സങ്കീർത്തനം 119:1-176

  • ദൈവത്തിന്റെ അമൂല്യവചനത്തോടുള്ള വിലമതിപ്പ്‌

    • ‘യുവാക്കൾക്ക്‌ എങ്ങനെ തങ്ങളുടെ വഴികൾ കറ പുരളാതെ സൂക്ഷിക്കാം?’ (9)

    • “അങ്ങയുടെ ഓർമിപ്പിക്കലുകൾ എനിക്കു പ്രിയങ്കരം” (24)

    • ‘ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലാണ്‌’ (74, 81, 114)

    • “അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു!” (97)

    • “എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്‌ചയുള്ളവൻ” (99)

    • ‘അങ്ങയുടെ വചനം എന്റെ കാലിന്‌ ഒരു ദീപം’ (105)

    • “സത്യം! അതാണ്‌ അങ്ങയുടെ വചനത്തിന്റെ സാരാംശം” (160)

    • ദൈവത്തിന്റെ നിയമം പ്രിയപ്പെടുന്നവർക്കു മനസ്സമാധാനം (165)

א (ആലേഫ്‌) 119  യഹോവയുടെ നിയമം അനുഷ്‌ഠിക്കുന്നവർ,+കുറ്റമറ്റവരായി* നടക്കുന്നവർ, സന്തുഷ്ടർ.   ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അനുസരിക്കുന്നവർ,+മുഴുഹൃദയത്തോടെ ദൈവത്തെ തേടുന്നവർ, സന്തുഷ്ടർ.+   അവർ അനീതി കാണിക്കുന്നില്ല,ദൈവത്തിന്റെ വഴികളിൽ നടക്കുന്നു.+   അങ്ങയുടെ ആജ്ഞകൾ ശ്രദ്ധയോടെ പാലിക്കാൻഅങ്ങ്‌ കല്‌പിച്ചിരിക്കുന്നു.+   അങ്ങയുടെ ചട്ടങ്ങൾ അനുസരിക്കുന്നതിൽനിന്ന്‌ഞാൻ അണുവിട മാറാതിരുന്നെങ്കിൽ!+   എങ്കിൽ, അങ്ങയുടെ കല്‌പനകളെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾഎനിക്കു നാണക്കേടു തോന്നില്ലല്ലോ.+   അങ്ങയുടെ നീതിയുള്ള വിധികൾ പഠിക്കുമ്പോൾഞാൻ ശുദ്ധഹൃദയത്തോടെ അങ്ങയെ സ്‌തുതിക്കും.   അങ്ങയുടെ ചട്ടങ്ങൾ ഞാൻ അനുസരിക്കും. ഒരിക്കലും എന്നെ പാടേ ഉപേക്ഷിക്കരുതേ. ב (ബേത്ത്‌)   ഒരു യുവാവിന്‌ എങ്ങനെ തന്റെ വഴികൾ കറ പുരളാതെ സൂക്ഷിക്കാം? തിരുവചനമനുസരിച്ച്‌ സ്വയം സൂക്ഷിച്ചുകൊണ്ട്‌.+  10  ഞാൻ മുഴുഹൃദയാ അങ്ങയെ തിരയുന്നു. ഞാൻ അങ്ങയുടെ കല്‌പനകൾ വിട്ടുമാറാൻ സമ്മതിക്കരുതേ.+  11  അങ്ങയോടു പാപം ചെയ്യാതിരിക്കേണ്ടതിന്‌+ഞാൻ തിരുവചനം നിധിപോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.+  12  യഹോവേ, അങ്ങ്‌ വാഴ്‌ത്തപ്പെടട്ടെ;അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.  13  അങ്ങ്‌ പ്രസ്‌താവിച്ച വിധികളെല്ലാംഎന്റെ അധരങ്ങളാൽ ഞാൻ വർണിക്കുന്നു.  14  മറ്റെല്ലാ അമൂല്യവസ്‌തുക്കളെക്കാളും+അങ്ങയുടെ ഓർമിപ്പിക്കലുകളാണ്‌+ എന്റെ ആനന്ദം.  15  അങ്ങയുടെ ആജ്ഞകളെക്കുറിച്ച്‌ ഞാൻ മനസ്സിരുത്തി ചിന്തിക്കും;*+അങ്ങയുടെ വഴികളിൽനിന്ന്‌+ ദൃഷ്ടി മാറ്റില്ല.  16  അങ്ങയുടെ നിയമങ്ങൾ എനിക്ക്‌ ഏറെ പ്രിയപ്പെട്ടത്‌. അങ്ങയുടെ വചനം ഞാൻ മറക്കില്ല.+ ג (ഗീമെൽ)  17  ജീവനോടിരുന്ന്‌ തിരുവചനം അനുസരിക്കാനാകേണ്ടതിന്‌+അങ്ങയുടെ ഈ ദാസനോടു ദയയോടെ ഇടപെടേണമേ.  18  അങ്ങയുടെ നിയമത്തിലെ അത്ഭുതകാര്യങ്ങൾവ്യക്തമായി കാണേണ്ടതിന്‌ എന്റെ കണ്ണു തുറക്കേണമേ.  19  ഇവിടെ ഞാൻ വെറുമൊരു അന്യനാട്ടുകാരൻ.+ അങ്ങയുടെ കല്‌പനകൾ എന്നിൽനിന്ന്‌ മറയ്‌ക്കരുതേ.  20  അങ്ങയുടെ വിധികൾക്കായി വാഞ്‌ഛിച്ച്‌ഞാൻ സദാ തളർന്നിരിക്കുന്നു.  21  അങ്ങയുടെ കല്‌പനകൾ വിട്ടുമാറുന്നശപിക്കപ്പെട്ട ധാർഷ്ട്യക്കാരെ അങ്ങ്‌ ശകാരിക്കുന്നു.