സങ്കീർത്തനം 118:1-29

  • യഹോവയുടെ വിജയത്തിനു നന്ദി പറയുന്നു

    • “ഞാൻ യാഹിനെ വിളിച്ചപേക്ഷിച്ചു; യാഹ്‌ എനിക്ക്‌ ഉത്തരമേകി” (5)

    • “യഹോവ എന്റെ പക്ഷത്തുണ്ട്‌” (6, 7)

    • തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലാകും (22)

    • “യഹോവയുടെ നാമത്തിൽ വരുന്നവൻ” (26)

118  യഹോവയോടു നന്ദി പറയുവിൻ, ദൈവം നല്ലവനല്ലോ;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌.   “ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹം എന്നും നിലനിൽക്കുന്നത്‌” എന്ന്‌ ഇസ്രായേൽ ഇപ്പോൾ പറയട്ടെ.   “ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹം എന്നും നിലനിൽക്കുന്നത്‌” എന്ന്‌ അഹരോൻഗൃഹത്തിലുള്ളവർ ഇപ്പോൾ പറയട്ടെ.   “ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹം എന്നും നിലനിൽക്കുന്നത്‌” എന്ന്‌ യഹോവയെ ഭയപ്പെടുന്നവർ ഇപ്പോൾ പറയട്ടെ.   എന്റെ കഷ്ടതയിൽ ഞാൻ യാഹിനെ* വിളിച്ചപേക്ഷിച്ചു;യാഹ്‌ എനിക്ക്‌ ഉത്തരമേകി; എന്നെ സുരക്ഷിതസ്ഥാനത്തേക്കു* കൊണ്ടുവന്നു.+   യഹോവ എന്റെ പക്ഷത്തുണ്ട്‌; ഞാൻ പേടിക്കില്ല.+ മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാനാകും?+   എന്റെ സഹായിയായി* യഹോവ എന്റെ പക്ഷത്തുണ്ട്‌;+എന്നെ വെറുക്കുന്നവരുടെ വീഴ്‌ച ഞാൻ കാണും.+   മനുഷ്യരെ ആശ്രയിക്കുന്നതിനെക്കാൾയഹോവയെ അഭയമാക്കുന്നതു നല്ലത്‌.+   പ്രഭുക്കന്മാരെ ആശ്രയിക്കുന്നതിനെക്കാൾയഹോവയെ അഭയമാക്കുന്നതു നല്ലത്‌.+ 10  ജനതകൾ ഒന്നടങ്കം എന്നെ ചുറ്റിവളഞ്ഞു,എന്നാൽ, യഹോവയുടെ നാമത്തിൽഞാൻ അവരെയെല്ലാം തുരത്തിയോടിച്ചു.+ 11  അവർ എന്നെ വളഞ്ഞു; അതെ, നാലു വശത്തുനിന്നും വളഞ്ഞു,എന്നാൽ, യഹോവയുടെ നാമത്തിൽഞാൻ അവരെയെല്ലാം തുരത്തിയോടിച്ചു. 12  തേനീച്ച പൊതിയുംപോലെ അവർ എന്നെ വളഞ്ഞു,പക്ഷേ, മുൾപ്പടർപ്പിലെ തീ അണയ്‌ക്കുംപോലെ അവരെ പെട്ടെന്ന്‌ അണച്ചുകളഞ്ഞു. യഹോവയുടെ നാമത്തിൽ ഞാൻ അവരെയെല്ലാം തുരത്തി.+ 13  എന്നെ വീഴ്‌ത്താൻ അവർ* ആഞ്ഞ്‌ തള്ളി;എന്നാൽ യഹോവ എന്നെ സഹായിച്ചു. 14  യാഹ്‌ എന്റെ സങ്കേതവും ബലവും;ദൈവം എന്റെ രക്ഷയായിരിക്കുന്നു.+ 15  നീതിമാന്മാരുടെ കൂടാരങ്ങളിൽസന്തോഷാരവവും രക്ഷയുടെ* ആർപ്പുവിളിയും മുഴങ്ങുന്നു. യഹോവയുടെ വലങ്കൈ ശക്തി തെളിയിക്കുന്നു.+ 16  യഹോവയുടെ വലങ്കൈ ഉന്നതമായിരിക്കുന്നു;യഹോവയുടെ വലങ്കൈ ശക്തി തെളിയിക്കുന്നു.+ 17  ഇല്ല, ഞാൻ മരിക്കില്ല;യാഹിന്റെ പ്രവൃത്തികൾ വർണിക്കാൻ ഞാൻ ജീവിച്ചിരിക്കും.+ 18  യാഹ്‌ എനിക്കു നല്ല ശിക്ഷണം നൽകി;+എങ്കിലും എന്നെ മരണത്തിനു വിട്ടുകൊടുത്തില്ല.+ 19  എനിക്കായി നീതികവാടങ്ങൾ തുറന്നുതരേണമേ;+അകത്ത്‌ പ്രവേശിച്ച്‌ ഞാൻ യാഹിനെ സ്‌തുതിക്കും. 20  ഇത്‌ യഹോവയുടെ കവാടം. നീതിമാൻ അതിലൂടെ പ്രവേശിക്കും.+ 21  ഞാൻ അങ്ങയെ സ്‌തുതിക്കും;അങ്ങ്‌ എനിക്ക്‌ ഉത്തരം തന്നല്ലോ,+ എന്നെ രക്ഷിച്ചല്ലോ. 22  പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്‌മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+ 23  ഇതിനു പിന്നിൽ യഹോവയാണ്‌;+നമുക്ക്‌ ഇതൊരു അതിശയംതന്നെ.+ 24  ഇത്‌ യഹോവ ഒരുക്കിയ ദിവസം;നമുക്ക്‌ ആനന്ദിച്ചുല്ലസിക്കാനുള്ള ദിവസം. 25  യഹോവേ, ദയവുചെയ്‌ത്‌ ഞങ്ങളെ രക്ഷിച്ചാലും! ഞങ്ങൾ യാചിക്കുകയാണ്‌. യഹോവേ, ദയവുചെയ്‌ത്‌ ഞങ്ങൾക്കു വിജയം തരേണമേ. 26  യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ;+യഹോവയുടെ ഭവനത്തിൽനിന്ന്‌ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു. 27  യഹോവയാണു ദൈവം,നമുക്കു വെളിച്ചം തരുന്ന ദൈവം.+ മരച്ചില്ലകൾ കൈയിൽ ഏന്തി ഉത്സവഘോഷയാത്രയിൽ പങ്കെടുക്കുവിൻ!+യാഗപീഠത്തിന്റെ കൊമ്പുകൾവരെ ചെല്ലുവിൻ!+ 28  അങ്ങ്‌ എന്റെ ദൈവം; ഞാൻ അങ്ങയെ സ്‌തുതിക്കും;എന്റെ ദൈവമേ, ഞാൻ അങ്ങയെ പുകഴ്‌ത്തും.+ 29  യഹോവയോടു നന്ദി പറയുവിൻ,+ ദൈവം നല്ലവനല്ലോ;ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌.+

അടിക്കുറിപ്പുകള്‍

യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അഥവാ “വിശാലമായ ഒരു സ്ഥലത്തേക്ക്‌.”
മറ്റൊരു സാധ്യത “എന്നെ സഹായിക്കുന്നവരോടൊപ്പം.”
മറ്റൊരു സാധ്യത “നീ.”
അഥവാ “വിജയത്തിന്റെ.”
അക്ഷ. “മൂലയുടെ തലയായിത്തീർന്നിരിക്കുന്നു.”