സങ്കീർത്തനം 135:1-21

  • യാഹിന്റെ മാഹാത്മ്യത്തെ സ്‌തുതിപ്പിൻ

    • ഈജിപ്‌തിന്‌ എതിരായി അത്ഭുതങ്ങളും അടയാളങ്ങളും (8, 9)

    • “അങ്ങയുടെ പേര്‌ എന്നും നിലനിൽക്കുന്നു” (13)

    • ജീവനില്ലാത്ത വിഗ്രഹങ്ങൾ (15-18)

135  യാഹിനെ സ്‌തുതിപ്പിൻ!* യഹോവയുടെ പേരിനെ സ്‌തുതിപ്പിൻ!+   യഹോവയുടെ ഭവനത്തിൽ,ദൈവഭവനത്തിന്റെ മുറ്റത്ത്‌ നിൽക്കുന്ന+യഹോവയുടെ ദാസരേ,ദൈവത്തെ സ്‌തുതിക്കുവിൻ.   യാഹിനെ സ്‌തുതിപ്പിൻ! യഹോവ നല്ലവനല്ലോ.+ തിരുനാമത്തിനു സ്‌തുതി പാടുവിൻ!* അതു ഹൃദ്യമല്ലോ.   യാക്കോബിനെ യാഹ്‌ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നല്ലോ;ഇസ്രായേലിനെ തന്റെ പ്രത്യേകസ്വത്തായി* വേർതിരിച്ചിരിക്കുന്നു.+   യഹോവ വലിയവൻ എന്ന്‌ എനിക്കു നന്നായി അറിയാം;നമ്മുടെ കർത്താവ്‌ മറ്റെല്ലാ ദൈവങ്ങളെക്കാളും വലിയവൻ.+   സ്വർഗത്തിലും ഭൂമിയിലും, സമുദ്രങ്ങളിലും അഗാധങ്ങളിലും യഹോവ തനിക്ക്‌ ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു.+   ദൈവം ഭൂമിയുടെ അറുതികളിൽനിന്ന്‌ മേഘങ്ങൾ* ഉയരാൻ ഇടയാക്കുന്നു;മഴയ്‌ക്കായി മിന്നൽപ്പിണരുകൾ അയയ്‌ക്കുന്നു;*തന്റെ സംഭരണശാലകളിൽനിന്ന്‌ കാറ്റ്‌ അടിപ്പിക്കുന്നു.+   ദൈവം ഈജിപ്‌തിലെ ആദ്യജാതന്മാരെ,മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ, സംഹരിച്ചു.+   ഈജിപ്‌തേ, ഫറവോനും അയാളുടെ സകല ദാസർക്കും എതിരായി+ദൈവം നിന്റെ ഇടയിലേക്ക്‌ അത്ഭുതങ്ങളും അടയാളങ്ങളും അയച്ചു.+ 10  ദൈവം പല ജനതകളെയും സംഹരിച്ചു,+ശക്തരായ രാജാക്കന്മാരെ നിഗ്രഹിച്ചു;+ 11  അതെ, അമോര്യരാജാവായ സീഹോനെയും+ബാശാൻരാജാവായ ഓഗിനെയും+കനാനിലെ എല്ലാ രാജ്യങ്ങളെയും ദൈവം തകർത്തു. 12  അവരുടെ നാട്‌ ഒരു അവകാശമായി,തന്റെ ജനമായ ഇസ്രായേലിന്‌ അവകാശദേശമായി, ദൈവം കൊടുത്തു.+ 13  യഹോവേ, അങ്ങയുടെ പേര്‌ എന്നും നിലനിൽക്കുന്നു. യഹോവേ, അങ്ങയുടെ പ്രശസ്‌തി* തലമുറതലമുറയോളം നിലനിൽക്കുന്നു.+ 14  യഹോവ തന്റെ ജനത്തിന്റെ പക്ഷത്ത്‌ നിൽക്കും;*+തന്റെ ദാസരോടു ദൈവത്തിന്‌ അനുകമ്പ തോന്നും.+ 15  ജനതകളുടെ വിഗ്രഹങ്ങളോ സ്വർണവും വെള്ളിയും,മനുഷ്യന്റെ കരവിരുത്‌.+ 16  അവയ്‌ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല;+കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല. 17  ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല. അവയുടെ വായിൽ ശ്വാസവുമില്ല.+ 18  അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെയാകും;+അവയിൽ ആശ്രയിക്കുന്നവരുടെ ഗതിയും അതുതന്നെ.+ 19  ഇസ്രായേൽഗൃഹമേ, യഹോവയെ സ്‌തുതിക്കുവിൻ! അഹരോൻഗൃഹമേ, യഹോവയെ സ്‌തുതിക്കുവിൻ! 20  ലേവിഗൃഹമേ, യഹോവയെ സ്‌തുതിക്കുവിൻ!+ യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്‌തുതിക്കുവിൻ! 21  യരുശലേമിൽ വസിക്കുന്ന+ യഹോവയ്‌ക്ക്‌സീയോനിൽനിന്ന്‌ സ്‌തുതി ഉയരട്ടെ.+ യാഹിനെ സ്‌തുതിപ്പിൻ!+

അടിക്കുറിപ്പുകള്‍

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അഥവാ “സംഗീതം ഉതിർക്കുവിൻ.”
അഥവാ “അമൂല്യസ്വത്തായി.”
അഥവാ “നീരാവി.”
മറ്റൊരു സാധ്യത “മഴയ്‌ക്കായി നീർച്ചാലുകൾ ഉണ്ടാക്കുന്നു.”
അഥവാ “പേര്‌.” അക്ഷ. “സ്‌മാരകം.”
അഥവാ “ജനത്തിനുവേണ്ടി വാദിക്കും.”