+  22  നിന്ദയും അവജ്ഞയും എന്നിൽനിന്ന്‌ നീക്കേണമേ;*ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകൾ അനുസരിച്ചിരിക്കുന്നല്ലോ.  23  പ്രഭുക്കന്മാർ വട്ടംകൂടിയിരുന്ന്‌ എനിക്ക്‌ എതിരെ സംസാരിക്കുമ്പോൾപ്പോലുംഅങ്ങയുടെ ഈ ദാസൻ അങ്ങയുടെ ചട്ടങ്ങളെക്കുറിച്ച്‌ ധ്യാനിക്കുന്നു.*  24  അങ്ങയുടെ ഓർമിപ്പിക്കലുകൾ എനിക്കു പ്രിയങ്കരം;+അവ എന്റെ ഉപദേശകരാണ്‌.+ ד (ദാലെത്ത്‌)  25  ഞാൻ പൊടിയിൽ കമിഴ്‌ന്നുകിടക്കുന്നു.+ അങ്ങ്‌ വാക്കു തന്നതുപോലെ എന്നെ ജീവനോടെ കാക്കേണമേ.+  26  എന്റെ വഴികളെക്കുറിച്ചെല്ലാം അങ്ങയോടു വിവരിച്ചപ്പോൾ അങ്ങ്‌ എനിക്ക്‌ ഉത്തരമേകി;അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.+  27  എനിക്ക്‌ അങ്ങയുടെ അത്ഭുതപ്രവൃത്തികളെക്കുറിച്ച്‌ ധ്യാനിക്കാൻ* കഴിയേണ്ടതിന്‌അങ്ങയുടെ ആജ്ഞകളുടെ അർഥം* എന്നെ ഗ്രഹിപ്പിക്കേണമേ.+  28  സങ്കടം ഏറിയിട്ട്‌ എനിക്ക്‌ ഉറക്കമില്ലാതായി. അങ്ങയുടെ വാക്കുപോലെ എനിക്കു കരുത്തേകേണമേ.  29  വഞ്ചനയുടെ വഴികൾ എന്നിൽനിന്ന്‌ നീക്കേണമേ;+അങ്ങയുടെ നിയമം തന്ന്‌ എന്നോടു പ്രീതി കാട്ടേണമേ.  30  വിശ്വസ്‌തതയുടെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു.+ അങ്ങയുടെ വിധികൾ ശരിയാണെന്നു ഞാൻ മനസ്സിലാക്കുന്നു.  31  അങ്ങയുടെ ഓർമിപ്പിക്കലുകളോടു ഞാൻ പറ്റിനിൽക്കുന്നു.+ യഹോവേ, ഞാൻ നിരാശനാകാൻ* സമ്മതിക്കരുതേ.+  32  ഞാൻ ഉത്സാഹത്തോടെ അങ്ങയുടെ കല്‌പനകൾ പിൻപറ്റും.*അങ്ങ്‌ എന്റെ ഹൃദയത്തിൽ അവയ്‌ക്കായി ഇടമൊരുക്കുന്നല്ലോ.* ה (ഹേ)  33  യഹോവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കേണമേ;+അവസാനത്തോളം ഞാൻ ആ വഴി വിട്ടുമാറില്ല.+  34  എനിക്കു ഗ്രഹണശക്തി തരേണമേ;അങ്ങനെ, എനിക്ക്‌ അങ്ങയുടെ നിയമം അനുസരിക്കാനാകട്ടെ,മുഴുഹൃദയാ അതു പാലിക്കാൻ കഴിയട്ടെ.  35  അങ്ങയുടെ കല്‌പനകളുടെ വഴിയേ എന്നെ നയിക്കേണമേ;+അത്‌ എന്നെ വളരെ സന്തോഷിപ്പിക്കുന്നു.  36  സ്വാർഥനേട്ടങ്ങളിലേക്കല്ല,*അങ്ങയുടെ ഓർമിപ്പിക്കലുകളിലേക്ക്‌, എന്റെ ഹൃദയം ചായിക്കേണമേ.+  37  ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻഎന്റെ നോട്ടം തിരിച്ചുവിടേണമേ;+അങ്ങയുടെ വഴിയിൽ എന്നെ ജീവനോടെ കാക്കേണമേ.  38  അങ്ങയോടു ഭയഭക്തി തോന്നേണ്ടതിന്‌അങ്ങയുടെ ഈ ദാസനോടു വാക്കു പാലിക്കേണമേ.*  39  ഞാൻ ഭയക്കുന്ന മാനക്കേട്‌ ഇല്ലാതാക്കേണമേ;അങ്ങയുടെ വിധികൾ നല്ലതല്ലോ.+  40  അങ്ങയുടെ ആജ്ഞകൾക്കായി ഞാൻ എത്ര കൊതിക്കുന്നു! അങ്ങയുടെ നീതിയാൽ എന്നെ ജീവനോടെ കാക്കേണമേ. ו (വൗ)  41  യഹോവേ, അങ്ങയുടെ അചഞ്ചലസ്‌നേഹം,+അങ്ങ്‌ വാക്കു തന്ന രക്ഷ, ഞാൻ അനുഭവിച്ചറിയട്ടെ;+  42  അപ്പോൾ, എന്നെ നിന്ദിക്കുന്നവനു ഞാൻ മറുപടി കൊടുക്കും;ഞാൻ അങ്ങയുടെ വാക്കിൽ വിശ്വാസമർപ്പിക്കുന്നല്ലോ.  43  എന്റെ വായിൽനിന്ന്‌ സത്യവചനം ഒരിക്കലും നീക്കിക്കളയരുതേ;അങ്ങയുടെ വിധികളിലാണല്ലോ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നത്‌.  44  ഞാൻ എപ്പോഴും, എന്നുമെന്നേക്കും,അങ്ങയുടെ നിയമം പാലിക്കും.+  45  ഞാൻ അങ്ങയുടെ ആജ്ഞകൾ തേടുന്നല്ലോ;അതിനാൽ ഞാൻ നടക്കുന്നതു സുരക്ഷിതസ്ഥലത്തുകൂടെയായിരിക്കും.