സങ്കീർത്തനം 130:1-8

  • “ആഴങ്ങളിൽനിന്ന്‌ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു”

    • ‘തെറ്റുകളിൽ അങ്ങ്‌ ശ്രദ്ധ വെക്കുന്നെങ്കിൽ’ (3)

    • യഥാർഥക്ഷമ യഹോവയുടെ പക്കൽ (4)

    • “ഞാൻ യഹോവയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു” (6)

ആരോഹണഗീതം. 130  യഹോവേ, ആഴങ്ങളിൽനിന്ന്‌ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.+   യഹോവേ, എന്റെ സ്വരം കേൾക്കേണമേ. സഹായത്തിനായുള്ള എന്റെ യാചനകൾക്കു ചെവി ചായിക്കേണമേ.   യഹോവേ, തെറ്റുകളിലാണ്‌ അങ്ങ്‌ ശ്രദ്ധ വെക്കുന്നതെങ്കിൽ*യാഹേ,* ആർക്കു പിടിച്ചുനിൽക്കാനാകും?+   എന്നാൽ, അങ്ങ്‌ യഥാർഥക്ഷമ കാണിക്കുന്നവനാണ്‌.+അതുകൊണ്ട്‌ ആർക്കും അങ്ങയോടു ഭയാദരവ്‌* തോന്നും.+   ഞാൻ യഹോവയിൽ പ്രത്യാശ വെക്കുന്നു;എന്റെ മുഴുദേഹിയും* ദൈവത്തിൽ പ്രത്യാശ വെക്കുന്നു;ഞാൻ തിരുമൊഴിക്കായി കാത്തിരിക്കുന്നു.   ഞാൻ യഹോവയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു;+നേരം പുലരാൻ കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ ആകാംക്ഷയോടെ,+അതെ, നേരം പുലരാൻ കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ ആകാംക്ഷയോടെ,ഞാൻ ദൈവത്തിനായി കാത്തിരിക്കുന്നു.   ഇസ്രായേൽ യഹോവയ്‌ക്കായി കാത്തിരിക്കട്ടെ;യഹോവയുടെ സ്‌നേഹം അചഞ്ചലമല്ലോ;+വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ ശക്തിയോ അപാരം.   സകല തെറ്റുകളിൽനിന്നും ദൈവം ഇസ്രായേലിനെ വീണ്ടെടുക്കും.

അടിക്കുറിപ്പുകള്‍

അഥവാ “അങ്ങ്‌ തെറ്റുകളുടെ കണക്കു സൂക്ഷിക്കുന്നെങ്കിൽ.”
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അക്ഷ. “ഭയം.”
പദാവലിയിൽ “ദേഹി” കാണുക.