സങ്കീർത്തനം 132:1-18

  • ദാവീദിനെയും സീയോനെയും തിരഞ്ഞെടുത്തു

    • “അങ്ങയുടെ അഭിഷിക്തനെ തള്ളിക്കളയരുതേ” (10)

    • സീയോന്റെ പുരോഹിതന്മാരെ രക്ഷ അണിയിച്ചു (16)

ആരോഹണഗീതം. 132  യഹോവേ, ദാവീദിനെയുംഅവന്റെ സകല കഷ്ടപ്പാടുകളെയും ഓർക്കേണമേ.+   അവൻ യഹോവയോട്‌ ഇങ്ങനെ സത്യം ചെയ്‌തല്ലോ,യാക്കോബിൻശക്തന്‌ ഇങ്ങനെ നേർച്ച നേർന്നല്ലോ:+   “ഞാൻ എന്റെ കൂടാരത്തിലേക്ക്‌, എന്റെ വീട്ടിലേക്ക്‌, പോകില്ല;+ എന്റെ കിടക്കയിൽ, രാജമെത്തയിൽ, കിടക്കില്ല;   ഉറങ്ങാൻ എന്റെ കണ്ണുകളെയോമയങ്ങാൻ എന്റെ കൺപോളകളെയോ അനുവദിക്കില്ല;   യഹോവയ്‌ക്കായി ഒരു സ്ഥലം,യാക്കോബിൻശക്തന്‌ ഒരു നല്ല വസതി,* കണ്ടെത്തുംവരെഞാൻ അങ്ങനെ ചെയ്യില്ല.”+   ഞങ്ങൾ എഫ്രാത്തയിൽവെച്ച്‌ അതെപ്പറ്റി കേട്ടു.+വനപ്രദേശത്ത്‌ ഞങ്ങൾ അതു കണ്ടെത്തി.+   നമുക്കു ദൈവത്തിന്റെ വസതിയിലേക്കു ചെല്ലാം,+ദൈവത്തിന്റെ പാദപീഠത്തിൽ കുമ്പിടാം.+   യഹോവേ, എഴുന്നേറ്റ്‌ അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരേണമേ;+അങ്ങയുടെ ശക്തിയിൻപെട്ടകവുമായി അങ്ങ്‌ വരേണമേ.+   അങ്ങയുടെ പുരോഹിതന്മാർ നീതി ധരിച്ചവരായിരിക്കട്ടെ;അങ്ങയുടെ വിശ്വസ്‌തർ സന്തോഷിച്ചാർക്കട്ടെ. 10  അങ്ങയുടെ ദാസനായ ദാവീദിനെ ഓർക്കേണമേ.അങ്ങയുടെ അഭിഷിക്തനെ തള്ളിക്കളയരുതേ.+ 11  യഹോവ ദാവീദിനോടു സത്യം ചെയ്‌തു;തന്റെ ഈ വാക്കിൽനിന്ന്‌ ദൈവം ഒരിക്കലും പിന്മാറില്ല: “നിന്റെ സന്തതികളിൽ ഒരാളെ*ഞാൻ നിന്റെ സിംഹാസനത്തിൽ ഇരുത്തും.+ 12  നിന്റെ പുത്രന്മാർ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ,ഞാൻ പഠിപ്പിക്കുന്ന ഓർമിപ്പിക്കലുകൾ അനുസരിക്കുന്നെങ്കിൽ,+അവരുടെ പുത്രന്മാരും നിന്റെ സിംഹാസനത്തിൽ എന്നെന്നും ഇരിക്കും.”+ 13  യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+ 14  “ഇതാണ്‌ എന്നെന്നും എന്റെ വിശ്രമസ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ്‌ എന്റെ ആഗ്രഹം. 15  ഞാൻ അതിനെ ഭക്ഷ്യവിഭവങ്ങൾകൊണ്ട്‌ സമൃദ്ധമായി അനുഗ്രഹിക്കും;അതിലെ ദരിദ്രർക്കു മതിയാവോളം അപ്പം കൊടുക്കും.+ 16  അവിടെയുള്ള പുരോഹിതന്മാരെ ഞാൻ രക്ഷ അണിയിക്കും;+അവിടത്തെ വിശ്വസ്‌തർ സന്തോഷിച്ചാർക്കും.+ 17  അവിടെവെച്ച്‌ ദാവീദിനെ കൂടുതൽ ശക്തനാക്കും.* എന്റെ അഭിഷിക്തനു ഞാൻ ഒരു വിളക്ക്‌ ഒരുക്കിയിരിക്കുന്നു.+ 18  അവന്റെ ശത്രുക്കളെ ഞാൻ ലജ്ജ ധരിപ്പിക്കും;എന്നാൽ, അവന്റെ രാജാധികാരം* അഭിവൃദ്ധിപ്പെടും.”+

അടിക്കുറിപ്പുകള്‍

അഥവാ “ഒരു മഹനീയകൂടാരം.”
അക്ഷ. “ഗർഭപാത്രത്തിന്റെ ഫലങ്ങളിൽ ഒന്നിനെ.”
അക്ഷ. “ദാവീദിന്റെ കൊമ്പു വളർത്തും.”
അക്ഷ. “രാജമുടി.”