*+  46  ഞാൻ രാജാക്കന്മാരുടെ മുന്നിൽ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച്‌ സംസാരിക്കും;എനിക്കു നാണക്കേടു തോന്നില്ല.+  47  അങ്ങയുടെ കല്‌പനകളെ ഞാൻ പ്രിയപ്പെടുന്നു;അതെ, അവയെ ഞാൻ സ്‌നേഹിക്കുന്നു.+  48  ഞാൻ പ്രിയപ്പെടുന്ന ആ കല്‌പനകളെപ്രതി ഞാൻ കൈ ഉയർത്തും;+അങ്ങയുടെ ചട്ടങ്ങളെക്കുറിച്ച്‌ ഞാൻ ധ്യാനിക്കും.*+ ז (സയിൻ)  49  ഈ ദാസനോടുള്ള അങ്ങയുടെ വാക്ക്‌* ഓർക്കേണമേ;അതിലൂടെയല്ലോ അങ്ങ്‌ എനിക്കു പ്രത്യാശ പകരുന്നത്‌.  50  കഷ്ടതയിൽ എനിക്കുള്ള ആശ്വാസം ഇതാണ്‌;+അങ്ങയുടെ വചനമാണല്ലോ എന്നെ ജീവനോടെ കാത്തത്‌.  51  ധിക്കാരികൾ എന്നെ രൂക്ഷമായി അധിക്ഷേപിക്കുന്നു;എങ്കിലും ഞാൻ അങ്ങയുടെ നിയമത്തിൽനിന്ന്‌ വ്യതിചലിക്കുന്നില്ല.+  52  യഹോവേ, പണ്ടുമുതലുള്ള അങ്ങയുടെ വിധികൾ ഞാൻ ഓർക്കുന്നു;+അവ എനിക്ക്‌ ആശ്വാസമേകുന്നു.+  53  ദുഷ്ടന്മാർ അങ്ങയുടെ നിയമം ഉപേക്ഷിക്കുന്നതു കാണുമ്പോൾ+ഞാൻ കോപത്താൽ ജ്വലിക്കുന്നു.  54  ഞാൻ എവിടെ താമസിച്ചാലും*അങ്ങയുടെ ചട്ടങ്ങൾ എന്റെ പാട്ടുകളാണ്‌.  55  അങ്ങയുടെ നിയമം അനുസരിക്കുന്നതിൽ വീഴ്‌ച വരുത്താതിരിക്കാൻയഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു.+  56  ഇത്‌ എന്റെ ശീലമാണ്‌;ഞാൻ ഇതുവരെ അങ്ങയുടെ ആജ്ഞകൾ പാലിച്ചിരിക്കുന്നല്ലോ. ח (ഹേത്ത്‌)  57  യഹോവ എന്റെ ഓഹരി;+അങ്ങയുടെ വാക്കുകൾ അനുസരിക്കുമെന്നു ഞാൻ വാക്കു തന്നതാണ്‌.+  58  മുഴുഹൃദയാ ഞാൻ അങ്ങയോട്‌ അപേക്ഷിക്കുന്നു;*+അങ്ങയുടെ വാഗ്‌ദാനത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാണിക്കേണമേ.+  59  എന്റെ കാലടികൾ വീണ്ടും അങ്ങയുടെ ഓർമിപ്പിക്കലുകളിലേക്കു തിരിക്കേണ്ടതിന്‌ഞാൻ എന്റെ വഴികൾ പരിശോധിച്ചിരിക്കുന്നു.+  60  അങ്ങയുടെ കല്‌പനകൾ അനുസരിക്കാൻ എനിക്കു വലിയ ഉത്സാഹമാണ്‌;ഞാൻ അത്‌ ഒട്ടും വെച്ചുതാമസിപ്പിക്കുന്നില്ല.+  61  ദുഷ്ടന്റെ കയറുകൾ എന്നെ ചുറ്റിവരിയുന്നു;എങ്കിലും അങ്ങയുടെ നിയമം ഞാൻ മറക്കുന്നില്ല.+  62  അങ്ങയുടെ നീതിയുള്ള വിധികൾക്കായി നന്ദിയേകാൻപാതിരാനേരത്ത്‌ ഞാൻ എഴുന്നേൽക്കുന്നു.+  63  അങ്ങയെ ഭയപ്പെടുന്ന ഏവർക്കുംഅങ്ങയുടെ ആജ്ഞകൾ പാലിക്കുന്നവർക്കും ഞാൻ സ്‌നേഹിതൻ.+  64  യഹോവേ, അങ്ങയുടെ അചഞ്ചലസ്‌നേഹം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു;+അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ. ט (തേത്ത്‌)  65  യഹോവേ, അങ്ങയുടെ വാക്കുപോലെഅങ്ങ്‌ ഈ ദാസനോടു നന്നായി ഇടപെട്ടല്ലോ.  66  അറിവും ബോധവും ഉള്ളവനാകാൻ എന്നെ പഠിപ്പിക്കേണമേ;+ഞാൻ അങ്ങയുടെ കല്‌പനകളിൽ ആശ്രയിക്കുന്നവനല്ലോ.  67  കഷ്ടത അനുഭവിക്കുംമുമ്പ്‌ ഞാൻ വഴിതെറ്റിപ്പോകാറുണ്ടായിരുന്നു;*ഇപ്പോഴോ ഞാൻ അങ്ങയുടെ മൊഴികൾ പാലിക്കുന്നു.+  68  അങ്ങ്‌ നല്ലവൻ;+ അങ്ങയുടെ പ്രവൃത്തികളും നല്ലത്‌. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.+  69  ധാർഷ്ട്യമുള്ളവർ എന്നെ നുണകൾകൊണ്ട്‌ പൊതിയുന്നു;എന്നാൽ, ഞാൻ അങ്ങയുടെ ആജ്ഞകൾ മുഴുഹൃദയാ പാലിക്കുന്നു.  70  അവരുടെ ഹൃദയം മരവിച്ചത്‌;*+ഞാനോ അങ്ങയുടെ നിയമം പ്രിയപ്പെടുന്നു.+  71  ഞാൻ കഷ്ടത അനുഭവിച്ചതു നന്നായി;+എനിക്ക്‌ അങ്ങയുടെ ചട്ടങ്ങൾ പഠിക്കാനായല്ലോ.  