം ഓടിപ്പോയി;+യോർദാൻ പിൻവാങ്ങി.+   മലകൾ മുട്ടനാടിനെപ്പോലെയും+കുന്നുകൾ ആട്ടിൻകുട്ടികളെപ്പോലെയും കുതിച്ചുചാടി.   സമുദ്രമേ, നീ ഓടിപ്പോയത്‌ എന്താണ്‌?+ യോർദാനേ, നീ പിൻവാങ്ങിയത്‌ എന്തിന്‌?+   മലകളേ, നിങ്ങൾ മുട്ടനാടിനെപ്പോലെയുംകുന്നുകളേ, നിങ്ങൾ ആട്ടിൻകുട്ടികളെപ്പോലെയും കുതിച്ചുചാടിയത്‌ എന്തിന്‌?   ഭൂമിയേ, കർത്താവിനെ ഓർത്ത്‌,യാക്കോബിൻദൈവത്തെ ഓർത്ത്‌, ഭയന്നുവിറയ്‌ക്കുക.+   ദൈവം പാറയെ ഈറ്റകൾ വളരുന്ന ജലാശയമാക്കുന്നവനല്ലോ.തീക്കല്ലിനെ നീരുറവകളാക്കുന്നവനാണ്‌ ആ ദൈവം.+

അടിക്കുറിപ്പുകള്‍

അഥവാ “വിശുദ്ധസ്ഥലമായി.”