സങ്കീർത്തനം 120:1-7

  • സമാധാനത്തിനായുള്ള ഒരു പരദേശിയുടെ ആഗ്രഹം

    • ‘വഞ്ചന നിറഞ്ഞ നാവിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ’ (2)

    • “ഞാൻ സമാധാനകാംക്ഷി” (7)

ആരോഹണഗീതം.* 120  കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു:+ദൈവം എനിക്ക്‌ ഉത്തരമേകി.+   യഹോവേ, നുണ പറയുന്ന അധരങ്ങളിൽനിന്നുംവഞ്ചന നിറഞ്ഞ നാവിൽനിന്നും എന്നെ രക്ഷിക്കേണമേ.   വഞ്ചന നിറഞ്ഞ നാവേ,+ദൈവം നിന്നെ എന്തു ചെയ്യും, നിനക്ക്‌ എന്തു ശിക്ഷ തരും?   വീരയോദ്ധാവിന്റെ കൂരമ്പുകളും+ചുട്ടുപഴുത്ത തീക്കനലും+ നിനക്കായി വെച്ചിരിക്കുന്നു.   അയ്യോ, ഞാൻ മേശെക്കിൽ+ പരദേശിയായി താമസിക്കുന്നു, കേദാർകൂടാരങ്ങൾക്കിടയിൽ+ കഴിയുന്നു; കഷ്ടം!   ഏറെക്കാലമായി എന്റെ താമസംസമാധാനം വെറുക്കുന്നവരോടൊപ്പമാണ്‌.+   ഞാൻ സമാധാനകാംക്ഷി;പക്ഷേ, ഞാൻ വായ്‌ തുറക്കുമ്പോൾ അവർ പോരിനു വരുന്നു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.