72  ആയിരമായിരം പൊൻ-വെള്ളിനാണയങ്ങളെക്കാൾ+അങ്ങയുടെ അധരങ്ങളിൽനിന്നുള്ള നിയമം എനിക്കു ഗുണമുള്ളത്‌.+ י (യോദ്‌)  73  അങ്ങയുടെ കരങ്ങൾ എന്നെ ഉണ്ടാക്കി, എന്നെ രൂപപ്പെടുത്തി. അങ്ങയുടെ കല്‌പനകൾ പഠിക്കാൻ+എനിക്കു ഗ്രഹണശക്തി തരേണമേ.  74  ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലായതുകൊണ്ട്‌+അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ സന്തോഷിക്കുന്നു.  75  യഹോവേ, അങ്ങയുടെ വിധികൾ ന്യായമെന്നു ഞാൻ അറിയുന്നു;+അങ്ങയുടെ വിശ്വസ്‌തത നിമിത്തമാണല്ലോ അങ്ങ്‌ എന്നെ ക്ലേശിപ്പിച്ചത്‌.+  76  ഈ ദാസനു വാക്കു തന്നതുപോലെഅങ്ങയുടെ അചഞ്ചലസ്‌നേഹത്താൽ+ ദയവായി എന്നെ ആശ്വസിപ്പിക്കേണമേ.  77  ഞാൻ ജീവിച്ചിരിക്കേണ്ടതിന്‌+ എന്നോടു കരുണ കാണിക്കേണമേ.ഞാൻ അങ്ങയുടെ നിയമം പ്രിയപ്പെടുന്നല്ലോ.+  78  ധാർഷ്ട്യമുള്ളവർ ലജ്ജിച്ചുപോകട്ടെ;കാരണംകൂടാതെ* അവർ എന്നെ ദ്രോഹിക്കുന്നല്ലോ. ഞാനോ അങ്ങയുടെ ആജ്ഞകളെക്കുറിച്ച്‌ ധ്യാനിക്കും.*+  79  അങ്ങയെ ഭയപ്പെടുന്നവർ, അങ്ങയുടെ ഓർമിപ്പിക്കലുകൾ അറിയാവുന്നവർ,എന്നിലേക്കു മടങ്ങിവരട്ടെ.  80  എന്റെ ഹൃദയം കുറ്റമറ്റ വിധം അങ്ങയുടെ ചട്ടങ്ങൾ പിൻപറ്റട്ടെ;+അങ്ങനെയാകുമ്പോൾ എനിക്കു നാണംകെടേണ്ടിവരില്ലല്ലോ.+ כ (കഫ്‌)  81  ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലായതുകൊണ്ട്‌അങ്ങയിൽനിന്നുള്ള രക്ഷയ്‌ക്കായി കാത്തുകാത്തിരിക്കുന്നു; +  82  “അങ്ങ്‌ എന്നെ എപ്പോൾ ആശ്വസിപ്പിക്കും”+ എന്നു പറഞ്ഞ്‌എന്റെ കണ്ണുകൾ തിരുമൊഴിക്കായി കാത്തിരിക്കുന്നു.+  83  ഞാൻ പുകയേറ്റ്‌ ഉണങ്ങിപ്പോയ തോൽക്കുടംപോലെയല്ലോ;എങ്കിലും, അങ്ങയുടെ ചട്ടങ്ങൾ ഞാൻ വിസ്‌മരിക്കുന്നില്ല.+  84  അങ്ങയുടെ ഈ ദാസൻ എത്ര നാൾ കാത്തിരിക്കണം? എന്നെ ഉപദ്രവിക്കുന്നവർക്കെതിരെ അങ്ങ്‌ എപ്പോൾ ന്യായവിധി നടപ്പാക്കും?+  85  അങ്ങയുടെ നിയമം ധിക്കരിക്കുന്ന ധാർഷ്ട്യമുള്ളവർഎന്നെ വീഴ്‌ത്താൻ ചതിക്കുഴി ഒരുക്കുന്നു.  86  അങ്ങയുടെ കല്‌പനകളെല്ലാം ആശ്രയയോഗ്യം. കാരണംകൂടാതെ മനുഷ്യർ എന്നെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ!+  87  അവർ എന്നെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കുമെന്നായി;എങ്കിലും ഞാൻ അങ്ങയുടെ ആജ്ഞകൾ ഉപേക്ഷിച്ചില്ല.  88  അങ്ങയുടെ അചഞ്ചലസ്‌നേഹം നിമിത്തം എന്നെ ജീവനോടെ കാക്കേണമേ;അങ്ങനെ, അങ്ങയുടെ അധരങ്ങളിൽനിന്നുള്ള ഓർമിപ്പിക്കലുകൾ എനിക്ക്‌ അനുസരിക്കാനാകട്ടെ. ל (ലാമെദ്‌)  89  യഹോവേ, അങ്ങയുടെ വചനങ്ങൾസ്വർഗത്തിൽ എന്നുമെന്നും നിലനിൽക്കും.+  90  അങ്ങയുടെ വിശ്വസ്‌തത തലമുറതലമുറയോളമുള്ളത്‌.+ അങ്ങ്‌ ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചു; അതുകൊണ്ട്‌ അതു നിലനിൽക്കുന്നു.+  91  അങ്ങയുടെ വിധികളാൽ അവ* ഇന്നും നിൽക്കുന്നു;അവയെല്ലാം അങ്ങയുടെ ദാസരല്ലോ.  92  അങ്ങയുടെ നിയമം പ്രിയപ്പെട്ടിരുന്നില്ലെങ്കിൽകഷ്ടത വന്നപ്പോൾ ഞാൻ ഇല്ലാതായേനേ.+  93  അങ്ങയുടെ ആജ്ഞകൾ ഞാൻ ഒരിക്കലും മറക്കില്ല;അവയാലല്ലോ അങ്ങ്‌ എന്നെ ജീവനോടെ കാത്തത്‌.+  94  ഞാൻ അങ്ങയ്‌ക്കുള്ളവൻ;ഞാൻ അങ്ങയുടെ ആജ്ഞകൾക്കായി അന്വേഷിച്ചതുകൊണ്ട്‌+എന്നെ രക്ഷിക്കേണമേ.