സങ്കീർത്തനം 116:1-19

  • ഒരു കൃതജ്ഞതാഗീതം

    • ‘യഹോവയ്‌ക്കു ഞാൻ എന്തു പകരം കൊടുക്കും?’ (12)

    • “ഞാൻ രക്ഷയുടെ പാനപാത്രം എടുക്കും” (13)

    • ‘ഞാൻ യഹോവയ്‌ക്കു നേർന്ന നേർച്ചകൾ നിറവേറ്റും’ (14, 18)

    • വിശ്വസ്‌തരുടെ മരണം വലിയൊരു നഷ്ടമാണ്‌ (15)

116  ദൈവം എന്റെ സ്വരം കേൾക്കുന്നതിനാൽ,സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധിക്കുന്നതിനാൽ,+ഞാൻ യഹോവയെ സ്‌നേഹിക്കുന്നു.*   ദൈവം എന്നിലേക്കു ചെവി ചായിക്കുന്നു;*+ജീവിച്ചിരിക്കുന്നിടത്തോളം ഞാൻ ദൈവത്തെ വിളിക്കും.   മരണത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുമുറുക്കി;ശവക്കുഴി എന്റെ മേൽ പിടി മുറുക്കി.+ യാതനയും ദുഃഖവും എന്നെ കീഴ്‌പെടുത്തി.+   പക്ഷേ, ഞാൻ യഹോവയുടെ പേര്‌ വിളിച്ച്‌,+ “യഹോവേ, എന്നെ രക്ഷിക്കേണമേ!” എന്ന്‌ അപേക്ഷിച്ചു.   യഹോവ അനുകമ്പയും* നീതിയും കാട്ടുന്നവൻ;+നമ്മുടെ ദൈവം കരുണാമയൻ.+   യഹോവ അനുഭവജ്ഞാനമില്ലാത്തവനെ കാക്കുന്നു.+ ഞാൻ തകർന്നുപോയപ്പോൾ ദൈവം എന്നെ രക്ഷിച്ചു.   എന്റെ ദേഹിക്കു* വീണ്ടും ആശ്വസിക്കാം;യഹോവ എന്നോടു ദയയോടെ ഇടപെട്ടല്ലോ.   അങ്ങ്‌ എന്നെ മരണത്തിൽനിന്ന്‌ രക്ഷിച്ചിരിക്കുന്നു;എന്റെ കണ്ണുകൾ മേലാൽ ഈറനണിയാതെ നോക്കുന്നു,എന്റെ കാലുകൾ ഇടറാതെ കാക്കുന്നു.+   ഞാൻ യഹോവയുടെ മുമ്പാകെ ജീവനുള്ളവരുടെ ദേശത്ത്‌ നടക്കും. 10  എനിക്കു വിശ്വാസമുണ്ടായിരുന്നു; അതുകൊണ്ട്‌, ഞാൻ സംസാരിച്ചു;+ഞാൻ ദുരിതക്കയത്തിലായിരുന്നു. 11  പരിഭ്രാന്തനായിപ്പോയ ഞാൻ, “എല്ലാ മനുഷ്യരും നുണയന്മാരാണ്‌”+ എന്നു പറഞ്ഞു. 12  യഹോവ ചെയ്‌തുതന്ന സകല നന്മകൾക്കുംഞാൻ എന്തു പകരം കൊടുക്കും? 13  ഞാൻ രക്ഷയുടെ* പാനപാത്രം എടുക്കും,യഹോവയുടെ പേര്‌ വിളിച്ചപേക്ഷിക്കും. 14  ഞാൻ യഹോവയ്‌ക്കു നേർന്ന നേർച്ചകൾദൈവജനമെല്ലാം കാൺകെ നിറവേറ്റും.+ 15  തന്റെ വിശ്വസ്‌തരുടെ മരണംയഹോവയുടെ കണ്ണിൽ വലിയൊരു നഷ്ടമാണ്‌.*+ 16  യഹോവേ, ഞാൻ യാചിക്കുന്നു;ഞാൻ അങ്ങയുടെ ദാസനല്ലോ. ഞാൻ അങ്ങയുടെ ദാസൻ, അങ്ങയുടെ അടിമയുടെ മകൻ. അങ്ങ്‌ ബന്ധനങ്ങൾ അഴിച്ച്‌ എന്നെ സ്വതന്ത്രനാക്കി.+ 17  ഞാൻ അങ്ങയ്‌ക്കു നന്ദിപ്രകാശനബലി അർപ്പിക്കും,യഹോവയുടെ പേര്‌ വിളിച്ചപേക്ഷിക്കും.+ 18  ഞാൻ യഹോവയ്‌ക്കു നേർന്ന നേർച്ചകൾ+ദൈവജനമെല്ലാം കാൺകെ നിറവേറ്റും;+ 19  അതെ, യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്‌,+യരുശലേമേ, നിന്റെ മധ്യേവെച്ച്‌, ഞാൻ അവ നിറവേറ്റും. യാഹിനെ സ്‌തുതിപ്പിൻ!*+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “യഹോവ എന്റെ സ്വരം കേൾക്കുന്നത്‌, സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധിക്കുന്നത്‌, ഞാൻ ഇഷ്ടപ്പെടുന്നു.”
അഥവാ “കുനിഞ്ഞ്‌ എനിക്കു പറയാനുള്ളതു ശ്രദ്ധിക്കുന്നു.”
അഥവാ “കൃപയും.”
പദാവലി കാണുക.
അഥവാ “മഹാരക്ഷയുടെ.”
അക്ഷ. “വിലയേറിയത്‌.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”