സങ്കീർത്തനം 122:1-9

  • യരുശലേമിന്റെ സമാധാനത്തിനായുള്ള ഒരു പ്രാർഥന

    • യഹോവയുടെ ഭവനത്തിലേക്കു പോകുന്നതിന്റെ സന്തോഷം (1)

    • പരസ്‌പരം ഇണക്കിച്ചേർത്ത്‌ ഒന്നാക്കിയിരിക്കുന്ന നഗരം (3)

ദാവീദിന്റെ ആരോഹണഗീതം. 122  “നമുക്കു യഹോവയുടെ ഭവനത്തിലേക്കു പോകാം” എന്ന്‌ അവർ പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി.+   ഇപ്പോഴോ യരുശലേമേ, ഞങ്ങളുടെ കാലുകൾ നിൽക്കുന്നതുനിന്റെ കവാടത്തിന്‌ അകത്താണ്‌.+   പരസ്‌പരം ഇണക്കിച്ചേർത്ത്‌ ഒന്നായി പണിതിരിക്കുന്നനഗരമാണ്‌ യരുശലേം.+   ഗോത്രങ്ങൾ അവിടേക്കു കയറിച്ചെന്നു;അതെ, ഇസ്രായേലിനുള്ള ഓർമിപ്പിക്കലനുസരിച്ച്‌യഹോവയുടെ പേരിനു നന്ദിയേകാൻയാഹിന്റെ* ഗോത്രങ്ങൾ അങ്ങോട്ടു ചെന്നു.+   അവിടെയല്ലോ ന്യായവിധിക്കുള്ള സിംഹാസനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്‌;+അതെ, ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾ.+   യരുശലേമിന്റെ സമാധാനത്തിനായി അപേക്ഷിക്കൂ!+ നഗരമേ, നിന്നെ സ്‌നേഹിക്കുന്നവർ സുരക്ഷിതരായിരിക്കും.   നിന്റെ മതിലുകൾക്കുള്ളിൽ എന്നും സമാധാനം കളിയാടട്ടെ,കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ സുരക്ഷിതത്വവും.   എന്റെ സഹോദരങ്ങളുടെയും സ്‌നേഹിതരുടെയും ക്ഷേമത്തെ ഓർത്ത്‌, “നിന്നിൽ സമാധാനം കളിയാടട്ടെ” എന്നു ഞാൻ പറയും.   നമ്മുടെ ദൈവമായ യഹോവയുടെ ഭവനത്തെ കരുതി+നിനക്കു നല്ലതു വരാൻ ഞാൻ പ്രാർഥിക്കും.

അടിക്കുറിപ്പുകള്‍

യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”