+  95  എന്നെ ഇല്ലാതാക്കാൻ ദുഷ്ടന്മാർ തക്കംപാർത്തിരിക്കുന്നു;ഞാനോ അങ്ങയുടെ ഓർമിപ്പിക്കലുകൾക്കു സൂക്ഷ്‌മശ്രദ്ധ കൊടുക്കുന്നു.  96  ഏതു പൂർണതയ്‌ക്കും ഒരു പരിധിയുണ്ടെന്നു ഞാൻ കണ്ടു;അങ്ങയുടെ കല്‌പനയ്‌ക്കോ പരിധികളൊന്നുമില്ല!* מ (മേം)  97  അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു!+ ദിവസം മുഴുവൻ ഞാൻ അതു ധ്യാനിക്കുന്നു.*+  98  അങ്ങയുടെ കല്‌പന എന്നെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;+കാരണം, അത്‌ എന്നെന്നും എന്നോടുകൂടെയുണ്ട്‌.  99  എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്‌ചയുള്ളവൻ;+കാരണം, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച്‌ ധ്യാനിക്കുന്നു.* 100  പ്രായമുള്ളവരെക്കാൾ വിവേകത്തോടെ ഞാൻ പ്രവർത്തിക്കുന്നു;കാരണം, ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നു. 101  തിരുവചനം അനുസരിക്കാൻ ആഗ്രഹിക്കുന്നതിനാൽതിന്മയുടെ വഴിയേ നടക്കാൻ ഞാൻ വിസമ്മതിക്കുന്നു.+ 102  അങ്ങ്‌ എന്നെ പഠിപ്പിച്ചതുകൊണ്ട്‌ഞാൻ അങ്ങയുടെ വിധികൾ വിട്ടുമാറുന്നില്ല. 103  തിരുമൊഴികൾ എന്റെ അണ്ണാക്കിന്‌ എത്ര മധുരം!അവ എന്റെ വായിൽ തേനിനെക്കാൾ മധുരിക്കുന്നു.+ 104  അങ്ങയുടെ ആജ്ഞകളുള്ളതിനാൽ ഞാൻ വിവേകത്തോടെ പ്രവർത്തിക്കുന്നു.+ അതുകൊണ്ടാണ്‌ സകല കപടമാർഗവും ഞാൻ വെറുക്കുന്നത്‌.+ נ (നൂൻ) 105  അങ്ങയുടെ വചനം എന്റെ കാലിന്‌ ഒരു ദീപവുംഎന്റെ വഴികൾക്ക്‌ ഒരു വെളിച്ചവും ആണ്‌.+ 106  അങ്ങയുടെ നീതിയുള്ള വിധികൾ അനുസരിക്കുമെന്ന്‌ഞാൻ ആണയിട്ടിരിക്കുന്നു, ഞാൻ ആ വാക്കു പാലിക്കും. 107  ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു.+ യഹോവേ, അങ്ങയുടെ വാക്കുപോലെ എന്നെ ജീവനോടെ കാക്കേണമേ.+ 108  യഹോവേ, ഞാൻ സ്വമനസ്സാലെ അർപ്പിക്കുന്ന സ്‌തുതിയാഗങ്ങളിൽ* അങ്ങ്‌ പ്രസാദിക്കേണമേ;+അങ്ങയുടെ വിധികൾ എന്നെ പഠിപ്പിക്കേണമേ.+ 109  എന്റെ ജീവൻ എപ്പോഴും അപകടത്തിലാണ്‌;*എങ്കിലും അങ്ങയുടെ നിയമം ഞാൻ മറന്നുകളഞ്ഞിട്ടില്ല.+ 110  ദുഷ്ടന്മാർ എനിക്കായി കെണി വെച്ചിരിക്കുന്നു;എന്നാൽ, അങ്ങയുടെ ആജ്ഞകളിൽനിന്ന്‌ ഞാൻ വ്യതിചലിച്ചിട്ടില്ല.+ 111  അങ്ങയുടെ ഓർമിപ്പിക്കലുകളെ ഞാൻ നിത്യാവകാശമാക്കിയിരിക്കുന്നു;*കാരണം അവ എന്റെ ഹൃദയാനന്ദമാണ്‌.+ 112  അങ്ങയുടെ ചട്ടങ്ങൾ എപ്പോഴും അനുസരിക്കാൻ,ജീവിതാവസാനംവരെ പാലിക്കാൻ, ഞാൻ നിശ്ചയിച്ചുറച്ചിരിക്കുന്നു.* ס (സാമെക്‌) 113  മനസ്സില്ലാമനസ്സോടെ കാര്യങ്ങൾ ചെയ്യുന്നവരെ* ഞാൻ വെറുക്കുന്നു;+അങ്ങയുടെ നിയമത്തെയോ ഞാൻ സ്‌നേഹിക്കുന്നു.+ 114  ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലായതുകൊണ്ട്‌+അങ്ങാണ്‌ എന്റെ സങ്കേതവും പരിചയും.+ 115  ദുഷ്ടന്മാരേ, എന്റെ അടുത്തേക്കു വരരുത്‌!+ഞാൻ എന്റെ ദൈവത്തിന്റെ കല്‌പനകൾ അനുസരിക്കട്ടെ. 116  ഞാൻ ജീവനോടിരിക്കേണ്ടതിന്‌അങ്ങ്‌ വാക്കു തന്നതുപോലെ എന്നെ താങ്ങേണമേ;+എന്റെ പ്രത്യാശ നിരാശയ്‌ക്കു* വഴിമാറാൻ അനുവദിക്കരുതേ.+ 117  എനിക്കു രക്ഷ കിട്ടാൻ എന്നെ താങ്ങേണമേ;+അപ്പോൾ, ഞാൻ അങ്ങയുടെ ചട്ടങ്ങളിൽ എപ്പോഴും മനസ്സു കേന്ദ്രീകരിക്കും.