സങ്കീർത്തനം 121:1-8

  • യഹോവ തന്റെ ജനത്തെ കാക്കുന്നു

    • “യഹോവ എനിക്കു സഹായമേകും” (2)

    • യഹോവ ഒരിക്കലും ഉറങ്ങിപ്പോകില്ല (3, 4)

ആരോഹണഗീതം. 121  ഞാൻ പർവതങ്ങളിലേക്കു കണ്ണ്‌ ഉയർത്തുന്നു.+ എനിക്ക്‌ എവിടെനിന്ന്‌ സഹായം കിട്ടും?   ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവഎനിക്കു സഹായമേകും.+   ദൈവം ഒരിക്കലും നിന്റെ കാൽ വഴുതാൻ* അനുവദിക്കില്ല.+ നിന്നെ കാക്കുന്നവൻ ഉറക്കംതൂങ്ങില്ല.   ഇസ്രായേലിനെ കാക്കുന്ന ദൈവംഉറക്കംതൂങ്ങുകയോ ഉറങ്ങിപ്പോകുകയോ ഇല്ലെന്ന്‌ ഓർക്കുക.+   യഹോവ നിന്നെ കാക്കുന്നു. തണലേകാൻ യഹോവ+ നിന്റെ വലതുവശത്തുണ്ട്‌.+   പകൽ സൂര്യനോ+ രാത്രി ചന്ദ്രനോ+നിനക്കു ഹാനി വരുത്തില്ല.   എല്ലാ ആപത്തിൽനിന്നും യഹോവ നിന്നെ സംരക്ഷിക്കും;+ ദൈവം നിന്റെ ജീവൻ കാക്കും.+   നീ ചെയ്യുന്ന ഓരോ കാര്യത്തിലും* യഹോവയുടെ കാവലുണ്ടാകും;ഇന്നുമുതൽ എന്നെന്നും അതുണ്ടാകും.

അടിക്കുറിപ്പുകള്‍

അഥവാ “നീ അടിപതറാൻ.”
അക്ഷ. “നീ പോകുമ്പോഴും വരുമ്പോഴും.”