+ 118  അങ്ങയുടെ ചട്ടങ്ങൾ വിട്ടുമാറുന്നവരെയെല്ലാം അങ്ങ്‌ തിരസ്‌കരിക്കുന്നു;+അവർ വഞ്ചകരും ചതിയന്മാരും ആണല്ലോ. 119  അങ്ങ്‌ ഭൂമിയിലെ ദുഷ്ടന്മാരെയെല്ലാം ഒരു ഗുണവുമില്ലാത്ത ലോഹമാലിന്യംപോലെ തള്ളിക്കളയുന്നു;+ അതുകൊണ്ടാണ്‌ ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെ സ്‌നേഹിക്കുന്നത്‌. 120  അങ്ങയെക്കുറിച്ചുള്ള ഭീതിയാൽ എന്റെ ശരീരം വിറയ്‌ക്കുന്നു;അങ്ങയുടെ ന്യായവിധികളെ ഞാൻ ഭയപ്പെടുന്നു. ע (അയിൻ) 121  നീതിക്കും ന്യായത്തിനും നിരക്കുന്നതേ ഞാൻ ചെയ്‌തിട്ടുള്ളൂ. പീഡകരുടെ കൈയിൽ എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ! 122  അങ്ങയുടെ ഈ ദാസന്റെ ക്ഷേമം ഉറപ്പു വരുത്തേണമേ;ധാർഷ്ട്യമുള്ളവർ എന്നെ അടിച്ചമർത്താതിരിക്കട്ടെ. 123  അങ്ങയുടെ രക്ഷയും നീതിയുള്ള വാഗ്‌ദാനവും+കാത്തുകാത്തിരുന്ന്‌ എന്റെ കണ്ണു കഴച്ചു.+ 124  ഈ ദാസനോട്‌ അചഞ്ചലസ്‌നേഹം കാട്ടേണമേ;+അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.+ 125  ഞാൻ അങ്ങയുടെ ദാസനല്ലോ;അങ്ങയുടെ ഓർമിപ്പിക്കലുകൾ മനസ്സിലാക്കാൻ എനിക്കു ഗ്രഹണശക്തി തരേണമേ.+ 126  യഹോവേ, അവർ അങ്ങയുടെ നിയമങ്ങൾ കാറ്റിൽപ്പറത്തിയിരിക്കുന്നു;അങ്ങ്‌ ഇടപെടേണ്ട സമയമായി.+ 127  അതുകൊണ്ട്‌ ഞാൻ അങ്ങയുടെ കല്‌പനകളെ സ്‌നേഹിക്കുന്നു;സ്വർണത്തെക്കാൾ, തനിത്തങ്കത്തെക്കാൾപ്പോലും,* പ്രിയപ്പെടുന്നു.+ 128  അതിനാൽ, അങ്ങയിൽനിന്നുള്ള നിർദേശങ്ങളെല്ലാം* ശരിയെന്നു ഞാൻ കണക്കാക്കുന്നു;+എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു.+ פ (പേ) 129  അങ്ങയുടെ ഓർമിപ്പിക്കലുകൾ അതിവിശിഷ്ടം. അതുകൊണ്ടാണ്‌ ഞാൻ അവ അനുസരിക്കുന്നത്‌. 130  അങ്ങയുടെ വാക്കുകൾ വെളിപ്പെടുമ്പോൾ പ്രകാശം പരക്കുന്നു;+അത്‌ അനുഭവജ്ഞാനമില്ലാത്തവനു വിവേകം നൽകുന്നു.+ 131  അങ്ങയുടെ കല്‌പനകൾക്കായി കൊതിച്ചിട്ട്‌ഞാൻ വായ്‌ തുറന്ന്‌ നെടുവീർപ്പിടുന്നു.*+ 132  തിരുനാമത്തെ സ്‌നേഹിക്കുന്നവർക്കായുള്ള അങ്ങയുടെ വിധികൾക്കു ചേർച്ചയിൽ+എന്നിലേക്കു തിരിയേണമേ, എന്നോടു പ്രീതി കാട്ടേണമേ.+ 133  തിരുമൊഴികളാൽ എന്റെ കാലടികളെ സുരക്ഷിതമായി നയിക്കേണമേ;*ദുഷ്ടമായതൊന്നും എന്നെ ഭരിക്കരുതേ.+ 134  പീഡകരിൽനിന്ന്‌ എന്നെ വിടുവിക്കേണമേ;ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കും. 135  ഈ ദാസന്റെ മേൽ അങ്ങ്‌ തിരുമുഖം പ്രകാശിപ്പിക്കേണമേ;*+അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ. 136  ആളുകൾ അങ്ങയുടെ നിയമം അനുസരിക്കാത്തതു കണ്ട്‌എന്റെ കണ്ണിൽനിന്ന്‌ കണ്ണീർ ധാരധാരയായി ഒഴുകുന്നു.+ צ (സാദെ) 137  യഹോവേ, അങ്ങ്‌ നീതിമാൻ;+അങ്ങയുടെ വിധികൾ ന്യായമുള്ളവ.+ 138  അങ്ങ്‌ നൽകുന്ന ഓർമിപ്പിക്കലുകൾ നീതിയുള്ളവ;അവയിൽ പൂർണമായും ആശ്രയിക്കാം. 139  എന്റെ എതിരാളികൾ അങ്ങയുടെ വാക്കുകൾ മറന്നുകളഞ്ഞതു കാണുമ്പോൾഎന്റെ ശുഷ്‌കാന്തി എന്നെ തിന്നുകളയുന്നു.+ 140  അങ്ങയുടെ മൊഴികൾ നന്നായി ശുദ്ധീകരിച്ചെടുത്തത്‌;+ഈ ദാസൻ അവയെ സ്‌നേഹിക്കുന്നു.+ 141  ഞാൻ നിസ്സാരനും നിന്ദിതനും ആണ്‌;+എങ്കിലും അങ്ങയുടെ ആജ്ഞകൾ ഞാൻ മറന്നിട്ടില്ല. 142  അങ്ങയുടെ നീതി നിത്യനീതി;+അങ്ങയുടെ നിയമം സത്യം.+ 143  ദുരിതവും കഷ്ടപ്പാടും എന്നെ പിടികൂടുമ്പോഴുംഅങ്ങയുടെ കല്‌പനകൾ എനിക്കു പ്രിയം. 144  അങ്ങയുടെ ഓർമിപ്പിക്കലുകൾ എന്നെന്നും നീതിയുള്ളത്‌; ഞാൻ ജീവിച്ചിരിക്കേണ്ടതിന്‌ എനിക്കു വിവേകം തരേണമേ.+ ק (കോഫ്‌) 145  ഞാൻ മുഴുഹൃദയാ വിളിച്ചപേക്ഷിക്കുന്നു. യഹോവേ, ഉത്തരമേകേണമേ. ഞാൻ അങ്ങയുടെ ചട്ടങ്ങൾ അനുസരിക്കും. 146  ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ! അങ്ങയുടെ ഓർമിപ്പിക്കലുകൾ ഞാൻ അനുസരിക്കും. 147  സഹായം യാചിക്കാൻ പുലർച്ചയ്‌ക്കു മുമ്പേ ഞാൻ എഴുന്നേറ്റിരിക്കുന്നു;+അങ്ങയുടെ വാക്കുകളാണല്ലോ എനിക്കു പ്രത്യാശ പകരുന്നത്‌. 148  അങ്ങയുടെ മൊഴികൾ ധ്യാനിക്കേണ്ടതിന്‌*രാത്രിയാമങ്ങൾക്കു മുമ്പേ ഞാൻ കണ്ണു തുറക്കുന്നു.+ 149  അങ്ങയുടെ അചഞ്ചലമായ സ്‌നേഹം നിമിത്തം എന്റെ സ്വരം ശ്രദ്ധിക്കേണമേ.+ യഹോവേ, അങ്ങയുടെ നീതിക്കു ചേർച്ചയിൽ എന്നെ ജീവനോടെ കാക്കേണമേ. 150  നാണംകെട്ട* കാര്യങ്ങൾ ചെയ്യുന്നവർ അടുത്തടുത്ത്‌ വരുന്നു;അവർ അങ്ങയുടെ നിയമത്തിൽനിന്ന്‌ ഏറെ അകലെയാണ്‌. 151  യഹോവേ, അങ്ങ്‌ എന്റെ അരികിലുണ്ട്‌;+അങ്ങയുടെ കല്‌പനകളെല്ലാം സത്യം.+ 152  ഞാൻ പണ്ടേ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച്‌ പഠിച്ചു;അവ എന്നും നിലനിൽക്കാൻ സ്ഥാപിച്ചതാണെന്നു ഞാൻ മനസ്സിലാക്കി.+ ר (രേശ്‌) 153  എന്റെ കഷ്ടതകൾ കണ്ട്‌ എന്നെ രക്ഷിക്കേണമേ;+ഞാൻ അങ്ങയുടെ നിയമം മറന്നുകളഞ്ഞിട്ടില്ലല്ലോ. 154  എനിക്കുവേണ്ടി വാദിച്ച്‌* എന്നെ വിടുവിക്കേണമേ;+അങ്ങ്‌ വാക്കു തന്നതുപോലെ എന്നെ ജീവനോടെ കാക്കേണമേ. 155  രക്ഷ ദുഷ്ടരിൽനിന്ന്‌ ഏറെ അകലെയാണ്‌;അവർ അങ്ങയുടെ ചട്ടങ്ങൾ അന്വേഷിച്ചിട്ടില്ലല്ലോ.+ 156  യഹോവേ, അങ്ങയുടെ കരുണ എത്ര വലിയത്‌!+ അങ്ങയുടെ നീതിക്കു ചേർച്ചയിൽ എന്നെ ജീവനോടെ കാക്കേണമേ. 157  എന്നെ ഉപദ്രവിക്കുന്നവരും എന്റെ എതിരാളികളും അനവധിയാണ്‌;+എന്നാൽ, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളിൽനിന്ന്‌ വ്യതിചലിച്ചിട്ടില്ല. 158  വഞ്ചകരെ ഞാൻ അറപ്പോടെ നോക്കുന്നു;അവർ അങ്ങയുടെ മൊഴികൾ അനുസരിക്കുന്നില്ലല്ലോ.+ 159  അങ്ങയുടെ ആജ്ഞകളെ ഞാൻ എത്ര സ്‌നേഹിക്കുന്നെന്നു കണ്ടോ! യഹോവേ, അങ്ങയുടെ അചഞ്ചലമായ സ്‌നേഹം നിമിത്തം എന്നെ ജീവനോടെ കാക്കേണമേ.+ 160  സത്യം—അതാണ്‌ അങ്ങയുടെ വചനത്തിന്റെ സാരാംശം;+അങ്ങയുടെ നീതിയുള്ള വിധികളെല്ലാം എന്നും നിൽക്കുന്നു. ש (സീൻ) അഥവാ (ശീൻ) 161  കാരണംകൂടാതെ പ്രഭുക്കന്മാർ എന്നെ ഉപദ്രവിക്കുന്നു;+എങ്കിലും എന്റെ ഹൃദയത്തിൽ അങ്ങയുടെ വാക്കുകളോടു ഭയാദരവുണ്ട്‌.+ 162  ധാരാളം കൊള്ളമുതൽ കിട്ടിയവനെപ്പോലെഅങ്ങയുടെ മൊഴികളിൽ ഞാൻ ആഹ്ലാദിക്കുന്നു.+ 163  ഞാൻ കള്ളത്തരം വെറുക്കുന്നു; അത്‌ എനിക്ക്‌ അറപ്പാണ്‌;+അങ്ങയുടെ നിയമത്തെ ഞാൻ സ്‌നേഹിക്കുന്നു.+ 164  അങ്ങയുടെ നീതിയുള്ള വിധികളുടെ പേരിൽദിവസം ഏഴു പ്രാവശ്യം ഞാൻ അങ്ങയെ സ്‌തുതിക്കുന്നു. 165  അങ്ങയുടെ നിയമത്തെ പ്രിയപ്പെടുന്നവർക്കു വലിയ മനസ്സമാധാനമുണ്ട്‌;+അവരെ വീഴിക്കാൻ ഒന്നിനുമാകില്ല.* 166  യഹോവേ, അങ്ങയുടെ രക്ഷാപ്രവൃത്തികൾക്കായി ഞാൻ പ്രത്യാശയോടെ കാത്തിരിക്കുന്നു;ഞാൻ അങ്ങയുടെ കല്‌പനകൾ പാലിക്കുന്നു. 167  അങ്ങയുടെ ഓർമിപ്പിക്കലുകൾ ഞാൻ അനുസരിക്കുന്നു;ഞാൻ അവയെ വളരെവളരെ സ്‌നേഹിക്കുന്നു.+ 168  ഞാൻ ചെയ്യുന്നതെല്ലാം അങ്ങ്‌ അറിയുന്നല്ലോ;അതുകൊണ്ട്‌, അങ്ങയുടെ ആജ്ഞകളും ഓർമിപ്പിക്കലുകളും ഞാൻ അനുസരിക്കുന്നു.+ ת (തൗ) 169  യഹോവേ, സഹായത്തിനായുള്ള എന്റെ യാചനകൾ തിരുസന്നിധിയിൽ എത്തട്ടെ;+ തിരുമൊഴിയിലൂടെ എനിക്കു കാര്യങ്ങൾ മനസ്സിലാക്കിത്തരേണമേ.+ 170  പ്രീതിക്കായുള്ള എന്റെ അപേക്ഷ തിരുസന്നിധിയിൽ എത്തട്ടെ; അങ്ങ്‌ വാക്കു തന്നതുപോലെ എന്നെ രക്ഷിക്കേണമേ. 171  എന്റെ അധരങ്ങളിൽനിന്ന്‌ സ്‌തുതി കവിഞ്ഞൊഴുകട്ടെ;+അങ്ങയുടെ ചട്ടങ്ങൾ അങ്ങ്‌ എന്നെ പഠിപ്പിക്കുന്നല്ലോ. 172  എന്റെ നാവ്‌ തിരുമൊഴികളെക്കുറിച്ച്‌ പാടട്ടെ;+അങ്ങയുടെ കല്‌പനകളെല്ലാം നീതിയുള്ളതല്ലോ. 173  ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കാൻ തീരുമാനിച്ചിരിക്കയാൽ+എന്നെ സഹായിക്കാൻ അങ്ങ്‌* എപ്പോഴും ഒരുങ്ങിയിരിക്കേണമേ.+ 174  യഹോവേ, അങ്ങ്‌ നൽകും രക്ഷയ്‌ക്കായി ഞാൻ കാത്തുകാത്തിരിക്കുന്നു;അങ്ങയുടെ നിയമം ഞാൻ പ്രിയപ്പെടുന്നു.+ 175  അങ്ങയെ സ്‌തുതിക്കേണ്ടതിനു ഞാൻ ജീവിച്ചിരിക്കട്ടെ;+അങ്ങയുടെ വിധികൾ എനിക്കു തുണയായിരിക്കട്ടെ. 176  കൂട്ടം വിട്ട ആടിനെപ്പോലെ ഞാൻ വഴിതെറ്റി അലയുന്നു.+ഈ ദാസനെ തേടി വരേണമേ; അങ്ങയുടെ കല്‌പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.+

അടിക്കുറിപ്പുകള്‍

അഥവാ “നിഷ്‌കളങ്കത കൈവിടാതെ.”
അഥവാ “പഠിക്കും.”
അക്ഷ. “എന്റെ മേൽനിന്ന്‌ ഉരുട്ടിമാറ്റേണമേ.”
അഥവാ “പഠിക്കുന്നു.”
അഥവാ “പഠിക്കാൻ.”
അക്ഷ. “വഴി.”
അഥവാ “നാണംകെടാൻ.”
അക്ഷ. “ഞാൻ അങ്ങയുടെ കല്‌പനകളുടെ വഴിയേ ഓടും.”
മറ്റൊരു സാധ്യത “ഹൃദയത്തിനു ധൈര്യമേകുന്നല്ലോ.”
അഥവാ “ലാഭം ഉണ്ടാക്കുന്നതിലേക്കല്ല.”
മറ്റൊരു സാധ്യത “അങ്ങയോടു ഭയഭക്തി കാണിക്കുന്നവർക്ക്‌ അങ്ങ്‌ നൽകുന്ന വാക്ക്‌ ഈ ദാസനു നിറവേറ്റിത്തരേണമേ.”
അഥവാ “വിശാലമായ ഒരു സ്ഥലത്തുകൂടെയായിരിക്കും.”
അഥവാ “പഠിക്കും.”
അഥവാ “വാഗ്‌ദാനം.”
അഥവാ “ഞാൻ പരദേശിയായി കഴിയുന്ന വീട്ടിൽ.”
അഥവാ “ഞാൻ അങ്ങയുടെ മുഖത്തെ പുഞ്ചിരി തേടുന്നു.”
അഥവാ “ഞാൻ അറിയാതെ പാപം ചെയ്‌തിരുന്നു.”
അക്ഷ. “കൊഴുപ്പുപോലെ, സംവേദനക്ഷമതയില്ലാത്തത്‌.”
മറ്റൊരു സാധ്യത “നുണകളാൽ.”
അഥവാ “ആജ്ഞകൾ പഠിക്കും.”
അതായത്‌, ദൈവത്തിന്റെ എല്ലാ സൃഷ്ടികളും.
അക്ഷ. “കല്‌പന വിശാലമാണ്‌.”
അഥവാ “പഠിക്കുന്നു.”
അഥവാ “പഠിക്കുന്നു.”
അക്ഷ. “എന്റെ വായിൽനിന്ന്‌ വരുന്ന സ്വമനസ്സാലെയുള്ള യാഗങ്ങളിൽ.”
അഥവാ “എപ്പോഴും കൈയിലെടുത്ത്‌ പിടിച്ചിരിക്കുന്നു.”
അഥവാ “എന്നേക്കുമുള്ള പൈതൃകസ്വത്താക്കിയിരിക്കുന്നു.”
അക്ഷ. “ഹൃദയം ചായിച്ചിരിക്കുന്നു.”
അഥവാ “അർധഹൃദയമുള്ളവരെ; വിഭജിതഹൃദയമുള്ളവരെ.”
അഥവാ “നാണക്കേടിന്‌.”
അഥവാ “ശുദ്ധീകരിച്ച സ്വർണത്തെക്കാൾപ്പോലും.”
അഥവാ “ആജ്ഞകളെല്ലാം.”
അക്ഷ. “കിതയ്‌ക്കുന്നു.”
അഥവാ “കാലടികൾ ഇടറാതെ കാക്കേണമേ.”
അഥവാ “അങ്ങ്‌ പുഞ്ചിരി തൂകേണമേ.”
അഥവാ “പഠിക്കേണ്ടതിന്‌.”
അഥവാ “മ്ലേച്ഛമായ.”
അഥവാ “എന്റെ കേസ്‌ നടത്തി.”
അഥവാ “തട്ടിവീഴിക്കുന്ന ഒന്നും അവരുടെ മുന്നിലില്ല.”
അക്ഷ. “അങ്ങയുടെ കൈ.”